ടൂവീലർ റൈഡർമാർക്ക് ഇനി രാത്രിയിൽ പേടിക്കണ്ട!

ഇരുചക്രവാഹനയാത്രക്കാർക്ക് വേണ്ടിയും വാഹന വിപണിയിൽ ഒരുപാട് സംഭാവനകൾ നൽകുന്ന ബ്രാൻഡാണ് യുനോ മിൻഡ. ഇന്ത്യൻ ആഫ്റ്റർ മാർക്കറ്റിൽ മോട്ടോർസൈക്കിളുകൾക്കായി തങ്ങളുടെ അഡ്വാൻസ്ഡ് എൽഇഡി ബ്ലിങ്കറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്റ്റൈലിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന റൈഡർമാരെ തൃപ്തിപ്പെടുത്തുന്നതിനായി, വളരെ നൂതനമായി തന്നെയാണ് ഈ ബ്ലിങ്കറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പെട്ടെന്നുളള ഇൻസ്റ്റാളേഷൻ, മികച്ച ക്വാളിറ്റി, വിസിബിളിറ്റി എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. സൂര്യവെളിച്ചം കുറവുളള സമയത്തും ഉയർന്ന ട്രാഫിക്കിലുമുള്ള സാഹചര്യങ്ങളിലും വളരെ ഉപകാരപ്പെടും. IP67 റേറ്റിംഗ് ഉള്ള ഇവ വാട്ടർപ്രൂഫും പൊടി പ്രതിരോധശേഷിയുള്ളതുമാണ്, മഴ, മഞ്ഞ്, പരുക്കൻ റോഡ് സാഹചര്യങ്ങൾ എന്നിവയെ നേരിടാൻ നിർമ്മിച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ 400 സിസി കഫേ റേസർ ബൈക്ക് പുറത്തിറക്കാൻ ട്രയംഫ്

മിഡിൽ ക്ലാസുകാരന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നിരിക്കാം എന്നെങ്കിലും ഒരു സൂപ്പർബൈക്ക് വാങ്ങുക എന്നത്. പക്ഷേ ഒടുക്കത്തെ വില കാരണം ആ മോഹമെല്ലാം പണ്ടേ നമ്മൾ ഉപേക്ഷിച്ചിട്ടുണ്ടാവും. എന്നാൽ ബ്രിട്ടീഷ് ആഡംബര ബൈക്ക് നിർമാതാക്കളായ ട്രയംഫ് നമ്മുടെ സ്വന്തം ബജാജിന്റെ കൈപിടിച്ചതോടെ കിടുക്കൻ 400 സിസി മോട്ടോർസൈക്കിളുകൾ വില കുറച്ച് അവതരിപ്പിക്കാൻ തുടങ്ങി. ആദ്യം സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിങ്ങനെ രണ്ട് മോഡലുകൾ അവതരിപ്പിച്ച കമ്പനി ഈ 400 സിസി നിര വിപുലീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. മിഡ്-കപ്പാസിറ്റി സെഗ്മെന്റ് അരങ്ങുവാണിരുന്ന റോയൽ എൻഫീൽഡിനും ഹോണ്ടയ്ക്കുമാണ് ഇതോടെ ക്ഷീണമായത്.

ഇന്ത്യൻ വാഹന വിപണി നമ്പർ വൺ ആക്കുമെന്ന് നിതിൻ ഗഡ്കരി

ലോകത്തിലെ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. ഏറ്റവും മുന്നിലുള്ളത് യു.എസ് ആണ്. 78 ലക്ഷം കോടി രൂപയാണ് വാഹനവ്യവസായത്തിലൂടെ അമേരിക്കയ്ക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുളള ചൈനയുടെ സംഭാവന 47 ലക്ഷം കോടി ആണെങ്കിൽ ഇന്ത്യയുടേത് 22 ലക്ഷം കോടിയാണ്. നിതിൻ ഗഡ്കരി അധികാരത്തിൽ വരുമ്പോൾ 7.5 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 10 വർഷത്തിന് ശേഷം ഇപ്പോളത് 22 ലക്ഷം കോടിയിൽ എത്തിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ലക്ഷകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. യു.എസിനേയും ചൈനയേയും മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പ് നൽകുന്നുണ്ട്.

വെള്ളക്കെട്ട് കാരണം ബെന്‍സുകാരന് 16 ലക്ഷത്തിന്റെ 'പണി'

ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന കാറുകള്‍ക്ക് വലിയ തുക റോഡ് ടാക്‌സ് വാങ്ങുന്നുണ്ടെങ്കിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും റോഡുകളുടെ സ്ഥിതി ഇന്നും വളരെ മോശമാണ്. ചെറിയ രീതിയില്‍ മഴ പെയ്താല്‍ റോഡുകള്‍ പുഴയായി രൂപാന്തരപ്പെടുന്ന ഒത്തിരി നഗരങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. നിനച്ചിരിക്കാത്ത നേരത്തായിരിക്കും വെള്ളക്കെട്ടുകള്‍ രൂപപ്പെടുക. റോഡുകളിലെ വെള്ളക്കെട്ട് കാരണം വാഹനം കേടാകുന്നത് പതിവാണ്. വെള്ളം കയറി എഞ്ചിന്‍ തകരാറിലാകുന്നതും മറ്റ് ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളുമാണ് ഇതിന് പ്രധാന കാരണമാകാറ്. അടുത്തിടെ ഗാസിയാബാദ് സ്വദേശിയായ മെര്‍സിഡീസ്-ബെന്‍സ് GLA ഉടമക്ക് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടതിനെ തുടര്‍ന്ന് കൈയ്യില്‍ നിന്ന് പൊട്ടിയത് 16 ലക്ഷം രൂപയാണ്.
Advertisement

ഇന്ത്യയിൽ സമ്പാദിച്ചതെല്ലാം ദുബായിൽ ചെലവഴിച്ച് അജിത്

മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരാണെന്ന് ചോദിച്ചാൽ അതിൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും തമ്മിലൊരു മത്സരമുണ്ടെന്നതാണ് ശരി. പക്ഷേ കോളിവുഡിൽ ഈയൊരു പേരിന് യഥാർഥ അവകാശി സാക്ഷാൽ സൂപ്പർസ്റ്റാർ അജിത് കുമാറാണ്. ആരാധകർ തലയെന്ന് സ്നേഹത്തോടെ വിളിക്കുന്ന താരം അടുത്തിടെ സ്വന്തമായി റേസിംഗ് ടീം വരെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർകാറുകളും സൂപ്പർബൈക്കുകളുമെല്ലാം അമ്മാനമാടുന്ന അജിത്തിന് 53.846 മില്യൺ യുഎസ് ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ. നിലവിൽ ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന തമിഴ് സിനിമയുടെ മങ്കാത്ത പുതുതായി മറ്റൊരു ആഡംബര മോട്ടോർസൈക്കിൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

7 സീറ്ററിൻ്റെ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ വേറെയും കാറുകൾ

ഒരു ഫാമിലി കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നവർ എംപിവി സെഗ്മെൻ്റായിരിക്കും തെരഞ്ഞെടുക്കുക. 10 ലക്ഷത്തിൽ താഴെ മികച്ച എംപിവി ലഭിക്കുന്നത് റെനോ ട്രൈബർ മാത്രമാണ്. എന്നാൽ എംപിവി വേണ്ട ഹാച്ച്ബാക്ക് മതിയെങ്കിൽ ലിസ്റ്റിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ നിരവധി വാഹനങ്ങളുണ്ട്. ട്രൈബറിൻ്റെ ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ തന്നെ നിരവധി ബുക്കിങ്ങുകൾ ലഭിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ എംപിവികളില്‍ ഒന്നാണ് റെനോ ട്രൈബര്‍. അപ്‌ഡേറ്റുകള്‍ നടപ്പാക്കിയിട്ടും 6.29 ലക്ഷം രൂപയെന്ന കൊതിപ്പിക്കുന്ന വിലയിലാണ് ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഫ്രഞ്ച് കമ്പനി ഓഫര്‍ ചെയ്യുന്നത്. നിങ്ങളുടെ അടുത്തുളള റെനോ ഷോറൂമിൽ പോയി വാഹനം കാണാൻ മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

'കാണം വിറ്റും ഓണത്തിന് കാര്‍ വാങ്ങണം'!

2025 ജൂലൈ മാസം ഏതാനും മണിക്കൂറുകള്‍ കൊണ്ട് വിടപറയും. ഓഗസ്റ്റ് മാസം പിറക്കുമ്പോള്‍ ജൂലൈയിലെ പോലെ ചില കിടിലന്‍ കാര്‍ ലോഞ്ചുകളാണ് നമ്മെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന ഉത്സവ സീസണിന്റെ വാതിലാണ് ശരിക്കും ഓഗസ്റ്റ് മാസം. അതുകൊണ്ട് തന്നെ ഓഗസ്റ്റ് തൊട്ട് പുത്തന്‍ വാഹന ലോഞ്ചുകളുടെ പുരവും തുടങ്ങുകയായി. മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷങ്ങളുടെ തുടക്കം ഓഗസ്റ്റ് അവസാനത്തോടെയാണ്. അതുകൊണ്ട് നാളെ മുതല്‍ അതായത് 2025 ഓഗസ്റ്റ് മാസം പുറത്തിറങ്ങുകയോ അല്ലെങ്കില്‍ അവതരിപ്പിക്കപ്പെടുകയോ ചെയ്യാന്‍ പോകുന്ന കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങി

സേഫ്റ്റിയിലൂടെ ആളുകളുടെ മനസിൽ കയറിക്കൂടിയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. പിന്നീട് സാധാരണക്കാർക്കായി ഇലക്ട്രിക് കാറുകളും പുറത്തിറക്കി വൈദ്യുത വിപ്ലവത്തിനും തിരികൊളുത്താൻ കമ്പനിക്കായി. എംജിയുടെ വരവ് കമ്പനിക്ക് ചെറിയ ക്ഷീണം വരുത്തിയെങ്കിലും ജനപ്രിയ മോഡലുകൾക്കെല്ലാം ബാറ്ററി ഹൃദയം വെച്ചുപിടിപ്പിച്ച് ശക്തരാവാൻ ടാറ്റയ്ക്ക് സാധിച്ചു. ബ്രാൻഡിന്റെ വൈദ്യുത നിരയിലേക്ക് പുതുതായി എത്തിയ അതിഥിയാണ് ഹാരിയർ ഇവി. വാഗമണ്ണിലെ ആനപ്പാറയെല്ലാം കയറി വാർത്തകളിൽ നിറഞ്ഞ എസ്‌യുവിയെ ഇക്കഴിഞ്ഞയിടയ്ക്ക് കമ്പനി ഔദ്യോഗികമായി വിപണനത്തിന് എത്തിച്ചിരുന്നു. ഇപ്പോഴിതാ രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങിയിരിക്കുകയാണ് ടാറ്റ.

ടോള്‍ പ്ലാസകളില്‍ ഇനി വണ്ടി നിര്‍ത്തേണ്ട! ബാരിക്കേഡുകള്‍ നീക

നിലവില്‍ ദേശീയപാതകളിലും എക്‌സ്പ്രസ്‌വേകളിലും ടോള്‍ പിരിക്കുന്നതിനായി ഫാസ്ടാഗ് (FASTag) സംവിധാനമാണ് ഉപയോഗിക്കുന്നത്. ടോള്‍ പ്ലാസകളിലെ തിരക്ക് കുറച്ച് വേഗത്തില്‍ കടന്നുപോകാന്‍ വേണ്ടിയാണ് സംവിധാനം കൊണ്ടുവന്നത്. എന്നിരുന്നാലും പലപ്പോഴും ടോള്‍ പ്ലാസകളില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അധികം വൈകാതെ ഇന്ത്യയിലെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോകാന്‍ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ എട്ട് ടോള്‍ പ്ലാസകളിലായി പൈലറ്റ് പ്രൊജക്ട് നടത്താനാണ് തീരുമാനം. പരീക്ഷണം വിജയകരമായാല്‍ മറ്റു ടോള്‍ പ്ലാസകളിലേക്കും വ്യാപിപ്പിക്കും. എന്താണ് പുതിയ ടോള്‍ പിരിവ് സംവിധാനമെന്ന് വിശദമായി ചുവടെ പരിശോധിക്കാം.

മുഖംമാറി ആളെപ്പിടിക്കാൻ ഫോക്‌സ്‌വാഗണിന്റെ കുഞ്ഞൻ എസ്‌യുവി

ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, ടൊയോട്ട, സ്കോഡ, ഫോക്‌സ്‌വാഗൺ, സിട്രൺ, കിയ, ഹോണ്ട അങ്ങനെ എല്ലാ കമ്പനികളും അണിനിരക്കുന്ന വിഭാഗത്തിൽ മത്സരം കനക്കുകയാണ്. പോളോ പോയപ്പോൾ ജർമൻ വാഹന നിർമാതാക്കൾക്ക് രക്ഷകനായി ഈ ശ്രേണിയിൽ പ്രത്യക്ഷപ്പെട്ട മോഡലായിരുന്നു ടൈഗൂൺ. കിടിലൻ പ്രൈസിംഗും ഫീച്ചേഴ്‌സും ഒന്നുമല്ല, നല്ല ഒന്നാന്തരം സേഫ്റ്റി ഒരുക്കിയാണ് വണ്ടി ആളുകളെ കൈയിലെടുത്തത്. അടുത്തിടെയായി വിൽപ്പന അൽപം പിന്നാക്കമാണെങ്കിലും ഇതിനെ മറികടക്കാനുള്ള പദ്ധതികളും കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രി ഒരു വാഹനപ്രേമി തന്നെ!

രാജ്യത്തെ വാഹനപ്രേമികളുടെ പ്രത്യേകിച്ച് ഡൽഹിയിലെ വാഹനപ്രേമികളുടെ ചങ്ക് തകർക്കുന്ന തീരുമാനമായിരുന്നു പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനവും അതോടൊപ്പം തന്നെയുളള ഇന്ധനനിരോധനവും. പഴക്കം ചെന്ന കാറുകൾ മലിനീകരണം ഉണ്ടാക്കുന്നു എന്നതായിരുന്നു ഹരിത ട്രൈബ്യൂണലിൻ്റേയും സർക്കാരിൻ്റേയും എല്ലാം കണ്ടുപിടിത്തം, എന്നാൽ പുതിയ ഡൽഹി മുഖ്യമന്ത്രി എല്ലാ വാഹനപ്രേമികളും ചോദിക്കാൻ കരുതിയിരുന്ന ചോദ്യവുമായി സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്. പ്രായത്തിൻ്റെ പേരിൽ എന്തിനാണ് വാഹനങ്ങളെ നിരോധിക്കുന്നത്, മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നിരോധിച്ചാൽ പോരെ എന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ചോദിച്ചത്. എമിഷൻ, ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കുന്നതും മലിനീകരണം ഉണ്ടാക്കാത്തതുമായ വാഹനങ്ങൾക്ക്, അവയുടെ പ്രായം കണക്കിലെടുക്കാതെ, ഓടിക്കാൻ അനുവാദം നൽകണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഡ്രൈവിങ് അ‌റിയാമെങ്കിൽ ​ആശാൻ ആകാമോ?

18 വയസ് തികഞ്ഞാൽ ഏതൊരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും ആഗ്രഹമാണ് ഡ്രൈവിങ്ങ് പഠിച്ച് ലൈസൻസ് എടുക്കുക എന്നത്. അതിന് വേണ്ടി നേരെ ഏതെങ്കിലും ഡ്രൈവിങ്ങ് സ്കൂളിൽ ചെന്ന് ആശാനോട് പറഞ്ഞ് ആപ്ലിക്കേഷനും ഫീസും അടച്ച് പരിശീലനം ആരംഭിക്കുകയാണ്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എങ്ങനെ ഒരു ഡ്രൈവിങ്ങ് സ്കൂൾ ആശാൻ ആകാമെന്ന്. ഡ്രൈവിങ്ങ് അറിഞ്ഞാൽ മാത്രം ഡ്രൈവിങ്ങ് സ്കൂൾ ആരംഭിക്കാൻ സാധിക്കുമോ. ഉത്തരം ഇല്ല എന്ന് തന്നെയാണ് കേട്ടോ. നിങ്ങൾക്ക് നന്നായി ഡ്രൈവിങ്ങ് അറിയാമോ, മറ്റൊരാളെ ഡ്രൈവിങ്ങ് പഠിപ്പിക്കാമെന്നുളള ആത്മവിശ്വാസമുണ്ടോ? എങ്കിൽ ഒരു ഡ്രൈവിങ്ങ് സ്കൂൾ ആരംഭിക്കാൻ എന്തൊക്കെ വേണമെന്ന് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. മറക്കാതെ വായിക്കുക
Advertisement

ഓള്‍ടൈം ബെസ്റ്റ് സെല്ലര്‍ വാഗണ്‍ആറോ സ്വിഫ്‌റ്റോ അല്ല!

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ഏതാണെന്ന് നിങ്ങളോട് ചോദിച്ചാല്‍, നിങ്ങളുടെ ഉത്തരം എന്തായിരിക്കും?. മാരുതി സുസുക്കി വാഗണ്‍ആര്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നീ മോഡലുകളായിരിക്കും നിങ്ങളുടെ മനസ്സില്‍ വരുന്നത്. എന്നാല്‍ ഇവയൊന്നുമല്ലാത്ത ഒരു ഐതിഹാസിക മോഡലാണ് ഉത്തരം. നമ്മള്‍ സംസാരിക്കുന്നത് മാരുതി സുസുക്കി 800-നെ കുറിച്ചല്ല കേട്ടോ. മാരുതി 800 ഒരു ഐതിഹാസിക കാര്‍ മോഡലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, നമ്മള്‍ സംസാരിക്കുന്നത് മറ്റൊരു പ്രതിഭാസത്തെക്കുറിച്ചാണ്. അതെ, ഒരോയൊരു 'ലോര്‍ഡ്' ആള്‍ട്ടോ (Maruti Suzuki Alto).

സോഫ്റ്റ്‌വെയറിൻ്റെ വക എംവിഡിക്ക് എട്ടിൻ്റെ പണി

എഐ ക്യാമറകൾ സ്താപിച്ചപ്പോൾ മുതൽ കേരളത്തിലെ മോട്ടോർ വാഹന വകു്പിന് കണ്ടകശനിയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല, തൊടുന്നതെല്ലാം പ്രശ്നങ്ങളാണ്. എല്ലാ ഒരു വിത്തിൽ ഒതുക്കി തീർത്തുവെന്ന് ആശ്വസിക്കുമ്പോഴാണ് അടുത്ത മാൻഡ്രേക്ക് പണി കിട്ടുന്നത്. ട്രാഫിക് നിയമലംഘനത്തിന് ലഭിച്ച പിഴത്തുക അടച്ചതിന് ശേഷവും വീണ്ടും നോട്ടീസ് ലഭിക്കുന്നു എന്നതാണ് പുതിയ പരാതികൾ. മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തി നിന്നുളള പ്രതികരണത്തിൽ പറയുന്നത് ഇത് സോഫ്റ്റ്‌വെയർ തകരാർ മൂലമാണ് എന്നതാണ്. കോടതിക്ക് കൈമാറിയ കേസുകളും പിഴ അടച്ച കേസുകളും വേർതിരിക്കാൻ സാധിക്കാത്ത വിധം സോഫ്റ്റ്‌വെയർ തകരാറിലാകുകയായിരുന്നു.

6.29 ലക്ഷം മുടക്കിയാല്‍ 2 കുടുംബത്തിന് സുഖമായി പോകാം!

2019-ലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ കുറഞ്ഞ വിലയില്‍ ട്രൈബര്‍ 7-സീറ്റര്‍ എംപിവി പുറത്തിറക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യമായ അപ്‌ഡേറ്റുകള്‍ക്ക് വിധേയമായി ട്രൈബറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ജൂലൈ 23-ന് ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ എംപിവികളില്‍ ഒന്നാണ് റെനോ ട്രൈബര്‍. അപ്‌ഡേറ്റുകള്‍ നടപ്പാക്കിയിട്ടും 6.29 ലക്ഷം രൂപയെന്ന കൊതിപ്പിക്കുന്ന വിലയിലാണ് ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഫ്രഞ്ച് കമ്പനി ഓഫര്‍ ചെയ്യുന്നത്. ഈ മോഡല്‍ ഇതിനോടകം തന്നെ റെനോ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. ഉടന്‍ തന്നെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടർ നല്ല വിലക്കുറവിൽ വിറ്റഴിക്കാൻ ഓല

ഇന്ത്യക്കാരെക്കൊണ്ട് ഇലക്ട്രിക് സ്‌കൂട്ടർ ഇത്രകണ്ട് വാങ്ങിപ്പിക്കാൻ പ്രചോദനം കൊടുത്തവരാണ് ഓല (Ola Electric). ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടക്കുമ്പോൾ കമ്പനി ഒരിക്കലും പ്രതീക്ഷിക്കാത്ര സ്വീകാര്യതയാണ് ലഭിച്ചത്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ഓല മാറുന്നത്. നിലവിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വരെ പുറത്തിറക്കി വലിയ നിലയിലായിട്ടുണ്ട് ഭവിഷ് അഗർവാളിന്റെ ബ്രാൻഡ്. എന്നാൽ ചില പരാതികളും പരിഭവങ്ങളുമെല്ലാം കേൾപ്പിച്ചതിനാൽ മുമ്പത്തെ അത്ര പ്രതാപം ഓലയ്ക്ക് അവകാശപ്പെടാനില്ല.

യുകെയിൽ പുത്തൻ 350 സിസി ബൈക്കുമായി ബിഎസ്എ

ഭൂതകാലത്തിലേക്ക് ഒരുതവണയെങ്കിലും തിരിച്ചൊന്ന് പോവാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ലല്ലോ. ആയതിനാൽ ഏതുനാട്ടിലായാലും നൊസ്റ്റാൾജിയക്ക് നല്ല ഡിമാന്റാണ്. ഇത് വാഹന വിപണിയിൽ കൃത്യമായി മനസിലാക്കിയ നിരവധി ബ്രാൻഡുകളുമുണ്ട്. ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്ന യെസ്‌ഡി, ജാവ ഇതിഹാസ മോട്ടോർസൈക്കിളുകളെ എല്ലാം തിരികെ കൊണ്ടുവന്നവരാണ് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജൻഡ്‌സ്. തരക്കേടില്ലാത്ത രീതിയിൽ പണംവാരുന്നതിനാൽ അടുത്തിടെ മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്ക് ബിഎസ്എ എന്ന ബ്രാൻഡിനെയും അടുത്തിടെ തിരികെ കൊണ്ടുവന്നിരുന്നു. ഗോൾഡ്സ്റ്റാർ എന്ന മോഡലാണ് ആദ്യം അവതരിപ്പിച്ചതെങ്കിൽ ശ്രേണിയിലേക്ക് ഇപ്പോഴിതാ പുത്തനൊരു ബൈക്കിനെ കൂടി പുറത്തിറക്കിയിരിക്കുകയാണ് ബിഎസ്എ.

ഈ ശീലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇവി വാങ്ങരുത്!

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് മൂലവും ഇവികള്‍ക്കുള്ള ഗുണങ്ങള്‍ കൊണ്ടും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ഇവികളിലേക്ക് ചുവടുമാറുന്നുണ്ട്. എന്നാല്‍ എല്ലാ തരം ഡ്രൈവര്‍മാര്‍ക്കും അനുയോജ്യമാണോ ഇവി എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടി വരും. ന്യൂജെന്‍ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒറ്റമൈന്‍ഡ്' വെച്ച്പുലര്‍ത്തുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ഇവികള്‍ വാങ്ങാതിരിക്കുന്നതാകും നല്ലത്. അതായത് ആസൂത്രണമില്ലാതെ ട്രിപ്പടിക്കുന്ന ചങ്കുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ തലവേദനയായി മാറിയേക്കാം. അത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.

പോറലേ വിട പേടിയേ വിട! വണ്ടിയിൽ ഇനി സ്ക്രാച്ച് വീഴില്ല

പുത്തൻ വാഹനം വാങ്ങി പുറത്തേക്ക് ഇറങ്ങുമ്പോൾ പലരുടേയും പേടിസ്വപ്നമാണ് വാഹനത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പോറലുകൾ. പലപ്പോഴും വാഹനം കഴുകുമ്പോഴായിരിക്കും ഇത് ശ്രദ്ധയിൽപ്പെടുന്നത് തന്നെ. റബ്ബിങ്ങ് കോമ്പൗണ്ട് ഉപയോഗിച്ച് മായ്ച്ചു കളയാൻ ശ്രമിക്കുന്നതാണ് പതിവ്. എന്നാൽ ചില പോറലുകൾ കാരണം പെയിൻ്റും പോകാൻ സാധ്യതയുണ്ട്. റോഡരികിലെ ചെടികൾ ഉരയുന്നത്, ചെറിയ കല്ലുകൾ തെറിച്ചു വീഴുക എന്നതൊക്കെയാണ് സാധാരണയായി വാഹനങ്ങളിൽ പോറലുകളുണ്ടാകാനുളള കാരണങ്ങൾ. മറ്റേതെങ്കിലും വാഹനം വന്ന് ഉരയുന്നതും കാരണമാണ്. എങ്ങനെ ഇതിൽ നിന്ന് രക്ഷനേടാം എന്നതിനുള്ള ഉത്തരമാണ് പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം. ചെറിയ ഉരച്ചിലുകളൊക്കെ പിപിഎഫ് കൊണ്ട് തടയാൻ സാധിക്കും.

ഹീറോയുടെ പുത്തൻ 160 സിസി സ്‌കൂട്ടറിന്റെ ബുക്കിംഗ് തുടങ്ങി

ഒന്ന് ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ സ്‌കൂട്ടറുകളില്ലാതെ മുമ്പോട്ട് ജീവിക്കാൻ വലിയ പാടായിരിക്കും. മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികമായ ഇവർ നമ്മുടെ നിത്യജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാനായാലും അത്യാവിശ്യം സാധനങ്ങൾ സൂക്ഷിക്കാനായാലും ഇത്രയും നല്ലൊരു ഇരുചക്ര വാഹനം വേറെയില്ലെന്ന് തന്നെ പറയാം. ഇലക്ട്രിക് വിപ്ലവവും ആദ്യം അലയടിച്ചത് സ്‌കൂട്ടറുകളിലാണ്. ഇതോടെ പെട്രോൾ മോഡലുകളുടെ അന്ത്യം കാണുമെന്നും പലരും പറഞ്ഞിരുന്നുവെങ്കിലും സംഭവം ഇതുവരെയുണ്ടായില്ല. മാത്രമല്ല, ഉപയോഗിക്കാനുള്ള എളുപ്പവും വിശ്വാസവുമെല്ലാം തന്നെ മുതൽക്കൂട്ടാവുമ്പോൾ വാങ്ങാൻ ഇന്നും ആളുകൾ എത്തുന്നുണ്ടെന്നതാണ് ഇവരുടെ ശക്തി.
Advertisement

ഇവര്‍ ഇനി മരിക്കുന്നത് വരെ സീറ്റ്‌ബെല്‍റ്റിടാന്‍ മറക്കില്ല

മോഡേണ്‍ കാറുകളില്‍ ഇന്ന് നിരവധി സേഫ്റ്റി ഫീച്ചറുകള്‍ ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് സുപരിചിതമായ രണ്ടെണ്ണമാണ് സീറ്റ്‌ബെല്‍റ്റും എയര്‍ബാഗും. ഒരു അപകടമുണ്ടായാല്‍ വാഹനങ്ങളിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ പോന്ന രണ്ട് സുരക്ഷ ഫീച്ചറുകളാണ് ഇവ രണ്ടും. കാറുകളില്‍ എയര്‍ബാഗുകള്‍ വന്നതിനു ശേഷം അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാറുകളിലും 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ രാജ്യത്തെ എന്‍ട്രി ലെവല്‍ കാറുകളില്‍ വരെ 6 എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഈ എയര്‍ബാഗുകളും സീറ്റ്‌ബെല്‍റ്റുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

ഇതിപ്പോ കർവ്വ് ഇവി വാങ്ങിയത് ലാഭായല്ലോ!

ഒരു ഇവി വാങ്ങുമ്പോൾ എല്ലാവരുടേയും പ്രാഥമിക ലക്ഷ്യം എന്ന് പറയുന്നത് ഇന്ധനചിലവ് കുറയ്ക്കുക എന്നതാണ്, എന്നാൽ ഇവി സ്വന്തമാക്കിയാൽ വേറെയും ഗുണങ്ങളുണ്ട് എന്ന് അറിയാമോ. നിങ്ങളുടെ ഇവി ഉപയോഗിച്ച് നിങ്ങൾക്ക് മറ്റൊരു ഇലക്ട്രോണിക് ഉപകരണം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. അതാണ് V2L ടെക്നോളജി. വെഹിക്കിൾ ടു ലോഡ് എന്ന സംവിധാനം വഴി കാറിൽ നിന്ന് മറ്റൊരു ഉപകരണം പ്രവർത്തിപ്പിക്കാനുളള വൈദ്യുതി എടുക്കാന സാധിക്കും.നെക്സോൺ ഇവിയിലാണ് ടാറ്റ ആദ്യമായി ഈ ഫീച്ചർ അവതരിപ്പിച്ചത്. ഇപ്പോൾ കർവ്വ് ഇവിയിലും ലഭ്യമാണ്.

കൈനറ്റിക് ഇവി വാങ്ങുന്നുണ്ടേൽ ഇതെല്ലാം അറിഞ്ഞിരിക്കണം

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലേക്ക് ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കൈനറ്റിക്. ഇന്നത്തെ തലമുറയ്ക്ക് അത്രകണ്ട് പരിചയമില്ലെങ്കിലും എൺപതുകളിലും തൊണ്ണൂറുകളിലും കൈനറ്റിക് ഹോണ്ട DX സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടായിരുന്നിരിക്കില്ല. ഹോണ്ടയുമായുള്ള സംയുക്ത സംരംഭത്തിലൂടെ 1984 ൽ പുറത്തിറക്കിയ ഒറിജിനൽ കൈനറ്റിക് DX ഹോണ്ട NH സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഗിയർലെസ് സ്‌കൂട്ടറായിരുന്നു കേട്ടോ. ആ പെട്രോൾ-പവർ ടു-സ്ട്രോക്ക് മോഡൽ ഇന്നും പലരും ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന കാലത്ത് ബാറ്ററി ഹൃദയമാക്കി തന്നെയാണ് ഇതിഹാസം രണ്ടാമത് ജൻമമെടുത്തിരിക്കുന്നത്.

ആരുമറിയാതെ പുത്തന്‍ കാര്‍ നിരത്തിലിറക്കി പരീക്ഷിച്ച് ടാറ്റ

ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന കാറുകളില്‍ ഒന്നാണ് പഞ്ച്. ചെറിയ ബജറ്റില്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും, അതുപോലെ സ്ത്രീകള്‍ക്കും പ്രായമായ ആളുകള്‍ക്കും ഒരുപോലെ അനുയോജ്യമായ വാഹനമാണ് ടാറ്റ പഞ്ച്. ഈ കാരണങ്ങള്‍ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് ടാറ്റ പഞ്ച് ജനപ്രിയമായി മാറിയിരുന്നു. 2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ പഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി മൂന്ന് മാസത്തോളം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയ കാറായി പഞ്ച് മാറി. പക്ഷേ 2025 തുടങ്ങിയതോടെ പഞ്ചിന്റെ വില്‍പ്പന കുറഞ്ഞു.

കുറഞ്ഞ വിലയുള്ള പുത്തൻ ഇലക്‌ട്രിക് എസ്‌യുമായി വോൾവോ ഇന്ത്യ

ഫോറിൻ വണ്ടിക്കമ്പനികൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്. മെർസിഡീസ് ബെൻസിനും ബിഎംഡബ്ല്യുവിനുമെല്ലാം സ്വദേശി ബ്രാൻഡുകളേക്കാൾ ആരാധകരുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന വാഹന നിർമാതാക്കളിൽ ഒരാളായ വോൾവോയും ആഡംബര കാർ വിഭാഗത്തിലെ ജനസമ്മതരാണ്. നിലവിൽ ഇവികളിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്ന കമ്പനി ഇന്ത്യയിലും ഇലക്‌ട്രിക് കാറുകളുടെ വലിയൊരു നിരയെ അണിനിരത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. വോൾവോ ഇതുവരെ പുറത്തിറക്കിയ XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് ഇവികളും രാജ്യത്ത് വലിയ വിജയമായിരുന്നു.