ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളി കളത്തിലെത്തി

ടാറ്റയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ തങ്ങളുടെ ഏതൊരു മോഡൽ അവതരിപ്പിച്ചാലും അതിൻ്റെ ഡാർക്ക് എഡീഷൻ അവതരിപ്പിക്കുക എന്നതാണ്. ഇപ്പോഴിതാ ക്രെറ്റയുടെ എതിരാളിയായ കർവ്വ് കൂപ്പെ എസ്‌യുവിയുടെ ഡാർക്ക് എഡീഷൻ ഒരു ഡീലർഷിപ്പിൽ എത്തിയതിൻ്റെ ചിത്രങ്ങൾ ഇൻ്റർനെറ്റിലും സോഷ്യൽ മീഡിയയിലും കത്തി പടരുകയാണ്. മറ്റ് ഡാർക്ക് എഡീഷനിലേത് പോലെ തന്നെ മുന്നിലും പിന്നിലും ഡാർക്ക് എലമെൻ്റ് കൊണ്ട് ലോഗോകളും ബാഡ്ജിങ്ങുകളും തീർത്തിരിക്കുകയാണ്. ഹൈപ്പീരിയൻ 1.2 ലിറ്റർ ടർബോ പെട്രോൾ ജിഡിഐ, ക്രിയോജെറ്റ് 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാവും കർവ് ഡാർക്ക് എഡിഷൻ പുറത്തിറക്കുക.

ഏപ്രിൽ അവസാനം വരെ കുഞ്ഞൻ എസ്‌യുവിക്ക് വില കൂടില്ല!

ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ സ്കോഡയോട് ഇന്ത്യക്കാർക്ക് പണ്ടൊരു അകൽച്ചയുണ്ടായിരുന്നു. എന്നാൽ ആധുനിക വാഹനങ്ങളിലൂടെ അതെല്ലാം പരിഹരിച്ച് സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ ഈ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്നതാണ് സത്യം. കുഷാഖ്, സ്ലാവിയ തുടങ്ങിയവർ തിരികൊളുത്തിയ ജനപ്രീതി വേറൊരു തലത്തിലെത്തിച്ചത് കൈലാക് എന്ന കുഞ്ഞൻ എസ്‌യുവിയാണെന്ന് നിസംശയം പറയാം. കുറഞ്ഞ വിലയും മലയാളി പേരിട്ടതുമെല്ലാം കേരളത്തിൽ പോലും കൈലാക്കിന് കൂടുതൽ ഫാൻസിനെ സമ്മാനിച്ചു. 2025 മാർച്ചിലെ വിൽപ്പന കണക്കുകൾ കൂടി പുറത്തുവരുമ്പോൾ സ്കോഡയുടെ സ്വീകാര്യത വ്യക്തമായി മനസിലാവുകയും ചെയ്യും.

ഈ നടി ഹ്യുണ്ടായിയില്‍ നിന്ന് എത്തിയത് ഡിഫെന്‍ഡറില്‍

ലോകത്തെ പ്രമുഖര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ആഡംബര എസ്‌യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സുഖസൗകര്യങ്ങള്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ, ആത്യന്തിക ഓഫ്-റോഡിംഗ് കഴിവുകള്‍ എന്നിവയുടെ സന്തുലിതമായ പാക്കേജ് ഓഫര്‍ ചെയ്യുന്ന ഈ കാര്‍ ഇന്ത്യയിലും വന്‍ വിജയമാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഈ കാറിന്റെ വില്‍പ്പന 5000 യൂണിറ്റ് കഴിഞ്ഞതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ വിജയവും സമ്പത്തും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഒരു ലക്ഷ്വറി കാര്‍ വാങ്ങുന്നത്. അതിനായി ഇന്ത്യയിലെ സെലിബ്രിറ്റികള്‍ സമീപകാലത്തായി ഏറ്റവും കൂടുതലായി വാങ്ങുന്ന കാറുകളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍.

നാളെ മുതൽ മഴ കനക്കും; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്


Advertisement

മൂന്ന് ലക്ഷം രൂപയ്ക്ക് ഫോർച്ച്യൂണർ ലെജൻഡർ

ടൊയോട്ടയുടെ ലൈനപ്പിൽ ഏറ്റവും മസ്കുലർ ലുക്കുളള വാഹനമേതാണെന്ന് ചോദിച്ചാൽ അത് ഫോർച്ച്യൂണർ തന്നെ. പല ഫോർച്ച്യൂണർ ഉടമകളും ലെക്സസ് കിറ്റുകൾ ഘടിപ്പിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. പലരും പഴയ മോഡൽ പുതിയ മോഡലിലേക്ക് കൺവേർട്ട് ചെയ്യാറുണ്ട്. പ്രത്യേകിച്ച് ലെജൻഡർ വേരിയൻ്റിലേക്ക്. അത്തരത്തിലൊരു കൺവേർട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്തൊക്കെയാണ് പഴയതിൽ നിന്ന് ലെജൻഡറിലേക്ക് മാറ്റുന്നതിന് വേണ്ടി ചെയ്തെന്ന് നോക്കിയാലോ.നിങ്ങൾക്കൊരു ഫോർച്ച്യൂണർ ഉണ്ടെങ്കിൽ ഇത് നിങ്ങൾക്കും ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കഴിഞ്ഞ സാമ്പത്തിക വർഷം 2.55 ലക്ഷം കാറുകൾ വിറ്റഴിച്ച് കിയ

ഇന്ത്യൻ വിപണിയിലേക്ക് ഒരു അതിഥിയായി കടന്നുവന്ന് ജനഹൃദയങ്ങൾ കീഴടക്കി ജനങ്ങളിൽ ഒരുവനായി മാറിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് കിയ (Kia). സെൽറ്റോസ് (Seltos), സോനെറ്റ് (Sonet) തുടങ്ങിയ തട്ടുപൊളിപ്പൻ എസ്‌യുവികളിലൂടെ രാജ്യത്ത് പ്രവർത്തനം ആരംഭിച്ച കമ്പനി പിന്നീട് പുതുമയാർന്ന മോഡലുകളിലൂടെ എല്ലാത്തരം ആളുകളിലേക്കും ഇറങ്ങിച്ചെല്ലുകയായിരുന്നു. കാരെൻസ്, സിറോസ് തുടങ്ങിയവരും തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയപ്പോൾ ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡിനെ ഇന്ത്യക്കാർ ഹൃദയത്തിൽ കുടിയിരുത്തി. നല്ല ഡിസൈനും, ആധുനിക ഫീച്ചറുകളും, സേഫ്റ്റിയുമെല്ലാം കോർത്തിണക്കിയാണ് കിയ കാറുകൾ വിപണിയിലേക്ക് വരുന്നത്.

'മഹീന്ദ്രജാലം'... 5.51 ലക്ഷം എസ്‌യുവികള്‍ വിറ്റ് റെക്കോഡ്!

2024-25 സാമ്പത്തിക വര്‍ഷം അവസാനിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് തുടങ്ങി. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മഹീന്ദ്ര മൊത്തം 5,51,487 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മഹീന്ദ്രയുടെ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന കണക്കുകളാണ് ഇത്. മാത്രമല്ല ആദ്യമായാണ് മഹീന്ദ്ര ആഭ്യന്തര വിപണിയില്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടുന്നത്.

H20 കെയർ എംഡി വാങ്ങിയ ആഡംബര ഹാച്ച്ബാക്ക് കണ്ടോ

നമ്മുടെ ആരോഗ്യത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒരു ഘടകമാണല്ലോ വെളളം. അതും ശുദ്ധമായ വെളളമാണ് ശരീരത്തിന് ആവശ്യം. നിങ്ങളുടെ വീടുകളിൽ ഒരു വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ടാകാം. ചിലപ്പോൾ അതിൽ h20 കെയർ എന്ന ഒരു സ്റ്റിക്കർ ഉണ്ടെങ്കിൽ ഒന്ന് കൊണ്ടും പേടിക്കണ്ട നിങ്ങളുടേയും നിങ്ങളുടെ കുടംബത്തിൻ്റേയും ആരോഗ്യത്തിന് ഇതിലും മികച്ച സംരക്ഷണം ലഭിക്കാനില്ല. h20 കെയർ എന്ന വാട്ടർ പ്യൂരിഫയിങ്ങ് സംവിധാനം ഇപ്പോൾ കേരളത്തിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ജോർജ് സ്കറിയ ആണ് ഈ സ്ഥാപനത്തിൻ്റെ ഉടമ.

മാഗ്നൈറ്റിലൂടെ റെക്കോർഡ് വിൽപ്പനയുമായി നിസാൻ

ടെറാനോ, മൈക്രാ, സണ്ണി തുടങ്ങിയ കിടിലൻ വാഹന നിര ഇന്ത്യയിലുണ്ടായിരുന്ന കമ്പനിയായിരുന്നു നിസാൻ. എന്നാൽ ഇന്ന് ആകെ രണ്ട് എസ്‌യുവികൾ വെച്ചാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ രാജ്യം ഭരിക്കുന്നതെന്ന് വേണം പറയാൻ. പക്ഷേ ഇതിൽ മാഗ്നൈറ്റ് ബംഗാളികളെ പോലെ പണിയെടുക്കുമ്പോൾ കൂട്ടിനെത്തിയ X-ട്രെയിൽ കാര്യമായി പണിയൊന്നുമെടുക്കുന്നില്ലെന്ന് വേണം പറയാൻ. വിൽപ്പനയുടെ കാര്യത്തിൽ ആളൊരു ദരിദ്രൻ ആണെന്ന് പറയുന്നതാണ് ശരി. ആരും കയറാതിരുന്ന ഷോറൂമുകളിൽ ആളെക്കയറ്റിയതും നിസാന്റെ ജീവശ്വാസം ആയതും മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവിയാണ്. വന്ന കാലം മുതൽ ഇന്നുവരെ കാര്യമായ രീതിയിൽ തന്നെ വിറ്റഴിക്കുന്ന വാഹനം വാങ്ങാൻ ആളുകളുടെ തിക്കുംതിരക്കുമാണ്.

ഇ-ചലാന്‍ അടച്ചില്ലെങ്കില്‍ 3 മാസം വണ്ടിയോടിക്കാനാകില്ല!

കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസും എംവിഡിയും പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ സ്ഥാപിച്ചത് കാരണം പലരും നിയമം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഒരാള്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് അയാളുടെ പേരില്‍ ഒരു ഇലക്ട്രോണിക് ചലാന്‍ പുറപ്പെടുവിക്കാറാണ് പതിവ്. എന്നിരുന്നാലും പലരും അത് അവഗണിക്കുകയും ചലാന്‍ അടയ്ക്കാതിരിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ അയച്ച ചലാനുകളുടെ 40% മാത്രമേ തിരിച്ചുപിടിച്ചിട്ടുള്ളൂ. പല സംസ്ഥാനങ്ങളിലും വലിയൊരു വിഭാഗം ആളുകള്‍ ഇത് അവഗണിക്കുകയാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.

പുത്തൻ ഥാർ റോക്സ് സ്വന്തമാക്കി രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ഇപ്പോൾ ബിജെപി പ്രവർത്തകർക്ക് ഏറെ സന്തോഷം നൽകുന്ന ഒന്ന് സംഭവിച്ചിരിക്കുകയാണ്. സംസ്ഥാന തലപ്പത്തേക്ക് ഏറെ അനുഭവ സമ്പത്തും, മികച്ച നേതാവുമായ രാജീവ് ചന്ദ്രശേഖർ എത്തിയിരിക്കുകയാണ്. അങ്ങിങ്ങായി ചെറിയ മുറുമുറുപ്പുകൾ ഒക്കെ ഉയരുന്നുണ്ട് എങ്കിലും അതിനെ ഒന്നും വകവയ്ക്കാതെ തലയുയർത്തി തന്നെ കേരളത്തെ പിടിക്കാൻ പുതിയ കരുക്കൾ നീക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. രാജീവ് ചന്ദ്രശേഖർ ആരാണെന്ന് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങളും അനാവശ്യപ്രചരണങ്ങൾ തൊടുത്തുവിടുന്നത്. കോടീശ്വരനായ ഒരു ബിസിനസുകാരനപ്പുറം അദ്ദേഹം ഒരു കേന്ദ്ര മന്ത്രി കൂടിയായിരുന്നു. ഇതിലെല്ലാം ഉപരി അദ്ദേഹം ഒരു വാഹനപ്രേമി കൂടിയാണ്.

പോളോ കൊടുത്ത് ഇഷ്‌ടവാഹനം സ്വന്തമാക്കിയ മലയാള നടനെ കണ്ടോ

ക്രിസ്റ്റോ ടോമി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഉള്ളൊഴുക്ക് എന്ന ഗംഭീര ചിത്രം കണ്ടവരാരും അത്രവേഗം മറക്കാനൊന്നും സാധ്യതയില്ല. പാർവതി തിരുവോത്ത്, ഉർവശി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്‌തിരുന്നു. ഈ രണ്ട് ശക്തരായ സ്ത്രീകളെ പോലെ തന്നെ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തിയ പ്രശാന്ത് മുരളിയുടെ പ്രകടനവും കൈയടി നേടിയിരുന്നു. അധികം സീനുകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഉള്ളൊഴുക്കിൽ മാറ്റി നിർത്താൻ പറ്റാത്ത കഥാപാത്രമാണ് പ്രശാന്തിന്റേത്. അഭിനേതാവ്, കഥ, തിരക്കഥാകൃത്ത് എന്നിങ്ങനെ നിരവധി മേഖലകളിൽ കൈവെച്ച് വിജയിച്ച ഈ പാലാക്കാരൻ ഇപ്പോൾ മോളിവുഡിലെ സ്ഥിരം മുഖമായി മാറിയിട്ടുമുണ്ട്.
Advertisement

മകൻ്റെ ഓർമ്മയ്ക്കായി ഫോർച്ച്യൂണർ വാങ്ങി പിതാവ്

മകൻ ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം, മകൻ അത്രമേൽ സ്നേഹിച്ചിരുന്ന വാഹനം മരണശേഷം ഒരു പിതാവ് അത് വാങ്ങുന്നുണ്ടെങ്കിൽ എന്തുമാത്രം സ്നേഹമുണ്ടായിരിക്കണം. സംഗീതം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്, ഇന്നത്തെ തലമുറയിൽ നോക്കിയാൽ റാപ്പ് സോങ്ങുകൾ. അങ്ങനെ ഏവർക്കും പ്രിയപ്പെട്ട പഞ്ചാബി റാപ്പ് ഗായകനായിരുന്നു സിദ്ധു മൂസ് വാല. എന്നാൽ അദ്ദേഹം 2022 -ൽ കൊല്ലപ്പെടുകയായിരുന്നു. അതിൻ്റെ കാരണങ്ങളും വിശദീകരണങ്ങളും എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. 3 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ പിതാവ് മകന് വേണ്ടി അവന എപ്പോഴും ഉപയോഗിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്ച്യൂണറായത് കൊണ്ട് തന്നെ പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ 3 മാസമായി ആരും വാങ്ങിയിട്ടില്ല ഈ ഹീറോ ബൈക്ക്

ഒരുകാലത്ത് സ്പോർട്‌സ് ബൈക്കുകളുടെ അവസാന വാക്കായി യൂത്തൻമാർ പറയുന്ന പേരായിരുന്നു ഹീറോ കരിസ്‌മ (Hero Karizma). 2003-ലാണ് പിറവിയെടുത്തതെങ്കിലും 2007-ൽ സ്റ്റൈലൻ മാറ്റത്തോടെ R വേരിയന്റിൽ എത്തിയതോടെയാണ് മോട്ടോർസൈക്കിളിനെ ഏവരും ശ്രദ്ധിച്ചുതുടങ്ങിയത് (Karizma R). പിന്നീട് പൾസറുകളുടെ വില്ലനായി പലരും ചൂണ്ടിക്കാണിച്ചതും കരിസ്‌മയെ ആയിരുന്നു. ഇതിഹാസ പട്ടം നേടിയെടുത്ത് യുവാക്കളുടെ ഡ്രീം ബൈക്കായി നിരത്തുകളിൽ ഹീറോയുടെ മോട്ടോർസൈക്കിൾ ഓടിത്തിമിർത്ത കാലം 90 കിഡ്‍‌സിന് അങ്ങനെയൊന്നും വിസ്‌മരിക്കാനാവില്ല. പിന്നീട് നിർത്തലാക്കിയെങ്കിലും കരിസ്‌മ കാണുമ്പോൾ ആളുകളിൽ ഒരു മിസ്സിംഗ് ഫീലും ഉണ്ടായി.

രാജ്യം കാക്കുന്നവർക്ക് കൂട്ടായി സ്കോർപിയോ പിക്കപ്പും

രാജ്യം കാക്കുന്ന പട്ടാളക്കാരുടെ യാത്രയ്ക്കും ചരക്ക് നീക്കത്തിനുമായി ഇന്ത്യൻ നിർമിത വാഹനങ്ങൾ ആർമിയിലേക്ക് എടുക്കുന്ന പതിവ് ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അത്തരത്തിൽ മാരുതി സുസുക്കി, മഹീന്ദ്ര,ടാറ്റ എന്നീ നിരവധി വാഹനങ്ങൾ ആർമിയിൽ സേവനം നടത്തുന്നുണ്ട്. ഇനി അവരിലേക്ക് മഹീന്ദ്രയുടെ മറ്റൊരു വാഹനം കൂടി ചേരുകയാണ്. കഴിഞ്ഞ വര്‍ഷം സ്‌കോര്‍പിയോ N അടിസ്ഥാനമാക്കിയുള്ള പിക്ക്-അപ്പ് ട്രക്ക് മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ 1986 സ്കോർപിയോ പിക്കപ്പ് ട്രക്ക് ആർമിയിലേക്ക് ചേർക്കുന്നതിൻ്റെ ഭാഗമായി 2700 കോടി രൂപയുടെ കരാറിൽ മഹീന്ദ്ര ഒപ്പുവച്ചിരിക്കുകയാണ്.

സമൂഹം രണ്ടായി നിന്ന് പോരാടുന്നു; എമ്പുരാന്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഹരീഷ് പേരടി


ഏപ്രിലിൽ കാണാൻ പോവുന്നത് പുത്തൻ വാഹനങ്ങളുടെ ലോഞ്ച് പൂരം

ഏറെ പ്രതീക്ഷയോടെ തന്നെ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ് രാജ്യം. എന്നാൽ വാഹന വിപണിയിലേക്ക് നോക്കുകയാണെങ്കിൽ നിർമാതാക്കൾക്ക് സന്തോഷവും ഉപഭോക്താക്കൾക്ക് നിരാശയും തരുന്നൊരു കാര്യമാണ് ആദ്യം എടുത്ത് പറയാനുള്ളത്. മറ്റൊന്നുമല്ല, ഏപ്രിൽ 1 മുതൽ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാവുകയാണ്. കാർ വാങ്ങാനിരുന്നവരെ നിരാശപ്പെടുത്തുന്ന കാര്യമായിരിക്കും ഇതെങ്കിലും അടുത്ത മാസം വരാനിരിക്കുന്ന കാറുകളുടെ നിര കണ്ടാൽ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നിയേക്കും. 2025 കലണ്ടർ വർഷത്തിലെ ആദ്യപാദം കിയ സിറോസ്, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6 തുടങ്ങി നിരവധി ശ്രദ്ധേയമായ കാർ ലോഞ്ചുകൾക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്.

ഹ്യുണ്ടായി എസ്‌യുവി വാങ്ങി മലയാളത്തിന്റെ പാട്ടുകാരൻ

ഒരു സിനിമയുടെ വിജയ പരാജയങ്ങളിൽ പോലും നിർണായകമാവുന്ന സംഗതിയാണ് അതിന്റെ സംഗീതം. പാട്ടായാലും പാട്ട് ചിട്ടപ്പെടുത്തുന്നതിനായാലും പ്രത്യേക കഴിവ് തന്നെയാണ് വേണ്ടുന്നത്. അത്തരക്കാരെ വാർത്തെടുക്കുന്നതിൽ നമ്മുടെ ടെലിവിഷൻ റിയാലിറ്റി ഷോകൾക്കും ഇപ്പോൾ പ്രത്യേക സ്ഥാനമുണ്ട്. സ്മാർട്ട് ഫോണുകളുടെ വരവിന് മുമ്പ് വീടുകളിൽ ടെലിവിഷനുകൾ പ്രധാന വിനോദമായിരുന്ന കാലഘട്ടം പലർക്കും അത്രവേഗമൊന്നും മറക്കാനാവില്ല. മലയാളത്തിലെ ടെലിവിഷൻ രംഗത്ത് നിരവധി റിയാലിറ്റി ഷോകൾ വന്ന് പോയിട്ടുണ്ടെങ്കിലും ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ സ്വീകാര്യത ഒന്ന് വേറെ തന്നെയായിരുന്നു. നിർത്തിപ്പോയിട്ടും സ്റ്റാർ സിംഗർ വീണ്ടും പുനാരംഭിക്കാൻ ഏഷ്യാനെറ്റ് തീരുമാനിച്ചതിന്റെ പിന്നിലും ഇതേ കാരണം തന്നെയാണ്.

മുടിയഴിച്ചും തല മൊട്ടയടിച്ചും കരഞ്ഞും ആശമാര്‍; ഈ കണ്ണീരിന് ഫലമില്ലേ സര്‍ക്കാരേ...


ഫാഷൻ ഇൻഫ്ലുവൻസർമാരിലെ സൂപ്പർസ്റ്റാർ

അൽപ്പം ഒന്ന് ഒരുങ്ങി നടന്നാൽ എല്ലാവരും പറയും നീ അങ്ങ് ഫാഷൻ ആയല്ലേ എന്ന്. എങ്ങനെ ഫാഷനബിളായി നടക്കാം എന്നത് എല്ലാവർക്കും ഒരു സംശയമുള്ള കാര്യമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ലുക്ക് വർധിപ്പിക്കാം അല്ലെങ്കിൽ എങ്ങനെ നല്ല ലുക്കിൽ നടക്കാം എന്നതിനൊക്കെ ഇൻഫ്ലുവൻസർമാരുണ്ടല്ലോ. അത്തരത്തിൽ ഒരു പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ, കണ്ടൻ്റ് ക്രിയേറ്റർ കൂടിയാണ് അമിത ജോബിൻ. ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷം ഫോളോവേഴ്സുളള അമിത ജോബിൻ നിരവധി പുരസ്കാരങ്ങൾക്ക് ഉടമ കൂടിയാണ്. അമിത തൻ്റെ ഒരു സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.
Advertisement

പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇറ്റാലിയൻ കമ്പനി

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പ്രചാരമേറിവരികയാണ്. ഓലയും ഏഥറും ടിവിഎസും ഹീറോയും ബജാജുമെല്ലാം വൈദ്യുത വാഹനങ്ങളിലൂടെ പണംവാരുമ്പോൾ പരൽമീനുകളെ പോലെ ധാരാണം സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വിപണിയിലുണ്ട്. വർഷങ്ങളായി ഉയർന്ന് നിൽക്കുന്ന പെട്രോൾ വില കാരണമാണ് ആളുകളെല്ലാം ഇവികളിലേക്ക് ആകൃഷ്‌ടരായി മാറിയതെന്ന് നിസംശയം പറയാം. ഒപ്പം വിശ്വസ്‌തരായ ബ്രാൻഡുകളും സജീവമായതോടെ ആളുകൾക്ക് കാര്യങ്ങൾ എളുപ്പമായി. സ്വദേശികൾക്കൊപ്പം വിദേശീയരായ ഇവി നിർമാതാക്കളും രാജ്യത്തേക്ക് കടന്നുവന്നതോടെ നിരവധി അനവധി മോഡലുകളാൽ വിപണി സമ്പന്നമാവുകയും ചെയ്‌തു. ഇക്കൂട്ടത്തിലെ സ്റ്റൈലിഷ് ബ്രാൻഡാണ് VLF എന്നറിയപ്പെടുന്ന ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ വെലോസിഫെറോ.

F1 കാറുകളിൽ മാത്രം കാണുന്ന നിറം ഇവിയിലും

ടാറ്റ കർവ്വ് ഇവി വിൽപ്പനയുടെ കണക്കിൽ മുന്നിൽ തന്നെയുണ്ട്. ഏത് വാഹനമായാലും നമ്മുടെ വണ്ടിപ്രാന്തൻമാരുടെ കൈയിൽ കിട്ടിയാൽ അത് എങ്ങനെയെങ്കിലും മോഡിഫൈ ചെയ്യണം എന്ന ഒറ്റ ചിന്തയെ ഉളളു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ മക്ലാരന്റെ പപ്പായ ഓറഞ്ച് നിറത്തിൽ പൂർണ്ണമായും പരിഷ്‌ക്കരിച്ചതും പെയിന്റ് ചെയ്തതുമായ പുതിയ ടാറ്റ കർവ്വ് ഇവി വൈറലായിരിക്കുകയാണ്. ഇന്ത്യയിൽ ഇത്തരം നിറത്തിലുളള ടാറ്റ കർവ്വ് ചിലപ്പോൾ ആദ്യത്തേത് തന്നെയായിരിക്കും എന്നാണ് തോന്നുന്നത്. ഈ കാറിൽ എടുത്തു പറയേണ്ട കാര്യം മുൻവശത്തെ ലോവർ ഗ്രില്ലും ചാർജിംഗ് പോർട്ട് കവറിലെ ടാറ്റ എംബ്ലവും പപ്പായ ഓറഞ്ച് നിറത്തിലാണ് തീർത്തിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും പടിയിറങ്ങി ഫോക്‌സ്‌വാഗൺ എസ്‌യുവി

പോളോ (Polo), വെന്റോ (Vento) എന്നീ ജനപ്രിയ വാഹനങ്ങളിലൂടെ ഇന്ത്യയിൽ അഡ്രസുണ്ടാക്കിയെടുത്തവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen). ടൈഗൂൺ (Taigun), വെർട്ടിസ് (Virtus) തുടങ്ങിയ രണ്ട് മോഡലുകളാണ് ഇപ്പോൾ വിൽപ്പന പിടിച്ചുകൊടുക്കുന്നത് എങ്കിലും ആദ്യ കാറുകളുടെ പ്രതാപം തന്നെയാണ് ഫോക്‌സിയെ ഇന്നും പിടിച്ചുനിർത്തുന്നതെന്ന് നിസംശയം പറയാം. വലിയ മോഡൽ നിരയൊന്നും രാജ്യത്ത് അവകാശപ്പെടാനില്ലെങ്കിലും വന്നവരെല്ലാവരും ഇന്ത്യക്കാർക്ക് പ്രിയങ്കരരായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ നിരയിലെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ ഇന്ത്യൻ വിപണിയിൽ നിന്നും നാടുകടത്താൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ.

മലയാള സീരിയലുകളിലെ 'ലേഡി സൂപ്പർസ്റ്റാർ'

മഹീന്ദ്ര ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മുന്നേറ്റം നടത്തിയതോടെ വിൽപ്പന കണക്കിൽ മഹീന്ദ്ര മുന്നിൽ തന്നെയുണ്ട്. സെലിബ്രിറ്റികൾക്കും ഇപ്പോൾ മഹീന്ദ്ര ഇവിയോട് ഒരു പ്രത്യേക സ്നേഹം തുടങ്ങിയിട്ടുണ്ട്. നിരവധി സെലിബ്രിറ്റികൾ മഹീന്ദ്ര be6 സ്വന്തമാക്കുന്നുണ്ട്. ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്.

ഷേവ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍

ഷേവ് ചെയ്യുമ്പോൾ ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിനെക്കുറിച്ചുള്ള ഡെർമറ്റോളജിസ്റ്റുകളുടെ ഉൾക്കാഴ്ചകൾ പര്യവേക്ഷണം ചെയ്യുക. ഉൽപ്പന്നങ്ങൾ, സാങ്കേതിക വിദ്യകൾ, പ്രകോപനം ഒഴിവാക്കാൻ പൊതുവായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അറിയുക.