പണ്ട് വൈബ്രേഷനും തകരാറുകളും മൂലം പലരും വിറ്റ് ഒഴിവാക്കിയിരുന്ന റോയൽ എൻഫീൽഡ് (Royal Enfield) ബൈക്കുകളല്ല ഇന്നുള്ളത്. ശരിക്കും മോഡേണായ ചുണക്കുട്ടികളാൽ സമ്പന്നമാണ് ബ്രാൻഡിന്റെ വാഹന നിര. പണ്ടുണ്ടായിരുന്ന ബുള്ളറ്റും ക്ലാസിക്കുമെല്ലാം കംപ്ലയിന്റുകളൊന്നുമില്ലാത്ത പുതിയ ഭാവത്തിൽ തകർത്താടുന്നുമുണ്ട്. മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റിലെ കിരീടംവെക്കാത്ത രാജാക്കൻമാരായി എൻഫീൽഡ് വാഴുന്നതിന്റെ കാരണവും ഇതെല്ലാം തന്നെയാണ്. എൻഫീൽഡ് മോഡലുകളിലേക്ക് മാറ്റം കൊണ്ടുവന്നത് ഹണ്ടർ 350 ആണെന്ന് പറയാം. അതുവരെ കണ്ടിട്ടില്ലാത്ത രൂപവും ഭാവവുമായി വന്ന എൻട്രി ലെവൽ വേട്ടക്കാരനെ ആളുകൾ അതിവേഗം നെഞ്ചിലേറ്റി.
ജീവിതത്തിൽ വിഷമിച്ച് നിൽക്കുമ്പോഴോ,മുന്നോട്ട് എന്ത് ചെയ്യുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ ഒരാളെ നമ്മളെ മോട്ടിവേറ്റ് ചെയ്യുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുമ്പോൾ വല്ലാത്ത സമാധാനമായിരിക്കും നമ്മൾക്ക്. ചിലർ ആത്മീയപരായി സഹായം തേടും, മറ്റ് ചിലർ മോട്ടിവേഷന് വേണ്ടി മോട്ടിവേഷൻ സ്പീക്കറുമായി ബന്ധപ്പെട്ടേക്കാം. അത്തരത്തിൽ ആത്മീയപരമായി പ്രഭാഷണം നടത്തുകയും ജീവിത വിജയത്തിന് വേണ്ടി മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു സുന്ദരിയുണ്ട്. അതാണ് ജയ കിഷോരി. ഏഴ് ദിവസത്തോളം നീണ്ടുനിൽക്കുന്ന ഭാഗവത കഥയ്ക്കും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നാനി ബായ് റോ മെയ്‌റോ' ആത്മീയ പ്രഭാഷണങ്ങൾ എന്നിവയിലെല്ലാം കിഷോരി പ്രശസ്തയാണ്. ആത്മീയ സുന്ദരി പുതിയ മെർസിഡീസ് ബെൻസ് GLE 450 സ്വന്തമാക്കിയിരിക്കുകയാണ്.
താരപുത്രികളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയുണ്ട് ഉലകനായകൻ്റെ മകളായ ശ്രുതി ഹാസൻ. ഗായികയായി വന്ന് നായികയായി അരങ്ങ് തകർത്ത ശ്രുതി ഹാസൻ അഭിനയത്തിലും മ്യൂസിക്കിലും ഒരുപോലെ തന്റെ സിംഹാസനം ഉറപ്പിച്ച നടിയാണ് ശ്രുതി. അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലും പലതവണ ശ്രുതി ഹാസന്റെ പേര് നാം വായിച്ചിട്ടുണ്ടാവും. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ താരത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇപ്പോൾ താരം ഒരു ഡ്രിഫ്റ്റിങ്ങ് വീഡിയോ കൊണ്ട് വൈറലായിരിക്കുകയാണ്. റെഡ്ബുളളിൻ്റെ നേതൃത്വത്തിൽ നടന്ന ഡ്രിഫ്റ്റിങ്ങിലാണ് ശ്രുതി ഒത്തുചേർന്നത്. ബിഎംഡബ്ല്യുവിലാണ് താരത്തിൻ്റെ ഡ്രിഫ്റ്റിങ്ങ് നടത്തുന്നത്. താരം കോ-ഡ്രൈവറായിട്ടാണ് ഇരിക്കുന്നതെങ്കിലും താരം ഡ്രിഫ്റ്റ് ചെയ്യാൻ ഡ്രൈവറിനെ സഹായിക്കുന്നത് കാണാം.
Advertisement
7-സീറ്റര്‍ എംപിവിയുമായി കിയ! അവതരണത്തിന് തീയതി കുറിച്ചു
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ പുറത്തിറക്കുന്ന 7 സീറ്റര്‍ എംപിവിയാണ് കാരെന്‍സ് (Kia Crens). അടുത്തിടെയാണ് ഈ കാര്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. ഈ കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലും വിദേശത്തും ഒന്നിലധികം തവണ പരീക്ഷണം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ കാറിന്റെ അവതരണ തീയതി പുറത്തുവന്നിരിക്കുകയാണ്. കൊറിയന്‍ ബ്രാന്‍ഡ് മെയ് എട്ടിന് പുതിയ എംപിവിയുടെ മൂടുപടമഴിക്കും. കിയയുടെ അഭിപ്രായത്തില്‍ 2025 കിയ കാരന്‍സിന് ഒരു പുതിയ പേര് ലഭിക്കും.
1 ലക്ഷം രൂപയിൽ താഴെ ഇത്രയും കിടിലൻ ബൈക്കുകൾ ഉണ്ടല്ലേ
പണ്ട് അതായത് ഒരു 2010 കാലഘട്ടത്തിലെല്ലാം 1 ലക്ഷം രൂപയുണ്ടേൽ പ്രീമിയം ബൈക്കുകൾ വരെ കിട്ടുമായിരുന്നുവെന്നതാണ് സത്യം. അക്കാലത്ത് യുവാക്കളുടെ ഹരമായ ഹീറോ കരിസ്‌മ 220 സ്വന്തമാക്കണമെങ്കിൽ 85,000 രൂപയോളം ഓൺ-റോഡ് വില നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോഴത്തെ പണപ്പെരുപ്പവും രൂപയുടെ മൂല്യവുമെല്ലാം വെച്ച് 1 ലക്ഷത്തിന് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മാത്രമേ ലഭിക്കൂവെന്ന അവസ്ഥയാണുള്ളത്. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു താങ്ങാനാവുന്ന മോഡൽ വാങ്ങാമെന്ന് വിചാരിച്ചാൽ പോലും ഓപ്ഷനുകളുടെ എണ്ണം വളരെ പരിമിതമായിരിക്കും.
10 ലക്ഷത്തില്‍ താഴെ വിലയില്‍ വരാനിരിക്കുന്ന കാറുകള്‍
വര്‍ഷം 2025 ആയെങ്കിലും ഇന്ത്യയില്‍ ഇന്നും കുറഞ്ഞ വിലയുള്ള കാറുകള്‍ക്ക് നല്ല ഡിമാന്‍ഡ് ആണ്. എന്‍ട്രി ലെവല്‍ കാറുകള്‍ അല്ലെങ്കിലും 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അതുകൊണ്ട് തന്നെ പല കമ്പനികളും ഈ വില നിലവാരത്തില്‍ വിവിധ ബോഡിടൈപ്പിലുള്ള പുത്തന്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. ചെലവ് കുറഞ്ഞ വാഹനങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് കണക്കിലെടുത്ത് 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള നിരവധി പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുകയാണ്.
ഇന്ത്യയിൽ 7 സീറ്റർ വാഹനങ്ങൾ പണ്ട് വാങ്ങിയിരുന്നത് കൂടുതലും ടാക്‌സി ഉപയോഗങ്ങൾക്കായിരുന്നു എങ്കിൽ ഇപ്പോൾ ഫാമിലി ആവശ്യങ്ങൾക്കായി വാങ്ങുന്നവരുടെ എണ്ണമാണ് കൂടുതൽ. വീട്ടിലുള്ളവരുമായി ഒന്നിച്ച് കല്യാണത്തിനോ അല്ലെങ്കിൽ മറ്റ് യാത്രകൾ പോവാനെല്ലാം ഇത്രയും പ്രായോഗികമായ വാഹനങ്ങൾ വേറെയില്ല. ഇനി ഏഴ് പേരില്ലെങ്കിൽ പിന്നിലെ സീറ്റുകൾ മടക്കിവെച്ച് വേണ്ട സാധനങ്ങളെല്ലാം കൊണ്ടുപോവുകയും ചെയ്യാം. ഈ വിഭാഗത്തിൽ എല്ലാവർക്കും ഇഷ്‌ടം ടൊയോട്ടയുടെ ഇന്നോവ സ്വന്തമാക്കാനായിരിക്കും അല്ലേ. പക്ഷേ വില കാരണം പലരും ഈ മോഹം ഉപേക്ഷിക്കാറാണ് പതിവ്. പകരം മാരുതി എർട്ടിഗയിലേക്കെല്ലാം ചേക്കേറുകയും ചെയ്യും.
സിഎൻജി ഫിറ്റ് ചെയ്ത് ആൾട്രോസിൻ്റെ ഫെയ്സ്‌ലിഫ്റ്റ് വരുന്നു
ടാറ്റ മോട്ടോർസ് എന്നും സാധാരണക്കാരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു കൊണ്ടാണ് വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പെട്രോളിൻ്റേയും ഡീസലിൻ്റേയും തീ പിടിച്ച വിലയ്ക്ക് ഒരു വാഹനം മെയിൻ്റെയിൻ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ. വീട് വയ്ക്കുക, കാർ വാങ്ങുക എന്നതൊക്കെ ഏതൊരാളുടേയും സ്വപ്നമാണ്. കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കൊപ്പം എന്നും ടാറ്റയുണ്ട്. ടാറ്റയുടെ ഏറെ പ്രിയപ്പെട്ട മോഡലാണ് ആൾട്രോസ്. ആൾട്രോസിൻ്റെ സിഎൻജി മോഡലിൻ്റെ ഫെയ്സ്‌ലിഫ്റ്റ് ക്യാമറക്കണ്ണിൽ കുടുങ്ങിയിട്ടുണ്ട്. ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സമ്മാനം കിട്ടിയ കാര്‍ ഓടിക്കുന്നത് 1.5 കൊല്ലം കഴിഞ്ഞ്!
സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും പണക്കൊഴുപ്പേറിയ കല്ല്യാണമായിരുന്നു അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് എന്നിവരുടേത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബനിയുടെയും ഇളയ പുത്രനാണ് അനന്ത്. ഈ ഒരു വിവാഹ മാമാങ്കത്തിനായി 5000 കോടി രൂപ അംബാനി കുടുംബം പൊടിച്ചതായാണ് വിവരം. ഏകദേശം 7.65 ലക്ഷം കോടി രൂപ ആസ്തിയുളള അംബാനിയെ സംബന്ധിച്ച് തുക വളരെ ചെറുതാണ്. 300 മില്ല്യണ്‍ ഡോളറാണ് പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങള്‍ക്ക് മാത്രമായി പൊടിച്ചത്. റിഹാന, ജസ്റ്റിന്‍ ബീബര്‍ എന്നിവരടക്കമുള്ള ഗ്ലോബല്‍ സെലിബ്രിറ്റികളുടെ പരിപാടികളും വിവാഹത്തില്‍ അരങ്ങേറിയിരുന്നു. കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ് ചടങ്ങിനെത്തിയ സെലിബ്രിറ്റികള്‍ക്കടക്കം സമ്മാനിച്ചത്.
'ഈ ഇടങ്ങളിൽ ഞങ്ങൾ മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം!'
ഇന്ത്യയിൽ മാരുതി സുസുക്കി കഴിഞ്ഞാൽ പിന്നെ ഏറ്റവും സ്വീകാര്യതയുള്ള വാഹന നിർമാതാക്കളായിരുന്നു ഹ്യുണ്ടായി (Hyundai). സാധാരണക്കാർക്കായി നിരവധി അനവധി മോഡലുകൾ പുറത്തിറക്കിയ കമ്പനി ഇന്ന് കൂടുതലും എസ്‌യുവികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സെയിൽസിലും സർവീസിലും മാരുതി പോലെ തന്നെ കുറ്റങ്ങളും കുറവുകളുമൊന്നും അധികം കേൾപ്പിക്കാത്തവർ കൂടിയാണ് ദക്ഷിണ കൊറിൻ വാഹന നിർമാതാക്കൾ. ഉപഭോക്താക്കൾക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം കൃത്യസമയത്ത് ചെയ്‌തു കൊടുക്കാനും ബ്രാൻഡിന് നല്ല മിടുക്കാണ്. അത്തരത്തിൽ രാജ്യവ്യാപകമായി ഒരു സർവീസ് ക്യാമ്പയിൻ (Service Campaign) കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി.
റീൽസിലൂടെ എല്ലാവരുടേയും ഫോൺ ഭരിക്കുന്ന ഒരു പാട്ടിലെ സുന്ദരി നായിക. കാർത്തിക് സുബ്ബരാജിൻ്റെ വരാനിരിക്കുന്ന സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിൻ്റെ കാര്യമാണ് പറഞ്ഞു വരുന്നത്. പടത്തിലെ നായികയായ പൂജ ഹെഗ്ഡേയുടെ പുതിയ ഗാനം ചെറുപ്പക്കാരുടേയും ലിസ്റ്റിലേക്ക് കയറിയിട്ടുണ്ട്. 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ താരം മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദിയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോൾ ഒരു ചിത്രത്തിന് താരം വാങ്ങുന്ന പ്രതിഫലം 5 കോടി രൂപയാണ്. താരത്തിൻ്റെ പക്കൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. അതിൽ പ്രധാനമാണ് റേഞ്ച് റോവർ വോഗ്. പൂജയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കുറഞ്ഞ വിലയുള്ള എന്‍ഫീല്‍ഡ് ബൈക്ക് മുഖംമിനുക്കിയെത്തുന്നു
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1 ദശലക്ഷം മോട്ടോര്‍സൈക്കിളുകളാണ് വിറ്റഴിച്ചത്. ഈ നേട്ടം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രീതി അടിവരയിടുകയും രാജ്യത്ത് റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള (Retro Motorcycle) ഡിമാന്‍ഡ് ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു. ഏറ്റവും ജനപ്രിയമായ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി മോട്ടോര്‍സൈക്കിളുകളാണ് (350cc Motorcycle) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 86 ശതമാനത്തിലധികവും സംഭാവന ചെയ്തത്.
ആഡംബര കാറുകളുടെ അവസാനവാക്കാണ് റോൾസ് റോയ്‌സ്. കോടികൾ വില വരുന്ന ബ്രിട്ടീഷ് ബ്രാൻഡിന്റെ കാറുകൾ വാങ്ങണമെങ്കിൽ ചെറിയ കോടീശ്വരൻ ആയിട്ടൊന്നും യാതൊരു കാര്യവുമില്ല. മിനിമം ഒരു ശതകോടീശ്വരൻ എങ്കിലും ആയിരിക്കണമെന്ന് പറയാം. അതല്ലേ കടുത്ത വണ്ടിഭ്രാന്തൻമാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും എല്ലാം ഇതിൽ കൈവെക്കാൻ വരാത്തത്. ഇന്ത്യയിൽ അംബാനിയെയും അദാനിയെയും പോലുള്ള പണക്കാരാണ് പ്രധാനമായും റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങുന്നത്. കലിനൻ എസ്‌യുവി അവതാരപ്പിറവി എടുത്തതിന് ശേഷമാണ് റോൾസ് റോയ്‌സിന് ഇന്ത്യക്കാർക്കിടയിൽ ഫാൻസ് കൂടിയതെന്ന് പറഞ്ഞാലും തെറ്റില്ല.
നിങ്ങളുപയോഗിക്കുന്ന വാഹനത്തിൻ്റെ ഇന്ധനം ഏതാണെന്ന് ഫ്യുവൽ കാപ്പിൽ സ്റ്റിക്കർ ഒട്ടിക്കുന്ന പതിവുണ്ട്. എന്നാൽ കേരളത്തിൽ അത് നിർബന്ധമൊന്നും അല്ല. പക്ഷേ ദില്ലി സർക്കാർ പുതിയ ഒരു നിയമം അവതരിപ്പിച്ചിരിക്കുകയാണ്. അത് എന്താണെന്ന് വച്ചാൽ വാഹനത്തിൻ്റെ ഇന്ധനത്തിന് അനുസരിച്ചുള്ള സ്റ്റിക്കറുകൾ വാഹനത്തിൽ ഒട്ടിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് മോട്ടോർ വാഹന നിയമപ്രകാരം 5,000 രൂപയായിരിക്കും പിഴ ഈടാക്കുക. അത് പോലെ തന്നെ സ്റ്റിക്കർ ഒട്ടിച്ചില്ലെങ്കിൽ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസും ലഭിക്കില്ല.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ വിവിധ സര്‍ക്കാറുകള്‍ തീവ്രമായ ശ്രമങ്ങള്‍ നടത്തി വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ സബ്‌സിഡിയും ഇന്‍സെന്റീവുകളും നല്‍കുന്നതോടൊപ്പം ചില സംസ്ഥാനങ്ങള്‍ പ്രത്യേക ഇവി നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ആണെങ്കില്‍ ഇവികള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതി കുറച്ച് കൊടുക്കുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനം ഇപ്പോള്‍ ഇവികള്‍ക്കുള്ള റോഡ് നികുതി 6 ശതമാനത്തില്‍ നിന്ന് 1 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാറാണ് ഇപ്പോള്‍ ഇവി വിപണിക്ക് പുതു ഊര്‍ജ്ജമേകുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം വിപണിയെ എങ്ങിനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ടാറ്റ പഞ്ച് (Tata Punch). 2024 കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ കാർ എന്ന ബഹുമതിയും ഈ മൈക്രോ എസ്‌യുവി സ്വന്തമാക്കിയിരുന്നു. വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, എർട്ടിഗ തുടങ്ങിയ മാരുതിയുടെ വമ്പൻമാരേയെല്ലാം പിഴുതെറിഞ്ഞാണ് പഞ്ച് ഈ നേട്ടം കൈവരിച്ചത്. കുറഞ്ഞ വിലയും 5-സ്റ്റാർ സേഫ്റ്റിയും തുടങ്ങിയ കാര്യങ്ങളെല്ലാം കാരണമാണ് മോഡൽ ജനകീയനായത്. പിന്നീട് പെട്രോൾ എഞ്ചിന് പകരം ബാറ്ററി ഹൃദയമാക്കി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലെത്തുകയുണ്ടായി.
നിസാൻ തങ്ങളുടെ ഒറ്റ മോഡൽ വച്ച് രാജ്യത്ത് ഉണ്ടാക്കുന്ന ഓളം അത്ര ചെറുതൊന്നുമല്ല. അപ്പോഴാണ് ബ്രാൻഡ് തങ്ങളുടെ 7 സീറ്റർ മോഡലായ ആരാധകരുടെ കണ്ണിലുണ്ണിയായ X-ട്രെയിൽ എന്ന മോഡൽ CBU വഴി രാജ്യത്ത് എത്തിക്കുന്നത്. വളരെ പരിമിത എണ്ണത്തിൽ മാത്രമാണ് മോഡൽ ഇന്ത്യയിലെത്തിച്ചിരുന്നുളളു. വില കേട്ടപ്പോൾ തന്നെ ആരാധകരുടെ ചൂട് ഒക്കെ തണുത്തുറഞ്ഞു എന്ന് വേണം പറയാൻ. കാരണം 50 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില. 150 എണ്ണമാണ് ഇറക്കുമതി ചെയ്തത്. പക്ഷേ ഇതുവരെ 21 എണ്ണം മാത്രമേ വിറ്റിട്ടുളളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പട്ടൗടി രാജാവായ സൂപ്പർസ്റ്റാർ വന്നിറങ്ങിയത് സ്കൂട്ടിയിൽ
ബോളിവുഡിലെ സെലിബ്രിറ്റി താരങ്ങൾക്ക് എല്ലാം കോടികൾ വില വരുന്ന വാഹനങ്ങൾ സ്വന്തമായിട്ടുളളവരാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ കോടികൾ വില വരുന്ന വാഹനങ്ങളേക്കാൾ അവർക്ക് ഉപകാരപ്പെടുന്നത് സാധാരണ വാഹനങ്ങളായിരിക്കും. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൊടൂര വൈറലായിക്കൊണ്ടിരിക്കുന്ന സെയ്ഫ് അലി ഖാൻ്റെ വീഡിയോ. കോടികൾ വിലയുള്ള വാഹനങ്ങൾ വീട്ടിലെ പോർച്ചിൽ ഇട്ടിട്ട് ഇരുചക്ര വാഹനങ്ങളിൽ വന്നിറങ്ങുന്ന നടിമാരെ കണ്ടിട്ടുണ്ടാവാം. ശ്രദ്ധ കപൂറാണ് ബോളിവുഡിൽ എളിമയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇനി ഒന്നാം സ്ഥാനം പട്ടൗടി രാജാവും മൻസൂർ അലി ഖാൻ്റെ മകനുമായ സെയ്ഫ് അലി ഖാൻ കൊണ്ടുപോയെന്ന് പറഞ്ഞേക്ക്.
ഇന്ത്യക്കാര്‍ ഒരു സൂപ്പര്‍ ബൈക്ക് (Super Bike) വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന ബ്രാന്‍ഡ് ആണ് കവസാക്കി (Kawasaki). ജാപ്പനീസ് ബ്രാന്‍ഡ് നിലവില്‍ നിരവധി സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനവുമായ ബിഎസ്6 P2 OBD2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കാവസാക്കി ഇന്ത്യ തങ്ങളുടെ പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്തുവരികയാണ്. 2025 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
പണ്ടത്തെ പ്രതാപമില്ലെങ്കിലും ക്വിഡ്, ഡസ്റ്റർ എന്നീ രണ്ട് വണ്ടികൾ മാത്രം മതിയാവും റെനോ എന്ന ഫ്രഞ്ച് വാഹന നിർമാതാക്കളെ എന്നെന്നും ഓർമിക്കാൻ. ക്വിഡ്, ട്രൈബർ, കൈഗർ എന്നിങ്ങനെ മൂന്ന് പാവംപിടിച്ച മോഡലുകൾ മാത്രം ഇന്ത്യയിൽ പുറത്തിറക്കുന്ന കമ്പനിക്ക് കുറച്ച് കാലമായി വിൽപ്പനയിൽ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ല. ഡസ്റ്റർ പോയതോടെ ഭാഗ്യമെല്ലാം അക്കൂടെ പോയെന്നാണ് എല്ലാവരും പറയുന്നത്. അധികം വൈകാതെ ഫോർഡിന്റെ അവസ്ഥയാവുമെന്നും രാജ്യത്ത് നിന്നും പടിയിറങ്ങേണ്ടതായി വരുമെന്നും പലരും വിധി എഴുതുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ അങ്ങനെ തോറ്റുമടങ്ങാൻ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ.
ലംബോര്‍ഗിനി മുറ്റത്തിട്ട് നടിയുടെ യാത്ര മാരുതിയില്‍
2005-ല്‍ പുറത്തിറങ്ങിയതിനുശേഷം രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു കാര്‍ ആണ് മാരുതി സുസുക്കി സ്വിഫ്റ്റ്. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ഫലമാണ് ഇത്. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും നോക്കിയാലും നിങ്ങള്‍ക്ക് ഈ കാര്‍ കാണാന്‍ കഴിയുമെന്നത് സ്വിഫ്റ്റിന്റെ അടിവരയിടുന്നു. താങ്ങാനാവുന്ന വില, വിശ്വാസ്യത, സ്‌റ്റൈല്‍ എന്നിവ സമന്വയിച്ചെത്തുന്ന ഈ വാഹനം ദൈനംദിന യാത്രക്കാരെ മാത്രമല്ല ഒരു ഫണ്‍ ടു ഡ്രൈവ് കാര്‍ ആഗ്രഹിക്കുന്നവരെ പോലും തൃപ്തിപ്പെടുത്തുന്നു. ഇന്ത്യയില്‍ സ്വിഫ്റ്റിന് ഇത്രയധികം പ്രചാരം ലഭിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
ഇന്ത്യയിലെ എല്ലാ വിഭാഗക്കാർക്കിടയിലും വളരെ സുപരിചിതമായ കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ. 800 ഹാച്ച്ബാക്കിന്റെ പിൻഗാമിയായി വന്നപ്പോൾ ഇത്ര വലിയ വിജയം സാക്ഷാൽ മാരുതി പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. പലരുടേയും ആദ്യ കാറുകളിൽ ഒന്നായിരുന്നിരിക്കാം ആൾട്ടോ. ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും കാറിന് നല്ല ഡിമാന്റാണ്. ആധുനിക കാലഘട്ടത്തിനൊപ്പം നവീകരിച്ച് ആൾട്ടോ പുറത്തിറങ്ങുന്നുമുണ്ട്. K10 എന്ന അഡ്രസിലാണ് എത്തുന്നതെങ്കിലും കച്ചോടം പൊടിപൊടിക്കുകയാണ് ബ്രാൻഡ്. ഇത്തരം കുഞ്ഞൻ കാറുകൾക്ക് പൈസ മുടക്കാൻ പലരും തയാറാവുന്നില്ലെന്ന് പറയുന്നവർക്ക് ആൾട്ടോയുടെ വിൽപ്പന കണക്കുകൾ കൂടി കാണിച്ചുകൊടുക്കണം.
MG വിൻഡ്സർ EV സ്വന്തമാക്കിയ മലയാളി മ്യൂസിക് ഡയറക്ടർ
ഒരു സിനിമയിൽ ഗാനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ചിലപ്പോഴൊക്കെ പടം പരാജയപ്പെട്ടാലും അതിലെ ഗാനങ്ങൾ ഗംഭീര ഹിറ്റായിരിക്കും. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ അതിലെ ഗാനങ്ങൾ റിലീസ് ചെയ്യുന്ന പതിവ് മലയാള സിനിമയിലുണ്ട്. പരാജയങ്ങളും വിജയങ്ങളും എല്ലാം അനുഭവിച്ച പല സംഗീത സംവിധായകൻമാരുണ്ട് മലയാള സിനിമയിൽ. അത് പോലെ തന്നെ ചില നടൻമാരുടെ ചിത്രങ്ങൾ ഇവർക്ക് രാശിയാണ്. അത്തരത്തിൽ ടൊവിനോയുടെ ഹിറ്റ് ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ മലയാളികളുടെ നാവിൻത്തുമ്പിൽ എപ്പോഴും മൂളി കേൾക്കുന്ന പാട്ടുകൾ സമ്മാനിച്ച ആളാണ് കൈലാസ് മേനോൻ. ജീവാംശമായി എന്ന ഒറ്റ പാട്ട് മതി ഇദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാക്കാൻ.