പൊന്നും പണവും വന്ന് മൂടും... ആസ്തി ഇരട്ടിക്കും, ഇതാണ് രാജയോഗം; ഈ രാശിക്കാരാണോ?


ഫോർച്യൂണറിന് പിന്നാലെ കൂടുതൽ റിച്ചായി ഡീസൽ ഇന്നോവ

ഇന്ത്യൻ വിപണിയിലെ എംപിവി (MPV) സെഗ്മെന്റിലെ മുടിചൂടാമന്നനാണ് ടൊയോട്ട ഇന്നോവ (Toyota Innova). ക്വാളിസിന്റെ പിൻഗാമിയായി എത്തിയത് മുതൽ ആളുകളുടെ മനസിൽ കയറിക്കൂടിയ മൾട്ടി പർപ്പസ് വാഹനം ഇപ്പോഴും ആളുകളുടെ നെഞ്ചിൽ കുടിയിരിപ്പാണ്. എന്നെങ്കിലും ഒരു ഇന്നോവ വാങ്ങണമെന്ന സ്വപ്‌നവും പേറി നടക്കുന്നവരും അനേകമാണ്. പുതിയത് വാങ്ങാൻ കാശില്ലാത്തവരെല്ലാം സെക്കൻഡ് ഹാൻഡ് വാങ്ങുന്നതിലും കൈയും കണക്കും ഒന്നുമില്ല. ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിൽ ഹൈക്രോസായി നിറഞ്ഞാടുകയാണെങ്കിലും ഇന്നോവ ക്രിസ്റ്റയെന്ന (Innova Crysta) മോഡൽ സ്വന്തമാക്കാനായി ആയിരങ്ങൾ വരി നിൽപ്പുണ്ട്.

2 സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് ഹോണ്ട

ഹോണ്ട എന്ന ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡ് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തമായത് ആക്ടിവ പോലുള്ള സ്‌കൂട്ടറുകളും ഷൈന്‍ പോലുള്ള കമ്മ്യുട്ടര്‍ മോട്ടോര്‍സൈക്കിളുകളും കാരണമാണ്. എന്നാല്‍ നല്ല കിടിലന്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളും ഹോണ്ട പുറത്തിറക്കുന്നുണ്ട്. ഇപ്പോള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ സ്‌പോര്‍ട്‌സ് ബൈക്കുകളായ CBR650R, CB650R എന്നിവ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് കമ്പനി ഇതിന്റെ ടീസറും പങ്കുവെച്ചിരുന്നു. പെര്‍ഫോമന്‍സ്, അത്യാധുനിക ഫീച്ചറുകള്‍, സ്‌ട്രൈക്കിംഗ് ഡിസൈന്‍ എന്നിവ സമന്വയിക്കുന്ന ഒരു ബൈക്ക് തേടുന്നവരെയാണ് ഈ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വഴി ഹോണ്ട ലക്ഷ്യമിടുന്നത്.

റോള്‍സ്-റോയ്‌സ് ഇവി വാങ്ങി 'തമിഴ് VIP'

ആഡംബര കാറുകളിലെ രാജാവാണ് റോള്‍സ് റോയ്‌സ്. ലോകത്തിലെ പ്രശസ്തരായ സെലിബ്രിറ്റികളും യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നത് റോള്‍സ് റോയ്‌സ് കാറുകളിലാണ്. ഇന്ത്യയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ റോള്‍സ് റോയ്‌സ് സ്വന്തമായുള്ളൂ. ലോകോത്തര കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും പതുക്കെ ഇലക്ട്രിക്കിലേക്ക് മാറുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് ബ്രാന്‍ഡും അതേ പാത പിന്തുടര്‍ന്നിരുന്നു. 2022 ഒക്‌ടോബറില്‍ റോള്‍സ് റോയ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ സ്‌പെക്ടര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷമാണ് ഇവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ക്കിടയില്‍ അതിവേഗമാണ് കാര്‍ ജനപ്രിയമായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയടക്കമുള്ള പ്രമുഖര്‍ തുടക്കത്തിലേ സ്‌പെക്ടര്‍ ഉടമയായി.
Advertisement

1 ലക്ഷത്തിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ 86,000 രൂപയ്ക്ക്

പെട്രോൾ സ്‌കൂട്ടറുകളേക്കാൾ സ്വീകാര്യത നേടി മുന്നേറുകയാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാഴുന്ന വിഭാഗത്തിൽ ടിവിഎസ്, ബജാജ്, ഹീറോ തുടങ്ങിയ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും തങ്ങളുടെ കഴിവ് തെളിയിച്ച് മുന്നേറുന്നുണ്ട്. അങ്ങനെ ഫാമിലി ഇവി സെഗ്മെന്റിൽ ഏറ്റവും ഫാൻബേസുള്ള മോഡലായി ടിവിഎസിന്റെ ബാറ്ററി വണ്ടി മാറി. വന്നകാലം മുതൽ ഇന്നുവരെ അധികം ചീത്തപ്പേരുകൾ ഒന്നും കേൾപ്പിക്കാതെ മുമ്പോട്ട് പോവുന്ന ഇവിക്ക് അടിക്കടി ഓഫറുകളിട്ട് കമ്പനി ഞെട്ടിക്കാറുമുണ്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിൽ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് വമ്പൻ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്.

എക്‌സ്പ്രസ് വേഗത്തില്‍ 5 ലക്ഷം പഞ്ച് വിറ്റ് ടാറ്റ

നാല് പതിറ്റാണ്ടായി മാരുതി സുസുക്കി പുലര്‍ത്തിപ്പോന്ന ആധിപത്യത്തിന് അറുതി വരുത്തി ടാറ്റ പഞ്ച് 2024-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് പഞ്ച്. 2021-ലാണ് ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി നിരത്തിലെത്തിച്ചത്. ഹാച്ച്ബാക്കിന്റെ വിലയില്‍ അത്യുഗ്രന്‍ സേഫ്റ്റിയും കൈനിറയെ ഫീച്ചറുകളുമായി എത്തിയ കാര്‍ ഇന്ത്യക്കാരുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാന്‍ അധികം സമയമെടുത്തില്ല. ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായി മാറിയതിന് പിന്നാലെ പഞ്ച് ഇപ്പോള്‍ ഒരു പുത്തന്‍ വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

7-സീറ്റർ എസ്‌യുവിയുടെ വില കൂട്ടി ടൊയോട്ടയുടെ ഇരുട്ടടി

ഇന്ത്യയിലെ എസ്‌യുവി (SUV) മോഡലുകളുടെ വല്യേട്ടൻ ഇമേജുള്ള വാഹനമാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner). പുതിയത് വാങ്ങണമെങ്കിൽ 60 ലക്ഷം രൂപയോളം മുടക്കേണ്ടതായി വരുമെന്നതിനാൽ പലരും ഫോർച്യൂണർ എന്ന സ്വപ്‌നം മനസിന്റെ കോണിൽ മറന്നിട്ടിരിക്കുകയാവും. ചിവരാവട്ടെ അങ്ങ് ഡൽഹിയിൽ പോയി സെക്കൻഡ് ഹാൻഡ് വാങ്ങി റീരജിസ്റ്റർ ചെയ്‌ത് കൊണ്ട് നടക്കാറുമുണ്ട്. ഏറ്റവും റീസെയിൽ വാല്യുവുള്ള എസ്‌യുവികളിൽ ഒന്നാണിത്. കുറഞ്ഞ മെയിന്റനെൻസും ടൊയോട്ടയുടെ വിശ്വാസവും നല്ല മൈലേജുള്ള ഡീസൽ എഞ്ചിനും ഓഫ്-റോഡ് കഴിവുകളുമെല്ലാമാണ് ഫോർച്യൂണറിന് ഇതിഹാസ പദവി നേടികൊടുത്തത്.

ഹോണ്ട മോഡല്‍ പരിഷ്‌കാരിയായി! വില വെറും 74930 രൂപ

ഇന്ത്യന്‍ വിപണിയില്‍ ഒത്തിരി സ്‌കൂട്ടറുകള്‍ ഉണ്ടെങ്കിലും അവയില്‍ ഫ്രീക്കന്‍മാരുടെ ഇഷ്ടം ആദ്യം പിടിച്ചുപറ്റിയ സ്‌കൂട്ടര്‍ ഹോണ്ട ഡിയോ ആണ്. 2001-ല്‍ ആദ്യമായി ഇന്ത്യയിലെത്തിയ ഈ സ്‌കൂട്ടര്‍ തീര്‍ത്ത ഓളം ഒന്ന് വേറെ തന്നെയായിരുന്നു. സ്‌കൂട്ടറുകള്‍ വാങ്ങാന്‍ മടിച്ച് നിന്ന യുവാക്കളെ അവയിലേക്ക് അടുപ്പിച്ചത് ഡിയോ ആണെന്ന് വരെ പറയാം. എന്തിനേറെ പറയുന്നു ഡിയോയില്‍ സ്റ്റണ്ടിംഗ് വരെ നടത്തിയിരുന്നവര്‍ ഒത്തിരിയാണ്. ഡിയോയെ പ്രസക്തമാക്കി നിലനിര്‍ത്താനായി കാലാനുസൃതമായി അപ്‌ഡേറ്റുകള്‍ നല്‍കാന്‍ ഹോണ്ട ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ ഹോണ്ട ജനപ്രിയ സ്‌കൂട്ടറായ ഡിയോയുടെ 2025 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അതിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വായിച്ചറിയാം.

80,450 രൂപയ്ക്ക് ഹീറോയുടെ പുതിയ ഫാമിലി സ്‌കൂട്ടര്‍ വിപണിയിൽ

ഇന്ത്യയിലെ സ്‌കൂട്ടർ സെഗ്മെന്റിൽ ക്ലച്ചുപിടിക്കാനായുള്ള തത്രപ്പാടിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocorp). കമ്മ്യൂട്ടർ ബൈക്ക് നിരയിൽ തങ്ങൾക്കുള്ള പിടിപാട് സ്‌കൂട്ടറുകളുടെ (Scooter) കാര്യത്തിൽ എത്തിപ്പിടിക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിരുന്നില്ല. ഇടയ്ക്ക് മാസ്ട്രോ (Maestro) കത്തിക്കയറിയിരുന്നുവെങ്കിലും പിന്നീട് ആധുനിക മോഡലുകൾക്കിടയിൽ പെട്ട് പിന്നാക്കം പോവാനായിരുന്നു വിധി. ഇപ്പോഴിതാ തരംഗമാവാനായി ഹീറോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി സ്‌കൂട്ടറായ ഡെസ്റ്റിനിയുടെ (Hero Destini 125) പുത്തൻ മോഡലുമായി കളത്തിലേക്ക് എത്തിയിരിക്കുകയാണ് കമ്പനി.

മമ്മൂട്ടിയുടെ അത്രേം പ്രതിഫലം വാങ്ങുന്ന നടി ഫെറാറി വാങ്ങി

ബോളിവുഡിന്റെ സ്വപ്‌ന നായികയായിരുന്ന മാധുരി ദീക്ഷിതിനെ അറിയാത്ത നയന്റീസ് കിഡ്‌സ് കുറവായിരിക്കും. 1980-കളില്‍ ബോളിവുഡ് അടക്കി ഭരിച്ച നായികയാണ് മാധുരി ദീക്ഷിത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഹിന്ദി സിനിമ ലോകത്ത് സ്വന്തമായി ഒരു സിംഹാസനം നേടിയെടുത്ത മാധുരി മുന്‍നിര താങ്ങളുടെയെല്ലാം നായികയായി വിലസി. അഭിനയ വൈദഗ്ധ്യത്തിന് പുറമെ ബോളിവുഡിലെ ഏറ്റവും മികച്ച നര്‍ത്തകിമാരില്‍ ഒരാള്‍ കൂടിയാണ് മാധുരി. അതുകൊണ്ട് തന്നെ ഡാന്‍സ് പ്രമേയമായി വന്ന മികച്ച ചിത്രങ്ങളിലെല്ലാം അവര്‍ വേഷമിട്ടിരുന്നു. മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തില്‍ മയങ്ങി വീണവരില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുണ്ട്.

12 ലക്ഷത്തിലധികം ആളുകൾ വാങ്ങിയ മാരുതി കാറായി ഈക്കോ

ഇന്ത്യക്കാർക്ക് യാതൊരു ആമുഖവും ആവശ്യമില്ലാത്ത കാറായിരുന്നു ഓമ്‌നി (Omini). നിരത്തുകൾ ഒഴിഞ്ഞിട്ട് കാലങ്ങളായെങ്കിലും അന്നും ഇന്നും ഈ വാനിന് രാജ്യത്തുള്ള ഫാൻബേസിലൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് വേണം പറയാൻ. പല ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന മൾട്ടി പർപ്പസ് വാഹനം (Multi Purpose Vehicle) എന്ന നിലയിൽ ഓമ്‌നിക്ക് പകരക്കാരൻ ഉണ്ടാവില്ലെന്നാണ് പലരും കരുതിയിരുന്നത്. പക്ഷേ മാരുതി സുസുക്കി (Maruti Suzuki) നിരയിൽ നിന്നും ഓമ്‌നി കളമൊഴിഞ്ഞതോടെ പകരക്കാരന്റെ വേഷത്തിലെത്തിൽ കമ്പനി നിയോഗിച്ചത് ഈക്കോയെന്ന (Eeco) വാൻ മോഡലിനെയായിരുന്നു.

ഇന്നോവയെ റെസ്റ്റ് എടുപ്പിക്കാന്‍ ഹ്യുണ്ടായി!

ഇന്ത്യയിലെ വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ഏതാനും ഈ വാരാന്ത്യത്തില്‍ ആരംഭിക്കാന്‍ പോകുകയാണ്. ലോകപ്രശസ്തമായ ഓട്ടോ എക്‌സ്‌പോ ഇക്കുറി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായാണ് നടക്കുന്നത്. തങ്ങളുടെ ഭാവി ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമായാണ് ഓട്ടോ എക്‌സ്‌പോ ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വര്‍ഷങ്ങളായി ഓട്ടോ എക്‌സ്‌പോയിലെ സ്ഥിരം സാന്നിധ്യമാണ്. ഹ്യുണ്ടായി മാത്രമല്ല മറ്റ് നിരവധി കമ്പനികളും അവരുടെ കിടിലന്‍ ഉല്‍പ്പന്നങ്ങള്‍ ഇവന്റില്‍ വെച്ച് പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നു. അതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോ വേഗം വന്നെങ്കില്‍ എന്ന് കൊതിക്കുകയാണ് വാഹനപ്രേമികള്‍.
Advertisement

79,999 രൂപയ്ക്ക് 80 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് കാര്യമായ സ്വീകാര്യത ലഭിക്കുന്ന സമയമാണ് ഇപ്പോൾ. പെട്രോൾ സ്‌കൂട്ടറുകളേക്കാൾ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുമെന്നതും ചെലവ് കുറവാണെന്നതും വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്. ഓലയും ഏഥറുമെല്ലാം വരുന്നതിന് മുമ്പേ ഇവി രംഗത്ത് സജീവമായ നിരവധി സ്റ്റാർട്ടപ്പ് ബ്രാൻഡുകളുമുണ്ട് നമുക്ക്. അത്തരത്തിലൊരു ബ്രാൻഡാണ് ആംപിയർ. അങ്ങേയറ്റം ഫാഷനുള്ള മോഡലുകൾ ഒന്നുമല്ല കമ്പനി ഇറക്കുന്നതെങ്കിലും ദൈനംദിന യാത്രകൾ കുറഞ്ഞ ചെലവിൽ സാധ്യമാക്കാൻ പറ്റും. പക്ഷേ ഡിസൈനിന് പ്രാധാന്യം കൊടുക്കാൻ ആംപിയറും തയാറായതിന്റെ ഫലമായിരുന്നു നെക്‌സസ് എന്ന പുതുപുത്തൻ മോഡൽ.

ഗെയിം കളിച്ച് നേടാം പുത്തന്‍ മഹീന്ദ്ര ഇവി!

പ്ലെയര്‍ അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ് അഥവാ പബ്ജി എന്ന ഗെയിമിനെ കുറിച്ച് അറിയാത്ത ചെറുപ്പക്കാര്‍ കുറവായിരിക്കും. ആഗോള തലത്തില്‍ ഗെയിമര്‍മാര്‍ക്കിടയില്‍ ജനപ്രിയമായി മാറിയ ഗെയിം ആയിരുന്നു ഇത്. കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ച കൂട്ടത്തില്‍ ഉള്‍പ്പെട്ടതിനാല്‍ പബ്ജി ഇന്ത്യക്കാര്‍ക്ക് അന്യമായി. എന്നാല്‍ ഈ ഗെയിം നിരോധിക്കപ്പെട്ടതോടെ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BGMI) എന്ന ഗെയിമുമായി കൊറിയന്‍ ഡെവലപ്പര്‍മാരായ ക്രാഫ്റ്റണ്‍ എത്തിയതോടെയാണ് ആ നിരാശ മാറിക്കിട്ടിയത്. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഗെയിം അതിന്റെ മുന്‍ അവതാരാമയ പബ്ജിയുമായി വളരെയേറെ സമാനതകളുണ്ട്.

6 കോടിയുടെ സൂപ്പർകാർ വാങ്ങി ബ്രോക്കിംഗ് കമ്പനി മുതലാളി

ദിനേശ് തക്കർ എന്ന കോടിപതിയുടെ പേര് നമ്മൾ മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും ചില വണ്ടിഭ്രാന്തൻമാർക്കെങ്കിലും ഇദ്ദേഹത്തെ അറിയാമായിരിക്കും. അതുമല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിംഗ് പോലെയുള്ള രംഗത്ത് പ്രവർത്തിക്കുന്നവർക്കും ദിനേശ് തക്കറിനെ അറിയാമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികളിലൊന്നായ ഏഞ്ചൽ ബ്രോക്കിംഗിന്റെ ചെയർമാനും എംഡിയുമാണ് ഇദ്ദേഹം. സ്റ്റോക്ക് വാങ്ങുന്നവർക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1996-ലാണ് സ്ഥാപിതമാവുന്നത്. നിലവിൽ 1250 കോടി വരുമാനവും 10,000 കോടിയിലധികം പൊതു വിപണി മൂലധനവുമാണ് ഏഞ്ചൽ ബ്രോക്കിംഗിനുള്ളത്.

ഈ നാളുകാരുടെ ജീവിതം മാറ്റുക ഒരു സ്ത്രീ, അക്കൗണ്ട് കാലിയാകില്ല, ധനാഭിവൃദ്ധിയും സ്ഥാനമാനങ്ങളും, നാൾഫലം


സൂപ്പര്‍ കാറിനൊപ്പം ഓട്ടോയും ഓടിക്കുന്ന വണ്ടിപ്രാന്തന്‍

ഇന്ത്യയില്‍ നിരവധി കോടീശ്വരന്‍മാര്‍ ഉണ്ട്. അതില്‍ മിക്കയാളുകളും ആഡംബര കാറുകളോട് ഭ്രമമുള്ളവരാണ്. എന്നാല്‍ അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് കാര്‍ ഓടിക്കാന്‍ ക്രേസ് ഉള്ളത്. അതില്‍ ഒരാളാണ് റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയ (Gautam Singhania). വണ്ടിപ്രാന്തന്‍മാര്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ആളാണ് ഇദ്ദേഹം. വണ്ടി ഓടിക്കല്‍ മാത്രമല്ല ഡ്രിഫ്റ്റിംഗ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങളില്‍ ഒന്ന്. മാള്‍ട്ടയില്‍ നടന്ന ഓള്‍സ്റ്റാര്‍സ് യൂറോപ്യന്‍ ഡ്രിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് അമേച്വര്‍ വിഭാഗത്തില്‍ ജയിച്ച സിംഘാനിയക്ക് ഇന്റര്‍നാഷനല്‍ പ്രോ ഡ്രിഫ്റ്റ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഡ്രിഫ്റ്റര്‍ കൂടിയാണ് ഈ ശതകോടീശ്വരന്‍.

ഈ മാസം അവസാനം വരെ വിലക്കുറച്ച് കൊടുക്കാൻ കെടിഎം

ഒരു 10 കൊല്ലം മുമ്പ് യൂത്തൻമാരെല്ലാം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് നടന്ന ബൈക്കുകളായിരുന്നു കെടിഎം ഡ്യൂക്ക്. അങ്ങ് ഓസ്ട്രിയയിൽ നിന്നും ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലേക്ക് എത്തുമ്പോൾ കുന്നോളം പ്രതീക്ഷകളുമായി എത്തിയ ഓറഞ്ച് പട അക്ഷരാർത്ഥത്തിൽ നിരത്തുകളിൽ വിസ്‍‌മയം തീർത്തുവെന്ന് വേണം പറയാൻ. പക്ഷേ കാലൻ വണ്ടിയെന്ന ചീത്തപ്പേര് കേൾക്കാനും ഇതോടെ തുടങ്ങി. ഇത്രയും പെർഫോമൻസ് തരുന്ന ടൂവീലറുകൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ യുവതലമുറ വലിയ പരാജയമായിരുന്നു. അത്തരത്തിൽ നിരവധി ജീവനുകളാണ് ഡ്യൂക്ക് കവർന്നെടുത്തത്. പണ്ടത്തെ പ്രതാപം ഇപ്പോഴില്ലെങ്കിലും പലരും കെടിഎമ്മിന് പിന്നാലെ പായാൻ കൊതിക്കുന്നുണ്ട്.

നെക്‌സോണിന്റെ വില കുറക്കുകയാണെന്ന് ടാറ്റ!

ഇക്കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോര്‍സ് ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ നെക്സോണിന് 2025 മോഡല്‍ ഇയര്‍ അപ്ഡേറ്റ് സമ്മാനിച്ചത്. റോയല്‍ ബ്ലൂ, ക്രോസ്ലാന്‍ഡ് ബീജ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചപ്പോള്‍ ഫിയര്‍ലെസ് പര്‍പ്പിള്‍ ഷേഡ് നിര്‍ത്തലാക്കി. നെക്സോണ്‍ ലൈനപ്പിലേക്ക് പ്യുവര്‍ പ്ലസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് PS (പനോരമിക് സണ്‍റൂഫ്) എന്നിങ്ങനെ പുതിയ മൂന്ന് വേരിയന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ പുതിയ നെക്‌സോണിന്റെ മുഴുവന്‍ വില വിവരപ്പട്ടിക പുറത്തുവന്നിട്ടുണ്ട്. ചില വേരിയന്റുകള്‍ക്ക് കൂടിയപ്പോള്‍ ചിലതിന് വില കുറഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. 2025 ടാറ്റ നെക്‌സോണിന്റെ വിലകള്‍ ചുവടെ വിശദമായി നോക്കാം.

ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന എസ്‌യുവിക്ക് വില കൂട്ടി ടാറ്റ

സ്വിഫ്റ്റിനെയും വാഗൺആറിനെയും എല്ലാം മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന ബഹുമതി നേടി കുതിക്കുകയാണ് ടാറ്റ പഞ്ച് (Tata Punch). വർഷങ്ങളായി മാരുതി സുസുക്കി കൈയടക്കിവെച്ചിരുന്ന കുത്തക തകർത്തതിന്റെ സന്തോഷത്തിലാണ് ടാറ്റ മോട്ടോർസ് (Tata Motors) ഇപ്പോൾ. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും സേഫ്റ്റി കൂടിയ മോഡൽ എന്ന നിലയിലാണ് പഞ്ച് ഹിറ്റടിക്കുന്നത്. ഒരു സാധാരണക്കാരന് വേണ്ട എല്ലാക്കാര്യങ്ങളും കോർത്തിണക്കിയെത്തിയ മൈക്രോ എസ്‌യുവിക്ക് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് സാക്ഷാൽ ടാറ്റ പോലും ഓർത്തിട്ടുണ്ടാവില്ല.
Advertisement

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും; രാഷ്ട്രപതി നിയമനത്തിൽ ഒപ്പുവെച്ചു

ഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അം​ഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമനത്തിൽ ഒപ്പുവെച്ചു. ഈ മാസം ഏഴിന് സുപ്രീം കോടതിയുടെ കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തിരുന്നു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആകും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാവുക.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. വ്യത്യസ്ത മേഖലകളിൽ പരിചയ സമ്പത്തുള്ള ആളാണ് വിനോദ് ചന്ദ്രനെന്ന് സി ജെ ഐ സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം അഭിപ്രായപ്പെട്ടു.

11 വർഷത്തിലേറയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വർഷത്തിലേറയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോതി ജഡ്‍ജിയായും ചീഫ് ജസ്റ്റിസായും ദീർഘ കാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ, വിവിധ നിയമ മേഖലകളിൽ ​ഗണ്യമായ അനുഭവമുള്ള ആളാണ്, കൊളീജിയം പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.

സുപ്രീം കോടതി ജഡ്ജിമാരിൽ കേരളത്തിൽ നിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളജീയം പരി​ഗണിച്ചു. മലയാളിയായ ജഡ്ജി സി ടി രവി കുമാർ കഴിഞ്ഞയാഴച വിരമിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കുമ്പോഴാണ് വിനോജ് ചന്ദ്രൻ സായാഹ്ന പഠനത്തിലൂടെ നിയമബിരുദം നേടിയത്.

പിന്നാലെ അദ്ദേഹം ബാങ്കിലെ ഉദ്യോ​ഗം രാജി വെച്ച് അഭിഭാഷകനായി. 1990 ൽ അഭിഭാഷകനായി എൻ റോൾ ചെയ്തു.
2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24 ന് സ്ഥിരം ജഡ്ജിയായി. ചന്ദ്ര ബോസ് വധക്കേസിൽ വിനോദ് ചന്ദ്രനാണ് വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവെച്ചത്. ഇതടക്കം ഒട്ടേറെ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.




ഫ്രീലാൻഡറിൽ കറങ്ങി താര കുടുംബത്തിലെ സുന്ദരി

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നായിരുന്നു ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2. ബ്രിട്ടീഡ് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ച ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവികളില്‍ ഒന്നായിരുന്നു ഫ്രീലാന്‍ഡര്‍ 2. അക്കാലത്ത് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ നിര്‍മിച്ച 4 മോഡലുകളില്‍ ഒന്നായിരുന്ന ഫ്രീലാന്‍ഡര്‍ 2. പൂനെയിലെ ചകന്‍ പ്ലാന്റില്‍ നിര്‍മിച്ചിരുന്ന എസ്‌യുവി 2015-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക് എന്നിവയാണ് ഇതിന്റെ പകരക്കാരനായി എത്തിയത്. ഈ രണ്ട് കാറിനും ഫ്രീലാന്‍ഡര്‍ 2 മോഡലിനേക്കാള്‍ ഉയര്‍ന്ന വിലയാണുള്ളത്.

2.37 കോടിയുടെ ആഡംബര കാർ വാങ്ങി ടെന്നീസ് സുന്ദരി

ക്രിക്കറ്റിനും ഫുട്ബോളിനും ഫാൻസുള്ളതുപോലെ ഇന്ത്യയിൽ ടെന്നീസിന് (Tennis) ആരാധകർ കുറവാണെങ്കിലും ഏതൊരു കായികപ്രേമിക്കും അറിയാവുന്ന പേരാണ് സാനിയ മിർസയുടേത് (Sania Mirza). ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരം രണ്ട് പതിറ്റാണ്ട് കാലത്തോളം കോർട്ടിലെ നിറസാന്നിധ്യമായിരുന്നു. ഏതൊരു ഇന്ത്യൻ പുരുഷതാരത്തേക്കാളും കൂടുതൽ തവണ ടെന്നീസിൽ നാം ഉയർന്നു കേട്ടിട്ടുള്ള സാനിയ ടെന്നീസില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് വിടവാങ്ങിയതും. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി (Shoaib Malik) വിവാഹം കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കളങ്ങളിൽ നിറഞ്ഞുനിന്ന സാനിയക്ക് കിട്ടിയിട്ടുള്ള പിന്തുണയും ചെറുതൊന്നുമല്ലായിരുന്നു.

പുത്തന്‍ മഹീന്ദ്ര കാറിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി ഈ മാസത്തോടെ ചൂടുപിടിക്കാന്‍ പോകുകയാണ്. ടാറ്റ മോട്ടോര്‍സ്, എംജി, മഹീന്ദ്ര എന്നിവരാണ് നിലവില്‍ ഇവി സെഗ്മെന്റിലെ പ്രധാനപ്പെട്ട ബ്രാന്‍ഡുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അരങ്ങേറാന്‍ പോകുന്ന 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് മാരുതി സുസുക്കിയും ഹ്യുണ്ടായിയും തങ്ങളുടെ പുത്തന്‍ ഇവികള്‍ പുറത്തിറക്കാന്‍ പോകുകയാണ്. കഴിഞ്ഞ മാസം രണ്ട് പുത്തന്‍ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കി മഹീന്ദ്ര ഇവര്‍ക്ക് മുന്നേ തന്നെ കളംനിറഞ്ഞിരുന്നു. ഇന്ത്യന്‍ ടെസ്ലകള്‍ എന്ന വിളിപ്പേര് സമ്പാദിച്ച മഹീന്ദ്ര BE 6, മഹീന്ദ്ര XEV 9e എന്നീ മോഡലുകളാണ് ഇവി സ്പെയ്സിനെയാകെ പിടിച്ച് കുലുക്കിയത്.

27.10 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ എസ്‌യുവിക്ക് വില കൂട്ടി

ഇന്ത്യയിൽ ഹാച്ച്ബാക്കുകളുടെ വിലയിൽ എസ്‌യുവികൾ സുലഭമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ടാറ്റ പഞ്ചും നിസാൻ മാഗ്നൈറ്റുമെല്ലാം വന്ന് മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗം കൈയടക്കിയപ്പോൾ നഷ്‌ടക്കച്ചവടമുണ്ടായത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്കായിരുന്നു. ഗ്രാൻഡ് i10 നിയോസ്, i20 തുടങ്ങിയ മോഡലുകളുടെ വിൽപ്പനയെയാണ് ഇതെല്ലാം ബാധിച്ചത്. അങ്ങനെ ഈ പ്രതിഭാസത്തെ നേരിടാനായി കമ്പനി രൂപംകൊടുത്ത മോഡലായിരുന്നു എക്സ്റ്റർ. പഞ്ചിന്റെ മെയിൻ വില്ലനായി അവതരിപ്പിച്ച കുഞ്ഞൻ എസ്‌യുവി പെട്ടന്നാണ് ക്ലിക്കായത്. കുറഞ്ഞ വിലയും തിങ്ങിനിറഞ്ഞ ഫീച്ചറുകളും കോംപാക്‌ട് രൂപവുമെല്ലാം ആളുകൾക്ക് വേഗം ഇഷ്‌ടമായി.