ഇന്ന് മൂന്ന് പേർക്ക് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി

ഏറ്റവും മികച്ച ജീവനക്കാരന് മെർസിഡീസ് ബെന്‍സ് സി-ക്ലാസ് മോഡൽ സമ്മാനമായി നല്‍കിയ കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ഐടി സൊല്യൂഷന്‍ കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സിനെ അങ്ങനെ വണ്ടിഭ്രാന്തൻമാരാരും പെട്ടന്ന് മറക്കാനിടയില്ല. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യുവ വ്യവസായി എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാള് കൂടിയാണ് വാക്കിന്റെ സിഇഒയും സ്ഥാപകനുമായ എബിന്‍ ജോസ്. വെബ് ഡിസൈനിംഗിന് ഒപ്പം വെബ് ആപ്ലിക്കേഷൻ, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽ ആപ്പ് ഡെവലപ്മെൻറ് ആൻഡ് മാർക്കറ്റിംഗ് എന്നീ സേവനങ്ങളാണ് വാക് നൽകുന്നത്.

ഫോര്‍ച്യൂണര്‍ എതിരാളിയുടെ വിൽപ്പന വെറും 16 യൂണിറ്റ്!

ഇന്ത്യക്കാരുടെജനപ്രിയ ഫോറിന്‍ ബ്രാന്‍ഡ് ആണ് എംജി മോട്ടോര്‍. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന ഇലക്ട്രിക് കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അതേസമയം ബ്രാന്‍ഡിന്റെ ഐസി എഞ്ചിന്‍ കാറുകളുടെ വില്‍പ്പന മന്ദഗതിയിലാണ്. എംജിയുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഫുള്‍സൈസ് എസ്‌യുവിയായ ഗ്ലോസ്റ്റര്‍ വില്‍ക്കാന്‍ കമ്പനി പാടുപെടുകയാണ്. ജൂലൈ മാസത്തെ വില്‍പ്പന കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഫോര്‍ച്യൂണര്‍ എതിരാളിയുടെ മോശം വില്‍പ്പനയ്ക്ക് കാരണമെന്താണ് എന്ന് ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

ബുക്ക് ചെയ്യുന്നതിന് മുമ്പേ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

ഇന്ത്യൻ വിപണിയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിന്റെ മുഖം ആകെ മാറിയിരിക്കുകയാണ്. സ്പോർട്ടി മോഡലുകൾക്കൊണ്ട് നിറഞ്ഞിരിക്കുന്ന വിഭാഗത്തിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഗ്ലാമറിന്റെ പുത്തനൊരു വകഭേദത്തിനെ അവതരിപ്പിക്കുകയുണ്ടായി. ഡ്രം വേരിയന്റിന് 89,999 രൂപയും ഡിസ്ക് വേരിയന്റിന് 99,999 രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2005-ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഹീറോയുടെ ഏറ്റവും ജനപ്രിയമായ 125 സിസി മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഗ്ലാമർ. പുതിയ മോഡൽ എത്തുമ്പോൾ ഡിസൈൻ അപ്‌ഡേറ്റുകൾ, പുതിയ സാങ്കേതികവിദ്യകൾ, സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ എന്നിവയെല്ലാം കാത്തുവെച്ചിട്ടുണ്ട്.

മുഖംമിനുക്കി സ്കോഡയുടെ ചക്രവർത്തി എത്തുന്നു

പുതിയ തന്ത്രങ്ങൾ പയറ്റി ഇന്ത്യൻ വാഹന വിപണിയിൽ മുന്നോട്ട് കുതിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ത്യ 2.0 പ്രൊജക്റ്റിന്റെ ഭാഗമായി ആദ്യം എത്തിയ കുഷാഖ് വലിയ വിജയം കൊയ്‌തപ്പോൾ അവസാനമെത്തിയ കൈലാക് അതിലും വലിയ ഹിറ്റാണ് അടിച്ചെടുത്തത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണ് കുഷാഖ്. വിപണിയിലെത്തിയിട്ട് ഏറെക്കാലമായതിനാൽ സെഗ്മെന്റിൽ എതിരാളികൾക്ക് പിന്നിലാണ് കക്ഷിയുടെ സ്ഥാനം. പുതിയ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് കൂടുതൽ ശക്തിയാർജിക്കാൻ ഒരുങ്ങുകയാണ് സ്കോഡയുടെ ചക്രവർത്തി. കുഷാഖിലൂടെ രാജ്യത്തെ മിഡ്‌-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് കമ്പനി എത്തിയിട്ട് ഏകദേശം നാല് വർഷമായി.
Advertisement

കട്ടിയുളള, ഇടതൂർന്ന പുരികങ്ങൾ ആണോ വേണ്ടത്? ഈ അഞ്ച് എണ്ണകൾ ഉപയോഗിച്ചാൽ മതി

ആവണക്കെണ്ണ, ഒലിവ് തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ പുരികങ്ങളുടെയും കണ്പീലികളുടെയും കട്ടിയുള്ള വളർച്ചയെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് പര്യവേക്ഷണം ചെയ്യുക. മികച്ച ഫലങ്ങൾക്കായി ഫലപ്രദമായ രീതികൾ കണ്ടെത്തൂ.

വരുന്നത് കുഞ്ഞന്‍ ഫാമിലി ഇവിയടക്കം ജിമിട്ടന്‍ ഐറ്റംസ്!

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിലാണ് ഓല ഇലക്ട്രിക് (Ola Electric) തമിഴ്നാട്ടിലെ ജിഗാ ഫാക്ടറിയില്‍ 'സങ്കല്‍പ് 2025' (Sankalp 2025) പരിപാടി സംഘടിപ്പിച്ചത്. സങ്കല്‍പ്പില്‍ ഓല ഇലക്ട്രിക് സഹ-സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തി. നിലവില്‍ വികസന ഘട്ടത്തിലുള്ള ജെന്‍ 4 പ്ലാറ്റ്ഫോമിനെ (Ola Gen 4 Platform) കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളും പുറത്തുവിട്ടു. സാധാരണയായി പുതിയ പ്ലാറ്റ്ഫോം സ്‌കൂട്ടര്‍ ശ്രേണിയില്‍ മാത്രമായി പരിമിതപ്പെടുത്താറായിരുന്നു പതിവെങ്കിലും ജെന്‍ 4 പ്ലാറ്റ്ഫോമിനൊപ്പം 'അനന്തമായ സാധ്യതകള്‍' തേടുകയാണ് കമ്പനി.

ഹാരിയറിന്റേയും സഫാരിയുടേയും വില കുറയും

ഇന്ത്യയിലെ എസ്‌യുവികൾക്കിടയിൽ തങ്ങളുടേതായ സ്ഥാനം വളരെ വേഗത്തിൽ കണ്ടെത്തിയവരാണ് ടാറ്റ ഹാരിയറും സഫാരിയും (Tata Harrier And Safari). എതിരാളികൾക്കിടയിൽ പഴയ പകിട്ട് നഷ്‌ടപ്പെട്ട് പോയെങ്കിലും ആളുകൾക്ക് ഈ ഇരട്ടകളോട് വല്ലാത്തൊരു ഇഷ്‌ടമുണ്ട്. നല്ല സേഫ്റ്റിയും മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തുന്നതാണ് ഇഷ്‌ടം കൂടാൻ കാരണം. എന്നിരുന്നാലും ഡിസൈൻ ഓറവാക്കി ചളമാക്കിയെന്ന വശം പറയുന്നവരുമുണ്ട്.എംജി ഹെക്‌ടർ, മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ സെഗ്മെന്റിലെ എതിരാളികളെല്ലാം പെട്രോളിലും ഡീസലിലും വാങ്ങാൻ കിട്ടുമ്പോൾ ഹാരിയറിലും സഫാരിയിലും ഡീസൽ എഞ്ചിൻ മാത്രമാണുള്ളത്.

ചാര്‍ജിംഗ് സ്‌റ്റേഷനിലൂടെ 25 ലക്ഷം വരെ സമ്പാദിക്കാന്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗം അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് കാറുകള്‍, സ്‌കൂട്ടറുകള്‍, ബൈക്കുകള്‍ എന്നിവ വാങ്ങുന്നു. അതുകൊണ്ട് തന്നെ എല്ലായിടത്തും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 'ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങുക എന്നത് ഈ പതിറ്റാണ്ടിന്റെ ബിസിനസ് ഐഡിയയായി മാറുന്നത്. ഒരു ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നത് അത്ര സങ്കീര്‍ണമായ സംഗതിയല്ല. ഇതിന് ലൈസന്‍സോ ധാരാളം ജീവനക്കാരോ ആവശ്യമില്ല. മാത്രമല്ല ശരിയായ സ്ഥലത്ത് തുടങ്ങിയാല്‍ വളരെ നല്ല വരുമാനം ലഭിക്കും.

ലോകയെ കുറിച്ചും, ദുൽഖറിനെ കുറിച്ചും കല്യാണി പ്രിയദർശൻ

കല്യാണി പ്രിയദർശൻ തന്റെ പുതിയ ചിത്രം 'ലോക'യെക്കുറിച്ചും ദുൽഖർ സൽമാനുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നു പറയുന്നു. Discover her journey and insights into the upcoming superhero film.

പോയമാസം വിൽപ്പന ആയിരത്തിൽ താഴെ; കാർ ഏതാണെന്ന് മനസിലായോ

കാലങ്ങളായി ഇന്ത്യക്കാർക്ക് പരിചിതമായ ഹ്യുണ്ടായിയുടെ കാറാണ് വെർണ. പല തലമുറ മാറ്റങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കാൻ സി-സെഗ്മെന്റ് സെഡാന് കഴിഞ്ഞിട്ടുണ്ട്. ഹോണ്ട സിറ്റി, മാരുതി സിയാസ്, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് തുടങ്ങിയ വമ്പൻമാരോടെല്ലാം ഏറ്റമുട്ടാൻ എല്ലാത്തരം കഴിവുകളുമുള്ള മോഡൽ കൂടിയാണിത്. ക്രെറ്റ എസ്‌യുവിയുടെ സെഡാൻ പതിപ്പാണ് ഇപ്പോൾ വെർണയെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഒരേ വില നിലവാരത്തിൽ സമാനമായ ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനും എല്ലാമാണ് വെർണ നൽകുന്നത്. രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യുവുള്ള മോഡൽ കൂടിയാണിത് എന്നതും ഞെട്ടിക്കുന്നതാണ്.

3000 രൂപയ്ക്ക് 1 വർഷം മുഴുവൻ ടോൾ നൽകാതെ രാജ്യം ചുറ്റാം!

നിലവില്‍ രാജ്യത്തെ ദേശീയപാതകളിലൂടെയും എക്‌സ്പ്രസ്‌വേകളിലൂടെയും കടന്നുപോകുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കുന്നത് ഫാസ്ടാഗ് സംവിധാനത്തിലൂടെയാണ്. ഒട്ടുമിക്ക വാഹനങ്ങളുടെയും വിന്‍ഡ്ഷീല്‍ഡില്‍ നിങ്ങള്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ കണ്ടിട്ടുണ്ടാകും. ഓരോ തവണ ടോള്‍ബൂത്ത് കടക്കുമ്പോഴും വാഹനയുടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) പാസഞ്ചര്‍ വാഹനങ്ങള്‍ക്കായുള്ള ഫാസ്ടാഗ് വാര്‍ഷിക പാസ് കൊണ്ടുവന്നിരുന്നു. 3,000 രൂപ അടച്ച് ഒരു വാര്‍ഷിക പാസ് നേടിയാല്‍ ഒരു വര്‍ഷത്തില്‍ 200 തവണ ടോള്‍ പ്ലാസകള്‍ കടക്കാന്‍ കഴിയും.

6-സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള കാറുകൾ നോക്കിയാലോ

നിലവിൽ ഓട്ടോമാറ്റിക് കാറുകളുടെ ജനപ്രീതി വർധിച്ചുവരികയാണ്. പല മാനുവൽ മോഡലുകളേക്കാൾ മൈലേജ് തരുമെന്നത് മാത്രമല്ല, ഓടിക്കാനും എളുപ്പമാണ് ഇവരെന്നതാണ് പലരേയും ഇതിലേക്ക് ആകർഷിക്കുന്നത്. വീട്ടിലെ സ്ത്രീകൾക്കും കൊണ്ടുനടക്കാമല്ലോയെന്ന ചിന്തയുള്ളതിനാൽ പുതിയൊരു വണ്ടിയെടുക്കുമ്പോൾ ഗിയർലെസ് മോഡലുകൾ തെരഞ്ഞെടുക്കുന്നവരാണ് അധികവും. പക്ഷേ ഇന്നും അതിനോട് അത്ര പ്രിയം ഇല്ലാത്തവരുമുണ്ട്. പ്രത്യേകിച്ച് പുരുഷൻമാരിൽ പലരും മാനുവൽ ട്രാൻസ്മിഷനുള്ള കാറുകളോടാണ് കൂടുതൽ താത്പര്യം കാണിക്കാറുള്ളത്. ക്ലച്ച് ചവിട്ടി ഗിയർ മാറി പോവുന്ന സുഖം അവർ ആസ്വദിക്കാറുണ്ട്.
Advertisement

ബിജെപി നേതാവ് ഒരാഴ്ചക്കുള്ളില്‍ വാങ്ങിയത് 2 ആഡംബര കാറുകള്‍!

ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന പേരാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് (Brij Bhushan Sharan Singh). ആറ് തവണ എംപിയും കിഴക്കന്‍ യുപി രാഷ്ട്രീയത്തിലെ ശക്തനുമായിരുന്നു ബ്രിജ് ഭൂഷണ്‍ 2011 മുതല്‍ പത്തുവര്‍ഷത്തിലേറെ കാലം ദേശീയ ഗുസ്തി ഫെഡറേഷന്‍ അടക്കി ഭരിച്ചിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവും രംഗത്ത് വന്നതോടെയാണ് ബിജെപി നേതാവിന്റെ പേര് മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയത്.

34,000 രൂപയുടെ വിലക്കുറവുമായി ഓല

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായവരായിരുന്നു ഓല (Ola Electric). എന്നാൽ പിന്നീട് ചില കാരണങ്ങളാൽ സാമ്രാജ്യം നഷ്‌ടപ്പെട്ട് നിൽക്കുകയായിരുന്നുവെങ്കിലും തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെത്തിച്ച് ഞെട്ടിക്കാൻ കമ്പനിക്കായിട്ടുണ്ട്. ഒപ്പം കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന സങ്കൽപ് 2025 പരിപാടിയിൽ 4680 ഭാരത് സെല്ലിൽ പ്രവർത്തിക്കുന്ന S1 പ്രോ പ്ലസ് സ്‌കൂട്ടറും വിപണിയിൽ അവതരിപ്പിച്ച് കമ്പനി തങ്ങൾ അങ്ങനെ ഒതുങ്ങിക്കൂടാൻ തയാറല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. ഫ്രീഡം ഓഫറിന് കീഴിൽ 1,69,999 രൂപയ്ക്കായിരുന്നു ഇവി പുറത്തിറക്കിയിരുന്നത്.

ഓണം ഓഫറിൽ വാഹനം വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ലോകമെമ്പാടുമുള്ള മലയാളികള്‍ സമുചിതമായി ആഘോഷിക്കാറുണ്ട്. ചിങ്ങം പിറന്നതോടെ മലയാളികള്‍ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഓണക്കാലം കളറാക്കാന്‍ വേണ്ടി പുതിയ അതിഥികളെ വീടുകളിലേക്ക് വരവേല്‍ക്കുന്ന ശീലവും ജനങ്ങള്‍ക്കുണ്ട്. ഓണം സീസണില്‍ കേരളത്തില്‍ നിന്ന് കാര്‍ വാങ്ങുമ്പോള്‍ നിരവധി നേട്ടങ്ങളുണ്ട്. ഡീലര്‍മാര്‍ നല്‍കുന്ന കിഴിവുകളും ഓഫറുകള്‍ക്കുമൊപ്പം ഉത്സവാന്തരീക്ഷത്തില്‍ കൂടുതല്‍ പണംപൊടിക്കാനുള്ള പ്രവണതയും കാര്‍ പര്‍ച്ചേസിന് പറ്റിയ സമയമായി ഓണക്കാലം മാറുന്നു. എന്നാല്‍ ഓണക്കാലത്ത് കാര്‍ വാങ്ങുന്നത് കൊണ്ട് ചില ദോഷങ്ങളുമുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.

28 മാസത്തിൽ കമ്പനി നിർമിച്ചത് 5 ലക്ഷം ഫ്രോങ്ക്‌സ്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് സൌഭാഗ്യങ്ങൾ കൊണ്ടുകൊടുത്ത മോഡലാണ് ഫ്രോങ്ക്‌സ്. ജിംനി പൊട്ടിപാളീസായെങ്കിലും ഓഫ്-റോഡറിനൊപ്പം സർപ്രൈസായി അവതരിപ്പിച്ച മോഡൽ ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ച്ചയാണ് കാണുവാനായത്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച ക്രോസ്ഓവർ ലുക്കുള്ള എസ്‌യുവി ഇന്ന് റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന കാറുകളിൽ ഒന്നാണ്. താങ്ങാനാവുന്ന വില, അഡാറ് ലുക്ക്, കിടിലൻ ഫീച്ചറുകൾ, കുറഞ്ഞ മെയിന്റനെൻസ്, നല്ല വില എന്നീ മാരുതിയുടെ എല്ലാ സംഭവങ്ങളും ഒത്തുചേർന്ന ഫ്രോങ്ക്‌സ് എല്ലാമാസവും പതിനായിരം യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിയുന്നത്.

ഫുൾ ചാർജിൽ 1000 കിലോമീറ്റർ; ഞെട്ടിക്കാൻ പോർഷ

ഇലക്ട്രിക് വാഹന വിപണിയിൽ ദിനംപ്രതി മത്സരം കനത്തുകൊണ്ടിരിക്കുകയാണ്. എല്ലാ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക് മോഡലുകളുടെ വേഷം അണിയാൻ തയ്യാറെടുക്കുകയാണ്. ആഡംബര ബ്രാൻഡുകളും ഈ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല കേട്ടോ. കംഫർട്ടിൻ്റെ കാര്യത്തിൽ ആണെങ്കിലും ഡിസൈനിലും എല്ലാം ഒരു വിട്ടുവിഴ്ച്ചയും വരുത്താതെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി മികച്ച മോഡലുകൾ അവതരിപ്പിക്കുന്നവരാണ് പോർഷ. ഇപ്പോഴിതാ ബ്രാൻഡിൻ്റെ പ്രിയപ്പെട്ട എസ്‌യുവി മോഡലായ കയീൻ്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ബ്രാൻഡ്. എന്നാൽ ഇത്തവണ ഇലക്ട്രിക് കരുത്തോട് കൂടിയാണ് ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കളെ ഞെട്ടിക്കാൻ പോകുന്നത്.

കാശ് കൊടുത്താൽ പവർ കൂടുതൽ തരാമെന്ന് ഫോക്സ്‌വാഗൺ

വാഹനമോടിക്കുമ്പോൾ ചിലപ്പേആൾ തോന്നാറില്ലേ എന്റെ വണ്ടിക്ക് അൽപ്പം കൂടി പവറുണ്ടായിരുന്നു എങ്കിൽ എന്ന്. ഇനി ഫോക്സ്‌വാഗൺ ഉടമകൾക്ക് അങ്ങനെയൊരു സങ്കടത്തിന് വഴിയുണ്ടാവില്ല എന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. കാര്യം എന്താണെന്ന് അല്ലേ, ഫോക്സ്‌വാഗൺ ഇവികൾക്ക് പവർ കൂടുതൽ കിട്ടുന്നതിന് വേണ്ടിയുളള സബ്സ്ക്രിപ്ഷൻ സംവിധാനം കമ്പനി ആരംഭിച്ചിരിക്കുകയാണ്. അത് കേട്ടപ്പോൾ തന്നെ നിങഅങളുടെ മനസിൽ ഉയർന്ന ചോദ്യം അതിന് ഇന്ത്യയിൽ എവിടെയാണ് ബ്രാൻഡിന് ഇവികളുളളത് എന്നായിരിക്കും.അതിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ് കേട്ടോ.

കുടുംബത്തോടൊപ്പം പോകാൻ കിയ കാരൻസ് ക്ലാവിസ്

കിയ കാരൻസ് ക്ലാവിസ് എംപിവി വിപണിയിൽ എത്തിയത് മുതലുള്ള ആഗ്രഹമായിരുന്നു ഒന്ന് ഓടിച്ചു നോക്കണം എന്നത്. അങ്ങനെ കാത്തിരിപ്പുകൾക്ക് ശേഷം കുറച്ച് ദിവസത്തേക്ക് ഈ ആഡംബരങ്ങളുടെ രാജകുമാരനായ എംപിവി കൈയിലേക്ക് കിട്ടി. കിയയുടെ കോട്ടയത്തെ ഇഞ്ചിയോൺ ഡീലർഷിപ്പിൽ നിന്ന് വാഹനം ഏറ്റുവാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഡെലിവറി കഴിഞ്ഞ പ്രതീതിയായിരുന്നു മനസിൽ. വാഹനത്തിൻ്റെ ഇൻ്റീരിയറിൽ ആണെങ്കിൽ ടെക്നോളജിയുടെ വിളയാട്ടം തന്നെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. റോഡ് ക്രോസ് ചെയ്യുമ്പോഴും, റിവേഴ്സ് എടുക്കുമ്പോഴും പുതിയ വഴിയിലേക്ക് തിരിയുമ്പോഴും ഒക്കെ മുതലാളി ഒന്നും പേടിക്കണ്ട ഞാൻ എല്ലാ നോക്കിക്കോളാം എന്ന് വാഹനം നമ്മളോട് പറയുന്നത് പോലെയാണ് തോന്നുന്നത്.

ഹീറോ! ഗ്ലാമര്‍ X കൊതിപ്പിക്കുന്ന വിലയില്‍ പുറത്തിറങ്ങി

ഇന്ത്യയിലെ ഏറ്റവും ഫ്യൂച്ചറിസ്റ്റിക്കായ 125 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ചെവ്വാഴ്ചയാണ് (2025 ഓഗസ്റ്റ് 19) രാജ്യത്തെ നമ്പര്‍ 1 ടൂവീലര്‍ ബ്രാന്‍ഡ് ആയ ഹീറോ ഗ്ലാമര്‍ X 125 വിപണിയില്‍ എത്തിച്ചത്. ബേസ് ഡ്രം വേരിയന്റിന് 89999 രൂപയാണ് വിലയിട്ടിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ ടോപ്‌സ്‌പെക് ഡിസ്‌ക് വേരിയന്റിന് 99,999 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ ആണ് ഇത്. സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകള്‍ക്കൊപ്പം പുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന പുത്തന്‍ മോട്ടോര്‍സൈക്കിളിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
Advertisement

ആഡംബര എസ്‌യുവി വാങ്ങി ത്രില്ലർ സിനിമകളുടെ രാജകുമാരൻ

മലയാള സിനിമയിലെ പ്രശസ്‌ത സംവിധായകരിൽ ഒരാളാണ് ബി ഉണ്ണികൃഷ്‌ണൻ. ത്രില്ലർ സിനിമകളുടെ രാജകുമാരൻ എന്നുകൂടി വിളിപ്പേരുള്ള ഇദ്ദേഹം വലിയൊരു ഹിറ്റ് സമ്മാനിച്ചിട്ട് കുറച്ച് നാളുകളായെങ്കിലും ലാലേട്ടന്റെ മാടമ്പി സുരേഷ് ഗോപിയുടെ ടൈഗർ തുടങ്ങിയ ചിത്രങ്ങൾ മതി ഇങ്ങേരുടെ ലെവൽ മനസിലാവാൻ. ക്രിസ്റ്റഫർ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മിസ്റ്റർ ഫ്രോഡ്, ദി ത്രില്ലർ, ഗ്രാൻഡ്മാസ്റ്റർ, കോടതി സമക്ഷം ബാലൻ വക്കീൽ, പ്രമാണി തുടങ്ങിയ നിരവധി ചിത്രങ്ങളും ഉണ്ണികൃഷ്‌ണൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായ ഇദ്ദേഹത്തിന് കൂട്ടായി പുതിയൊരാൾ കൂടി കടന്നുവന്നിരിക്കുകയാണ്.

ബൈക്കിന് പകരം ഓണത്തിന് ഇലക്ട്രിക് കാര്‍ വാങ്ങാം

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് എംജി കോമറ്റ് ഇവി (MG Comet EV). കുഞ്ഞന്‍ വലിപ്പത്തിലുള്ള ഈ കോംപാക്ട് ഇവിയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഇലക്ട്രിക് കാര്‍. വലിപ്പം കുറഞ്ഞ കാര്‍ ആണെങ്കിലും ഇതില്‍ നാലുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതിനാല്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ കോമെറ്റ് ഇവിക്ക് നല്ല പ്രചാരമുണ്ട്. ഒതുക്കമുള്ള വലിപ്പം കാരണം തിരക്കേറിയ റോഡുകളിലൂടെ ഓടിക്കാന്‍ അനുയോജ്യമാണ് എംജി കോമെറ്റ് ഇവി. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ എംജി കോമെറ്റ് ഇവിക്ക് നല്ല ഡിമാന്‍ഡ് ഉണ്ട്.

ഈയൊരു ഫീച്ചർ കാറിലുണ്ടെങ്കിൽ എസിയുടെ ഭാഗത്തേക്ക് നോക്കേണ്ട

പുത്തനൊരു കാർ വാങ്ങാൻ പോവുന്നവർ ഇപ്പോൾ കൂടുതലും പ്രാധാന്യം കൊടുക്കുന്നത് ഫീച്ചറുകൾക്കും സേഫ്റ്റിക്കുമാണ്. പണ്ടൊക്കെ എസിയില്ലാതെയും കാറുകൾ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇന്നിറങ്ങുന്ന എല്ലാ മോഡലുകളിലും ഈയൊരു കാര്യം സ്റ്റാൻഡേർഡ് ഫീച്ചറായി മാറിയിട്ടുണ്ട്. എസിയുടെ ഉപയോഗം അത്രയേറെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്ന് സാരം. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കാറിന്റെ ഉള്‍വശം തണുപ്പിക്കാനും ചൂടാക്കാനും എയര്‍ കണ്ടീഷനുകള്‍ക്ക് (AC) കഴിയുമെന്നതാണ് പ്രത്യേകത. അങ്ങനെ എല്ലാ മോഡലുകളും എസി കാറുകളായപ്പോൾ ഇതിൽ ഒരു പുതുമ കൊണ്ടുവന്ന സംവിധാനമായിരുന്നു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ.

ഹ്യുണ്ടായി കാർ വാങ്ങാൻ വരുന്നവർ ആവശ്യപ്പെടുന്നത് ഈ ഫീച്ചർ

ഇപ്പോൾ വാഹന വിപണിയിൽ ഫീച്ചറുകൾ കൂടുതലുളള വാഹനങ്ങളോടാണ് ജനങ്ങൾക്ക് ഇഷ്ടകൂടുതൽ എന്നത് വളരെ സത്യമാണ്. മാനുവലായി ചെയ്യുന്ന കാര്യങ്ങൾ പലർക്കും ഇപ്പോൾ ഒരു ബുദ്ധിമുട്ടായിരിക്കുകയാണ്. ജനങ്ങളുടെ മനസ് അറിഞ്ഞ് ടെക്നോളജികൾ അവതരിപ്പിക്കുന്നതിൽ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി വേറെ ലെവലാണ്. അതിൽ തന്നെ പ്രധാനമാണ് ഡിജിറ്റൽ കീ. 2024 സെപ്റ്റംബറിൽ ഹ്യുണ്ടായി അൽകസാറിനൊപ്പം ലോഞ്ച് ചെയ്‌ത് പിന്നീട് 2025 ജനുവരിയിൽ ഹ്യുണ്ടായി CRETA ഇലക്ട്രിക്കിൽ അവതരിപ്പിച്ച ഈ ഫീച്ചർ അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ അതിവേഗം ഉപഭോക്താക്കൾ ഏറ്റെടുക്കുകയും ചെയ്തു.

4 ദിവസത്തിനുള്ളില്‍ 5 ലക്ഷം ഫാസ്ടാഗ് വാര്‍ഷിക പാസ്!

2025 ഓഗസ്റ്റ് 15-ന് കാര്‍ ഉടമകള്‍ക്കായി പുറത്തിറക്കിയ ഫാസ്ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചു. ദേശീയ പാതകളില്‍ 3,000 രൂപ വാര്‍ഷിക നിരക്കില്‍ 200 യാത്രകള്‍ നടത്താനാകുന്ന പാസിന് ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.പാസ് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കള്‍ക്ക് ഓരോ യാത്രയ്ക്കും 15 രൂപ മാത്രമാണ് നിരക്ക് വരിക. കഴിഞ്ഞ നാല് ദിവസത്തിനിടെ വാര്‍ഷിക പാസ് വാങ്ങിയവരുടെ എണ്ണത്തില്‍ തമിഴ്‌നാട് ഒന്നാമതെത്തി. കര്‍ണാടകയും ഹരിയാനയും തൊട്ടുപിന്നിലുണ്ട്.