ഹൈബ്രിഡ് എഞ്ചിനുമായി ഫോർച്യൂണർ വിപണിയിൽ

എല്ലാവർക്കും ഒരുപോലെ ഇഷ്‌ടമുള്ള എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner SUV). ഇക്കൂട്ടത്തിൽ ഏറ്റവും ഫാൻസുള്ളത് മലയാളികൾക്കിടയിലാണെന്നതാണ് വേറൊരു സത്യം. വില അൽപം കൂടുതലാണെങ്കിലും പണം മുടക്കി വാങ്ങാൻ ഇവിടെ ആളുണ്ടെന്നതാണ് സത്യം. അധികം വൈകാതെ ഫോർച്യൂണറിന്റെ പുതുതലമുറ ആവർത്തനത്തെ ജാപ്പനീസ് വാഹന നിർമാതാക്കൾ അവതരിപ്പിക്കുമെന്നതും കേട്ട് കൊതിയോടെ കാത്തിരിക്കുകയാണ് വണ്ടിഭ്രാന്തൻമാർ. ഇത്തവണത്തെ വരവിൽ ഇന്നോവ ഹൈക്രോസിലേത് (Innova Hycross) പോലെ ആധുനിക ഫീച്ചറുകളും ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമെല്ലാം ഉണ്ടാവുമെന്ന വാർത്തയാണ് കാത്തിരിപ്പിന് അത്രമേൽ പ്രാധാന്യം നൽകുന്നത്.

ഹോണ്ടയ്ക്ക് മെയ്‌മാസം 'പഞ്ഞ'മായിരുന്നെന്ന് കണക്കുകൾ

ഹോണ്ടയുടെ വാഹനങ്ങൾക്ക് എന്നും ആരാധകരുണ്ട്. വിൽപ്പനയിലും മോഡലുകൾക്ക് ഒരു കുറവും ഇല്ലാത്ത ബ്രാൻഡായി മാറിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ മാസം ഹോണ്ടയ്ക്ക് അത്ര നല്ല കാലം അല്ലായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടെന്ന് കമ്പനിയും വ്യക്തമാക്കുന്നുണ്ട്, എന്നാൽ ഈ കുറവ് താൽക്കാലികം മാത്രമാണെന്നും കമ്പനി മുന്നോട്ട് കുതിക്കുകയാണെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഹോണ്ട ഭാവിയിൽ കൂടുതലായി ഹൈബ്രിഡ് മോഡലുകളിൽ ശ്രദ്ധ ചെലുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹോണ്ടയുടെ വിൽപ്പനയിൽ അൽപ്പം കുറവ് നേരിട്ടിരിക്കുന്നത് ഹോണ്ട സിറ്റിക്കാണ്. സിറ്റിയുടെ മറ്റ് വിശേഷങ്ങളിലേക്ക് കൂടി നോക്കിയാലോ.

ഇന്ത്യയില്‍ മാരുതിയുടെ കച്ചോടം കുറഞ്ഞു!

ഇന്ത്യന്‍ കാര്‍ വിപണി വര്‍ഷങ്ങളായി അടക്കി ഭരിക്കുകയാണ് മാരുതി സുസുക്കി. പതിറ്റാണ്ടുകളായി മാരുതിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. വില്‍പ്പന നമ്പറുകളുടെ കാര്യത്തില്‍ ചില മാസങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട്. അത് ഉടന്‍ തന്നെ മറ്റ് രീതികളില്‍ കമ്പനി പരിഹരിക്കാറുണ്ട്. ഇപ്പോള്‍ 2025 മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കി ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. എന്നാല്‍ കയറ്റുമതിയിലെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ഇത് മറികടന്ന് മെത്തം വില്‍പ്പന പോസിറ്റീവാക്കാന്‍ സാധിച്ചു. പോയ മാസത്തെ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നമുക്ക് വിലയിരുത്താം.

ടാറ്റയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി നാളെ എത്തും

ഇലക്‌ട്രിക് വാഹന വിപണിയിൽ എംജിയും ടാറ്റയും തമ്മിലുള്ള പോര് മുറുകുകയാണ്. കോമെറ്റും വിൻഡ്‌സറും പുറത്തിറക്കി ഇവി സെഗ്മെന്റ് കൈയിലെടുത്ത് ചൈനീസ് ബ്രാൻഡ് മുന്നേറുമ്പോൾ പുതിയ പദ്ധതികളുമായി കളംനിറയുകയാണ്. നെക്സോൺ ഇവി, പഞ്ച് ഇവി പോലുള്ള വജ്രായുധങ്ങൾ വിൻഡ്‌സറിന് മുന്നിൽ പതറിയപ്പോൾ അടുത്തതായി ടാറ്റ കണ്ടുവെച്ചിരിക്കുന്നത് ഒറ്റയടിക്ക് വൈദ്യുത വാഹന പ്രേമികളെയെല്ലാം ഷോറൂമിലെത്തിക്കാൻ പോവുന്നൊരു കാറാണ്. മറ്റേതുമല്ല കുറച്ചുനാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഹാരിയർ ഇവിയാണ് മറനീക്കി നാളെ വിപണിയിലേക്ക് എത്താനിരിക്കുന്നത്. ഇതോടെ എംജിയുടെ കഷ്‌ടകാലം നാളെ തുടങ്ങുമെന്നാണ് ടാറ്റ ഫാൻസിന്റെ വിലയിരുത്തൽ.
Advertisement

ഇവിയോട് പ്രിയം കുറയുന്നോ മലയാളികൾക്ക്

രാജ്യമെങ്ങും ഇവി മയത്തിൽ മുങ്ങി നിൽക്കുമ്പോൾ കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ നേരിയ കുറവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം എന്നത് 41,818 വാഹനങ്ങളാണ്. മുൻ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പരിശോധിച്ചാൽ അത് 81,000 വാഹനങ്ങളായിരുന്നു. 40 ശതമാനത്തിന് മുകളിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരലത്തിലെ കാര്യം മാത്രമല്ല ദേശീയ തലത്തിലും വാഹന രജിസ്ട്രേഷനിൽ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

റേഞ്ച് റോവര്‍ SV മസാര എഡിഷനുമായി കൂടുതല്‍ ദേസിയായി JLR

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) റേഞ്ച് റോവറിന്റെ പുതിയ ഇന്ത്യ-സ്‌പെസിഫിക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ വിപണിയില്‍ എത്തിച്ചു. റേഞ്ച് റോവര്‍ SV രന്തംബോര്‍ എഡിഷന് ശേഷം ഇന്ത്യക്ക് വേണ്ടി ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ റേഞ്ച് റോവറിന് കമ്പനി റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 4.99 കോടി രൂപയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് എക്‌സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല ഈ എസ്‌യുവിയുടെ 12 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂ. പുത്തന്‍ കാറിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

1 ലക്ഷം കുടുംബങ്ങളെ പെട്രോൾ മുക്തമാക്കി ഏഥർ റിസ്‌ത

ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന വാക്ക് പോപ്പുലർ ആവുന്നത് ഏഥർ റിസ്‌ത എന്ന മോഡലിന്റെ വരവോടെയാണ്. ഒരു വീട്ടിലെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഇവിയെ ഇന്ത്യക്കാർ വളരെ വേഗം നെഞ്ചോട് ചേർക്കുകയും വിശ്വസിക്കുകയും ചെയ്‌തു. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഓല S1 തുടങ്ങിയ വമ്പൻമാരോട് പടവെട്ടാനിറങ്ങിയപ്പോൾ ചില സവിശേഷമായ കാര്യങ്ങൾ കോർത്തിണക്കിയാണ് റിസ്‌ത പുറത്തിറങ്ങിയത്. ഇഷ്‌ടം പോലെ സ്ഥലം, വലിയ സീറ്റ്, നല്ല റേഞ്ച്, താങ്ങാനാവുന്ന വില എന്നിവയെല്ലാം ഹൈലൈറ്റാക്കിയ ഏഥർ എനർജിയുടെ കുടുംബിനി ഹിറ്റായില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

സീറോ ഡൗൺ പേയ്മെൻ്റിൽ ടാറ്റ പഞ്ച് സ്വന്തമാക്കാം!

സാധാരണക്കാരെ സംബന്ധിച്ച് ഒരു കാർ സ്വന്തമാക്കുക എന്നത് വലിയ ഒരു സ്വപ്നമാണ്. ഏത് കാർ വാങ്ങുമെന്നത് ചിന്തിക്കുന്നതിന് മുൻപ് കൈയിൽ നീക്കിയിരിപ്പ് എന്തൊക്കെ ഉണ്ടെന്നാണ് ആദ്യം നോക്കുക. അപ്പോഴാണല്ലോ ഫൈനാൻസ് കമ്പനികൾ നമ്മുടെ രക്ഷയ്ക്കെത്തുന്നത്. മാസാമാസം ഇഎംഐ അടച്ച് ലോൺ എടുത്ത് വണ്ടിയിറക്കും. എന്നാൽ കാര്യമായ സമ്പാദ്യം കൈയിൽ ഇല്ലെങ്കിൽ പോലും നിങ്ങൾക്ക് ഒരു വാഹനമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുളള സംവിധാനങ്ങൾ ഇന്നുണ്ട്. ആദ്യ വാഹനം പലരും ചെറിയ മോഡലുകളായിരിക്കും വാങ്ങുന്നത്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ വിപണിയിൽ ഏറ്റവും മികച്ച ചെറുവാഹനമെന്നത് ടാറ്റ പഞ്ചാണ്. പഞ്ചിൻ്റെ ഓൺറോഡ് വിലയും ഇഎംഐ വിശദാംശങ്ങളും അറിഞ്ഞാലോ.

കോഹ്‌ലി കാരണം 'രക്ഷപ്പെട്ട' നടിയുടെ കാറുകൾ

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് പരിചിതമായ പേരാണ് അവനീത് കൗര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഹിന്ദി നടി എന്ന നിലയില്‍ മാത്രം അറിയപ്പെട്ടിരുന്ന അവനീത് കൗര്‍ ഇന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആണ്. അതിന്റെ കാരണം ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിയുടെ വെരിഫൈഡ് ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്ന് വന്ന ഒരു ലൈക്ക് ആണ്. അവനീത് കൗറിന്റെ ഫാന്‍പേജില്‍ വന്ന് ഒരു ഹോട്ട് ഫോട്ടോക്ക് വിരാട് കോഹ്ലിയുടെ ലൈക്ക് വീണതോടെയാണ് സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ കത്തി. മണിക്കൂറുകള്‍ കൊണ്ട് സംഭവം വൈറലാകുകയും പല കിംവദന്തികളും ഉയരുകയും ചെയ്‌തു.

ഗുഡ്ബൈ പറഞ്ഞിറങ്ങി 74 കിലോമീറ്റർ മൈലേജുള്ള ഹോണ്ടയുടെ ബൈക്ക്

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിലെ രാജാക്കൻമാരാണ് ഹീറോ മോട്ടോകോർപ്. ഇവരുടെ ഏറ്റവും വലിയ ശത്രുവാകട്ടെ പണ്ട് ഒന്നിച്ച് പ്രവർത്തിച്ച ഹോണ്ടയെന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളും. പണ്ട് ഹീറോ ഹോണ്ട ഒറ്റ പേര് മതിയായിരുന്നു എതിരാളികൾ വിറയ്ക്കാൻ. പിന്നീട് വേർപിരിഞ്ഞ് സ്വന്തന്ത്രമായി പ്രവർത്തിക്കാൻ ഹോണ്ട തീരുമാനിച്ചത് മുതൽ ഉന്നംവെച്ചത് ഹീറോയുടെ മാർക്കറ്റായിരുന്നു. ഒരു പരിധി വരെ വിജയം കണ്ട ബ്രാൻഡ് വെന്നിക്കൊടി പാറിച്ചത് ഗിയർലെസ് സ്‌കൂട്ടർ രംഗത്തായിരുന്നു. മറുവശത്ത് കമ്മ്യൂട്ടർ ബൈക്കുകളിലൂടെ ഹീറോയും പണംവാരി. ഇരുകൂട്ടരും അതത് മേഖലകളിലേക്ക് കടന്നുകയറാൻ ശ്രമിച്ചുവെങ്കിലും കാര്യമായി ശോഭിക്കാനായില്ല.

ഇതുവരെ പിഴിഞ്ഞത്(പിരിച്ചത്) 161 കോടിയെന്ന് കണക്കുകൾ

കേരളത്തിലെ എഐ ക്യാമറകൾ സ്ഥാപിച്ചതിൻ്റെ പ്രധാന ഉദ്ദേശം തന്നെ ട്രാഫിക് നിയമലംഘനങ്ങൾ തടയാനും അത് വഴി അപകടനിരക്കും മരണനിരക്കും കുറയ്ക്കുക എന്നതായിരുന്നു. എന്നാൽസർക്കാർ വിചാരിച്ചത് പോലെ എന്തെങ്കിലും നടന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. പുറത്ത് വരുന് കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ക്യാമറ സ്ഥാപിച്ചത് വഴി അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചില്ല എന്നതാണ്. 2023 -ൽ സ്ഥാപിച്ച ക്യാമറകൾ നിരവധി തവണ തകരാറിലാകുകയും അത് പോലെ തന്നെ കെൽട്രോണിൻ്റെ കുടിശ്ശിക അടയ്ക്കാത്തത് മൂലം പ്രവർത്തിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ എഐ ക്യാമറ സീസൺ 2 ആരംഭിക്കുകയും ചെയ്തിരുന്നു.

ഈ ആക്‌സസറി ഒരിക്കലും കാറില്‍ ഉപയോഗിക്കരുതേ...

ഒരാള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അത് ഏറ്റവും ഭംഗിയിലും വൃത്തിയിലും കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ വണ്ടി വാങ്ങി കഴിഞ്ഞാല്‍ ചില ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ ഉപയോഗിച്ച് അത് കസ്റ്റമൈസ് ചെയ്യുന്ന ശീലം ഉടമകള്‍ക്കുണ്ട്. സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് റാപ്പുകള്‍ മുതല്‍ അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റുകള്‍ വരെയുള്ള ആക്‌സസറികള്‍ വാഹനത്തെ കസ്റ്റമൈസ് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്നു. സാധാരണയായി കാറുകളില്‍ ഉപയോഗിക്കുന്ന ഇത്തരത്തില്‍ ഒരു ആക്‌സസറി അതിന്റെ പ്രായോഗികത കാരണം വ്യാപക പ്രശസ്തി നേടിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം വാഹനത്തിന് ദോഷകരമാണ്. അത് ഏതാണെന്നാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.
Advertisement

പുത്തൻ 300 സിസി സ്പോർട്‌സ് ബൈക്കുമായി കവസാക്കി

ഇന്ത്യൻ വിപണിയിൽ ഏറെ ഫാൻസുള്ള സൂപ്പർബൈക്ക് നിർമാതാക്കളാണ് കവസാക്കി. പണ്ട് ബജാജിന്റെ കൈപിടിച്ച് രാജ്യത്തേക്കെത്തിയ ബ്രാൻഡ് തുടക്കത്തിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാണ് നൽകിയിരുന്നതെങ്കിൽ പിന്നീട് സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചത് മുതൽ വില കൂടിയ സ്പോർട്‌സ് ബൈക്കുകളിലാണ് നിക്ഷേപം നടത്തിയത്. അങ്ങനെ ഇരുചക്ര വാഹന പ്രേമികളുടെ ഡ്രീം മോഡലുകളിലൊന്നായ നിഞ്ച പിറവിയെടുക്കുകയും ചെയ്‌തു. 300 സിസി മുതൽ തുടങ്ങുന്ന വിവിധ സെഗ്മെന്റിലാണ് നിഞ്ച പയറ്റാനിറങ്ങുന്നതും. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള നിഞ്ച പുതിയ രൂപത്തിൽ വിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ.

സ്വപ്നവാഹനങ്ങൾ സ്വന്തമാക്കി മലയാളികളുടെ സ്റ്റീവ് ജോബ്സ്!

എല്ലാ ചെറുപ്പക്കാരും സ്വപ്നം കാണുന്ന ഒരു ഗാരേജാണ് സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയുടേത്. ലംബോർഗിനി ഉറൂസ് സ്വന്തമാക്കി അതിന് 46 ലക്ഷം രൂപ മുടക്കി ലേലം വിളിച്ച് നമ്പറെടുക്കുക, ഇതിന് ശേഷം വീണ്ടും ഞെട്ടിച്ചത് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II എന്ന ആഡംബര കാർ വീട്ടിലേക്കെത്തിച്ചായിരുന്നു. 10.52 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്‌ജിന് 13.13 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. ഇതോടെ അവസാനിച്ചു എന്ന് വിചാരിക്കുമ്പോഴാണ് വേണു ചേട്ടൻ വക അടുത്ത സർപ്രൈസ് ബോംബ് സോഷ്യൽ മീഡിയയിൽ പൊട്ടിയത്.

തുച്ഛമായ ചെലവില്‍ ജനോപകാരപ്രദമായ പരിപാടിയുമായി യമഹ

ഉപഭോക്തൃ കേന്ദ്രീകൃത പ്രോഗ്രാമുകള്‍ കൊണ്ടുവരുന്നത് ശീലമാക്കിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് യമഹ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യമഹ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും 10 വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്ത് എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി 5 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ് (RSA) പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ യമഹ മോട്ടോര്‍സ്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൂവീലര്‍ ഉടമകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പ്രോഗ്രാം യമഹ പ്രഖ്യാപിച്ചത്. യമഹ ഉടമകള്‍ക്ക് സമഗ്രമായ ഓണ്‍-റോഡ് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും ആവശ്യമുള്ളപ്പോഴെല്ലാം സഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ സംരംഭം.

അത്യാഡംബര എസ്‌യുവിയിൽ പാൻഇന്ത്യൻ പ്രതിനായകൻ

ബോബി ഡിയോൾ എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ആനിമലിലെ ആ കൊടൂര വില്ലനായിരിക്കാം. ഇന്ന് പക്കാ മസിലുപിടുത്തവുമായി നടക്കുന്ന ബോബി ഡിയോൾ തൊണ്ണൂറുകളിലെ യുവത്വത്തിന്റെ ഹരമായിരുന്നുവെന്ന് പറഞ്ഞാൽ പലർക്കും അത്രവേഗം വിശ്വസിക്കാനായേക്കില്ല. സിനിമ കരിയറിൽ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോയിട്ടുള്ള താരപുത്രനെ ഇടയ്ക്ക് ബോളിവുഡ് വരെ മറന്നുപോയിരുന്നുവെങ്കിലും പിന്നീടുള്ള ബോബിയുടെ രണ്ടാംവരവ് മരണമാസായിരുന്നുവെന്ന് വേണം പറയാൻ. രൺബീർ കപൂർ നായകനായി എത്തിയ ആനിമലിലൂടെ പാൻഇന്ത്യൻ വില്ലനായി മാറിയിരിക്കുകയാണ് കക്ഷി.

ഓല പോലും ഇങ്ങനെ ചിന്തിച്ചു കാണില്ല

ഓല എന്നാൽ ഇപ്പോൾ ഇലക്ട്രിക് വാഹന വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. സ്കൂട്ടറുകളിൽ തുടങ്ങി ഇപ്പോൾ പെട്രോൾ ബൈക്കുകളുടെ പെട്ടിയിൽ ആണിയടിക്കുന്നതിന് തുല്യമായി ബൈക്കുകളും ഓല അവതരിപ്പിച്ചിരിക്കുകയാണ്. ഓല ഇലക്ട്രിക് റോഡ്സ്റ്റർ X ഇവിക്ക് 99,999 രൂപ മുതൽ 1,24,999 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. റോഡ്സ്റ്റർ X പ്ലസ് ടോപ്പ് മോഡലിന് 1,29,999 രൂപ മുതൽ 1,99,999 രൂപ വരെയും എക്സ്ഷോറൂം വില വരും. വാഹനത്തിൻ്റെ ഡെലിവറി കമ്പനി ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഓഫ്റോഡിങ്ങ് നടത്തുന്ന ഓലയുടെ ബൈക്കിൻ്റെ വീഡിയോ ആണ്.

മൂന്നക്ക നമ്പറിന് മുടക്കിയത് 1.50 കോടി!

മലയാള സിനിമയില്‍ നിരവധി നിര്‍മാണ കമ്പനികളുണ്ട്. അവയുടെ അമരക്കാരായ പലരുടെ പേരുകളും നമുക്ക് സുപരിചിതമാണ്. വര്‍ഷങ്ങള്‍ കൊണ്ട് ഒത്തിരി പടങ്ങള്‍ നിര്‍മിച്ച് പേര് സമ്പാദിച്ചവരാണ് അവര്‍. എന്നാല്‍ ഒറ്റ സിനിമ കൊണ്ട് കേരളക്കരയില്‍ മാത്രമല്ല പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തനായ ഒരു നിര്‍മാതാവുണ്ട്. പറഞ്ഞ് വരുന്നത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മാര്‍ക്കോ സിനിമയുടെ നിര്‍മാതാവായ ഷെരീഫ് മുഹമ്മദിനെ കുറിച്ചാണ്. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് നിര്‍മിച്ച ആദ്യ സിനിമയായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും 'വയലന്റ്' പടം എന്ന ലേബലിലായിരുന്നു ഹനീഫ് അദേനി സിനിമ എത്തിയത്.

ബ്രാൻഡ് അംബാസഡറായി അതുല്യ പ്രതിഭയെ കൂടെക്കൂട്ടി ബ്രാൻഡ്

ഒരു ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം പല സെലിബ്രിറ്റികളേയും ബ്രാൻഡ് അംബാസഡറുമാരായി തെരഞ്ഞെടുക്കാറുണ്ട്. അതൊക്കെ ബ്രാൻഡിൻ്റെ മാർക്കറ്റിങ്ങ് തന്ത്രങ്ങളാണ്. ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡിലെ അതുല്യപ്രതിഭയായ പങ്കജ് ത്രിപാഠിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. പ്രധാനമായും ഹിന്ദി സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിൽക്കുന്ന രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും ഫിലിംഫെയർ അവാർഡുകളും നേടിയ താരമാണ് പങ്കജ്. 2012-ൽ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത Gangs of Wasseypur എന്ന ചിത്രമാണ് പങ്കജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

6.89 ലക്ഷത്തിന്റെ ആൾട്രോസ് ബേസ് വേരിയന്റ് കൊള്ളാല്ലോ

വാഹന വിപണിയിലെ സംസാര വിഷമായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്. ബജറ്റ് വിലയിൽ കിട്ടുന്ന ലക്ഷ്വറി കാർ എന്നാണ് പലരും ആശാനെ വിളിക്കുന്നത് തന്നെ. അഡാറ് ഫീച്ചറുകളും അന്യായ സേഫ്റ്റിയും കിടിലൻ ഗ്ലാമറുമെല്ലാമായി എത്തിയ മുഖംമിനുക്കിയ മോഡലിനെ എങ്ങനെ ആളുകൾ ശ്രദ്ധിക്കാതിരിക്കും. പോരാത്തതിന് രാജ്യത്തെ ഏക ഡീസൽ എഞ്ചിൻ ഹാച്ച്ബാക്ക് കൂടിയാണ് കക്ഷിയെന്ന് അറിഞ്ഞാൽ ആരായാലും ഫ്ലാറ്റാവും. 6.89 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന കാറിനായുള്ള ഔദ്യോഗിക ബുക്കിംഗ് ജൂൺ രണ്ടാം തീയതിയാണ് ആരംഭിക്കുക.
Advertisement

ഇന്നോവയേക്കാള്‍ വിലയുള്ള ബൈക്കിന് 50 വയസ്!

വിപണിയില്‍ എത്തി 50 വര്‍ഷം പിന്നിട്ടിട്ടും ഒരു ബൈക്ക് ജനപ്രിയമായി തുടരുകയെന്നത് ചില്ലറ കാര്യമല്ല. അതും പ്രീമിയം കാറുകളുടെ വിലയുണ്ടായിട്ടും. എന്നാല്‍ ടൂറര്‍മാരുടെ ഇഷ്ട വാഹനമായ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇപ്പോള്‍ ആ അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ്. ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന്റെ പ്രതീകമായി മാറിയ ബൈക്കിന്റെ 50-ാം വാര്‍ഷം ആഘോഷിക്കുന്നതിനായി സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 39.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ 50-ാം ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തിയത്. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ യോഗ്യമാക്കുന്ന എന്തൊക്കെ സവിശേഷതകളാണ് ഈ ബൈക്കിനുള്ളതെന്ന് നമുക്ക് നോക്കാം.

സ്പ്ലെൻഡർ കഴിഞ്ഞ മാസം വാങ്ങിയത് 1.97 ലക്ഷം ഇന്ത്യക്കാർ

ഓല പോലുള്ള കമ്പനികളുടെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളുമെല്ലാം സജീവമായതോടെ പെട്രോൾ ബൈക്കുകൾ അന്ത്യം അടുത്തുവെന്ന് വിധിയെഴുതുന്നവരാണ് പലരും. ചെലവ് കുറഞ്ഞ യാത്രാ മാർഗമായി ഇവികളെ പലരും ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകൾക്കും പരമ്പരാഗത പെട്രോൾ ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ തന്നെയാണ് ആഗ്രഹം. ഇവികളുമായി ബന്ധപ്പെട്ട റേഞ്ച് ആശങ്കകളും തീപിടുത്തവുമെല്ലാം പരേയും അലട്ടുന്ന കാര്യങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ 106 രൂപയോളം കൊടുത്ത് പെട്രോളടിക്കാൻ ഇന്ത്യക്കാർ തയാറുമാണ്. ഇതിനുള്ള തെളിവാണ് 2025 ഏപ്രിൽ മാസത്തെ ഹീറോ സ്പ്ലെൻഡറിന്റെ (Hero Splendor) വിൽപ്പന കണക്കുകൾ.

ഈ സുന്ദരിക്ക് കമ്പം ഇവികളോട്

പ്രായം ഇങ്ങനെ മുന്നും പിന്നും നോക്കാതെ പോയാലും അതൊന്നും ലുക്കിൽ ഏശാത്ത കുറച്ച് നടിമാരെയുളള ബോളിവുഡിൽ.അതിൽ ഒരു പ്രധാന ആളാണ് ദിയ മിർസ എന്ന 43-കാരി. മിസ് ഇന്ത്യയിലെ മിസ് ഏഷ്യാ പസഫിക് സ്വന്തമാക്കിയതിന് ശേഷമാണ് താരം സിനിമയിൽ മുഖം കാണിക്കുന്നത്, പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓൺ സ്‌ക്രീനിലെ പ്രകടനങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും പ്രകൃതി സ്നേഹി കൂടിയായ ബോളിവുഡ് നായിക കൈയടി നേടാറുണ്ടെന്നതാണ് സത്യം. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്.

E-ക്ലാസ് ബെന്‍സ് സ്വന്തമാക്കി വെബ്സീരീസുകളിലെ സൂപ്പര്‍ നായിക

സുഖകരമായ യാത്രയും അത്യാധുനികവും ആഡംബരവും സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന മെര്‍സിഡീസിന്റെ ഒരു കാര്‍ മോഡലാണ് E-ക്ലാസ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട കാര്‍ മോഡലുകളില്‍ ഒന്ന് കൂടിയാണ് ഇത്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കോടികള്‍ പ്രതിഫലം പറ്റുന്ന ഷാരൂഖ് ഖാന്റെ സെലിബ്രിറ്റി മാനേജരായ പൂജ ദദ്ലാനിയും ഇതേ കാര്‍ ആണ് ഉപയോഗിക്കുന്നത്. S-ക്ലാസിനും EQS-നും പിറകില്‍ ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും വിലപിടിപ്പുള്ള സെഡാനാണ് E-ക്ലാസ്.

ലോണിട്ട് സ്വിഫ്റ്റ് വാങ്ങുന്നേൽ EMI ഇത്രയേ വരൂ

പണ്ടൊക്കെ ഒരു കാർ വാങ്ങുക എന്നത് വലിയൊരു ആഡംബരമായി കണ്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞുവെന്ന് പറയാം. ഇന്ന് എല്ലാ വീടുകളിലും വേണ്ടുന്നൊരു ആവശ്യ വസ്‌തുമായി വാഹനങ്ങൾ മാറി. ടൂവീലറുകളെ പോലെ തന്നെ എല്ലാ മുറ്റങ്ങളിലും കാറുകൾ എത്തിത്തുടങ്ങിയിട്ടുമുണ്ട്. പണ്ടത്തെ അപേക്ഷിച്ച് മനുഷ്യർ കൂടുതലായി യാത്ര ചെയ്യാൻ തുടങ്ങിയതും ചിന്താഗതികൾ മാറിയതുമെല്ലാം ഇതിന് കാരണമാണ്. സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്‍നമായിരിക്കാം. പക്ഷേ ഒറ്റടയിക്ക് പൈസ കൊടുത്ത് പുതിയൊരു കാർ വാങ്ങുകയെന്നത് ഒരു മിഡിൽ ക്ലാസുകാരനെ സംബന്ധിച്ച് സാധ്യമായിരിക്കില്ല.