ഒന്നാം പാദത്തിലെ ദുർബലമായ വരുമാനവും വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങളും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ നിഫ്റ്റിയിലും സെൻസെക്സിലും ഇടിവ് കാണുന്നു. പ്രധാന പിന്തുണാ നിലകൾ അപകടത്തിലാണ്.
മാരുതി സുസുക്കിയോട് ഇന്ത്യക്കാർ ചോദിച്ച് പുറത്തിറക്കിയ എസ്‌യുവിയായിരുന്നു ജിംനി (Maruti Suzuki Jimny). ജിപ്‌സിയുടെ ആത്മീയ പിൻഗാമിയെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ വമ്പൻ ഹിറ്റടിച്ച കുട്ടികൊമ്പൻ പക്ഷേ മാരുതിയുടേയും ഇന്ത്യക്കാരുടേയും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നതാണ് സത്യം. കമ്പനിക്ക് വിൽപ്പന കണക്കുകൾ തിരിച്ചടിയായപ്പോൾ ജനത്തിന് ആളെ കാര്യമായി ബോധിച്ചില്ലെന്നതാണ് സത്യം. മഹീന്ദ്ര ഥാറിനെ പോലെ അന്യായ റോഡ് പ്രസൻസില്ലാത്തതും പെർഫോമൻസ് കണക്കുകളിൽ ചീറ്റപ്പുലിയാവാഞ്ഞതുമെല്ലാമാണ് ജിംനിക്ക് ഇന്ത്യയിൽ തിരിച്ചടിയായത്. കൂട്ടത്തിൽ വിലയും അൽപം കൂടുതലാണെന്ന പരാതി ഉയർന്നതോടെ എസ്‌യുവി മൂക്കുകുത്തി താഴെ വീഴുകയായിരുന്നു.
പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ നടി
വിലകൂടിയ വസ്ത്രങ്ങള്‍, ആഡംബര ബംഗ്ലാവുകള്‍, സ്വകാര്യ ജെറ്റുകള്‍ എന്നിവ സ്വന്തമാക്കുന്ന സെലിബ്രിറ്റികള്‍ ആര്‍ഭാട ജീവിതം നയിക്കുന്നു. ചില സെലിബ്രിറ്റികള്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തമായി സ്വകാര്യ ജെറ്റുള്ള നിരവധി താരങ്ങളുണ്ട്. വലിയ സമയനഷ്ടമില്ലാതെ തങ്ങളുടെ വ്യക്തിഗത, സ്വകാര്യ യാത്രകള്‍ സൗകര്യപ്രദമായി പൂര്‍ത്തിയാക്കാമെന്നതിനാലാണ് സെലിബ്രിറ്റികളും ശതകോടീശ്വരന്‍മാരും സ്വകാര്യ വിമാനങ്ങള്‍ വാങ്ങിയിടുന്നത്. താരതമ്യേന ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മുന്‍നിര നടന്‍മാരില്‍ ഒത്തിരിപേര്‍ പ്രൈവറ്റ് ജെറ്റ് ഉടമകളായിട്ടുണ്ട്. പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ശില്‍പ ഷെട്ടി എന്നിവരാണ് പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള നടിമാര്‍. സൗത്തിന്ത്യയിലേക്ക് വന്നാല്‍ ഈ എണ്ണം ഒന്നായി ചുരുങ്ങും.
വാഷിങ്ങ് പൗഡർ നിർമ്മ,നിർമ്മ ബ്യൂട്ടി സോപ്പ് എന്നീ പരസ്യങ്ങൾ കാണാത്ത ഒരു 90സ് കിഡ്സും ഉണ്ടാവില്ല, കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കേട്ടിരുന്ന പരസ്യങ്ങളിലൊന്നായിരുന്നു ഇത്. അതിൽ അഭിനയിച്ചിരിക്കുന്ന സുന്ദിയായ നടിയെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഒരു കാലത്ത് പരസ്യ ചിത്രങ്ങളിലൂടേയും മോഡലിങ്ങിലൂടേയും ചെറുപ്പക്കാരുടെ പ്രിയപ്പെട്ട താരമായിരുന്ന സംഗീത ബിജ്‌ലാനിയാണ് അത്. വർഷങ്ങൾ കടന്ന് പോയി പ്രായം ഇപ്പോൾ 64 -ൽ എത്തിനിൽക്കുമ്പോഴും താരത്തിൻ്റെ സൗന്ദര്യം പഴകുന്ന വീഞ്ഞു പോലെ വീര്യം കൂടിയിട്ടേയുളളു. താരം തൻ്റെ റേഞ്ച് റോവറിൽ വന്നിറങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒരു കാര്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും തകരാര്‍ വന്നാല്‍ അവ അറ്റകുറ്റപ്പണി നടത്തി ശരിയാക്കുന്ന രീതിയാണ് ഇതുവരെ നാം കണ്ടുവന്നിരുന്നത്. എന്നാല്‍ ആ രീതിക്ക് മാറ്റം കുറിച്ച് ഇപ്പോള്‍ എന്തും മാറ്റിസ്ഥാപിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സമയം കുറയ്ക്കാനും പണം ലാഭിക്കാനും സാധിക്കുന്നതിനാല്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ രീതി ഇപ്പോള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നു. ഐസി എഞ്ചിന്‍ കാറുകളിലെ ചില കേടുപാടുകള്‍ (Car Repair) പരിഹരിക്കാന്‍ സാധിക്കുമെങ്കിലും, ഇലക്ട്രിക് (Electric Car), ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് (Hybrid Vehicles) ഇത് കൂടുതല്‍ ചിലവേറിയതാണ്.
യുവാക്കളെ ഹരം കൊള്ളിക്കാൻ ബജാജിൻ്റെ പുതിയ അസ്ത്രം
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്ക് പുതിയ ചുവടുമായി വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ എവിടെയൊക്കെ ആയിരിക്കും ഷോറൂം എന്നത് പലരും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഔദ്യോഗികമായി കമ്പനി തങ്ങളുടെ ഡീലർഷിപ്പുകളുമായി കരാർ ഒപ്പുവച്ചിരിക്കുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 27 നഗരങ്ങളിലായി 32 ഡീലർഷിപ്പുകൾക്കായി 13 മുൻനിര ഡീലർ ഗ്രൂപ്പുകളാണ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏതൊക്കെ പ്രധാന നഗരങ്ങളിലായിരിക്കും വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് തങ്ങളുടെ ഷോറൂം ആരംഭിക്കുന്നതെന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ആജീവനാന്ത ബാറ്ററി വാറണ്ടിയുള്ള കുറഞ്ഞ വിലയുള്ള ഇവികള്‍
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ഏറ്റവും വലിയ ആശങ്ക ബാറ്ററിയാണ്. സമീപകാലത്തായി ഇവി നിര്‍മാതാക്കള്‍ 'വാറണ്ടി'യിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഐസിഇ വാഹനങ്ങളില്‍ ലഭിക്കുന്ന വാറണ്ടിയേക്കാള്‍ കൂടുതല്‍ പരിരക്ഷ നല്‍കിയാണ് കമ്പനികള്‍ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മിക്ക ഇവി നിര്‍മ്മാതാക്കളും 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വരെയാണ് വാറണ്ടി നല്‍കിയിരുന്നത്. ഇത് ഉപഭോക്താക്കളുടെ വിശ്വാസം കൂട്ടുക്കുകയും കൂടുതല്‍ ആളുകള്‍ ഇവികളിലേക്ക് മാറാന്‍ കാരണമാകുകയും ചെയ്തു. അടുത്ത കാലത്തായി കൂടുതല്‍ നിര്‍മാതാക്കള്‍ ബാറ്ററികള്‍ക്ക് ആജീവനാന്ത വാറണ്ടി ഓഫര്‍ ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ഇനി ടാറ്റയുടെ ഷോറൂമിൽ ലുലുവിനേക്കാൾ തിരക്കായിരിക്കും
ഷോറൂമിൽ തിരക്ക് വരാൻ ഇതിനും മാത്രം എന്താണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നതെന്ന് ചിലർക്കെങ്കിലും മനസിലായി കാണുമായിരിക്കുമല്ലോ. ഇവി ലൈനപ്പിലെ കൊമ്പനായ ഹാരിയർ ഇവിയെ തന്നെയാണ് ടാറ്റ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. വാഹനം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് വേണ്ടി ഒരു സന്തോഷവാർത്തയാണ് അറിയിക്കാനുളളത്. ടാറ്റ ഹാരിയർ ഇവി രാജ്യത്തെ ഡീലർഷിപ്പുകളുടെ സ്റ്റോക്ക്‌യാർഡുകളിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർ്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ജൂണ്‍ മാസം വില പ്രഖ്യാപിച്ച കാറിന്റെ ബുക്കിങ്ങ് ജൂലൈ രണ്ടിനാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ഇവിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
അള്‍ട്രാ ലക്ഷ്വറി ഹൈപ്പര്‍ കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് ബുഗാട്ടി. ഫ്രഞ്ച് വാഹന നിര്‍മാതാക്കളുടെ കാറുകള്‍ എക്‌സ്‌ക്ലൂസീവ് ആണെന്ന് മാത്രമല്ല പരിമിതമായ അളവില്‍ മാത്രമേ നിര്‍മിക്കാറുള്ളൂ. ഈ ഒരു കമ്പനി ഇതുവരെ തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി വിറ്റിട്ടില്ല. അതുകൊണ്ട് ഇന്ത്യക്കാരുടെ കൈയ്യില്‍ എത്ര കോടികള്‍ ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം നാട്ടില്‍ നിന്ന് അവ വാങ്ങാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു ബുഗാട്ടി കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യല്‍ മാത്രമാണ് ഏക മാര്‍ഗം. എന്നാല്‍ ബുഗാട്ടി കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ പക്ഷേ ഭീമമായ തുക മുടക്കേണ്ടതായുണ്ട്.
ഏതൊരു വാഹനത്തെ സംബന്ധിച്ചു അതിൻ്റെ ഡിമാൻ്റ് വർധിക്കുന്നതിൽ സേഫ്റ്റി ഫീച്ചറുകൾക്ക് വലിയ പ്രാധാന്യമുണെന്നത് ശരിയാണ്. കാരണം ഒരു വാഹനം വാങ്ങാൻ പോകുമ്പോൾ വണ്ടി എത്രമാത്രം സുരക്ഷ നൽകുന്നു എന്നും നോക്കാറുണ്ടല്ലോ. 6 എയർബാഗ് കൊണ്ട് മാത്രം സുരക്ഷ പൂർണമാകുന്നില്ല. വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകൾ എന്നത് ഒരു കൂട്ടം ഫീച്ചറുകൾ ഒത്തുചേരുന്നതാണ്. അത്തരത്തിൽ ഔഡി ഉടമകൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ജർമൻ ബ്രാൻഡ്. എല്ലാ ഔഡി മോഡലുകളിലും ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ട് തന്നെ നിലവിലുളള ഉപഭോക്താക്കൾക്കും ഇത് വാങ്ങാൻ സാധിക്കും.
കേരളത്തില്‍ ഇപ്പോള്‍ മണ്‍സൂണ്‍ കാലമാണ്. മഴക്കാലമായതിനാല്‍ തന്നെ പുറത്ത് പോകുമ്പോള്‍ അധികമാളുകളും കാറുകളാണ് ഉപയോഗിക്കുന്നത്. കനത്ത മഴയുള്ള സമയങ്ങളില്‍ പലപ്പോഴും കാറോടിക്കുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ടാകും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ മുമ്പും പല ലേഖനങ്ങളിലായി നിങ്ങളെ ഓര്‍മിപ്പിച്ചതാണ്. കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ കാറിന്റെ വൈപ്പറുകള്‍ ഉപയോഗിച്ചാലും കാഴ്ച വ്യക്തമല്ലാത്തതായി പലരും പരാതിപ്പെടാറുണ്ട്. ഇത്തരത്തില്‍ ദൃശ്യപരത കുറഞ്ഞത് കാരണം മൂലം അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുന്ന ഒരു വസ്തുവിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
മല്ലുസിങ്ങ് എന്ന ചിത്രത്തിലൂടെ തനിക്ക് മാസ് കഥാപാത്രങ്ങൾ ചേരുമെന്ന് മലയാള സിനിമ പ്രേക്ഷകർക്ക് കാണിച്ചു തന്ന നടനാണ് ഉണ്ണി മുകുന്ദൻ. അവിടുന്നിങ്ങോട്ട് നായകനായും വില്ലനായും നിരവധി സിനിമകൾ. അവസാനം ഇറങ്ങിയ മാർക്കോയിലൂടെ മാസ് കഥാപാത്രത്തിൻ്റെ രാജാവായി വന്നു നിന്നപ്പോൾ മോളിവുഡിൻ്റെ റോക്കി ഭായ് ആവാൻ വേറെ ആരെ കൊണ്ടും പറ്റില്ല എന്ന് ആരാധകരെ കൊണ്ട് പറയിപ്പിച്ചു. സിനിമ കഴിഞ്ഞാൽ പിന്നെ ഉണ്ണി മുകുന്ദന് കൂടുതൽ താൽപ്പര്യം വാഹനങ്ങളോട് ആണ്. ഗാരേജിൽ നിരവധി പ്രിയപ്പെട്ട വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു ദിവസം തന്നെ രണ്ട് ആഡംബര വാഹനങ്ങൾ എത്തിച്ചിരിക്കുകയാണ്.
രാജ്യത്ത് ഏറെ കാലമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന ഒരു പ്രമുഖ കമ്പനിയാണ് ഒഡീസി ഇലക്ട്രിക് വെഹിക്കിൾസ് (Odysse Electric Vehicles). ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് നിരവധി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പുറമേ, ഇലക്ട്രിക് ബൈക്കുകളും ട്രോട്ട് എന്ന പേരില്‍ ചെറിയൊരു ഇലക്ട്രിക് കാര്‍ഗോ ബൈക്കും ഈ കമ്പനി വിപണിയിലിറക്കുന്നുണ്ട്.നിലവില്‍ ഇലക്ട്രിക് ടൂവീലറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിനാല്‍ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളും പരമ്പരാഗത ബ്രാന്‍ഡുകളുമെല്ലാം പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ്.
ഓല, റാപ്പിഡോ,ഊബർ എന്നിങ്ങനെയുള്ള ഓൺലൈൻ ടാക്സി സർവീസുകൾ പലപ്പോഴും ഒരു വലിയ അനുഗ്രഹം തന്നെയാണ്, വളരെ ശ്രദ്ധയോടും,വിശ്വസ്തതയോടും കൂടെ നമ്മൾക്ക് പോകേണ്ട സ്ഥലങ്ങളിൽ ഇവർ നമ്മളെ എത്തിക്കുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്നവർക്ക് കൂടുതലായി ഇത്തരം സർവീസുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ റാപ്പിഡോയെ കൊണ്ട് മറ്റൊരു തരത്തിൽ ഉപയോഗിച്ചിരിക്കുകയാണ് ഒരു റോയൽ എൻഫീൽഡ് ഉടമ. അത് എന്താണെന്ന് അറിയണ്ടേ. പലപ്പോഴും ടൂവീലർ ഉടമകൾ നേരിടുന്ന ഒരു പ്രശ്നമാണ് പെട്രോൾ തീർന്ന് വഴിയിൽ കിടക്കുക എന്നത്. ചിലപ്പോൾ കൂട്ടുകാർ വന്ന് പെട്രോൾ വാങ്ങാൻ പോകും അല്ലെങ്കിൽ മറ്റൊരു വാഹനത്തിൽ ലിഫ്റ്റ് അടിച്ചു പോകുന്നതാണല്ലോ പതിവ്.
ബാറ്ററി വാടകയ്‌ക്കെടുക്കണോ അതോ ഇവി മുഴുവനായി വാങ്ങണോ?
അടുത്ത കാലത്തായി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുള്ള അയിത്തമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഇവികളോടുള്ള താല്‍പര്യം വര്‍ധിക്കുന്നതായി മനസ്സിലാക്കി നിരവധി പുതിയ കമ്പനികള്‍ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിന്നോട്ട് വലിക്കുന്നതില്‍ പ്രധാനമാണ് ബാറ്ററിയുടെ ആയുസ്. ഒരു ഇലക്ട്രിക് കാറിന്റെ വിലയുടെ 40 ശതമാനത്തോളം ബാറ്ററിക്കാണ് മുടക്കുന്നതെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ആജീവനാന്ത വാറണ്ടി വാഗ്ദാനം ചെയ്താല്‍ പോലും ചിലര്‍ക്ക് തൃപ്തി വരില്ല. ഈ ഒരു സാഹചര്യത്തിലാണ് ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) എന്ന ആശയം ചില കമ്പനികള്‍ നടപ്പാക്കിയത്.
ഇന്ത്യൻ വാഹന വിപണിയും ഇവി ആരാധകരും ഉറ്റുനോക്കുന്ന എൻട്രിയാണ് ടെസ്‌ലയുടേത്. നിരവധി അപ്ഡേറ്റുകൾ വരുന്നുണ്ടെങ്കിലും ഇപ്പോഴിതാ പുതിയ വാർത്ത വന്നിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ എക്സ്പീരിയൻസ് സെൻ്റർ ആരംഭിക്കുകയാണ് ബ്രാൻഡ്.ബാന്ദ്ര കുർള കോംപ്ലക്സിലായിരിക്കും ഈ എക്സ്പീരിയൻസ് സെന്റർ ആരംഭിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയായ ഇന്ത്യയിലേക്കുളള കമ്പനിയുടെ പ്രവേശനത്തിനുളള തീയതി കുറിച്ചിരിക്കുന്നത് ജൂലൈ 15-നാണ്. മുംബൈയിൽ തുറന്നതിന് ശേഷം ദില്ലിയിലായിരിക്കും രണ്ടാമത്തെ എക്സ്പീരിയൻസ് സെൻ്റർ എന്നാണ് പുറത്ത് വന്ന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. രാജ്യത്ത് ടെസ്‌ലയുടെ വാഹനങ്ങൾ ടെസ്റ്റ് റൺ നടത്താൻ ആരംഭിച്ചിട്ടുണ്ട്.
എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ക്കും കോംപാക്ട് എസ്‌യുവികള്‍ക്കും ഇടയില്‍ ഇടത്തരക്കാരായ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന കാര്‍ വിഭാഗമാണ് പ്രീമിയം ഹാച്ച്ബാക്ക്. ആദ്യമായി വാങ്ങിയ ചെറുകാറില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഇത്തരം കാറുകള്‍. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ടൊയോട്ട ഗ്ലാന്‍സ. ഇത് യഥാര്‍ത്ഥത്തില്‍ മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണ്. സെഗ്‌മെന്റില്‍ വമ്പന്‍ അപ്‌ഡേറ്റുകളുമായി എതിരാളിയായ ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങിയതോടെ കാറിനെ സവിശേഷമാക്കാനുള്ള മാറ്റങ്ങള്‍ മാരുതിക്ക് മുമ്പേ നടപ്പാക്കുകയാണ് കമ്പനി.
മുടി തഴച്ച് വളരാൻ എണ്ണ മാത്രം പോര, വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, മാറ്റം കണ്ടറിയാം
ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയ പ്രകൃതിദത്ത വിത്തുകൾ അവശ്യ പോഷകങ്ങൾ ഉപയോഗിച്ച് ആരോഗ്യകരമായ മുടി വളർച്ചയെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് പര്യവേക്ഷണം ചെയ്യുക.
Advertisement
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം? ഏറ്റവും പുതിയ ഗവേഷണം നൽകുന്ന അത്ഭുതകരമായ ഉത്തരം ഇതാ
ഇന്ത്യയില്‍ ഏറ്റവും മികച്ച വാഹന സംസ്‌കാരമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. രാജ്യത്തിന്റെ മൊത്തം കണക്കുകള്‍ക്കൊപ്പം കൊച്ചു കേരളത്തിലും ആഡംബര കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കാറുകള്‍ പണ്ട് നമ്മുടെ നിരത്തുകളില്‍ വിരളമായിരുന്നു. എന്നാല്‍ ലംബോര്‍ഗിനി തങ്ങളുടെ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹനമായ ഉറൂസ് പുറത്തിറക്കിയതോടെ സ്ഥിതി മാറി. ഇന്ന് നിരവധി മലയാളികളുടെ കൈവശം ഉറൂസ് കാണാം. ഇപ്പോള്‍ ഒരു മലയാളി മുണ്ടും ഷര്‍ട്ടുമണിഞ്ഞ് തനിനാടന്‍ ലുക്കില്‍ 4.2 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി ഉറൂസ് S ഡെലിവറിയെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പെൺകുട്ടികൾ അൽപ്പം ഒരുങ്ങി നടന്നാൽ പണ്ട് ചോദിക്കുമായിരുന്നു, നീ ആരാ ഐശ്വര്യ റായ് ആണോ എന്ന്. ലോക സുന്ദരി പട്ടം സ്വന്തമാക്കുക എന്നത് ഏതൊരു പെൺകുട്ടിയുടേയും ആഗ്രഹങ്ങളിലൊന്നാണ് എന്ന് വേണമെങ്കിൽ പറയാം. 2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലും ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും ആണ് മാനുഷി ചില്ലർ. 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി ചില്ലർ. എംബിബിഎസ് കരസ്ഥമാക്കിയ മാനുഷി തൻ്റെ കരിയറായി തെരഞ്ഞെടുത്തത് അഭിനയവും മോഡലിങ്ങുമാണ്. ഓപ്പറേഷൻ വാലൻ്റൈൻ എന്ന ചിത്രമാണ് താരത്തിൻ്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
വില കുറവായിട്ടും 7-സീറ്റര്‍ എംപിക്ക് വില്‍പ്പന കുറഞ്ഞു
ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് (എംപിവി) മികച്ച ഡിമാന്‍ഡ് ആണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി നല്ല സ്‌പെയ്‌സും സുഖസൗകര്യങ്ങളുമുള്ള വാഹനങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് 7 സീറ്റര്‍ എംപിവി കാറുകളാണ്. അതില്‍ പ്രത്യേകിച്ചും മാരുതി സുസുക്കി എര്‍ട്ടിഗ എംപിവിയാണ് ഇന്ത്യക്കാര്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്. ഈ കാറിന്റെ വില്‍പ്പന കണക്കുകള്‍ തന്നെ അതിന് തെളിവാണ്. 2025 ജൂണ്‍ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് എര്‍ട്ടിഗ.
തലക്കെട്ട് വായിക്കുമ്പോൾ ദുൽഖർ സൽമാൻ്റെ ബ്രാൻഡായ ആൾട്രാവയലറ്റ് ആണെന്ന് വിചാരിച്ചുവെങ്കിൽ തെറ്റി കേട്ടോ. ദുൽഖറിനെ പോലെ സ്റ്റൈലിഷ് ലുക്കുളള ഒരു മോഡലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് നിർമാതാക്കളായ ഒബെൻ ഇലക്ട്രിക് എന്ന ബ്രാൻഡിൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്. 150, 125 സിസി ICE മോട്ടോർസൈക്കിൾ വിഭാഗങ്ങളിൽ ലക്ഷ്യം വച്ചുള്ള റോർ, റോർ EZ അർബൻ കമ്മ്യൂട്ടർ ഇ-ബൈക്കുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചുവരികയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ജൂലൈ മുതൽ 2025 ജൂലൈ 9 വരെ 2,077 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.