ലാൻഡ് റോവർ തിരിച്ച് വിളിക്കുന്നത് 1.21 ലക്ഷം കാറുകൾ

ഒരു വാഹനം തിരികെ വിളിക്കുന്നത് ഒരിക്കലും കമ്പനിയുടെ പിഴവായി കണക്കാക്കരുത്. വാഹനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വന്നാൽ കമ്പനി ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകുന്നത് കൊണ്ടാണ് എത്രയും പെട്ടെന്ന് വാഹനങ്ങൾ തിരികെ വിളിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ 1.21 ലക്ഷം കാറുകളാണ് ജാഗ്വർ ലാൻഡ് റോവർ തിരികെ വിളിച്ചിരിക്കുന്നത്. ഇത്രയും കാറുകൾ തിരികെ വിളിക്കണമെങ്കിൽ എന്തെങ്കിലും ഗുരുതരമായ വിഷയമായിരിക്കും എന്ന് എല്ലാവർക്കും ബോധ്യമായി കാണുമല്ലോ. എന്തിനായിരിക്കും ഇത്രയും കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. അതോടൊപ്പം തന്നെ നിങ്ങളുടെ വാഹനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള ആശങ്കയും തീർക്കാം.

BE6 -ൽ ബാറ്റ്മാനെ ആവാഹിച്ച് മഹീന്ദ്ര

ബ്ലാക്ക് എഡീഷൻ മോഡലുകൾ പല ബ്രാൻഡുകളും അവതരിപ്പിക്കുന്നുണ്ടെങ്കിലും മഹീന്ദ്രയുടെ ചില മോഡലുകൾ നമ്മളുടെ കണ്ണുത്തളളിക്കും. ഇന്ത്യൻ ടെസ‌്ലകൾ എന്ന വിളിപ്പേരിൽ രണ്ട് വേരിയൻ്റുകൾ പുറത്തിറക്കിയതോടെ ഇവി വിപണി മൊത്തത്തിൽ ഒന്ന് കുലുങ്ങി. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കാൻ മഹീന്ദ്ര തെരഞ്ഞെടുത്ത ദിവസം 70-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേദിവസം തന്നെ. ഡിസി കോമിക്സിലെ കഥാപാത്രമായ ബാറ്റ്മാൻ ആരാധകർക്ക് വേണ്ടി തങ്ങളുടെ BE6 വാഹനത്തിൻ്റെ ബാറ്റ് മാൻ എഡീഷൻ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. മഹീന്ദ്ര ബിഇ 6 ഇലക്ട്രിക് എസ്‌യുവിയുടെ ഈ ലിമിറ്റഡ് എഡീഷൻ പതിപ്പ് വെറും 300 യൂണിറ്റുകളിൽ മാത്രമേ ലഭ്യമാകു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഫര്‍ണിച്ചര്‍ രാജാക്കന്‍മാർ ഒറ്റയടിക്ക് വാങ്ങിയത് 30 ബൊലേറോ!

കച്ചവടക്കാരുടെ ചാകരക്കാലമാണ് ഉത്സവ സീസണ്‍. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ദേ ഇങ്ങ് അടുത്തെത്തി. സാധാരണയായി എല്ലാവരും ഉത്സവ സീസണുകളില്‍ പുതിയ വാഹനങ്ങള്‍, ഗൃഹാപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുന്നത് പതിവാണ്. അതിനാല്‍ ഈ സമയങ്ങളില്‍ കടകളിലും ഷോറൂമുകളലും പൊടിപൊടിക്കുന്ന വില്‍പ്പനയാണ് അരങ്ങേറാറുള്ളത്. പ്രത്യേകിച്ചും ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഓണക്കാലം വരാന്‍ കാത്തിരിക്കുന്ന വീട്ടമ്മമാരെ നമുക്ക്ചുറ്റും കാണം. ഇപ്പോള്‍ ഹോം അപ്ലയന്‍സസ് വില്‍ക്കുന്ന ഒരുവിധം എല്ലാ കടക്കാരും ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ ഡെലിവറി ചെയ്യുന്ന പതിവുണ്ട്. കിലോമീറ്ററുകള്‍ ദൂരെയുള്ള ഷോറൂമില്‍ പോയി വാങ്ങിയാലും സാധാനം വീട്ടിലെത്തുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഗുണകരമാണ്.

10 ലക്ഷത്തില്‍ താഴെ മുടക്കിയാല്‍ വാങ്ങാവുന്ന CVT കാറുകള്‍

സമീപകാലത്തായി ഇന്ത്യയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി വരുന്ന കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. വിവിധ കമ്പനികള്‍ പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍ ഇത് സ്ഥിരീകരിക്കുന്നു. മാനുവല്‍ പോലെ, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും വിവിധ തരത്തില്‍ ലഭ്യമാണ്. ഇതില്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് (DCT) ആണ് ഏറ്റവും വിലയേറിയതും മികച്ച പ്രകടനമുള്ളതുമായ ഓപ്ഷന്‍. സിവിടി എന്ന് ചുരുക്കി വിളിക്കുന്ന കണ്ടിന്വസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. ഈ ലേഖനത്തില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന ചില സിവിടി കാറുകള്‍ പരിചയപ്പെടാം.
Advertisement

ബിഎംഡബ്ല്യു കാറുകളുടെ വില സെപ്റ്റംബർ മുതൽ ഇങ്ങനെ

ആഡംബര വാഹനങ്ങൾ വാങ്ങുക എന്നത് ഏതൊരാളുടേയും സ്വപ്നം തന്നെയാണ്. പ്രത്യേകിച്ച് ബിഎംഡബ്ല്യു. ജർമൻ ബ്രാൻഡിന് ലോകത്തെവിടേയും ആരാധകരുണ്ട് എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. പണക്കാരുടെ പ്രിയപ്പെട്ട മോഡലുകൾക്ക് ഇനി മുതൽ അൽപ്പം കൂടി വില കൂട്ടുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. അതായത് 2025 സെപ്റ്റംബർ ഒന്ന് മുതൽ ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ ലൈനപ്പിലെ എല്ലാ മോഡലുകൾക്കും മൂന്ന് ശതമാനം വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിന് കാരണമായി ബ്രാൻഡ് പറയുന്നത് മെറ്റീരിയലുകളുടേയും ചരക്കുനീക്ക ചിലവുകളും വർധിച്ചത് കൊണ്ടാണ് എന്നാണ്. ഈ വർഷം തന്നെ ഇത് മൂന്നാമത്തെ തവണയാണ് ബ്രാൻഡ് വില വർധിപ്പിക്കുന്നത്.

ഹൈബ്രിഡ് സ്‌കൂട്ടറിന്റെ പുത്തൻ മോഡലുമായി യമഹ

ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയുടേയും ടിവിഎസിന്റെയും ആധിപത്യമാണെങ്കിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി പണംവാരാൻ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയ്ക്ക് (Yamaha) കൃത്യമായി കഴിയുന്നുണ്ട്. അതിന് സഹായിക്കുന്നതാവട്ടെ ഫാസിനോയെന്ന മിടുക്കൻ ഫാമിലി സ്കൂട്ടറാണ്. പ്രത്യേകിച്ച് ലേഡീസിന്റെ ഗുഡ്ബുക്കിൽ ഇടംനേടാനാണ് ഈ കിടിലൻ മോഡലിനായിട്ടുള്ളത്. അടിക്കടി മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി തിളങ്ങി നിൽക്കാൻ കമ്പനി കാട്ടുന്ന ശ്രമങ്ങൾ ബാക്കിയുള്ള ഉപഭോക്താക്കളെ ചാക്കിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ യമഹ മോട്ടോർ ഇന്ത്യ പുതിയ 2025 ഫാസിനോ 125 Fi ഹൈബ്രിഡ് പുറത്തിറക്കിയിരിക്കുകയാണ്.

125 സിസി സെഗ്മെന്റിലെ പവർഫുൾ ബൈക്കുകൾ നോക്കിയാലോ

അടുത്തിടെ വലിയൊരു മാറ്റത്തിന് വിധേയമായ സെഗ്മെന്റുകളിൽ ഒന്നാണ് ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിളുകളുടേത്. അടിസ്ഥാന സൌകര്യങ്ങൾ മാത്രം വാഗ്‌ദാനം ചെയ്യുന്ന മോഡലുകളിൽ നിന്നും സ്റ്റൈലിഷും ഫീച്ചർ റിച്ചുമായ യൂത്ത്ഫുൾ മോഡലുകൾ കിട്ടുന്ന വിഭാഗമായി ഇത് മാറിയത് വളരെ വേഗമായിരുന്നു. ഒപ്പം പെർഫോമൻസിന്റെ കാര്യത്തിലും അടിപൊളിയായി ആശാൻമാർ മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ബജാജ്, ഹീറോ, ഹോണ്ട, ടിവിഎസ് എന്നിവ താങ്ങാനാവുന്ന വില നിലനിർത്തിക്കൊണ്ട് കൂടുതൽ സ്പോർട്ടിയായ ബൈക്കുകൾ അവതരിപ്പിച്ചതാണ് ഇവയെ യുവാക്കളിലേക്ക് അടുപ്പിച്ചത്. ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമായ ഏറ്റവും ശക്തമായ 125 സിസി മോട്ടോർസൈക്കിളുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?

ഓഫറിട്ടതോടെ ഫാമിലി കാറിന് 2 വര്‍ഷത്തെ ഉയര്‍ന്ന വില്‍പ്പന

കഴിഞ്ഞ കുറച്ച് മാസങ്ങളായി സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിക്കുകയാണ് മുന്‍നിര എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര. പുത്തന്‍ ഇവികളുടെയടക്കം വരവോടെ ഹ്യുണ്ടായിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാകാനും മഹീന്ദ്രക്ക് സാധിച്ചിരുന്നു. 2025 ജൂലൈ മാസം മഹീന്ദ്രയുടെ പ്രതിമാസ വില്‍പ്പന വീണ്ടും അരലക്ഷം യൂണിറ്റിന് തൊട്ടടുത്തെത്തി. കഴിഞ്ഞ മാസം 49871 യൂണിറ്റായിരുന്നു വില്‍പ്പന. 2024 ജൂലൈ മാസം വിറ്റ 41623 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. സ്‌കോര്‍പ്പിയോ മുതല്‍ ഥാര്‍, ബൊലേറോ എന്നിവയടക്കമുള്ള മഹീന്ദ്ര എസ്‌യുവികള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക് ടാറ്റ മോട്ടോർസ്

ജനപ്രിയ ബ്രാൻഡ് എന്ന ലേബലിൽ അറിയപ്പെടുന്ന വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ലോകത്തിലെ തന്നെ പല ബ്രാൻഡുകളുമായി ടാറ്റ കൈകോർത്തിട്ടുണ്ട്. ഇപ്പോഴിതാ ആറ് വർഷത്തെ ഇടവേളകൾക്ക് ശേഷം ദക്ഷിണാഫ്രിക്കൻ വാഹന വിപണിയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ്. ടിയാഗോ, പഞ്ച്, കർവ്വ്, ഹാരിയർ എന്നീ മോഡലുകളുമായിട്ടാണ് ടാറ്റ വിപണിയിൽ സജീവമാകാൻ പോകുന്നത്. ദക്ഷിണാഫ്രിക്കൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളിൽ ഏറ്റവും വലിയ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. അത് കൊണ്ട് തന്നെ ബ്രാൻഡിന് അവിടെ സുഖമായി വിപണിയിൽ ഒന്നാമതെത്താൻ സാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

മകൻ പുത്തൻ കാർ വാങ്ങിയ സന്തോഷത്തിൽ കെജി മാർക്കോസ്

യേശുദാസിനേപ്പോലെ തന്നെ മലയാളത്തിന്റെ പ്രിയഗായകനാണ് കെജി മാർക്കോസ്. ഗാനമേളകളിലൂടെ സിനിമാരംഗത്തേക്ക് വരുകയും ഒരുപാട് പാട്ടുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുകയും ചെയ്ത അനുഗ്രഹീത ഗായകനാണ് ഇദ്ദേഹം. ഇസ്രയേലിൻ നാഥനായി വാഴുമേക ദൈവം എന്ന ഗാനം മാത്രം മതി മാർക്കോസിന്റെ ലെവൽ മനസിലാക്കാൻ. എത്രതലമുറ കഴിഞ്ഞാലും ഈയൊരു പാട്ടിന്റെ വീര്യം കുറയുകയുമില്ല. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയിലെ കന്നിപ്പൂമാനം കണ്ണുംനട്ട് എന്ന മെലഡിയിലൂടെയാണ് മാര്‍ക്കോസ് ചലച്ചിത്രഗാന രംഗത്തേക്ക് വരുന്നത്. എങ്കിലും സിനിമ പിന്നണിഗാന രംഗത്ത് അത്ര സജീവമാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ഭക്തിഗാനങ്ങളിലൂടെയും ഗാനമേളകളിലൂടെയും മാർക്കോസിന്റെ ശബ്ദം മലയാളികൾക്ക് പ്രിയങ്കരമായി മാറുകയായിരുന്നു.

110 കോടിയുടെ' സാമ്രാജ്യം! റേഞ്ച് റോവര്‍ വാങ്ങി സംരംഭകൻ

ന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് ലോകം കീഴടക്കിയവരുടെ കഥകളായാലും സിനിമയായാലും ആളുകള്‍ക്ക് എന്നും ഇഷ്ടമാണ്. എളിയ ജീവിത പശ്ചാത്തലത്തില്‍ നിന്ന് സ്വന്തം നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് സ്വന്തമായി സാമ്രാജ്യം സൃഷ്ടിച്ച നിരവധി പേരുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഓരോ ദിവസവും യുവാക്കള്‍ക്ക് മോട്ടിവേഷനായി അത്തരം ഓരോ കഥകള്‍ പുറത്തുവരുന്നു. നമ്മള്‍ ഇനി പറയാന്‍ പോകുന്നതും ജീവിതത്തില്‍ സ്വന്തമായി ഒരു ലക്ഷ്യമുള്ളവര്‍ക്ക് റോള്‍ മോഡല്‍ ആക്കാന്‍ പറ്റിയ ഒരു മലപ്പുറത്തുകാരനെ കുറിച്ചാണ്. കൊണ്ടോട്ടിയില്‍ 60 രൂപ ശമ്പളത്തില്‍ പച്ചക്കറി കടയിലെ സെയില്‍സ്മാനായി ജോലി ചെയ്ത് മില്യണറായി വളര്‍ന്ന കെഎന്‍പി സുൂഫിയാനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞുവരുന്നത്.

E20 കൺവേർഷൻ കിറ്റുമായി മാരുതി സുസുക്കി നിങ്ങൾക്കൊപ്പമുണ്ട്

രാജ്യത്ത് എഥനോൾ പെട്രോൾ വിഷയത്തിൽ വലിയ സംഭവവികാസങ്ങളുടെ ചർച്ചകളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ മാറി ഒരു പ്രശ്നം അല്ലെങ്കിൽ രാജ്യത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയാൽ അതുമായി ഒത്തു പോകാനുളള കഴിവിൽ മാരുതിയെ സമ്മതിക്കാതെ വയ്യ. കാരണം പഴയ മോഡൽ വാഹനങ്ങൾക്ക് എഥനോൾ പെട്രോൾ മൂലം വാഹനത്തിന് തകരാർ സംഭവിക്കാനുള്ള സാധ്യതയുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ അതിനൊരു പരിഹാരവുമായി മാരുതി സുസുക്കി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പഴയ മോഡൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ധൈര്യമായി എഥനോൾ പെട്രോൾ വാഹനത്തിൽ നിറയ്ക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന് വേണ്ടി ഒരു പുതിയ കിറ്റും മാരുതി വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
Advertisement

C3 ഹാച്ചിന് 98,000 രൂപ കുറച്ചു, ബേസ് മോഡൽ 5.25 ലക്ഷത്തിന്

വലിയ സ്വപ്‌നങ്ങളുമായി ഇന്ത്യയിലേക്ക് എത്തിയവരായിരുന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആദ്യം അവതരിപ്പിച്ച മോഡൽ തരക്കേടില്ലാത്ത രീതിയിൽ പ്രശസ്‌തി നേടിയിരുന്നുവെങ്കിലും കാര്യമായ വിൽപ്പനയൊന്നും നേടാനായിരുന്നില്ല. പിന്നാലെ ഇന്ത്യയിൽ തന്നെ പൂർണമായും പണികഴിപ്പിച്ച C3 എന്ന ചെറിയ വിലയുള്ള മോഡലിനെയാണ് സിട്രൺ പുറത്തിറക്കിയത്. വില പിടിച്ചുനിർത്താനായി ഫീച്ചറുകളിലും മറ്റും വിട്ടുവീഴ്ച്ച ചെയ്‌തതോടെ പ്ലാൻ കൈയിൽ നിന്നും പോയി. മാരുതിയുടെ ചെറുകാറുകളിൽ വരെ കിട്ടിയിരുന്ന കാര്യങ്ങൾ പോലും ഒഴിവാക്കി എത്തിയ വണ്ടിയെ ആളുകൾ കൈയൊഴിഞ്ഞു. പക്ഷേ വരുത്തിയ തെറ്റുകളെല്ലാം ഓരോന്നായി തിരുത്തിക്കൊണ്ടിരിക്കുകയാണ് കമ്പനിയിപ്പോൾ.

തുടര്‍ച്ചയായി 10 മാസം നമ്പര്‍ 1 ആയി വിന്‍ഡ്‌സര്‍ ഇവി

രാജ്യത്ത് ജെഎസ്ഡബ്ല്യു എംജിഎംജി മോട്ടോര്‍ ഇന്ത്യയുടെ തലവര മാറ്റിവരച്ച് കൊണ്ടിരിക്കുകയാണ് വിന്‍ഡ്‌സര്‍ ഇവി. തുടര്‍ച്ചയായി പത്താം മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാര്‍ ആയി വിന്‍ഡ്സര്‍ ഇവി മാറിയതായി കമ്പനി അറിയിച്ചു. 4308 പുതിയ ഉപഭോക്താക്കളെ ലഭിച്ച വിന്‍ഡ്‌സര്‍ ഇവി 2025 ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. വിപണിയില്‍ എത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ഇത്. പുറത്തിറങ്ങിയ അന്ന് മുതല്‍ ഇതുവരെ വിന്‍ഡ്സര്‍ ഇവിയുടെ 36,000 യൂണിറ്റുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്.

കവസാക്കി KLX230 ഇനി 1.99 ലക്ഷത്തിന് വാങ്ങിക്കാം

ഇന്ത്യൻ വിപണിയിലെ പ്രശസ്‌ത സൂപ്പർബൈക്ക് നിർമാതാക്കളാണ് കവസാക്കി. ഏതുതരത്തിലുള്ള മോട്ടോർസൈക്കിളുകളും പണിതിറക്കാൻ തങ്ങൾക്കാവുമെന്ന് പലവട്ടം തെളിയിച്ചിട്ടുമുണ്ട് ടീം ഗ്രീൻ. പണ്ട് ബജാജിന്റെ കൈപിടിച്ച് വന്ന ബ്രാൻഡ് സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്തതും അങ്ങനെ തന്നെയാണ്. നിലവിൽ ഇന്ത്യക്കാർക്ക് ബജറ്റ് ഫ്രണ്ട്ലി അഡ്വഞ്ചർ അല്ലെങ്കിൽ ഡ്യുവൽ സ്പോർ‌ട്ട് ബൈക്കുകളോട് വല്ലാത്തൊരു പ്രണയമുണ്ടെന്ന് കവസാക്കി മനസിലാക്കിയിട്ടുണ്ട്. അങ്ങനെ ഇത്തരക്കാരെ ചാക്കിലാക്കാനായി കമ്പനി പോയവർഷം KLX230 എന്നൊരു കിടിലൻ മോഡലിന് രൂപം കൊടുത്തിരുന്നു. മോട്ടോർസ്പോർട്ടുകളിൽ ഉപയോഗിക്കുന്ന രൂപവുമായി എത്തിയ മോഡൽ അതിവേഗം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.

AMG മോഡലുകളിലെ പത്താമനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസ് എന്ന ബ്രാൻഡ് ഏതൊരാളുടേയും സ്വപ്നമാണ്. മുറ്റത്തൊരും ബെനസ് കിടന്നാൽ അതിൻ്റെ ലുക്ക് ഒന്ന് വേറെ തന്നെയാണേ. സെഡാൻ,എസ്‌യുവി,കൂപ്പെ അങ്ങനെ ഏത് സെഗ്മെൻ്റിലും ബ്രാൻഡിന് മേൽക്കൈ ഉണ്ടെന്ന് പറയാതെ വയ്യ.ഇനി പെർഫോമൻസിൻ്റെ ആരാധകനാണോ നിങ്ങൾ എങ്കിൽ അതിന് AMG വേരിയൻ്റുമുണ്ട്. മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ പത്താമത്തെ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.35 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള AMG CLE 53 കൂപ്പെയാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. CLE 53 കൂപ്പെയിൽ 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് സ്ട്രെയിറ്റ്-സിക്സ് എഞ്ചിൻ ആണ് ലഭിക്കുന്നത്, 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിൾ മാപ്പ് ഇനി നിങ്ങളെ ചതിക്കില്ല

ഗൂഗിൾ മാപ്പ് ചതിച്ചത് മൂലം വാഹനങ്ങൾ തോട്ടിൽ പോയി, പാലത്തിൽ നിന്ന് താഴെ പോയി എന്നുള്ള നിരവധി വാർത്തകൾ കാണാറുണ്ട്. എന്നാൽ കുറച്ചൊക്കെ തെറ്റ് ആപ്പ് ഉപയോഗിക്കുന്നവരുടെ ഭാഗത്തുമുണ്ട്. കാരണം ബൈക്ക് പോകുന്ന വഴികളായിരിക്കും ഗൂഗിൾ മാപ്പ് കാണിക്കുന്നത്. നിങ്ങൾ കാറിനാണ് പോകുന്നതെങ്കിൽ അതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ പലരും മറന്നു പോകുന്നു. അത് പോലെ തന്നെയാണ് നിങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ടുണ്ടെങ്കിൽ ഇനി മുതൽ ഗുഗിൾ മാപ്പ് അതും പറഞ്ഞു തരും. നിങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ട് ഏരിയ ആണെങ്കിൽ വേഗത കുറയ്ക്കാനും ശ്രദ്ധയോടെ വാഹനമോടിക്കാനും മാപ്പ് അലേർട്ട് തരുമെന്ന് ചുരുക്കം.

കാര്‍ വാങ്ങിക്കൂട്ടല്‍ ഹോബിയാക്കിയ നടന്റെ പുതിയത് കണ്ടോ?

മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്ന ശാലിനിയുടെ പ്രിയതമന്‍ എന്ന നിലയില്‍ അല്ലാതെ കേരളക്കരയില്‍ ഒട്ടേറെ ഫാന്‍സുള്ള നടന്‍ ആണ് അജിത് കുമാര്‍. ശാലിനിയെ വിവാഹം ചെയ്ത് കേരളത്തിലെ നിരവധി യുവാക്കളുടെ ചങ്കുതകര്‍ത്തെങ്കിലും ദീന, ബില്ല, മങ്കാത്ത എന്നീ മാസ് പടങ്ങളിലൂടെ 'തല' കേരളക്കരയിലും പ്രിയങ്കരനായി. സ്വന്തം ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ ധൈര്യം കാണിച്ച അജിത് ഒരു കാലത്ത് തലൈവി ജയലളിതയുടെ പിന്‍ഗാമിയായി വരെ വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ സിനിമ പോലും ഒരു തൊഴിലായി കാണുന്ന അജിത്തിന്റെ പാഷന്‍ മോട്ടോര്‍സ്‌പോര്‍ട്‌സും ബൈക്ക് റൈഡുകളുമെല്ലാമാണ്.

322 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ കൈപിടിച്ചുയർത്തുന്നതിൽ ഏറെ സഹായിച്ചിട്ടുള്ളവരാണ് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനിയാണ് കൊമാകി (Komaki). ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഓലയും ഏഥറുമെല്ലാം കടന്നുവരുന്നതിന് മുമ്പ് എത്തിയ കമ്പനിയുടെ പേര് പലർക്കും അറിയാം. നഗര, ഗ്രാമീണ മേഖലകളിൽ ശക്തരായ സാന്നിധ്യമാണ് ബ്രാൻഡ്. കുറഞ്ഞ വിലയിൽ നല്ല ഇവികൾ നിർമിച്ചാണ് കൊമാകി വളർന്നത്. ഇന്നും ഇതേ കാര്യം കാത്തുസൂക്ഷിക്കുന്ന കമ്പനി ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒറ്റത്തവണ ചാര്‍ജിലിട്ടാല്‍ 130KM ഓടാം, വില ₹81,000 മാത്രം!

ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് പുതുതായി ഒരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഒഡീസി സണ്‍ (Odysse Sun) എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ പെര്‍ഫോമന്‍സ്, സൗകര്യം, ഉപയോഗക്ഷമത എന്നിവ സമന്വയിച്ചെത്തുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്ന സിറ്റി റൈഡര്‍മാരെ ലക്ഷ്യം വെച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓണ്‍ലൈനിലും ഒഡീസിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും സണ്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിലെ പുതിയ പോരാളിയുടെ വിലയും സവിശേഷതകളുമടക്കമുള്ള മുഴുവന്‍ വിവരങ്ങളും ചുവടെ വായിക്കാം.
Advertisement

മുഖം മിനുക്കൽ സൂചന നൽകി BE6 സർപ്രൈസ് ടീസർ

ഇലക്ട്രിക് മോഡലുകളിൽ ഇന്ത്യൻ ടെസ്‌ലകൾ എന്നറിയപ്പെടുന്ന രണ്ട് ഇവികളാണ് മഹീന്ദ്ര അവതരിപ്പിച്ചത്. വന്നപ്പോൾ തന്നെ ജനങ്ങൾ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു എന്നതാണ് പ്രത്യേകത. എല്ലാ വർഷവും ഓഗസ്റ്റ് 15 എന്നൊരു തീയതി ഉണ്ടെങ്കിൽ ഇന്ത്യൻ വാഹന വിപണിക്ക് വേണ്ടി രാജ്യത്തിൻ്റെ പ്രിയപ്പെട്ട ബ്രാൻഡ് എന്തെങ്കിലും സമ്മാനം കരുതി വയ്ക്കും. എന്നാൽ ഇത്തവണ ഒരു ദിവസം മുൻപ് തന്നെ മറ്റൊരു സർപ്രൈസ് തന്നെ പുറത്ത് വിടുകയാണ്. തങ്ങളുടെ ഇവികളിലെ ഏറ്റും പ്രിയപ്പെട്ട മോഡലായ BE6 വേരിയൻ്റിന് ഒരു മുഖം മിനുക്കലാണ് ബ്രാൻഡ് സമ്മാനിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്.

വണ്ടിഭ്രാന്തൻമാർക്ക് പോലും കൃത്യമായി ഉപയോഗിക്കാൻ അറിയില്ലിത്

കാർ ഓടിക്കാൻ മിക്കയാളുകൾക്കും അറിയാമെങ്കിലും കാറിനെ മനസിലാക്കിയവർ വളരെ കുറവായിരിക്കും. ഓടിക്കുമ്പോൾ എന്തെങ്കിലും തകരാർ സംഭവിച്ചാൽ ബോണറ്റ് പൊക്കിവെച്ച് കുറച്ചുനേരം നോക്കുന്നതെല്ലാം സിനിമകളിൽ കാണുന്ന സ്ഥിരം കാഴ്ച്ചയാണ്. ഇതെല്ലാം നാം ജീവിതത്തിലും പലതവണ പകർത്തിയിട്ടുണ്ടാവും. മെക്കാനിക്കലായി എന്തെങ്കിലും സംഭവിച്ചാൽ നേരെ വർക്ക്ക്ഷോപ്പിലേക്ക് പോയാൽ പോരെ അത് നോക്കി എന്തിനാ തലപുകയ്ക്കുന്നതെന്നാവും പലരും ചിന്തിക്കുന്നത് തന്നെ. മെക്കാനിക്കൽ വശങ്ങൾ അവിടെ നിൽക്കട്ടെ, കാറികത്ത് കൊടുത്തിരിക്കുന്ന പല സ്വിച്ചുകളും എങ്ങനെ ഉപയോഗിക്കണമെന്ന് പോലും പലർക്കും ധാരണയില്ലെന്നതാണ് സത്യം.

ഡൽഹിയിൽ പഴയ കാറുകൾ പിടിച്ചെടുക്കരുതെന്ന് സുപ്രീം കോടതി

15 വർഷം പഴക്കമുള്ള പെട്രോൾ കാറുകളും അത് പോലെ തന്നെ 10 വർഷം ചെന്ന ഡീസൽ കാറുകൾ പിടിച്ചെടുക്കുന്ന നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ ലഭിച്ചിരിക്കുകയാണ്. വാഹനമുടമകളുടെ ഹർജിയിൻമേലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പഴക്കം അടിസ്ഥാനമാക്കിയുള്ള ഇഒഎൽ വാഹനങ്ങളുടെ നിരോധനം പിൻവലിക്കണമെന്ന ഡൽഹി സർക്കാരിന്റെ ഹർജിയുടെ അടുത്ത വാദം കേൾക്കുമ്പോഴായിരിക്കും സുപ്രീം കോടതി ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹി പരിസ്ഥിതി, വനം, വന്യജീവി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ തൻ്റെ വീഡിയോയിലൂടെയാണ് ഈ കാര്യങ്ങൾ പുറത്തുവിട്ടത്.

E20 പെട്രോള്‍: പെട്രോളിയം മന്ത്രാലയത്തിന് പറയാനുള്ളത്

വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് നമ്മുടെ രാജ്യം ഇറക്കുമതി ചെയ്യുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറച്ച് പണം ലാഭിക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്. വൈദ്യുതി, സിഎന്‍ജി എന്നിവയുള്‍പ്പെടെയുള്ള ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അതില്‍ പ്രധാനപ്പെട്ടവയാണ്.

ഈ ഫീച്ചർ ഇല്ലാത്ത ഒരു കാർ ഇനിയെങ്കിലും വാങ്ങരുത്!

ഫീച്ചറുകളുടെ എണ്ണം നോക്കി കാർ വാങ്ങുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടി വരുന്നുണ്ട്. പണ്ട് ബേസ് മോഡലുകൾക്കായിരുന്നു കൂടുതൽ ഡിമാന്റ് എങ്കിൽ ഇപ്പോൾ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിട്ടുണ്ട്. നല്ല ഫീച്ചറുകളുള്ള വേരിയന്റുകളും കാറുകളുമാണ് ആളുകൾ തേടിനടക്കുന്നത്. അതിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാമാണ് ആളുകൾക്ക് കൂടുതലും വേണ്ടത്. ഒപ്പം നിലവിലെ കാറുകളിൽ അത്യാവശ്യമായി മാറിയിരിക്കുന്ന സുരക്ഷാ സവിശേഷതകളിൽ ഒന്നാണ് ക്രൂയിസ് കൺട്രോൾ. നേരത്തെ ആഡംബര കാറുകളിൽ മാത്രം കണ്ടിട്ടുള്ള ഈ ഡ്രൈവർ സഹായ സവിശേഷത ഇന്ന് നമ്മുടെ ബജറ്റ് ഫ്രണ്ട്‌ലി വാഹനങ്ങളിലും വരെ എത്തിത്തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ അടിപൊളിയായിട്ടുണ്ട്.