₹10 ലക്ഷത്തിന്റെ എസ്‌യുവിയേക്കാള്‍ വില്‍പ്പന ഇവിക്ക്

കണക്കുകൂട്ടലുകള്‍ക്കും പ്രവചനങ്ങള്‍ക്കുമൊന്നും പിടികൊടുക്കാത്തവരാണ് ഇന്ത്യയിലെ വാഹന ഉപഭോക്താക്കള്‍. 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ബ്രാന്‍ഡുകള്‍ പുറത്തുവിട്ടതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായിട്ടുണ്ട്. തലക്കെട്ടില്‍ സൂചിപ്പിച്ച പോലെ 10 ലക്ഷം രൂപക്ക് വില്‍ക്കുന്ന ഒരു മിഡ്‌സൈസ് എസ്‌യുവിയേക്കാള്‍ വില്‍പ്പന നേടിയ ഒരു കാര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഈ രണ്ട് മോഡലുകളും ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കുന്നവയാണ്. അതില്‍ ഒന്ന് ഐസിഇ മോഡലും മറ്റൊന്ന് ഇലക്ട്രിക് കാറുമാണെന്നതാണ് രസകരമായ മറ്റൊരു സംഗതി. ആ കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഹ്യുണ്ടായിയുടെ കുഞ്ഞൻ സെഡാന്റെ കച്ചോടം കൂടി

എസ്‌യുവികളുടെ വരവോടെ പണ്ടത്തെ പ്രതാപം അമ്പേ പോയവരാണ് സെഡാനുകൾ. പണ്ട് കാർ എന്നാൽ ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകളായിരുന്നു ആളുകൾക്ക് വേണ്ടിയിരുന്നത്. അംബാസിഡറും പത്മിനിയുമെല്ലാം അങ്ങനെ അരങ്ങ് തകർത്തവരാണ്. നല്ല സ്പേസും, കുലുക്കമില്ലാത്ത യാത്രാസുഖവും തന്നെയാണ് എസ്‌യുവികളിൽ നിന്നും സെഡാനുകളെ വേറിട്ടുനിർത്തുന്നത്. ചിലർക്ക് ഇന്നും ഈ മോഡലുകളോട് വല്ലാത്തൊരു അടുപ്പമുണ്ട്. കോംപാക്‌ട് സെഡാനുകൾ ഇപ്പോഴും അരങ്ങുവാഴുന്നതിന്റെ പിന്നിലുള്ള രഹസ്യവും ഇതുതന്നെയാണ്. മാരുതി ഡിസയർ ഇരുപതിനായിരം യൂണിറ്റുകളോളമാണ് എല്ലാമാസവും വിറ്റഴിയുന്നത്. അത്രയൊന്നും കണക്കുകൾ പറയാനില്ലെങ്കിലും പോയമാസങ്ങളെ അപേക്ഷിച്ച് വിൽപ്പനയിൽ മികവ് പുലർത്തിയിരിക്കുകയാണ് ഹ്യുണ്ടായി ഓറ.

ശബ്ദം കൊണ്ട് ഫാനാക്കുന്ന അതുല്യഗായകൻ

എത്ര ടെൻഷൻ അടിച്ചിരുന്നാലും ഒരു പാട്ട് കേട്ടാൽ ഒട്ടുമിക്ക ആളുകൾക്കും അൽപ്പം സമാധാനം കിട്ടും. അതും കേട്ടാൽ അലിഞ്ഞ് പോകുന്ന ശബ്ദവും കൂടിയാണെങ്കിൽ പറയുകയേ വേണ്ട. അങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ പിന്നണി ഗായകരിൽ ഒരാളാണ് വിധു പ്രതാപ്. വിധുവിൻ്റെ 17-ാം വയസിൽ ഏഷ്യാനെറ്റ് സംഘടിപ്പിച്ച സംഗീത മത്സരത്തിൽ വോയിസ് ഓഫ് ദ ഇയർ അവാർഡ് വാങ്ങിയതോടെ അദ്ദേഹത്തിൻ്റെ കരിയറിൽ വലിയൊരു വഴിത്തിരിവായിരുന്നു. 2001-ൽ സായാഹ്നം എന്ന ചിത്രത്തിന് മികച്ച ഗായകനുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് കരസ്ഥമാക്കി. അദ്ദേഹത്തിൻ്റെ എല്ലാ നേട്ടങ്ങളിലും താങ്ങും തണലുമായി ഭാര്യ ദീപ്തിയും ഒപ്പമുണ്ട്. ഇരുവരുടേയും ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

മിനി ഫോര്‍ച്യൂണര്‍ ലോഞ്ചിന് റെഡി!

ടൊയോട്ട ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ലാന്‍ഡ് ക്രൂയിസര്‍ FJ ഒടുവില്‍ പിറവിയെടുക്കാന്‍ പോകുന്നു. പുതിയ കോംപാക്റ്റ് ഓഫ്-റോഡറായ ലാന്‍ഡ് ക്രൂയിസര്‍ FJ (Land Cruiser FJ) ഉടന്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജപ്പനീസ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെയോട്ട മറ്റന്നാള്‍ അതായത് ഒക്‌ടോബര്‍ 20-ന് ഒരു സ്വകാര്യ മീഡിയ പ്രിവ്യൂവില്‍ പുതിയ ലാന്‍ഡ് ക്രൂയിസര്‍ FJ എസ്‌യുവി പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്നു. 'മിനി ഫോര്‍ച്യൂണര്‍' എന്നും വിളിപ്പേരുള്ള പുത്തന്‍ മോഡലിന്റെ മൂടുപടമഴിക്കുന്നത് കാണാന്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ അനുവാദമുണ്ടാകുകയുള്ളൂ എന്നാണ് ജാപ്പനീസ് മാധ്യമമായ മാഗ്എക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Advertisement

7.28 ലക്ഷം വിലയുള്ള കുഞ്ഞൻ എസ്‌യുവിയിലൂടെ പണംവാരി മഹീന്ദ്ര

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നീ വമ്പൻമാരോട് ഏറ്റുമുട്ടാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയ മോഡലായിരുന്നു XUV300. നല്ല സേഫ്റ്റിയും പെർഫോമൻസുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമെല്ലാം ഉണ്ടായിരുന്നിട്ടും കാര്യമായി വിറ്റഴിയാതിരുന്നതോടെ വണ്ടിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിച്ചപ്പോൾ സാക്ഷാൽ മഹീന്ദ്ര വരെ ഞെട്ടിപ്പോവുന്ന റെസ്പോൺസാണ് ആളുകളിൽ നിന്നും ഉണ്ടായത്. പുതിയ ലുക്കിനൊപ്പം XUV 3XO എന്ന പുതിയ പേരും സമ്മാനിച്ചതോടെ ഷോറൂമിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി.

പെർഫോമൻസ് രാജാക്കൻമാരെ മാറ്റുരയ്ക്കാം

യുവാക്കളുടെ പ്രിയപ്പെട്ട പെർഫോമൻസ് മോഡലുകളെല്ലാം രാജ്യത്ത് ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനികളാണ് സ്കോഡ ഒക്ടാവിയ ആർഎസും ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഐ മോഡലുകൾ. ചൂടപ്പം പോലെയാണ് രണ്ട് മോഡലുകളും വിറ്റു പോകുന്നത്. മാതൃ കമ്പനി ഒന്നാണെങ്കിലും പല കാര്യങ്ങിലും രണ്ട് ബ്രാനഡുകൾ തമ്മിൽ വ്യത്യാസമുണ്ട്. അതിപ്പോൾ പെർഫോമൻസാണെങ്കിലും കംഫർട്ടിൻ്റെ കാര്യത്തിലാണെങ്കിലു അങ്ങനെ തന്നെ. സ്കോഡ ഒക്ടാവിയ ആർഎസ് കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചത്. പ്രീ ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുക കൊണ്ട് ബുക്കിങ്ങ് പൂർത്തിയായിരിക്കുകയാണ്.സ്കോഡ ഒക്ടാവിയ ആർഎസും ഗോൾഫ് ജിടിഐ മോഡലും ഒരു താരതമ്യം നടത്തി നോക്കിയാലോ.

ടാറ്റയുടെ ഇരട്ടച്ചങ്കന്‍മാരുടെ വിൽപ്പന 15 ലക്ഷം

ടാറ്റ മോട്ടോര്‍സിന്റെ വാഹന നിരയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് നെക്‌സോണും പഞ്ചും. കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ മോഡലുകള്‍ തേടിയാണ് ഭൂരിഭാഗം പേരും ടാറ്റ ഷോറൂമില്‍ എത്തുന്നത്. ഇപ്പോള്‍ നെക്‌സോണും പഞ്ചും ചേര്‍ന്ന് ടാറ്റ മോട്ടോര്‍സിന് ശ്രദ്ധേയമായ വില്‍പ്പന നേട്ടം സമ്മാനിച്ചിരിക്കുകയാണ്. നെക്‌സോണ്‍ 9,00,000 യൂണിറ്റ് വില്‍പ്പന പിന്നിട്ടപ്പോള്‍, പഞ്ച് 600,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടി. ഈ രണ്ട് മോഡലുകളുടെയും മൊത്തം വില്‍പ്പന 15 ലക്ഷം കടന്നു. പുത്തന്‍ വില്‍പ്പന നാഴികക്കല്ലുകള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ടാറ്റയുടെ കോംപാക്ട് എസ്‌യുവി ജോടിയുടെ ജനപ്രീതി ഉയര്‍ത്തിക്കാണിക്കുന്നു.

സിമ്പിളായിട്ട് സിമ്പിളിന്റെ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കിടമത്സരം കനക്കുകയാണ്. ഓരോ ദിവസം ചെല്ലുമ്പോഴും പുതുമോഡലുകൾ കടന്നുവരുന്നതിനൊപ്പം വിൽപ്പന വർധിപ്പിക്കാൻ പുതിയ പുതിയ ഐഡിയയും പ്രയോഗിച്ച് രംഗത്തെത്തുകയാണ് ബ്രാൻഡുകൾ. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ സിമ്പിൾ എനർജി ആമസോൺ ഇന്ത്യയുമായും ഫ്ലിപ്പ്കാർട്ടുമായും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും നേരിട്ട് സിമ്പിൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ സാധിക്കും. അതായത് ഷോറൂമിൽ പോയി സമയം കളയാതെ മൊബൈലിലൂടെ തന്നെ ഇവി മുതലാളിയാവാൻ സാധിക്കുമെന്ന് ചുരുക്കം.

6 മാസത്തില്‍ ബ്രെസ വാങ്ങിയത് 84902 പേര്‍

ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവികള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് ആണ് നിലവിലുള്ളത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ പ്രധാനിയാണ് മാരുതി സുസുക്കി ബ്രെസ (Maruti Suzuki Brezza). വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഈ എസ്‌യുവി പല മാസങ്ങളിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും മാരുതി ബ്രെസ സെഗ്മെന്റില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ കാറുകളുടെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

6 ലക്ഷത്തിന്റെ 7-സീറ്റര്‍ എംപിവി ടെസ്റ്റിംഗില്‍

ലോകോത്തര വാഹന ബ്രാന്‍ഡ് ആണെങ്കിലും നിസാന്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു സബ് കോംപാക്ട് എസ്‌യുവിയുടെ കടാക്ഷം കൊണ്ടാണ് നിലനിന്ന് പോകുന്നത്. മാഗനൈറ്റ്, X-ട്രെയില്‍ എന്നീ രണ്ട് എസ്‌യുവി മോഡലുകളാണ് ജാപ്പനീസ് ബ്രാന്‍ഡ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ഇവയില്‍ മാഗ്നൈറ്റിന് മാത്രമാണ് തരക്കേടില്ലാത്ത വില്‍പ്പനയുള്ളത്. ഏകദേശം 1500 മുതല്‍ 2000 യൂണിറ്റ് വരെ പ്രതിമാസം വില്‍പ്പന നേടുന്ന മാഗ്‌നൈറ്റാണ് നിസാനിന്റെ ഏക അത്താണി. ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കമുള്ള ഫുള്‍സൈസ് എസ്‌യുവികളെ നേരിടാനായി കൊണ്ടുവന്ന X-ട്രെയില്‍ ഫ്ലോപ്പായിരുന്നു.

സിഗ്നലിൽ ഫോൺ തോണ്ടാൻ പോയാൽ പിഴ ഉറപ്പ്

കാറിൽ പോകുമ്പോൾ സിഗ്നലിൽ നിർത്തി ഫോൺ നോക്കുന്ന പ്രവണത പലർക്കുമുണ്ട്. പച്ച കത്താൻ സമയമുണ്ടെല്ലോ എങ്കിൽ കുറച്ച് നേരം ഫോൺ നോക്കിയേക്കാം എന്ന് എങ്ങാനും വിചാരിച്ചാൽ ഇനി ചലാൻ അങ്ങ് വീട്ടിൽ വരും. വാഹനം നിർത്തിയിടുമ്പോൾ ഫോൺ നോക്കാമല്ലോ എന്നോർത്താൽ അത് പോക്കറ്റ് കാലിയാവാനുളള ചിന്തയാണ് എന്ന് വേണം പറയാൻ. കാരണം നിങ്ങൾക്ക് ഫോൺ നോക്കണമെങ്കിൽ അത് റോഡരികിൽ മറ്റ് വാഹനങ്ങൾക്കോ യാത്രക്കാർക്കോ ശല്യമില്ലാതെ വേണം. സിഗ്നലിൽ കാത്ത് കിടക്കുമ്പോൾ നിങ്ങളുടെ മൊബൈലിൽ നോക്കാൻ പോയാൽ ചിലപ്പോൾ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിചാരിച്ചാൽ മുകളിൽ ഒരാൾ നിങ്ങളുടെ നീക്കങ്ങൾ കാണുന്നുണ്ട് കേട്ടോ.

മികച്ച ഗ്രൗണ്ട് ക്ലിയറൻസുളള മോഡലുകൾ പരിചയപ്പെട്ടാലോ

വാഹനമോടിക്കുമ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വാഹനത്തിൻ്റെ ബമ്പർ അല്ലെങ്കിൽ റണ്ണിങ്ങ് ബോർഡ് ബംമ്പിലോ അൽപ്പം റോഡിലെ ഗട്ടറിൽ ഉരയുന്നത്. പ്രത്യേകിച്ച് സെഡാൻ കാറുടമകളാണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നത്. അപ്പോൾ തോന്നും കുറച്ച് ഗ്രൗണ്ട് ക്ലിയറൻസുളള വണ്ടിയായിരുന്നെങ്കിലെന്ന്. റോഡും വാഹനത്തിൻ്റെ റണ്ണിങ്ങ് ബോർഡും തമ്മിലുള്ള വ്യത്യാസത്തെയാണ് ഗ്രൗണ്ട് ക്ലിയറൻസ് എന്ന് പറയുന്നത്. വാഹനം വാങ്ങാൻ ഷോറൂമിൽ എത്തുമ്പോൾ വാഹനത്തിൻ്റെ ഉയരവും നിറവും മൈലേജും മാത്രമല്ല ഉയരം കൂടി ഇനി പരിഗണനയിൽ വയ്ക്കുന്നത് നല്ലതാണ്. 10 ലക്ഷം രൂപയ്ക്ക് താഴെ മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുന്ന കുറച്ച് വാഹനങ്ങളെ ഈ ലേഖനത്തിലൂടെ പരിചയപ്പെട്ടാലോ.
Advertisement

കസ്റ്റം ഹമ്മര്‍ H2 സ്വന്തമാക്കി ഇന്‍ഡി പോപ്പ് കിംഗ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പഞ്ചാബി ഗായകരില്‍ ഒരാളാണ് മിക സിംഗ് (Mika Singh). മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഗായകന്‍ ദലേര്‍ മെഹന്ദിയുടെ ഇളയ സഹോദരനാണ് മിക സിംഗ്. പഞ്ചാബി ആല്‍ബങ്ങളിലൂടെ കരിയര്‍ തുടങ്ങിയ മിക പിന്നീട് ബോളിവുഡിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചു. 'സിംഗ് ഈസ് കിംഗ്', 'സബ്കി ബാജതേ റഹോ', 'തൂനെ മാരി എന്‍ട്രിയാന്‍' തുടങ്ങിയ ഗാനങ്ങളാണ് മികയുടെ കരിയറിലെ നാഴികക്കല്ലുകളായി മാറിയത്. ഊര്‍ജ്ജസ്വലമായ ശബ്ദശൈലിയും സ്‌റ്റേജിലെ പെര്‍ഫോമന്‍സും മികക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ 15 ദശലക്ഷം പേരും യൂട്യൂബില്‍ 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകളുമാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 7-സീറ്ററിന് ഒടുക്കത്തെ ഡിമാന്റ്

കിയയെന്നാൽ ഇന്ത്യക്കാർക്ക് സെൽറ്റോസായിരുന്നു (Kia Seltos) എല്ലാമെല്ലാം. എന്നാൽ കുറച്ച്കാലമായി മിഡ്-സൈസ് എസ്‌യുവി വിൽപ്പനയിൽ നിറം മങ്ങി നിൽക്കുകയാണ് ആശാൻ. സെൽറ്റോസിന്റെ ജനപ്രീതി വരെ കൈക്കലാക്കി കിയയുടെ ഫേവറീറ്റ് കാറായി മാറിയിരിക്കുകയാണ് കാരെൻസ്. ഫാമിലി എംപിവിയായി അരങ്ങുവാഴുന്ന മോഡൽ എർട്ടിഗയോടും ഇന്നോവയോടും പടവെട്ടി വിൽപ്പനയിലും കുതിക്കുകയാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കിയ കാരെൻസ് സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിൽ നേട്ടം കൊയ്‌ത് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഈ സെവൻ സീറ്റർ.

ആഗോളതലത്തിൽ പുത്തൻ KTM 990 RC R പുറത്തിറക്കി

ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികളെ പുളകം കൊള്ളിക്കാനായി ആഗോളതലത്തിൽ പുത്തൻ KTM 990 RC R പുറത്തിറക്കി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. സ്ട്രീറ്റ് പെർഫോമൻസും ട്രാക്ക് റേസിംഗും ഇഷ്ടപ്പെടുന്ന റൈഡർമാർക്കായി സൃഷ്ടിച്ച സൂപ്പർബൈക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ യുവാക്കളുടെ ഹൃദയത്തിൽ ഇടംപിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനിടയിൽ ഇനിയെന്നാണ് KTM 990 RC R ഇന്ത്യയിലേക്ക് എന്ന ചോദ്യം പല ഇന്ത്യൻ റൈഡർമാരുടെ ഇടയിലും ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഈ ലേഖനത്തിലുണ്ട്. ഒപ്പം ഓസ്ട്രിയക്കാരുടെ പുതിയ സവിശേഷതകൾ എന്തെല്ലാമാണെന്നുക്കൂടി പറഞ്ഞുതരാം.

എഥനോൾ പെട്രോൾ വഴി ഗുണം ലഭിച്ചത് ഗഡ്കരിയുടെ മകനോ!

രാജ്യത്ത് എഥനോൾ കലർന്ന പെട്രോൾ നിർബന്ധമാക്കിയപ്പോൾ മുതൽ വലിയ പ്രതിഷേധങ്ങളും ക്യാമ്പയിനുകളുമാണ് നടക്കുന്നത്. മന്ത്രി പുത്രൻമാരുടെ കമ്പനിക്ക് ഗുണം ലഭിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ധൃതി പിടിച്ച് എഥനോൾ പെട്രോൾ നിർബന്ധമാക്കിയതെന്നാണ് പ്രതിഷേധമുയരുന്നത്. എന്നാൽ പുറത്ത് വരുന്ന ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ്റെ കമ്പനിയായ സിഐഎൻ അഗ്രോ ഇൻഡസ്ട്രീസ് & ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരി മൂല്യം കുതിച്ചുയർന്ന് ബില്യൺ ഡോളറിലേക്ക് എത്തിയിരിക്കുന്നു എന്നതാണ്. ഒക്‌ടോബർ 15 ൻ്റെ കണക്ക് പരിശോധിക്കുമ്പോൾ ഒരു ഓഹരിക്ക് 3,460.15 രൂപ എന്ന നിലയിൽ, കമ്പനി 9,683 കോടി രൂപയുടെ വിപണി മൂലധനം നേടിയിട്ടുണ്ട്.

1.15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ച് BYD

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ചൈനയില്‍ 115,000-ത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ഹൈബ്രിഡ്, പ്യുവര്‍-ഇലക്ട്രിക് മോഡലുകളെ ബാധിക്കുന്ന സാങ്കേതിക തകരാറുകള്‍ കാരണമാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍ (BYD Recall) നടപടി. ഡിസൈന്‍ പിഴവുകളും ബാറ്ററി സംബന്ധമായ സുരക്ഷാ പ്രശ്‌നങ്ങളും കാരണം 2015-2022 കാലയളവില്‍ നിര്‍മ്മിച്ച 1,15,000-ലധികം ടാങ് സീരീസ്, യുവാന്‍ പ്രോ വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിക്കുന്നതെന്ന് ചൈനയിലെ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍സ് അറിയിച്ചു.

സേഫ്റ്റി പിന്നെയും കൂട്ടി നെക്സോൺ! ഇനി ADAS കൂട്ടിനുണ്ട്

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് സേഫ്റ്റിയുടെ കാര്യത്തിൽ പുതിയ മാനങ്ങൾ സമ്മാനിച്ച മോഡലാണ് ടാറ്റ നെക്സോൺ. രാജ്യത്ത് കിട്ടാവുന്ന എല്ലാത്തരം ഫ്യുവൽ ഓപ്ഷനുകളിലും ലഭ്യമാവുന്ന ഒരേയൊരു സ്പോർട് യൂട്ടിലിറ്റി വാഹനം എന്ന പ്രത്യേകത കൂടി ഇവനുണ്ട്. തള്ളുന്നതല്ല കേട്ടോ, പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ പല രൂപങ്ങളിൽ നെക്സോൺ ഇന്ന് വാങ്ങാനാവും. വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായിയെയും മഹീന്ദ്രയെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന പട്ടംപിടിച്ചെടുക്കാൻ സെപ്റ്റംബർ മാസത്തിൽ ടാറ്റ മോട്ടോർസിനെ സഹായിച്ചതും നെക്സോണായിരുന്നു.

ദീപാവലിക്ക് ഇനി ടൂ വീലർ യാത്രകൾ സുരക്ഷിതമാക്കാം!

ട്രെൻഡിനനുസരിച്ച് ഹെൽമറ്റുകളിൽ പല അപ്ഡേറ്റുകൾ കൊണ്ടുവരുന്നതിൽ മിടുക്കരാണ് സ്റ്റീൽബേർഡ് എന്ന ബ്രാൻഡ്. പുതിയ എയറോനോട്ടിക്സ് SBH-32 ഹെൽമറ്റ് അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റീൽബേർഡ്.ദീപാവലിക്ക് ഇനി ടൂ വീലർ യാത്രകൾ സുരക്ഷിതമാക്കാം. ആത്യന്തിക റൈഡിംഗ് അനുഭവം നൽകുന്നതിന് വേണ്ടി SBH-32 എയറോനോട്ടിക്സ് അത്യാധുനിക സാങ്കേതികവിദ്യകളും, മികച്ച സുഖസൗകര്യങ്ങൾ, കനത്ത സുരക്ഷ എന്നിവയെല്ലാം സംയോജിപ്പിച്ച്, മടുപ്പിക്കുന്ന ദീർഘയാത്രകളെയും ഗതാഗതക്കുരുക്കുകളെയും ആനന്ദകരമാക്കി മാറ്റുക എന്നതാണ് പുതിയ ഹെൽമറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ആധുനിക റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് SBH-32 എയറോനോട്ടിക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റൊണാൾഡോയുടെ നാട്ടുകാര്‍ ഇനി ഓടിക്കുക ഇന്ത്യന്‍ ഇവി!

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡ് ആയ അള്‍ട്രാവയലറ്റ് അവരുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്ന തിരക്കിലാണ്. ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ സല്‍പ്പേര് നേടിയ കമ്പനി ഇപ്പോള്‍ യൂറോപ്യന്‍സിനെ ഇവികളിലേക്ക് മാറ്റുന്ന തിരക്കിലാണ്. ഇപ്പോള്‍ നൂറ്റാണ്ടുകള്‍ ഇന്ത്യയെ കോളനിവല്‍ക്കരിച്ച് ഭരിച്ച പോര്‍ചുഗലിനെ വൈദ്യുതീകരിക്കാനുള്ള ലക്ഷ്യവുമായി അള്‍ട്രാവയലറ്റ് പറങ്കിമണ്ണില്‍ കാലുകുത്തിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് (16 ഒക്‌ടോബര്‍ 2025) അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പോര്‍ച്ചുഗല്‍, സ്‌പെയിന്‍ വിപണികളില്‍ എത്തിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ വിപണികളിലെ വിജയകരമായ അരങ്ങേറ്റങ്ങള്‍ക്ക് ശേഷമാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ ആകാശം വലുതാക്കിയിരിക്കുന്നത്.
Advertisement

സ്കോഡയുടെ പെർഫോമൻസ് സെഡാൻ ഇങ്ങെത്തി മക്കളേ

ഒക്‌ടാവിയ മുതൽ കൈലാക് വരെയുള്ള എണ്ണം പറഞ്ഞ കിടിലൻ കാറുകൾ നമുക്ക് സമ്മാനിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഒക്‌ടാവിയ, സൂപ്പർബ്, റാപ്പിഡ്, യെതി അങ്ങനെ നീളുന്ന അഡാറ് മോഡലുകളാൽ സമ്പന്നമായിരുന്നു ഒരുകാലത്ത് സ്കോഡയുടെ വാഹനനിര. ഇപ്പോൾ കൈലാക്, കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നിങ്ങനെ നാല് മോഡലുകൾ മാത്രമാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നുള്ളൂ. ഇക്കൂട്ടത്തിലേക്ക് പുത്തനൊരു പെർഫോമൻസ് സെഡാനെ കൂടി അവതരിപ്പിച്ച് ശക്തിയാർജിച്ചിരിക്കുകയാണ് കമ്പനി. ഏറെ നാളായി കാത്തിരിക്കുന്ന ഒക്‌ടാവിയ RS പതിപ്പാണ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

ലെക്സസിൻ്റെ ആഡംബര എംപിവി വാങ്ങി ICL FINCORP ഉടമ

സാമ്പത്തികമായി ആവശ്യങ്ങൾ വരുമ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്, തങ്ങളുടെ പക്കലുള്ള സ്വർണം പണയം വച്ച് കാര്യം നടത്തുക എന്നത്. കൊളളപലിശ വാങ്ങാതെ തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് സഹായിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും മികച്ച NBFC ആണ് ഐസിഎൽ ഫിൻകോർപ്. 1991 -ൽ ഇരിഞ്ഞാലക്കുട ക്രെഡിറ്റ്സ് & ലീസിംഗ് കമ്പനി എന്ന പേരിലാണ് ആദ്യമായി കമ്പനി തുടങ്ങിയത്. 30 വർഷത്തിനുള്ളിൽ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശാഖകൾ തുറക്കാൻ സാധിച്ചിട്ടുണ്ട്. സ്വർണ്ണ വായ്പയ്ക്ക് പുറമേ, കമ്പനി വാഹന, ആസ്തി വായ്പകളും വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്ര & ടൂറിസം, വിദ്യാഭ്യാസം, കായികം എന്നിവയിലും ഐസിഎല്ലിൻ്റെ സേവനങ്ങൾ ലഭ്യമാണ്.

എസ്‌യുവി 65000 രൂപ ഓഫറില്‍ വിറ്റഴിക്കുന്നു

ഒരു മലയാളി പേരു നല്‍കിയ വാഹനം രാജ്യത്ത് മികച്ച വില്‍പ്പന നേടുന്നതിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ് നാം. 'നെയിം യുവര്‍ സ്‌കോഡ' ക്യാമ്പയിനിന്റെ ഭാഗമായി കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് നിര്‍ദേശിച്ച 'കൈലാക്' എന്ന പേരാണ് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ സബ് കോംപാക്ട് എസ്‌യുവിക്ക് നല്‍കിയത്. പ്രതീക്ഷിച്ച പോലെ തന്നെ സ്‌കോഡയുടെ രാജ്യത്തെ ഏറ്റവും വലിയ ഹിറ്റ് മോഡലുകളില്‍ ഒന്നായി കൈലാക് മാറി. ഇന്ന് ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ 60 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് കൈലാക്കാണ്. പൊതുവേ കമ്പനികള്‍ തങ്ങളുടെ മികച്ച വിറ്റുവരവുള്ള കാറുകള്‍ക്ക് ഓഫറുകള്‍ നല്‍കാറില്ല.

മഹീന്ദ്രയുടെ 8-സീറ്റർ ഡീസൽ എംപിവിക്ക് 3 ലക്ഷം രൂപയുടെ കിഴിവ്

കൊവിഡിന് ശേഷം ഇന്ത്യൻ വാഹന വിപണിയിൽ 7 സീറ്റർ എംപിവികൾക്കും എസ്‌യുവികൾക്കുമെല്ലാം ഡിമാന്റ് ഏറിവരുന്ന കാഴ്ച്ച നാം കണ്ടതാണ്. കൊവിഡ് കാലത്തോടെ വലിയ കുടുംബങ്ങളെല്ലാം ഒന്നിച്ച് യാത്ര ചെയ്യാനായി ഇത്തരം മൂന്നുവരി വാഹനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഒരു ടൊയോട്ട ഇന്നോവ അല്ലെങ്കിൽ മാരുതി എർട്ടിഗ മാത്രം ഉണ്ടായിരുന്ന ഈ വിഭാഗത്തിൽ ഇപ്പോൾ മോഡേൺ വണ്ടികളുടെ ആറാട്ടാണ്. ഇക്കൂടെ അധികമാരും ശ്രദ്ധിക്കാതെ പോയ മിടുക്കനായിരുന്നു മഹീന്ദ്രയുടെ മറാസോ. ഇന്നോവ ചൂടപ്പം പോലെ വിറ്റഴിയുന്നത് കണ്ട് അതേപോലെ തന്നെയൊരു എംപിവി വേണമെന്ന് ആഗ്രഹിച്ച കമ്പനി രൂപംകൊടുത്ത മോഡൽ എല്ലാം തികഞ്ഞൊരു മിടുക്കൻ തന്നെയായിരുന്നു.

ഹിമാലയൻ്റെ നെഞ്ചിൽ തന്നെ അമ്പെയ്ത് ടിവിഎസ്!

അഡ്വഞ്ചർ അല്ലെങ്കിൽ ഓഫ്റോഡ് പോകാൻ പറ്റിയ ബൈക്ക് ഏതാണ് മച്ചമ്പി ഉളളത് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഉത്തരം റോയൽ എൻഫീൽഡ് ഹിമാലയൻ എന്നായിരിക്കും. എന്നാൽ ഇനി ഹിമാലയനെ മൂക്കിൽ പഞ്ഞി വച്ച് കിടത്താൻ പറ്റിയ മോഡലാണ് ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. അതാണ് ടിവിഎസ് RTX 300. ആദ്യമായിട്ടാണ് അഡ്വഞ്ചർ ടൂറർ ബൈക്ക് സെഗ്മെൻ്റിൽ ടിവിഎസ് കൈ വയ്ക്കുന്നത്. അടിക്കുമ്പോൾ ഒരു ബംബർ എങ്കിലും അടിക്കണം എന്ന് പറയുന്നത് പോലെ അടിക്കുമ്പോൾ സെഗ്മെൻ്റിലെ രാജാവിനിട്ട് തന്നെ അടിക്കണം. R, T, X എന്ന വാക്ക് റാലി, ടൂറർ, എക്‌സ്ട്രീം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു ടൂററുടെയും ഓഫ്-റോഡറിന്റേയും മിശ്രിതമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.