ബെൻസിൽ കയറിപ്പോവുന്ന സുന്ദരിയെ പിടികിട്ടിയോ?

സിനിമയിൽ ഏറ്റവും സുന്ദരികളുള്ള മേഖലയാണ് ബോളിവുഡ്. ഗ്ലാമറിന് ഗ്ലാമറും ഫിറ്റ്നെസിന് ഫിറ്റ്നെസുമെല്ലാം കാത്തുസൂക്ഷിക്കുന്ന നെപ്പോ കിഡ്‌സ് മുതൽ സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നുവന്ന മിടുക്കികളും ഹിന്ദി സിനിമ ലോകത്തുണ്ട്. ഇതിൽ മുൻനിര നടിമാരെയെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. പിന്നെ പേരറിയാത്ത ഉഗ്രൻ നടിമാരേയും ആരാധിക്കുന്നവരാണ് നമ്മൾ. അക്കൂട്ടത്തിൽ ഒരാളാണ് നികിത ദത്ത. അർജുൻ റെഡ്ഡിയുടെ റീമേക്കായ കബീർ സിംഗിൽ നല്ലൊരു വേഷം ചെയ്‌താണ് നികിത അന്യഭാഷക്കാർക്കും പ്രിയങ്കരിയായത്. ഇതുകൂടാതെ ഏക് ദുജെ കെ വാസ്തേ, ഡിബുക്ക്, ഗോൾഡ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാനും താരത്തിനായിട്ടുണ്ട്.

BE 6 അപകടത്തില്‍ മഹീന്ദ്രക്ക് പറയാനുള്ളത് ഇതാണ്

സമീപ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ച ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര BE 6 (Mahindra BE 6). ആഭ്യന്തര ബ്രാന്‍ഡിന്റെ ബോണ്‍ ഇലക്ട്രിക് സബ് ബ്രാന്‍ഡില്‍ നിന്ന് വരുന്ന BE 6 ഇവിയുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ വിവാദം. BE 6e ഞങ്ങളുടേതാണെന്ന് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിയമ നടപടിക്ക് തുനിഞ്ഞതോടെ മഹീന്ദ്ര പേര് BE 6 എന്നാക്കി മാറ്റി. അവതരണവും വില പ്രഖ്യാപനവുമെല്ലാം കഴിഞ്ഞെങ്കിലും ഇവിയുടെ കസ്റ്റമര്‍ ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല.

ആൾട്രോസിന്റെ ഉരുക്കിന്റെ പവർ കണ്ടോ

ഇന്ത്യയിൽ സേഫ്റ്റിയുള്ള കാറുകൾ പുറത്തിറക്കുന്നതിൽ പരസ്‌പരം മത്സരിക്കുന്നവരാണ് ടാറ്റ മോട്ടോർസും (Tata Motors) മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (Mahindra And Mahindra). ഇരുവരുടേയും മിക്ക കാറുകളും ഇടിക്കൂട്ടിൽ 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കി മടങ്ങിയവരാണ്. ആൾട്രോസ് മുതൽ സഫാരി വരെ നീളുന്ന ടാറ്റയുടെ നിര 5-സ്റ്റാർ നേടിയപ്പോൾ സ്പോർട് യൂട്ടിലിറ്റി വാഹന നിരയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മഹീന്ദ്രയുടെ XUV 3XO മുതൽ XUV700 വരെ സുരക്ഷയുടെ കാര്യത്തിൽ മുഴുവൻ മാർക്കും നേടിയവരാണ്. അപകടമുണ്ടാവുമ്പോൾ യാത്രക്കാരെല്ലാം സുരക്ഷിതരായിക്കണമെന്ന് ഈ രണ്ട് ബ്രാൻഡുകൾക്കും വാശിയുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നും പറയാനില്ല.

'ആകാശത്തിലെ രാജ്ഞി' ദക്ഷിണേന്ത്യയില്‍!

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് വിമാനം. പ്രായം എത്ര കഴിഞ്ഞാലും ആകാശത്തിലൂടെ ഒരു വിമാനം പറക്കുനന ശബ്ദം കേട്ടാല്‍ തിരിഞ്ഞ് നോക്കാത്തവരായി ആരും തന്നെ കാണില്ല. യാത്ര വിമാനങ്ങളല്ലാതെ ചരക്ക് നീക്കങ്ങള്‍ക്കായി ഉപയോഗിക്കുന്ന വമ്പന്‍ കാര്‍ഗോ വിമാനങ്ങളുമുണ്ട്. അത്തരമൊരു ഭീമാകാരമായ വിമാനമാണ് ബോയിംഗ് 747-400. ആകാശത്തിലെ രാജ്ഞി എന്നും ഈ വിമാനത്തിന് പേരുണ്ട്. ഇപ്പോള്‍ 'ആകാശത്തിലെ രാജ്ഞി' നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി ലാന്‍ഡിംഗ് നടത്തി. വ്യാഴാഴ്ചയാണ് ജോര്‍ദാനിലെ അമ്മാനില്‍ നിന്ന് ഐതിഹാസിക വിമാനം നമ്മുടെ അയല്‍ സംസ്ഥാനത്ത് പറന്നിറങ്ങിയത്.
Advertisement

ബുള്ളറ്റ് നിരയിലെ മിടുക്കനെ നിർത്തലാക്കി എൻഫീൽഡിന്റെ പണി

കുടുകുടു ശബ്‌ദവുമായി നിരത്തുകളിലൂടെ പായുന്ന ബുള്ളറ്റുകൾ ഇന്ത്യക്കാർക്ക് എന്നും പ്രിയപ്പെട്ടതാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന സിനിമ ഇറങ്ങിയതോടെ ബുള്ളറ്റുകൾക്ക് നല്ലകാലം തുടങ്ങി. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ലക്ഷങ്ങൾ മുടക്കി പഴയ മിലിട്ടറി ബുള്ളറ്റുകൾ വരെ വാങ്ങാൻ ആളുകൾ ഒഴുകിയെത്തുന്ന കാലമുണ്ടായിരുന്നു. പക്ഷേ അടിക്കടി കംപ്ലയിന്റുകളൊക്കെ വരുന്നത് പലരേയും പിന്നോട്ട് വലിക്കുന്ന കാര്യമായിരുന്നു. എന്നാൽ ഇതെല്ലാം മനസിലാക്കിയ റോയൽ എൻഫീൽഡ് (Royal Enfield) പതിയ തങ്ങളുടെ നിരയിലെ മോഡലുകളെയെല്ലാം പരിഷ്ക്കാരികളാക്കി പുറത്തിറക്കി.

ഈ 7 സീറ്റര്‍ എംപിവിക്ക് അപ്‌ഡേറ്റിന്, പിന്നാലെ ഇവിയും വരും

കിയ കാരെന്‍സ് എന്ന നെയിംപ്ലേറ്റ് രണ്ട് പതിറ്റാണ്ടിലധികമായി ആഗോള വിപണിക്ക് സുപരിചിതമാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഈ നാമം സുപരിചിതമാകാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളൂ. ഇന്ത്യയില്‍ മിഡ്‌സൈസ് എംപിവി സെഗ്‌മെന്റില്‍ തന്‍േറതായ ഇടം കണ്ടെത്തിയ കാരെന്‍സ് അടുത്തിടെയാണ് 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന് പാത്രമായത്. എന്നിരുന്നാലും കാരെന്‍സിന് മിഡ്‌സൈക്കിള്‍ അപ്‌ഡേറ്റ് ഈ വര്‍ഷം തന്നെ ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ നിരത്തുകളില്‍ കണ്ട ടെസ്റ്റ് മ്യൂളുകള്‍ ഇതിന് അടിവരയിടുന്നു. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലത്തുമെന്ന് പ്രതീക്ഷിക്കുന്ന കാരെന്‍സ് ഫെയ്സ്ലിഫ്റ്റില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ വിശദമായി ചുവടെ വായിക്കാം.

റിപ്പബ്ലിക് ദിന ആശംസകള്‍

2022 ജനുവരി 26ന് രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനം രാജ്യമെങ്ങും വിവിധ ആഘോഷങ്ങളോടെ വര്‍ണാഭമായി കൊണ്ടാടുന്നു. ഈ ആഘോഷവേളയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ കൈമാറാം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയര്‍ ചെയ്യാവുന്ന ചില വാട്സാപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങളും ആശംസകളും ഇതാ.

കസ്റ്റം ക്യാമ്പര്‍ വാന്‍ വാങ്ങി 'പാണ്ടിദുരൈ അണ്ണന്‍'

നായക നടനായാലും സ്വഭാവ നടനായാലും വില്ലനായാലും മികച്ച അഭിനയശേഷിയുള്ളവരെ കൊണ്ടാടുന്ന നാടാണ് ഇന്ത്യ. മികച്ച അഭിനയ പാടവത്തിനൊപ്പം ഒന്നിലേറെ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള മിടുക്കും കൂടി ഉണ്ടെങ്കില്‍ 'പറന്ന് നടന്ന്' അഭിനയിക്കാം. ഇത്തരത്തില്‍ ഇന്ത്യയിലെ ബഹുഭാഷകളിലെ തിരക്കേറിയ നടന്‍മാരില്‍ ഒരാളാണ് പ്രകാശ് രാജ്. കര്‍ണാടകക്കാരനായാണ് ജനനമെങ്കിലും ഏത് ഭാഷയിലാണോ അഭിനയിക്കുന്നത് അന്നാട്ടുകാരനായി പകര്‍ന്നാടാനുള്ള മികവാണ് പ്രകാശ് രാജിനെ വ്യത്യസ്തനാക്കുന്നത്. വില്ലന്‍ വേഷങ്ങളിലാണ് വെള്ളിത്തിരയില്‍ അധികം തിളങ്ങിയിട്ടുള്ളതെങ്കിലും നിരവധി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന പ്രകാശ് രാജ് ജീവിതത്തില്‍ താന്‍ ഒരു ഹീറോ ആണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്.

80,950 രൂപയ്ക്ക് ഒരുപാട് മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ

ഗിയർലെസ് സ്‌കൂട്ടറുകളെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ച മുതലാണ് ഹോണ്ട ആക്‌ടിവ (Honda Activa). സ്‌കൂട്ടിയും കൈനറ്റിക് ഹോണ്ടയുമെല്ലാം വിചാരിച്ചിട്ട് നടക്കാത്ത നേട്ടങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ആക്‌ടിവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂട്ടറാണ്. കാലത്തിനൊത്ത് മാറാൻ സാധിക്കുന്നുണ്ട് എന്നതാണ് ആക്‌ടിവയുടെ വിജയം. നിലവിൽ ആറാം തലമുറ ആവർത്തനത്തിൽ തകർത്താടുന്ന മോഡൽ ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെന്ന് വാദിക്കുന്നവരുമുണ്ട് കേട്ടോ. അത്തരത്തിലുള്ളവർക്കുള്ള മറുപടിയുമായി ആക്‌ടിവയുടെ 2025 മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഹോണ്ട.

റിസ്തയില്‍ ഇനി മലയാളം വായിക്കാം

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി റിസ്തയെന്ന പേരില്‍ ഒരു പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. ഈ ഒരു മോഡലിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഫാമിലി ഇവി ആയതിനാല്‍ തന്നെ വീട്ടിലുള്ള എല്ലാവരും ഈ സ്‌കൂട്ടര്‍ ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് ഏഥര്‍. പുതിയ ബഹു-ഭാഷാ ഇന്റര്‍ഫേസ് നല്‍കി അപ്‌ഡേറ്റ് ചെയ്തതിനാല്‍ ഇനി റിസ്ത മലയാളം ഭാഷയും പിന്തുണയ്ക്കും. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

20.75 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ ഡീസൽ എസ്‌യുവി

ഇന്ത്യൻ വിപണിയിലെ എസ്‌യുവി വാഹനങ്ങളുടെ മുഖംമാറ്റാൻ ഒരുങ്ങുകയാണ് കിയ സിറോസ് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം. പ്രീമിയം കാറുകളോട് കിടപിടിക്കുന്ന ഫീച്ചറുകളും ബോക്‌സി ഡിസൈനുമെല്ലാമായി വണ്ടി ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 19-നാണ് സിറോസിന്റെ രാജ്യാന്തര അരങ്ങേറ്റം നടന്നത്. സബ്-4 മീറ്റര്‍ വിഭാഗത്തില്‍ സോനെറ്റിനു പിന്നാലെ വരുന്ന രണ്ടാമത്തെ കിയ എസ്‌യുവിയുടെ വിലയറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.
Advertisement

2030 -ഓടെ വാഹന വിപണിയെ കാത്തിരിക്കുന്നത് ഇവി വിപ്ലവമോ!

രാജ്യത്ത് ഇപ്പോൾ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ 2030 എത്തുമ്പോഴേക്കും വാഹന വിൽപ്പനയുടെ 35 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തലുകൾ. വില്‍പ്പന ഒരു കോടി യൂണിറ്റുകളായി ഉയരുമെന്നും അതോടൊപ്പം 50 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകളുണ്ടെന്നുമാണ് കേന്ദ്രത്തിൻ്റെ വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2030-ഓടെ 35 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 2070-ല്‍ 'സീറോ എമിഷന്‍' എന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ ഇത് 50 ശതമാനമായി ഉയരേണ്ട ആവശ്യമുണ്ട്.

ജെലജ ചേച്ചിയും ഫാമിലിയും ഇനി കാരവാനിൽ

യാത്രകൾ പോവാൻ താത്പര്യമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും അല്ലേ. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക, സ്ഥിരമായി യാത്ര പോവുക, പുതിയ ആളുകളെ പരിചയപ്പെടുകയും, രുചിവൈവിധ്യങ്ങൾ ആസ്വദിക്കുക എന്നതെല്ലാം ഏതൊരു മനുഷ്യനേയും സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് സ്വന്തമായി വാഹനമോടിച്ച് രാജ്യം കറങ്ങുന്നത് വളരെ രസകരമായ സംഗതിയാണ്. ട്രെയിനിലോ വിമാനത്തിലോ ഒന്നും പോയാൽ ഇത്രയധികം ആനന്ദം കണ്ടെത്താനുമായേക്കില്ല. പക്ഷേ യാത്രാ പോവാൻ പണമില്ലാത്തതിനാൽ ഈ മോഹങ്ങളൊക്കെ ഉപേക്ഷിച്ച് ഒതുങ്ങിക്കൂടുന്നവരാവും നമ്മളിൽ അധികവും. ട്രിപ്പ് പോവുന്നതിലും അടിച്ചുപൊളിക്കുന്നതിലുമെല്ലാം പുരുഷൻമാർ അൽപം മുന്നിലാണ് താനും.

കാറുകള്‍ക്ക് നിരത്തി വിലകൂട്ടി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി (Maruti Suzuki). വിവിധ ബോഡിടൈപ്പുകളിലായി ഒന്നര ഡസനിലേറെ വാഹനങ്ങളാണ് മാരുതി സുസുക്കി പുറത്തിറക്കുന്നത്. പല വില നിലവാരത്തില്‍ വിവിധ സെഗ്‌മെന്റുകളില്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാറുകളാണ് മാരുതിയുടെ പ്രത്യേകത. ഇന്ത്യയില്‍ സാധാരണക്കാരന് മുതല്‍ പണക്കാരന് വരെ വാങ്ങാന്‍ പറ്റുന്ന കാറുകള്‍ മാരുതി സുസുക്കി ഓഫര്‍ ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ഒരു മാരുതി കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരാണെങ്കില്‍ ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് വിട്ടോളൂ. കാരണം 2025 ഫെബ്രുവരി മുതല്‍ മാരുതി സുസുക്കി കാര്‍ വില വീണ്ടും കൂട്ടാന്‍ (Maruti Price Hike) പോകുകയാണ്.

ക്രെറ്റ ഇവിയും മഹീന്ദ്ര be6-ഉം ഒന്ന് മാറ്റുരയ്ക്കാം

കോംപാക്ട് എസ്‌യുവികളുടെ സെഗ്മെൻ്റിലേക്ക് പ്രത്യേകിച്ച് ഇവികളുടെ സെഗ്മെൻ്റിലേക്ക് വലതുകാൽ എടുത്ത് വച്ച മോഡലുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കും മഹീന്ദ്ര ബിഇ 6 ഉം. 2025 ഓട്ടോ എക്‌സ്‌പോയെസംബന്ധിച്ച് പ്രധാന ലോഞ്ചുകളിലൊന്നായിരുന്നു ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ വരവ് ആയിരുന്നു, വാഹനത്തിൻ്റെ പ്രാരംഭ വില ₹17.99 ലക്ഷം എക്സ്ഷോറൂം ആണ്. ക്രെറ്റ ഇലക്ട്രിക്കിന്റെ കാര്യത്തിൽ ഹ്യുണ്ടായി കുറച്ച് പഴയ കാല സമീപനമാണ് സ്വീകരിച്ചതെങ്കിൽ, മഹീന്ദ്ര അതിന്റെ ഡിസൈനും ടെക്നോളജിയും ഉപയോഗിച്ച് BE 6 ന് ഒരു ഫ്യൂച്ചറിസ്റ്റിക്ക് ലുക്കിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 300 സിസി ബൈക്ക്

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലുണ്ടായ (Two Wheeler) മാറ്റം ചെറുതൊന്നുമായിരുന്നില്ല. പണ്ടൊക്കെ 1 ലക്ഷത്തിൽ താഴെ വിലയുള്ള മോട്ടോർസൈക്കിളുകൾ (Motorcycles) ആയിരുന്നു ഏറ്റവും കൂടുതൽ വിറ്റുപോയിരുന്നതെങ്കിൽ ഇന്ന് ഏത് വിലയിലുള്ള ബൈക്കുകളും വാങ്ങാൻ രാജ്യത്ത് ആളുണ്ട്. ഇത് മനസിലാക്കി പല ബ്രാൻഡുകളും രാജ്യത്തെത്തുകയുണ്ടായി. അങ്ങനെ ആഭ്യന്തര വിപണിയിലേക്ക് എത്തിയവരാണ് ഹംഗേറിയന്‍ (Hungarian) ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ (Keeway). ഇതുവരെ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും നല്ല ടൂവീലറുകൾ തന്നെയാണ് ബ്രാൻഡ് അവതരിപ്പിക്കുന്നതെന്ന് വേണം പറയാൻ.

10 കോടിയുടെ റോള്‍സ് റോയ്‌സ് ബുള്ളറ്റ് പ്രൂഫാക്കി അംബാനി

ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ മോഡലുകളില്‍ ഒന്നാണ് റോള്‍സ് റോയ്സ് കലിനന്‍. ബ്രിട്ടീഷ് അള്‍ട്ര ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ് കലിനന്‍. എന്‍ട്രി ലെവല്‍ വേരിയന്റിന് വരെ 10 കോടി രൂപയിലധികം വില വരുന്നതിനാല്‍ അതിസമ്പന്നരാണ് സാധാരണയായി ഈ ലക്ഷ്വറി കാര്‍ വാങ്ങാറുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കലിനന്‍ ലക്ഷ്വറി എസ്‌യുവി സ്വന്തമായുള്ളത് അംബാനി കുടുംബത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തിന്റെ ഉടമയായ മുകേഷ് അംബാനിക്കും കുടുംബത്തിനും മൊത്തം 10-ലേറെ റോള്‍സ് റോയ്‌സ് കലിനന്‍ കാറുകള്‍ ഉണ്ടെന്നാണ് വിവരം.

ദുരന്തേഷ് ഫ്രം പാകിസ്ഥാൻ

ഭാവിയിലേക്കുളള ഏറ്റവും മികച്ചതും എല്ലാ ഫീച്ചറുകളും ഉളള വാഹനമായി അറിയപ്പെടുന്ന വണ്ടിയാണ് ഇലോൺ മസ്കിൻ്റെ സൈബർ ട്രക്ക് എന്നത്. പലരുടേയും ഇഷ്ടവാഹനമായി മാറിക്കൊണ്ടിരിക്കുകയാണ് സൈബർ ട്രക്ക്. പലരും ഈ വാഹനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാതൃകയിൽ വാഹനം നിർമിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന് ഒരാൾ സൈബർ ട്രക്ക് നിർമിച്ചിരിക്കുന്നു എന്നതാണ്. കണ്ടാൽ പെട്ടെന്ന് സൈബർ ട്രക്കിൻ്റെ മാതൃക തോന്നുമെങ്കിലും വൻ ദുരന്തമായിട്ടുണ്ട് എന്നാണ് ആളുകളുടെ കമൻ്റുകൾ. റോഡിൽ നിൽക്കുന്ന ആളുകൾ ഈ വാഹനം കാണാൻ ആവേശഭരിതരായി നിൽക്കുന്നത് കാണാം.

ഒരു ലിറ്റർ പെട്രോളിൽ 19.68 കി.മീ ഓടും സ്കോഡ കൈലാക്

ഇന്ത്യയിൽ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം അണിനിരക്കുന്ന അപൂർവം ചില വിഭാഗങ്ങളാണിത് എന്നതിനാൽ തന്നെ കാണാൻ ഭയങ്കര ചേലാണ്. ഇക്കൂട്ടത്തിൽ ഏതെങ്കിലും ഒരു മോഡൽ വാങ്ങാനിറങ്ങിയാൽ കൺഫ്യൂഷനടിച്ച് പണ്ടാരമടങ്ങുമെന്നതിൽ സംശയമൊന്നും വേണ്ട. ഏറ്റവും കൂടുതൽ കച്ചോടം പിടിക്കുന്നത് മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ആണ് കേട്ടോ. പിന്നാലെ മഹീന്ദ്ര XUV 3X0, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ ഫീച്ചർ റിച്ച് മോഡലുകളുമുണ്ട്. മറുവശത്ത് കുറഞ്ഞ വിലയിൽ എസ്‌യുവി നോക്കുന്നവർക്ക് നിസാൻ മാഗ്നൈറ്റും റെനോ കൈഗറുമുണ്ട്.
Advertisement

ഹമ്മറിനേക്കാൾ ബോൾഡ് & സെക്സി DC e-TANQ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ദിലീപ് ഛബ്രിയയുടെ DC ഡിസൈൻസ് ഭാരത് മൊബിലിറ്റി എക്സ്പോ 2025 -ൽ വളരെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ രണ്ടാം ഭാവത്തെ DC2 എന്നാണ് കമ്പനി വിശേഷിപ്പികുന്നത്. എക്സപോയിൽ ഒട്ടനവധി മോഡലുകൾ കമ്പനി വെളിപ്പെടുത്തിയിരുന്നു, എന്നാൽ അവയിൽ വെറിട്ടു നിന്ന ഒരു മോഡലാണ് e-TANQ എന്ന റാഡിക്കൽ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ്. ഇലക്ട്രിക് ഓഫ് -റോഡർ വളരെയധികം സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ആധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ ശേഷിയും സംയോജിപ്പിക്കുന്നതിനാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഓട്ടോ എക്‌സപോ കണ്ട് അസൂയപ്പെട്ട് ലോകരാജ്യങ്ങള്‍

ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കിക്കൊണ്ട് 2024 ജനുവരി 17 മുതല്‍ 22 വരെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സിബിഷനുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായാണ് ഇക്കുറി ഓട്ടോ എക്‌സ്‌പോ നടത്തിയത്. ഡല്‍ഹിയിലും ഗ്രേറ്റര്‍ നോയിഡയിലുമായി നടന്ന വാഹനപ്രേമികളുടെ ഉത്സവം വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. 6 ദിവസം കൊണ്ട് 9 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് വിവരം. ഇത് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025, ഓട്ടോ എക്സ്പോ 2025 എന്നിവയെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളില്‍ ഒന്നാക്കി മാറ്റി.

ആശുപത്രികൾക്ക് ഉപകരണങ്ങൾ വിറ്റ് കൊയ്യുന്നത് കോടികൾ

ആശുപത്രികളിൽ പലതരം ഉപകരണങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതൊക്കെ എങ്ങനെയാണ് നിർമിക്കുന്നത് അല്ലെങ്കിൽ ആരാണ് നിർമിക്കുന്നതെന്ന്. കേരളത്തിലെ പല ആശുപത്രികളിലേക്കും ഇത്തരം ഉപകരണങ്ങൾ എത്തിക്കുന്നവരാണ് നോറിസ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. അതിൻ്റെ മാനേജിങ്ങ് ഡയറക്ടറാണ് രമേശ് മേനോൻ. ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് നഴ്സുമാരെ സഹായത്തിന് വിളിക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ, അത് പോലെ തന്നെ ഏത് റൂമിൽ നിന്നാണ് സഹായം അഭ്യർത്ഥിക്കുന്നതെന്ന് നഴ്സിന് മനസിലാക്കാൻ സാധിക്കുന്ന യൂണിറ്റുകൾ എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന ഉപകരണങ്ങൾ.

32 കി.മീ മൈലേജുള്ള ഈ മാരുതി കാര്‍ വാങ്ങിയത് വെറും 8 പേര്‍!

ഇന്ത്യക്കാര്‍ക്കിടയില്‍ മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കുകള്‍ക്ക് എപ്പോഴും വലിയ ഡിമാന്‍ഡ് ആണ്. ഇടക്കാലത്ത് ചെറിയ ഇടിവ് നേരിട്ടെങ്കിലും ഇപ്പോള്‍ പതിയെ കരകയറി വരുന്നുണ്ട്. മാരുതിയുടെ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകള്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. 2024 ഡിസംബറില്‍ മാരുതി വാഗണ്‍ ആര്‍ പോലുള്ള ഹാച്ച്ബാക്കുകള്‍ 17,000 യൂണിറ്റിലധികമാണ് വില്‍പ്പന നേടിയത്. സ്വിഫ്റ്റ് ആണെങ്കില്‍ 10000-ത്തിലേറെ പുതിയ ഉപഭോക്താക്കളെ കണ്ടെത്തി. മാരുതി സുസുക്കിയുടെ മൊത്തം കാര്‍ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒന്നര ഡസനിലേറെ വരുന്ന മോഡലുകളില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന നേടിയ മോഡലാണ് എസ്‌പ്രെസോ. ഈ കാറിന്റെ വില്‍പ്പന കണക്കുകള്‍ വിശദമായി പരിശോധിക്കാം.

ഈ ദിവസം മുതൽ ബുക്ക് ചെയ്യാമെന്ന് സ്കോഡ

ഇന്ത്യയിലെ സ്പോർട് യൂട്ടിലിറ്റി വാഹന വിപണി കൈയടക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. കുഷാഖിലൂടെ തീർത്ത വിസ്‌മയം കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലും തീർക്കാനായി കൈലാക് എന്നൊരു തട്ടുപൊളിപ്പൻ മോഡലിന് കമ്പനി അടുത്തിടെ രൂപംകൊടുത്തിരുന്നു. കൈലാക് എന്ന് മലയാളി പേരിട്ട 7.89 ലക്ഷത്തിന്റെ കുഞ്ഞൻ എസ്‌യുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. സാധാരണക്കാരനും താങ്ങാനാവുന്ന വിലയിലെത്തിയ വാഹനത്തെ ജനം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുമാത്രമല്ല, ഒന്നാന്തരം ടിഎസ്ഐ പെട്രോൾ എഞ്ചിൻ, അഡാറ് സേഫ്റ്റി, മികച്ച ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തുചേർന്നാണ് കൈലാക് നിർമിച്ചിരിക്കുന്നതും.