ബെൻസിന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന മാലഖയെ മനസിലായോ

ബി​ഗ് ബോസ് (Bigg Boss) ഹിന്ദി പതിപ്പിലൂടെ വലിയ ഫാൻബേസുണ്ടാക്കിയെടുത്ത താരമാണ് ഷെഹ്നാസ് ​ഗിൽ (ബി​ഗ് ബോ). റിയാലിറ്റി ഷോയ്ക്ക് മുമ്പേ തന്നെ ബോളിവുഡ് നടി, മോഡൽ, ഗായിക എന്നീ നിലകളിൽ അഡ്രസുണ്ടാക്കിയെടുക്കാനും ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും പാൻഇന്ത്യൻ ലെവലിൽ ഷെഹ്നാസിന് ശ്രദ്ധനേടിക്കൊടുത്തത് ബി​ഗ് ബോസിന്റെ 13-ാം സീസണായിരുന്നു. സോഷ്യൽ മീഡിയ പോസറ്റുകളിലൂടെ ആരാധകരെ കൈയ്യിലെടുക്കുന്നതിലും മിടുക്കിയാണ് കക്ഷി. ബി​ഗ് ബോസ് ഹൗസിലെ ചബ്ബിതാരമായി അറിയപ്പെട്ട ഷെഹ്നാസ് 6 മാസം കൊണ്ട് 12 കിലോ ഭാരം കുറച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു.

പ്രീമിയം 7 സീറ്റര്‍ എംപിവി ഇന്നോവയേക്കാള്‍ കുറഞ്ഞ വിലയില്‍!

ഇന്ത്യയില്‍ 7 സീറ്റര്‍ വാഹനങ്ങള്‍ക്ക് വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ് മുതലെടുക്കാനായി കിയ പുതിയ എംപിവി കൊണ്ടുവരാന്‍ പോകുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോള്‍ കിയ കാരെന്‍സ് എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ടു. നിലവില്‍ വില്‍പ്പനക്കുള്ള കാരെന്‍സും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ഒരുമിച്ച് വില്‍ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പുത്തന്‍ പേരുമായാണ് പുതിയ എംപിവി വില്‍പ്പനക്കെത്തുക. അടുത്തിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ സിറോസ് എസ്‌യുവിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന 'ക്ലാവിസ്' നെയിംപ്ലേറ്റാണ് പുതിയ എംപിവിക്ക് കൊറിയന്‍ കമ്പനി സമ്മാനിച്ചത്. കിയ പുറത്തിറക്കുന്ന എംപിവകളുടെ നാമം ഇംഗ്ലീഷ് അക്ഷരമാലയിലെ 'C' വെച്ചാണ് ആരംഭിക്കുന്നത്.

ജീവിതത്തിനോട് പടവെട്ടി വിജയിച്ച സുന്ദരി

കേരളത്തിൽ ഏറ്റവും ഓളം തീർക്കുന്ന ഒരു കാര്യമാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ.ബിഗ് ബോസിനെ കുറിച്ച് നിങ്ങളോട് പ്രത്യേകം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും എല്ലാം ബിഗ് ബോസ് നടത്തുന്നുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ബിഗ് ബോസിന് നിരവധി ആരാധകരാണുളളത്. നിരവധി സീസണുകൾ പിന്നിടുമ്പോഴും ഓരോ സീസണിലേയും മത്സരാർത്ഥികൾക്ക് ആരാധകർ നിരവധിയാണ്. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു തൃശൂർക്കാരി നന്ദന. മോഡലിങ്ങ്,നൃത്തം അത് പോലെ തന്നെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് നന്ദന. ഷോയുടെ 29-ാം ദിവസമാണ് നന്ദന എത്തുന്നത്. അതിന് ശേഷം മികച്ച പ്രകടനമാണ് താരം കാഴ്ച്ചവച്ചത്. പുറത്തായെങ്കിലും എല്ലാവരുടേയും മനസിൽ തൻ്റേതായ ഇടം നേടിയിട്ടാണ് താരം പുറത്തേക്ക് ഇറങ്ങിയത്.

കഴിഞ്ഞ മാസം മാരുതി വിറ്റത് 1.79 ലക്ഷം കാറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാരുതി സുസുക്കി (Maruti Suzuki) വിലസാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് കമ്പനി വിറ്റഴിക്കുന്നത്. ഇക്കാര്യത്തിൽ ഇന്തോ-ജാപ്പനീസ് ബ്രാൻഡിനെ വെല്ലാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ലെന്നതാണ് രസകരമായ വിഷയം. ഹ്യുണ്ടായി ആയാലും മഹീന്ദ്ര ആയാലും ടാറ്റയായാലും അത്രയ്ക്കൊന്നും വളർന്നിട്ടില്ലെന്ന് വേണം പറയാൻ. ഇവരുടെയെല്ലാം വിൽപ്പന കണക്കുകളേക്കാൾ എത്രയോ ഇരട്ടിയാണ് മാരുതി കൈവരിക്കുന്നതെന്ന് അറിയാമോ. ഇപ്പോഴിതാ 2025 ഏപ്രിൽ മാസത്തെ വിൽപ്പന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും മാരുതി സുസുക്കിക്ക് സന്തോഷിക്കാവുന്നതാണ് ഫലം.
Advertisement

ഈ വാഹനങ്ങള്‍ ഇനി 1 രൂപ ടോള്‍ കൊടുക്കേണ്ട!

ദേശീയ പാതകളുടെ അകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നത്. നിലവില്‍ ഫാസ്ടാഗ് വഴിയാണ് രാജ്യത്തെ ടോള്‍ പിരിവ്. വൈകാതെ തന്നെ ഇന്ത്യയിലെ ദേശീയപാതകളില്‍ നിന്ന് ടോള്‍ബൂത്തുകള്‍ അപ്രത്യക്ഷമാകാന്‍ പോകുകയാണെന്ന് നിങ്ങള്‍ അറിഞ്ഞ് കാണും. ജിപിഎസും ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം കൊണ്ടുവരാന്‍ പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഇനി ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ടോള്‍ ബൂത്ത് കാണുമ്പോള്‍ ടാറ്റ പറഞ്ഞ് പോകാം. അത് എങ്ങിനെയന്ന് വിശദമായി പറയാം.

ജയിൽ വാസമെങ്കിലും റോൾസ് റോയ്സ് വാങ്ങിയ ആളെ മനസിലായോ

രാജ്യത്ത് അഴിമതി കാണിച്ച് ജയിലിൽ കിടക്കുന്ന പല കോടീശ്വരൻമാരേയും നിങ്ങൾക്ക് അറിയാമായിരിക്കും. അത്തരത്തിൽ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് സുകേഷ് ചന്ദ്രശേഖർ.200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് തീഹാർ ജയിലിൽ കഴിയുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരുടേയും കണ്ണുത്തളളിക്കുന്ന ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ജയിലിൽ ശിക്ഷ അനുഭവിക്കുന്ന സുകേഷ് കോടികൾ വിലമതിക്കുന്ന ഒരു പുതിയ റോൾസ് റോയ്സ് കാർ സ്വന്തമാക്കിയിരിക്കുകയാണ്. തൻ്റെ എക്സ് പേജിലൂടെയാണ് സുകേഷ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വായിക്കുന്ന എല്ലാവർക്കും സംശയം ഉണ്ടായേക്കാം ജയിലിൽ കിടക്കുന്ന ആളെങ്ങനെ കാർ വാങ്ങുന്നത് പോസ്റ്റ് ഇടുന്നതെന്ന്. അതറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

മെയ്ബാക്കില്‍ കറങ്ങുന്ന 'മാര്‍വല്‍' നോട്ടമിട്ട നടന്‍

സിനിമാ, ക്രിക്കറ്റ് താരങ്ങളായ സെലിബ്രിറ്റികളുട ജീവിതത്തില്‍ 'സ്വകാര്യത' വളരെ കുറവായിരിക്കും. ഇന്ത്യക്കാര്‍ ഏറെ ആരാധിക്കുന്ന സിനിമാ താരങ്ങള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവിടെ ആള്‍ക്കൂട്ടമുണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ട് സിനിമാ താരങ്ങള്‍ പൊതുമധ്യത്തില്‍ ഇറങ്ങുമ്പോള്‍ സാധാരണയായി മാസ്‌ക ധരിക്കുകയോ കുട ചൂടുകയോ എല്ലാം ചെയ്യാറുണ്ട്. സാധാരണയായി മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം നേടാനാണ് നാം കുട ചൂടുന്നതെങ്കിലും സെലിബ്രിറ്റികള്‍ക്ക് അതുകൊണ്ട് ഗുണം വളരെ കൂടുതലാണ്. ഇപ്പോള്‍ ആരാധക ശ്രദ്ധ കുറയ്ക്കാന്‍ വേണ്ടി കുട ചൂടി കാറില്‍ കയറുന്ന ഒരു സൂപ്പര്‍ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഡീസലല്ല, കറണ്ട് മതി! സിംഗിൾ ചാർജിൽ 263 KM ഓടിക്കാം

ഇന്ത്യയിൽ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിയെ ജനകീയരാക്കിയ വാഹന നിർമാതാക്കളാണ് ഇസൂസു. ടാറ്റയും മഹീന്ദ്രയും വരെ തോറ്റ് പിൻമാറിയ സെഗ്മെന്റിൽ ജാപ്പനീസ് ബ്രാൻഡ് വെന്നിക്കൊടി പാറിച്ചത് ഡി-മാക്‌സ് സീരീസിലൂടെയായിരുന്നു. വാണിജ്യ വാഹന രംഗത്തും പാസഞ്ചർ കാർ വിപണിയിലും ഒരുപോലെ ഹിറ്റായ മോഡലുകൾക്ക് ഇന്നും ആവശ്യക്കാർ ഏറെയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ടൊയോട്ട ഹൈലക്‌സ് എന്ന ഭീമനുമായി വരുന്നതും. അതുകൊണ്ട് പിക്കപ്പ് ട്രക്ക് എന്നുകേൾക്കുമ്പോഴേ നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും ഇസൂസു ഡി-മാക്‌സ് വി-ക്രോസിന്റേത്.

ഇറങ്ങിയ പടമെല്ലാം പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റാക്കിയ നടൻ

തലക്കെട്ടിൽ വെറുതേ അതിശയോക്തിക്ക് പറയുന്നതല്ല കേട്ടോ. ഇതു വരെ ഇറങ്ങിയ പടമെല്ലാം പാൻ ഇന്ത്യൻ ലെവലിൽ തന്നെ ഹിറ്റാക്കിയ താരമാണ് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു സിനിമ ലോകത്തെ പകരംവെക്കാനില്ലാത്ത നാമവുമായ എന്‍ടി രാമറാവുവിന്റെ കൊച്ചുമകനായ ജൂനിയര്‍ എന്‍ടിആര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടി വന്നില്ല. ഒരു ചിത്രത്തിന് 50 കോടി മുതല്‍ 100 കോടി വരെയാണ് പ്രതിഫലമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു കാര്യമാണ് വാഹനങ്ങളോടുളള കമ്പം. അദ്ദേഹത്തിൻ്റെ ഗാരേജിൽ നിരവധി ആഡംബര വാഹനങ്ങളാണ് ഉളളത്.

കാറിലെ 'E' സ്റ്റിക്കറിന്റെ അര്‍ത്ഥം ഇതായിരുന്നോ!

ഇന്ത്യയില്‍ ഒരു വാഹനം ഓടിക്കാന്‍ അംഗീകൃത ലൈസന്‍സ് വേണമെന്ന് നമുക്കറിയാം. ലൈസന്‍സ് ലഭിക്കണമെങ്കില്‍ ആദ്യം വണ്ടി ഓടിക്കാന്‍ പഠിക്കണം. ഡ്രൈവിംഗില്‍ തിയറിയേക്കാള്‍ പ്രാധാന്യം പ്രാക്ടിക്കലിനായതിനാല്‍ ആദ്യം നമ്മള്‍ ലേണിംഗ് ലൈസന്‍സ് എടുക്കും. ലേണിംഗ് ലൈസന്‍സ് എടുത്ത് വണ്ടി നിരത്തിലിറക്കി പഠിക്കാന്‍ തുടങ്ങുന്നതിന് മുമ്പായി നമ്മള്‍ വാഹനത്തില്‍ 'L' സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതുണ്ട്. ആ വാഹനം ഡ്രൈവ് ചെയ്യുന്ന വ്യക്തി വാഹനം ഓടിക്കാന്‍ പഠിക്കുകയാണെന്നതാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. മറ്റ് ഡ്രൈവര്‍ക്ക് ഈ വാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കൂടിയാണ് 'L' സ്റ്റിക്കര്‍ പതിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നു.

കാര്യം നിസാരമാണെങ്കിലും പിന്നിലിരിക്കുന്നവർ ഒന്ന് സൂക്ഷിച്ചോ

പോളോയും വെന്റോയും പടിയിറങ്ങിയതോടെ ഇന്ത്യൻ വാഹന വിപണിയിൽ ഫോക്‌സ്‌വാഗണിന്റെ വിധി എഴുതിയവരാണ് പലരും. എന്നാൽ സ്കോഡയുടേയും ഫോക്‌സ്‌വാഗണിന്റെയും സംയുക്ത സംരംഭത്തിലൂടെ യാഥാർഥ്യമായ ടൈഗൂണും വെർട്ടിസും കമ്പനിയെ പഴയ ഫോമിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇപ്പോൾ പോളോയെക്കാളും ഡിമാന്റുള്ള മോഡലുകളായി ഇരുവരും മുന്നേറുകയാണിപ്പോൾ. അതിനിടയിൽ ചെറിയൊരു നിർമാണ തകരാർ സംഭവിച്ചിരിക്കുകയാണ് കാറുകൾക്ക്. ഇന്നലെ സ്കോഡയുടെ കാര്യത്തിൽ റിപ്പോർട്ട് ചെയ്‌തത് പോലെയുള്ള സീറ്റ് ബെൽറ്റ് പ്രശ്‌നമാണ് ഫോക്‌സിയുടെ രണ്ട് കാറുകളേയും ബാധിച്ചിരിക്കുന്നത്. 2024 മെയ് 24 നും 2025 ഏപ്രിൽ 1 നും ഇടയിൽ നിർമിച്ച ടൈഗൂണിലും വെർട്ടിസുമാണ് തിരികെവിളിച്ചിരിക്കുന്നത്.

യൂസ്ഡ് കാർ ഷോറൂം ഉടമകളുടെ ശ്രദ്ധയ്ക്ക്!

എവിടെ നോക്കിയാലും കൂൺ മുളയ്ക്കുന്നത് പോലെയാണ് യൂസ്ഡ് കാർ ഷോറൂമുകൾ പൊന്തി വരുന്നത്. കുറേ വണ്ടികൾ ഒപ്പിച്ച് ഒരു ഷെഡ്ഡിൽ കയറ്റി ഇട്ടാൽ വാഹനം വിൽക്കാൻ പറ്റില്ല. മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണമെന്നും, ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് ഏപ്രിൽ 30 വരെ നീട്ടുകയും ചെയ്തിരുന്നു. ഒരു യൂസ്ഡ് കാർ വാങ്ങാൻ പോകുമ്പോൾ വാഹനത്തെ മാത്രമല്ല സൂക്ഷ്മപരിശോധന നടത്തേണ്ടത്. ഷോറൂമിനെ കുറിച്ചും ഒന്ന് അന്വേഷിക്കുന്നത് വളരെ നല്ലതായിരിക്കും.
Advertisement

അഡ്വഞ്ചർ ടൂറർ ബൈക്കിന്റെ പുത്തൻ മോഡലുമായി കവസാക്കി

കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കുന്നതിനായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള നിലവിലുള്ള തങ്ങളുടെ മോട്ടോർസൈക്കിൾ നിര പരിഷ്ക്കരിക്കുന്നതിന്റെ തിരക്കിലാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. അടുത്തിടെ നിഞ്ച 500, എലിമിനേറ്റർ 500, നിഞ്ച 650 സൂപ്പർബൈക്കുകൾക്ക് 2025 മോഡൽ പരിഷ്ക്കാരങ്ങൾ നൽകിയതിന് പിന്നാലെ ഇപ്പോഴിതാ ബ്രാൻഡിന്റെ ആഡംബര അഡ്വഞ്ചർ ടൂറർ ബൈക്കായ വെർസിസ് 650 മോഡലും നവീകരണങ്ങളോടെ വിപണിയിൽ എത്തിയിരിക്കുകയാണ്. OBD-2B നിലവാരത്തിലുള്ള എഞ്ചിന് പുറമെ കളർ ഓപ്ഷനിലും കുഞ്ഞൻ മാറ്റങ്ങളോടെയാണ് വെർസിസ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.

റിച്ച് കിഡ്‌സിന് ഷോ കാണിക്കാൻ ബിഎംഡബ്ല്യുവിൻ്റെ പുതിയ മോഡൽ

ബിഎംഡബ്ല്യു എന്ന പേര് കേട്ടാൽ ഏതൊരു വണ്ടിപ്രാന്തൻ്റേയും മനസിലൊരു കുളിർമഴയായിരിക്കും. കാറുകൾ മാത്രമല്ല ബ്രാൻഡിൻ്റെ ബൈക്കുകളും ചെറുപ്പക്കാരുടെ പ്രിയപ്പെട്ടത് തന്നെയാണ്. എല്ലാ സെഗ്മെൻ്റിലും ബിഎംഡബ്ല്യുവിന് ബൈക്കുകളുണ്ട്. ഓഫ് റോഡ് ബൈക്കുകൾക്കാണ് ഏറെ ഡിമാൻ്റ്.ബിഎംഡബ്ല്യു തങ്ങളുടെ ലൈനപ്പിലെ ആർ 1250 ആർ‌എസിന് പകരമായി വരുന്ന സ്‌പോർട്‌സ് ടൂററായ ആർ 1300 ആർ‌എസ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. R 1300 GS-ൽ ഉളള അതേ 1,300 സിസി ബോക്‌സർ എഞ്ചിനാണ് ഈ മോഡലിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 7,750 ആർ‌പി‌എമ്മിൽ 145 BHP പവറും 6,500 ആർ‌പി‌എമ്മിൽ 149 NM ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ഇണചേരുന്നു.

പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറുമായി ലംബോർഗിനി

അന്താരാഷ്‌ട്ര വിപണികളെ ഇളക്കിമറിച്ച ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയുടെ ടെമെറാരിയോ (Lamborghini Temerario) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ബ്രാൻഡ്. 6 കോടി രൂപയോളം വില വരുന്ന മോഡൽ ഐതിഹാസിക ഹുറാക്കന്റെ പകരക്കാരനായാണ് നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ലംബോർഗിനി ടെമെറാരിയോ വെറും 8 മാസത്തിനുള്ളിലാണ് ഇന്ത്യയിലേക്കും കാലുകുത്തിയിരിക്കുന്നത്. ഇതൊരു ഹൈ-പെർഫോമൻസ് പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറാണെന്നതാണ് (Plug-in Hybrid Supercar) ഏറ്റവും വലിയ പ്രത്യേകത. മിന്നുന്ന പെർഫോമൻസും ഇവിയുടെ കാര്യക്ഷമതയും സംയോജിച്ച് വരുമ്പോൾ സംഗതി ഉഷാറാവും.

ആശാനായാൽ കൺട്രോൾ വേണം, ഇല്ലേൽ വണ്ടിയടക്കം തൂക്കും

കേരളത്തിലെ മോട്ടോർ വാഹന വകുപ്പും ഡ്രൈവിങ്ങ് സ്കൂളുകളും തമ്മിൽ പല തവണ പോര് ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസിയുടെ ഡ്രൈവിങ്ങ് സ്കൂൾ പോലും തുടങ്ങിയത്. ഇപ്പോഴിതാ വീണ്ടും ഡ്രൈവിങ്ങ് സ്കൂളുകൾക്ക് വീണ്ടും പണി കൊടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഇറങ്ങിയിട്ടുണ്ട്. സംഭവം എന്താണെന്ന് വച്ചാൽ ഡ്രൈവിങ്ങ് സ്കൂളുകളിലെ വാഹനങ്ങളിൽ ആണല്ലോ സാധാരണ വാഹനമോടിക്കാൻ പഠിപ്പിക്കുന്നത്, എന്നാൽ ചില ആശാൻമാർ സാധാരണ വാഹനങ്ങളിലാണ് പഠിപ്പിക്കുന്നത്. അതായത് കോ ഡ്രൈവർ സൈഡിൽ ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും ഉണ്ട്. എന്നാൽ അതില്ലാത്ത വാഹനങ്ങളിൽ പഠിപ്പിക്കുന്നത് എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടത് മൂലമാണ് പരിശോധന ശക്തമാക്കിയത്.

സ്കോഡയുടെ 25,772 കാറുകൾ തിരിച്ചുവിളിച്ച് കമ്പനി

ഇന്ത്യൻ വാഹന വിപണിയിലെ പ്രബല ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda). കുഷാഖ് (Kushaq), സ്ലാവിയ (Slavia) തുടങ്ങിയ മോഡലുകളിലൂടെ തുടക്കം കുറിച്ച പദ്ധതികൾ വലിയ വിജയം നേടിയപ്പോൾ ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുത്തനൊരു കോംപാക്‌ട് എസ്‌യുവിക്കും സ്കോഡ രൂപം കൊടുക്കുകയുണ്ടായി. കൈലാക് (Kylaq) എന്ന് പേര് സ്വീകരിച്ചിരിക്കുന്ന വണ്ടി എന്തായാലും മിഡിൽ ക്ലാസുകാരന്റെ സ്പോർട് യൂട്ടിലിറ്റി വാഹനമെന്ന നിലയിൽ പണംവാരുകയാണ്. സാധാരണക്കാരോട് ചേർന്ന് നിൽക്കാൻ കമ്പനി കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ശരിവെക്കുന്നതായിരുന്നു കൈലാക്കിന്റെ വരവ്.

ലേലത്തിൽ വിളിച്ചത് 16 കോടിക്ക്; മുംബൈ ഇന്ത്യൻസിൻ്റെ ശുക്രൻ

ഐപിഎൽ ആഘോഷം കൊണ്ടാടുകയാണ് രാജ്യമെങ്ങും. 14 വയസുകാരൻ്റെ സെഞ്ചുറി കൂടി ആയപ്പോൾ രാജ്യം മാത്രമല്ല ലോകം മൊത്തം ഒന്നു ആടിയുലഞ്ഞിട്ടുണ്ട്. ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിൻ്റെ താരമാണ് രോഹിത് ശർമ്മ. 16 കോടി രൂപയാണ് രോഹിത് ശർമ്മയ്ക്ക് വേണ്ടി ചിലവാക്കിയ ലേലത്തുക. താരം ഒരു ക്രിക്കറ്റർ എന്നതിലുപരി ഒരു വാഹന പ്രേമികൂടിയാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളിൽ ഏവർക്കും സുപരിചിതമായ ഒന്നായിരിക്കും ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിംസുകളിലൊന്നായ ഡ്രീം ഇലവൻ (Dream11). സ്വന്തമായി ഒരു ടീമുണ്ടാക്കാം. അവര്‍ മത്സരത്തില്‍ തിളങ്ങിയാല്‍ പോയിന്റുകള്‍ ലഭിക്കുന്ന രീതിയാണ് ഡ്രീം ഇലവൻ പിന്തുടരുന്നത്.

സിട്രണിന്റെ തലവര മാറ്റാൻ പോവുന്ന എസ്‌യുവി

ഇന്ത്യൻ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ലെങ്കിലും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന് മറ്റ് വിദേശ രാജ്യങ്ങളിൽ നല്ല പിടിയാണ്. ലൂസിഫറിൽ മോഹൻലാലിനെ കുറിച്ച് ഷാജോൺ പറയുന്നത് പോലെ സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല സർ. അവിടെ കമ്പനി പണംവാരുന്നതും എസ്‌യുവികളിലൂടെയാണെങ്കിലും ഇവിടെയെടുത്ത തീരുമാനങ്ങളെല്ലാം പാളിപ്പോയ കാഴ്ച്ചയാണ് കാണാനായത്. എങ്കിലും ഇന്ത്യയിൽ പോരാടാൻ ഉറച്ചാണ് സിട്രൺ നീങ്ങുന്നത്. ഇതിനിടയിൽ C5 എയർക്രോസിന്റെ രണ്ടാംതലമുറ ആവർത്തനത്തിനെ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.

കാനഡയിൽ നിന്ന് പറന്നിറങ്ങിയ വണ്ടിയുടെ മുതലാളി ആരെന്നറിയാമോ

യുവാക്കളുടെ എക്കാലത്തേയും ഹരമാണ് ഹമ്മർ എന്ന വാഹനം.എത്രയൊക്കെ ആഡംബര കാറുകൾ നിരന്ന് കിടന്നാലും അവിടേയ്ക്ക് ഹമ്മർ കടന്നു വന്നാൽ പിന്നെ ചുറ്റും ഉളളതൊന്നും കാണാൻ പറ്റൂല സാറേ എന്ന അവസ്ഥയാണ്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന മലയാളികളാണെങ്കിലും വ്യവസായ പ്രമുഖരാണെങ്കിലും കൂടെ കൂട്ടുന്ന ഒരു മോഡൽ തന്നെയാണ് ഹമ്മർ. ഇപ്പോൾ ഇലക്ട്രിക് പതിപ്പ് കൂടി അവതരിപ്പിച്ചപ്പോൾ വാഹനത്തിനുള്ള ഡിമാൻ്റ് കൂടിയിരിക്കുകയാണ്. തൻ്റെ നാട്ടിലൂടെ വിദേശ മോഡൽ ഓടിച്ച് നടക്കണമെന്ന് ഏതൊരു ചെറുപ്പക്കാരൻ്റേയും ആഗ്രഹമാണ്. അത്തരത്തിൽ തൻ്റെ ആഗ്രഹം പൂർത്തിയാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി അജേഷ്.
Advertisement

7-സീറ്റർ എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ച് റെനോ

കിയയ്ക്കും, എംജിക്കും എല്ലാം മുമ്പേ ഇന്ത്യക്കാർക്ക് പ്രിയങ്കരരായ വാഹന നിർമാതാക്കളായിരുന്നു റെനോ. അതിന് കാരണക്കാരനായ ഡസ്റ്റർ എന്ന മിഡ്-സൈസ് എസ്‌യുവിയായിരുന്നു. ഇന്നും നിരത്തുകളിൽ നിറഞ്ഞോടുന്ന വാഹനം നിർത്തലാക്കിയിട്ട് കുറച്ച് നാളായെങ്കിലും ആളുകൾക്ക് വണ്ടി ഇന്നും ഇഷ്‌ടമാണ്. ഡസ്റ്ററിന്റെ വിടവ് എസ്‌യുവി വിപണിയിൽ കാണാമെന്ന് പറയുന്നവരുമുണ്ടേ. എന്തായാലും മോഡൽ പടിയിറങ്ങിയതോടെ റെനോയുടെ രാശിയെല്ലാം മങ്ങി. അടുത്തിടെ വിൽപ്പനയുടെ കാര്യത്തിൽ കാര്യമായി ശോഭിക്കാനൊന്നും ഫ്രഞ്ച് ബ്രാൻഡിനാവുന്നില്ലെന്നതാണ് സത്യം. എന്നാൽ കൂടുംകുടുക്കുയുമെടുത്ത് രാജ്യം വിടാനൊന്നും റെനോ തയാറുമല്ല.

മെയ് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായി

മെയ് 1 ലോകമെമ്പാടും അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യയില്‍ ഈ ദിനം തൊഴിലാളി ദിനം, മെയ് ദിനം, ശ്രമിക് ദിവസ്, മസ്ദൂര്‍ ദിവസ് എന്നും അറിയപ്പെടുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് തൊഴിലാളികള്‍ നല്‍കിയ സംഭാവനകള്‍ ഈ ദിവസം സ്മരിക്കുന്നു.  മെയ് ദിനത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കായി കൈമാറാവുന്ന ചില സന്ദേശങ്ങള്‍ ഇതാ.

കോടികൾ വാരിയെറിഞ്ഞ് മഹീന്ദ്ര

രാജ്യത്തെ വാഹന നിർമാതാക്കളിൽ ഇപ്പോൾ വലിയ ഡിമാൻ്റും വിൽപ്പനയുമുളള ബ്രാൻഡായി മഹീന്ദ്ര മാറിയിരിക്കുകയാണ്. ബ്രാൻഡിൻ്റെ പുതിയ വിശേഷം എന്താണെന്ന് വച്ചാൽ 555 കോടി രൂപ മുടക്കി എസ്എംഎല്‍ ഇസുസു കമ്പനിയുടെ 58.96 ശതമാനം ഓഹരി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്വന്തമാക്കിയിരിക്കുകയാണ്. വാണിജ്യ വിപണിയിൽ ഇതൊരു വലിയ കാൽവയ്പ്പായിട്ട് വേണം കാണാൻ. 1983-ൽ സ്ഥാപിതമായ, SML ഇസുസു, ട്രക്കുകളുടെയും ബസുകളുടെയും വിഭാഗത്തിൽ ശക്തമായ സാന്നിധ്യമുളളവരാണ്. 3.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാണിജ്യ വാഹന വിഭാഗത്തില്‍ കൂടുതൽ മേൽക്കോയ്മ നേടുകയാണ് ഈ ഏറ്റെടുക്കലിലൂടെ മഹീന്ദ്രയുടെ ലക്ഷ്യം. നിലവിൽ ഈ വിഭാഗത്തില്‍ 3 ശതമാനം മാത്രമാണ് മഹീന്ദ്രയുടെ വിപണി വിഹിതം.

നിങ്ങൾ ഇവി വാങ്ങിയാൽ ഇന്ത്യയ്ക്ക് ലാഭം 9 ലക്ഷം കോടി

രാജ്യമെങ്ങും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ നിരവധി സബ്സിഡി നിരക്കുകളും പദ്ധതികളും ആവിഷ്കരിച്ചിരുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് എല്ലാവരും മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഇവികളുടെ വിൽപ്പന കൂടുന്നത് വഴി രാജ്യത്തിന് 9 ലക്ഷം കോടിയുടെ ലാഭം ഉണ്ട് എന്നൊരു കണക്ക് ആർക്കും അറിയാൻ വഴിയില്ല. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് വഴി രാജ്യത്തിന് എണ്ണ ഇറക്കുമതിയിലാണ് ഇത്രയും പണം ലാഭിക്കാൻ സാധിക്കുന്നത്. പരിസ്ഥിതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് പഴയ ഡീസൽ ബസുകൾ ആണെന്ന് പഠനം കണ്ടെത്തിയിരുന്നു.

വൈഭവിന് കോടികൾ വിലയുള്ള ബെൻസ് സമ്മാനിച്ച് രാജസ്ഥാൻ ഉടമ

ഐപിഎൽ കാണുന്ന ക്രിക്കറ്റ് ഭ്രാന്തൻമാർക്ക് ഇപ്പോൾ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത പേരാണ് വൈഭവ് സൂര്യവംശി. വെറും പതിനാലാമത്തെ വയസിൽ കാണിച്ച മാസ് തന്നെയാണ് വൈഭവിനെ രാജ്യം കൊണ്ടാടാൻ കാരണം. മുന്‍ ചാമ്പ്യന്മാര്‍രായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബോളർമാരെ അടിച്ചോടിച്ച് സെഞ്ചുറി നേടിയ കുട്ടിത്താരം സോഷ്യൽ മീഡിയയിലെല്ലാം തരംഗമായി മാറിക്കഴിഞ്ഞു. ടൈറ്റൻസിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത വൈഭവ് ഒരുകൂട്ടം റെക്കോർഡുകളുമായാണ് ഇന്നലെ മൈതാനത്തുനിന്ന് നടന്നിറങ്ങിയത്. ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി എന്നിങ്ങനെയാണ് വൈഭവ് അടിച്ചിട്ട റെക്കോർഡുകൾ.