രണ്ട് മോഡലുകളുടെ പേര് വെബ്സൈറ്റിൽ നിന്ന് വെട്ടി ഔഡി

ഔഡി എന്നും എല്ലാ വാഹന പ്രേമികളുടേയും ഇഷ്ടവാഹനമാണ്. രാജ്യത്ത് ഔഡിക്ക് വിൽപ്പനയിൽ കാര്യമായി മുന്നേറാൻ കഴിയുന്നില്ല എങ്കിൽ പോലും എതിരാളികൾക്ക് എന്നും ഒരു പേടിസ്വപ്നം തന്നെയാണ് ഈ ആഡംബര ബ്രാൻഡ്. ഇപ്പോഴിതാ തങ്ങളുടെ ഇന്ത്യയിലെ വെബ്സൈറ്റിൽ നിന്ന് രണ്ട് മോഡലുകളെ നീക്കം ചെയ്തിരിക്കുകയാണ്. A8 L സെഡാനും RS 5 സ്‌പോർട്‌ബാക്കും ആണ് കമ്പനി നീക്കിയ രണ്ട് മോഡലുകൾ. CBU യൂണിറ്റായിട്ടാണ് ഈ രണ്ട് മോഡലുകളും എത്തിച്ചിരുന്നത്. 1.63 കോടി രൂപയും 1.13 കോടി രൂപയുമാണ് രണ്ട് വാഹനങ്ങളുടെ എക്സ്ഷോറൂം വില. 2021-ലായിരുന്നു ഔഡി തങ്ങളുടെ RS5 സ്പോർട്ബാക്ക് മോഡൽ രാജ്യത്ത് അവതരിപ്പിച്ചത്.

എന്നാലും എന്റെ ആൾട്രോസേ നീ ഇതെങ്ങനെ!

തണുപ്പ് കാലത്ത് വാഹനം സ്റ്റാർട്ട് ചെയ്യുന്ന കാര്യം പലർക്കും തലവേദന പിടിച്ച കാര്യമാണ്. വിദേശ രാജ്യങ്ങളിലാണ് പ്രത്യേകിച്ച് ഇത്തരം അവസ്ഥകൾ വരുന്നത്. തണുപ്പ് കാലത്ത് വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ഒരുപാട് കഷ്ടപ്പെടുന്നത് വീഡിയോകളിലൂടെ എല്ലാവരും കാണുന്നതാണ്. എന്നാൽ ഇന്ത്യൻ വാഹനങ്ങൾ ഇത്തരത്തിൽ കഷ്ടപ്പെടുന്നത് അധികം കാണാറില്ല. എന്നാൽ ഇപ്പോൾ ഹിമാചൽ പ്രദേശിൽ ടാറ്റ ആൾട്രോസ് -31 ഡിഗ്രി സെൽഷ്യസിൽ സ്റ്റാർട്ട് ആകുന്ന വീഡിയോ ആണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. തണുപ്പ് കാലത്ത് ഡീസൽ വാഹനങ്ങൾ സ്റ്റാർട്ട് ആകാൻ കുറച്ച് ബുദ്ധിമുട്ടുളളതാണ്. തുടക്കത്തിൽ ആൾട്രോസും മടി കാണിക്കുന്നുണ്ട് എങ്കിലും വളരെ പെട്ടെന്ന് തന്നെ വാഹനം സ്റ്റാർട്ട് ആകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

മാഫിയ ലുക്കില്‍ ടാറ്റ എസ്‌യുവികള്‍ പുറത്തിറങ്ങി!

സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കുന്നതില്‍ അഗ്രകണ്യന്‍മാരാണ് ടാറ്റ മോട്ടോര്‍സ്. ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ പല സ്‌പെഷ്യല്‍ എഡിഷനുകളും ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. പിന്‍കാലത്ത് മറ്റ് പല വാഹന നിര്‍മാതാക്കളും ടാറ്റയുടെ ഇതേ വിദ്യ തങ്ങളുടെ മോഡലുകളില്‍ പരീക്ഷിച്ച് വരുന്നു. കഴിഞ്ഞ മാസം നടന്ന 2025 ഓട്ടോ എക്സ്പോയില്‍ ടാറ്റ നെക്‌സോണ്‍ ഇവി, ഹാരിയര്‍, സഫാരി എന്നിവയുടെ ബന്ദിപ്പൂര്‍ എഡിഷനുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവയോടൊപ്പം ഹാരിയറിന്റെയും സഫാരിയുടെയും സ്‌റ്റെല്‍ത്ത് എഡിഷനുകളും അവതരിപ്പിച്ചിരുന്നു. ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ കമ്പനി ഹാരിയറിന്റെയും സഫാരിയുടെയും സ്‌റ്റെല്‍ത്ത് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. ടാറ്റയുടെ മുന്‍നിര എസ്‌യുവികളുടെ പുതിയ പതിപ്പിന്റെ വിശദാംശങ്ങള്‍ ചുവടെ വായിക്കാം.

പെട്രോള്‍ ലാഭിക്കാനുള്ള അത്ഭുത സംവിധാനത്തോടെ പുതിയ ബൈക്ക്

125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഹോണ്ട ഷൈന്‍. ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ഈ ഒരു മോഡലിന്റെ ആയിരക്കണക്കിന് യൂണിറ്റുകളാണ് ഓരോ മാസവും വിറ്റുപോകുന്നത്. ഇപ്പോള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) ഷൈന്‍ 125 അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്നതിന് മുന്നോടിയായി ഷൈന്‍ OBD-2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് നവീകരിച്ചിരിക്കുന്നത്. കൂടാതെ ബൈക്കില്‍ നിരവധി പുതിയ സവിശേഷതകളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 ഷൈനില്‍ കമ്പനി കൊണ്ടുവന്ന മാറ്റങ്ങള്‍ നമുക്ക് പരിശോധിക്കാം.
Advertisement

സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പറയുന്നതിൻ്റെ ഗുണം മനസിലായോ

വാഹനമോടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പറയുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. എന്നാൽ പലരും ഇതൊന്നും ചെവിക്കൊളളാറില്ല. അതിൻ്റെ പരിണിതഫലമോ വാഹനം അപകടത്തിൽപെടുമ്പോൾ ജീവഹാനി വരെ സംഭവിക്കുന്നു. അത്തരത്തിലൊരു അപകടത്തിൻ്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെർണയും തമ്മിൽ കൂട്ടിയിടിച്ച വീഡിയോ ആണിത്. രണ്ട് വാഹനങ്ങളും പൂർണമായും തകർന്നിട്ടുണ്ട്. വെർണയുടെ നിയന്ത്രണം വിട്ട് എതിരെ വന്ന ഹോണ്ട സിറ്റിയൽ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലേയും യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ല. സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമായിട്ട് വേണ്ടത് സീറ്റബെൽറ്റാണ്.

34 കി.മീ മൈലേജുള്ള ഈ കാറിന് വില 4.09 ലക്ഷം രൂപ മാത്രം!

കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതുമായ കാറുകള്‍ നിര്‍മിച്ച് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയ ബ്രാന്‍ഡ് ആണ് മാരുതി സുസുക്കി. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന മൈലേജുള്ള കാറുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഈ വാഹനങ്ങളുടെ ജനപ്രീതി എടുത്തുകാണിക്കുന്നു. എസ്‌യുവി ജ്വരത്തിനിടയില്‍ അടുത്ത കാലത്തായി നിറംമങ്ങിയെങ്കിലും ചെറുകാര്‍ വിപണി ഇനിയും 'തീര്‍ന്നിട്ടില്ല' എന്നാണ് സെയില്‍സ് ചാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായി വാഗണ്‍ആര്‍ മാറിയത് ഉദാഹരണം.

ഇന്ത്യൻ മിലിട്ടറിക്ക് ഥാറിനേക്കാൾ പ്രിയം ജിംനിയോട്

ജിപ്സിയുടെ പിൻഗാമിയായി എത്തിയ ജിംനി വിപണിയിൽ വലിയ ഓളം സൃഷ്ടിക്കുന്നില്ല എങ്കിലും രാജ്യത്തെ പ്രതിരോധ വകുപ്പിൽ വലിയ സ്ഥാനങ്ങൾ നേടുന്നുണ്ട്. കഴിഞ്ഞയിടയ്ക്കാണ് മാരുതി സുസുക്കി ജിംനിയെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) വാഹന വ്യൂഹത്തില്‍ ചേര്‍ത്തത്. 60 ജിംനിയാണ് ചേർത്തത്. ലേ-ലഡാക്ക്, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളില്‍ ഈ പുതിയ മാരുതി സുസുക്കി ജിംനികള്‍ ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതുതായി ഉള്‍പ്പെടുത്തിയ ജിംനികള്‍ ഉദ്യോഗസ്ഥരെയും സൈനികരെയും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോകുന്നതിനായി സഹായിക്കും. എന്നാൽ രാജ്യത്തെ പേരുകേട്ട ഓഫ്റോഡറായ മഹീന്ദ്ര ഥാറിന് പകരം എന്തുകൊണ്ടായിരിക്കും ജിംനിയെ തെരഞ്ഞെടുത്തത്.

കോടികൾ മുടക്കി വീണ്ടും ആഡംബര എസ്‌യുവി വാങ്ങി ടൊവിനോ

വാഹനപ്രേമികൾക്ക് പേരുകേട്ടതാണ് സിനിമരംഗം.പ്രത്യേകിച്ച് മോളിവുഡ്. മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമി നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മൂക്കയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. യുവ നടൻമാരിൽ ദുൽഖറിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന ഒരാളാണ് മോളിവുഡിലെ മിന്നൽ മുരളിയായ ടൊവിനോ തോമസ്. സിനിമയെന്ന തൻ്റെ സ്വപ്നം കൈപിടിയിലൊതുക്കിയത് പോലെ താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച വാഹനങ്ങളും വാങ്ങുന്നതിൽ ടൊവിനോ മുന്നിൽ തന്നെയുണ്ട്. 2024-ലാണ് താരം ബിഎംഡബ്ല്യുവിന്റെ 2.60 കോടി രൂപ വിലയുളള XM എന്ന ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ താരം ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വാഹനമായ റോഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയിരിക്കുകയാണ്.

പുതുപുത്തൻ 300 സിസി ക്രൂയിസർ ബൈക്കും ഇന്ത്യയിലേക്ക്

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ ഏല്ലാവർക്കും ഇഷ്‌ടമുള്ളവരാണ് ഹോണ്ട. സാധാരണക്കാരന്റെ ആക്‌ടിവ മുതൽ അങ്ങ് സൂപ്പർബൈക്കുകൾ വരെ പണിതിറക്കുന്ന കമ്പനി വിശ്വാസത്തിന്റെ പര്യായം കൂടിയാണ്. എത്രകൊല്ലാം വേണമെങ്കിലും തകരാറുകളൊന്നുമില്ലാതെ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടുവന്നവരാണ് ഹോണ്ടയുടെ വാഹനങ്ങൾ. ഇപ്പോഴിതാ രാജ്യത്തെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡ്. ഇതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹനങ്ങളും പുതിയ പ്രീമിയം മോട്ടോർസൈക്കിളുകളും ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഹോണ്ടയുടെ പദ്ധതി. ആക്ടിവ ഇവി, QC1 എന്നിവ എത്തിയതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പായി പുതിയ ക്രൂയിസർ ബൈക്കും അവതരിപ്പിക്കുമെന്ന വാർത്തകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

അടി തട്ടാതെ വാഹനമോടിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

വാഹനമോടിക്കുമ്പോൾ കുഴിയോ അല്ലെങ്കിൽ ബംപ് വരുമ്പോൾ പെട്ടെന്ന് ഒരു സംശയം ഉണ്ടാകും വാഹനത്തിൻ്റെ അടിഭാഗം തട്ടുമോ അല്ലെങ്കിൽ ഉരയുമോ എന്ന്. വാഹനത്തിന് ഗ്രൗണ്ട് ക്ലിയറൻസ് കുറവാണെങ്കിൽ തീർച്ചയായും ഡ്രൈവർ വളരെ പതുക്കെ ആയിരിക്കും ഓടിക്കുക. അത്തരത്തിൽ വാഹനങ്ങളുടെ അടിഭാഗം ഉരയുകയും തട്ടുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ കുറച്ച് കുറുക്കുവഴികളുണ്ട്. ചിലർക്കൊക്കെ അറിയാവുന്ന കാര്യമായിരിക്കും എന്നാൽ തുടക്കക്കാർക്ക് അറിഞ്ഞിരിക്കാനുള്ള ഐഡിയകളാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അത് എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

332 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാർ വാങ്ങിയവർക്ക് പണി

ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയിൽ തരംഗമായി മുന്നേറുകയാണ് എംജി വിൻഡ്‌സർ ഇവി. വിമാനത്തിലേത് പോലെ യാത്രാ സുഖവും എംപിവിയുടേയും എസ്‌യുവിയുടേയും പ്രായോഗികതയുമായി വന്ന ഇവിയെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതിന്റെ പ്രധാന കാരണം പെട്രോൾ കാർ വിലയിൽ വിൻഡ്‌സർ സ്വന്തമാക്കാനാവും എന്നതാണ്. ടാറ്റ നെക്സോൺ ഇവിയിൽ നിന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന പദവിയും അടിച്ചെടുക്കാൻ എംജിയുടെ ഈ സുന്ദരക്കുട്ടപ്പനായി. ZS, കോമെറ്റ് എന്നിവയ്ക്ക് ശേഷം ബ്രാൻഡ് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച മൂന്നാമത്തെ വാഹനം വിൽപ്പനയിൽ കുതിക്കുകയാണിപ്പോൾ.

ടാക്‌സി കാറിൽ സിമ്പിളായി വന്നിറങ്ങി നായകൻ

സനം തേരി കസം എന്ന ഒറ്റ പടത്തിലൂടെ മലയാളികൾക്കിടയിൽ വരെ ഫാൻസുണ്ടാക്കിയെടുത്ത നടനാണ് ഹർഷവർദ്ധൻ റാണെ. 2016-ൽ റീലീസായ ബോളിവുഡ് ചിത്രം അന്ന് ബോക്‌സ് ഓഫീസിൽ വലിയ തകർന്ന് തരിപ്പണമായെങ്കിലും പിന്നീട് മൊബൈലിലും ഒടിടിയിലും ടിവിയിലുമെല്ലാം വൻഹിറ്റായിരുന്നു. 2010-ൽ തകിട തകിട എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ് ഹിന്ദി സിനിമയായ സനം തേരി കസമാണ് ഹർഷവർദ്ധന് അഡ്രസുണ്ടാക്കി കൊടുത്തത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും താരം ഇന്നും അറിയപ്പെടുന്നത് ആ ഫ്ലോപ്പ് പടത്തിലൂടെയാണ്.
Advertisement

പുത്തൻ ഡിസയറും ടാക്സി നമ്പർ പ്ലേറ്റിൽ ഇറങ്ങി

ജനപ്രിയ സെഡാനുകൾ ടാക്സി കുപ്പായമണിയുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ എംപിവിയായ ടൊയോട്ട ഇന്നോവ. പല തരം മേഖലകളിലാണ് ഇന്നോവ പ്രവർത്തിക്കുന്നത്. ടാക്സി, പ്രൈവറ്റ്,റെൻ്റ് എ കാർ അങ്ങനെ അങ്ങനെ. അത് പോലെ തന്നെ മാരുതി സുസുക്കിയുടെ മോഡലാണ് ഡിസയർ. ടാക്സി ഡ്രൈവർമാർക്ക് വേണ്ടി കമ്പനി തന്നെ ടൂർ എന്ന മോഡൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ ഡിസയർ അവതരിപ്പിച്ചപ്പോൾ കമ്പനി വാണിജ്യ ഉപയോഗത്തിനായി ഒരു മോഡൽ അവതരിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു വ്യക്തി തൻ്റെ ഡിസയർ ടാക്സി ആക്കിയിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുള്ള വാഹനമാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പുത്തൻ 3 സീരീസ് സ്വന്തമാക്കി PUBG ഗെയിമർ

സ്വപ്ന കാർ സ്വന്തമാക്കുക എന്നത് നമ്മിൽ പലരുടേയും ജീവിതാഭിലാഷമാണ്, എന്നാൽ വളരെ കഷ്ടപ്പെട്ട് വളരെ ഇഷ്ടപ്പെട്ട കാർ സ്വന്തമാക്കിയിട്ട് അത് ഓടിക്കാൻ അറിയില്ല എങ്കിൽ എന്ത് വലിയ നഷ്ടമാണല്ലേ? എന്തോ ഇന്നത്തെ തലമുറ വേറിട്ട ചിന്താഗതിക്കാരാണല്ലോ! സ്വന്തമായി ആഡംബര കാർ വാങ്ങിയിട്ട് അതിൽ ഓടിക്കാൻ പഠിക്കുക എന്നതും മാസ് തന്നെയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ മാസ് കാട്ടിയിരിക്കുകയാണ് ജനപ്രിയ PUBG ഗെയിമർ കാശ്വി ഹിരാനന്ദാനി. അടുത്തിടെ തന്റെ സ്വപ്ന കാർ സ്വന്തമാക്കാനെടുത്ത പ്രയത്നങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഗെയിമർ തന്റെ വ്ലോഗിൽ പരാമർശിച്ചു.

'വിഷാദം, അത് അദൃശ്യമാണ്'; താന്‍ വിഷാദ രോഗം നേരിട്ടതിനെ; കുട്ടികളോട് ദീപിക പദുകോണ്‍


മാരുതിയുടെ ഈ കാറിൽ 7 പേർക്ക് യാത്ര ചെയ്യാൻ ചെലവ് കൂടും

മൾട്ടി പർപ്പസ് വാഹനങ്ങൾ സാധാരണക്കാരനും സ്വപ്‌നം കാണാമെന്ന് പഠിപ്പിച്ചവരാണ് മാരുതി സുസുക്കി. മിഡിൽ ക്ലാസ് ഫാമിലികളുടെ ഇന്നോവയായി എർട്ടിഗ പേരെടുത്തതും അങ്ങനെ തന്നെയാണ്. അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള വീട്ടിലേക്ക് ആളുകൾ കൂടുതലായും വാങ്ങുന്നത് മാരുതിയുടെ ഈ 7 സീറ്റർ എംപിവിയാണെന്ന് നിസംശയം പറയാം. ഇന്നോവയുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ടൊയോട്ടയുടെ ജനപ്രിയനിൽ ലഭ്യമായ പല പ്രായോഗികതകളും ചെറിയ വിലയ്ക്ക് എർട്ടിഗയ്ക്കും നൽകുന്നുണ്ട്. മെയിന്റനെൻസ് കോസ്റ്റിലായാൽ പോലും പോക്കറ്റിൽ ഒതുങ്ങുന്നതാണ്. അടുത്തിടെ മോഡൽ നിരയിലാകെ കമ്പനി പുതിയൊരു വില വർധനവ് നടപ്പിലാക്കിയിരുന്നു.

2 കോടിയുടെ ആഡംബര സെഡാൻ സ്വന്തമാക്കിയ ആളെ മനസിലായോ

ബിഎംഡബ്ല്യുവിൻ്റെ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് മോഡലായ i7 സെലിബ്രിറ്റികളുടേയും ബിസിനസുകാരുടേയും പ്രിയപ്പെട്ട വാഹനമാണ്. അത് മറ്റൊന്നും കൊണ്ടല്ല, ഒരു വിമാനത്തിൻ്റെ കോക്പിറ്റിനോട് സമാനമായ സ്പേസാണ് വാഹനത്തിൻ്റെ ഉളളിലുളളത്. ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഇതിന് ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. ടാക്സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ ഇറക്കുമ്പോൾ കാറിന് ഏകദേശം 2.14 കോടി രൂപയോളം വരും ഓൺ-റോഡ് വില. 101.7 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ലക്ഷ്വറി സെഡാന്റെ ഹൃദയം. 544 bhp പവറിൽ പരമാവധി 745 Nm torque നൽകുന്നതിനായി i7 xDrive 60 മോഡലിന്റെ ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

6 എയർബാഗുള്ള മാരുതി കാറുകൾ

സേഫ്റ്റിയുടെ കാര്യം വരുമ്പോൾ ടാറ്റയെയും മഹീന്ദ്രയെയും വാനോളം പുകഴ്ത്തുന്നവർ മാരുതി കാറുകളെ ഇകിഴ്‌ത്തിക്കാണിക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. പപ്പടമാണ്, ഇടിച്ചാൽ തവിട്പൊടിയാവുമെന്നെല്ലാം പറഞ്ഞുള്ള പരിഹാസം കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. എന്നാൽ ഡിസയറിലൂടെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടി വിമർശകരുടെ വായടപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം സെലേറിയോയ്ക്ക് 6 എയർബാഗ് സമ്മാനിച്ച് കമ്പനി ഞെട്ടിക്കുകയും ചെയ്‌തു. അങ്ങനെ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനായി മാരുതി കാറുകളും സേഫാവുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്.

ഔദ്യോഗിക ലോഞ്ചിന് മുന്നേ റോഡിലിറങ്ങി

2025 -ലെ ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിൽ എംജിയുടെ ഒരു കിടിലൻ എൻട്രി ആയിരുന്നു സൈബർസ്റ്റർ എന്ന ടൂ സീറ്റർ മോഡൽ. ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ തങ്ങളുടേതായ ഒരു ഇടം കണ്ടെത്തുന്നതിൽ ബ്രാൻഡ് വിജയിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ബ്രാൻഡ് സൈബർസ്റ്ററിലൂടെ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാഹനം ആദ്യമായി ഡീലർഷിപ്പിൽ എത്തുന്നതിന് മുൻപ് റോഡിൽ ക്യാമറയിൽ കുടുങ്ങിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ hottestcarsin.india എന്ന വെബ്‌സൈറ്റിൽ ആണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പഴയ ബൈക്ക് എക്സ്ചേഞ്ച് ചെയ്‌താൽ 20,000 രൂപ കൂടുതൽ കിട്ടും

അഡ്വഞ്ചർ ടൂററർ ബൈക്കുകൾ വാങ്ങാൻ ഇന്ത്യക്കാരോളം പ്രിയമുള്ളവർ വേറെ കാണില്ല. റോയൽ എൻഫീൽഡ് ഹിമാലയൻ മുതൽ ഇങ്ങോട്ടുള്ള എല്ലാത്തരം എഡിവി ബൈക്കുകളും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. താരതമ്യേന നല്ല ബൈക്കുകൾ ശ്രേണിയിലുണ്ടായിരുന്നിട്ടും ആളുകൾ കാര്യമായി തിരക്കി വരാതിരുന്നത് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അപ്പോഴാണ് വി-സ്ട്രോം SX എന്ന 250 സിസി അഡ്വഞ്ചർ ടൂററിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. ഓഫ്-റോഡിംഗിന് അത്ര സെറ്റപ്പില്ലെങ്കിലും ഹൈവേ ടൂറിംഗിനും മറ്റും പറ്റിയ മോഡലായി ഇതിനെ ആളുകൾ ഏറ്റെടുത്തു.
Advertisement

റിയൽ ലൈഫ് റോക്കി ഭായിത്ത് ആഡംബര ബൈക്ക് സമ്മാനിച്ച് സുഹൃത്ത്

സ്‌മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ജീവിതം തന്നെ മാറിമറിയുമെന്ന് പഠിപ്പിച്ചു തന്നെ കാലമായിരുന്നു കൊവിഡ് മഹാമാരിയുടേത്. രാജ്യം അടച്ചുപൂട്ടലിലൂടെ കടന്ന് പോയ സമയത്ത് എല്ലാവരും മൊബൈൽ ഫോണിന്റെ ലോകത്ത് ഒതുങ്ങിക്കൂടിയവരാണ്. ചിലർ ഈ സമയത്ത് യൂട്യൂബിലൂടെ വ്ലോഗിംഗ് ഒക്കെ ചെയ്‌ത് പ്രശസ്‌തരാവുകയും ചെയ്‌തു. കേരളത്തിൽ മാത്രമല്ല, അന്യസംസ്ഥാനങ്ങളിലും ഇത്തരം യൂട്യൂബേഴ്‌സിന്റെ വളർച്ച ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ ഇൻഫ്ലുവൻസർമാരിൽ വേറിട്ടുനിൽക്കുന്നവർ വളരെ അപൂർവമായിരിക്കും. എന്നെങ്കിലും പണക്കാരനായാൽ പാവങ്ങളെയെല്ലാം സഹായിക്കണമെന്ന് സ്വപ്‌നം കാണുന്നവരായിക്കുമല്ലോ നമ്മളിൽ പലരും.

കൊൽക്കത്തയുടെ മഞ്ഞ ടാക്സികൾ ഇനി സിഎൻജിയിലേക്ക്

കൊൽക്കത്തയുടെ പ്രതീകമായ മഞ്ഞ ടാക്സികൾ തെരുവുകളോട് വിട പറയാൻ പോകുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഇന്ന് പുതിയ ഒരു വാർത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. മഞ്ഞക്കുപ്പായക്കാരനായ ടാക്സികളെ എല്ലാം സിഎൻജി മോഡലുകളാക്കാനാണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. ടാക്സികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ 1962-ൽ, കൽക്കട്ട ടാക്സി അസോസിയേഷൻ രണ്ട് നിറങ്ങളിലുള്ള സ്റ്റാൻഡേർഡ് ടാക്സി മോഡലുകളായി അംബാസഡർ കാറുകളെ അവതരിപ്പിച്ചു. അതായത് നഗര യാത്രയ്ക്ക് വേണ്ടി മഞ്ഞയും കറുപ്പും, ഇന്റർസിറ്റി യാത്രയ്ക്ക് മഞ്ഞ ടാക്സികൾ എന്നിങ്ങനെയായിരുന്നു കാറ്റഗറി തിരിച്ചത്.

എംജി സൈബർസ്റ്റർ ഏറ്റുമുട്ടിയത് സാക്ഷാൻ ആസ്റ്റൺ മാർട്ടിനോട്

ചെറുപ്പക്കാലത്ത് കാർ റേസിങ്ങ് ഗെയിമുകൾ കളിക്കാത്ത ആരും തന്നെ കാണില്ല. ഇപ്പോഴും അതിന് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. അത്തരത്തിൽ ഏറെ പ്രിയപ്പെട്ട സെഗ്മെൻ്റാണ് ഡ്രാഗ് റേസിങ്ങ്. എത്രയും പെട്ടെന്ന് പരമാവധി വേഗത്തിൽ നിശ്ചിത ദൂരം കടക്കുക എന്നതാണ് റേസിങ്ങ്. സോഷ്യൽ മീഡിയയിൽ പല ഡ്രാഗ് റേസിങ്ങിൻ്റെ വീഡിയോകൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു റേസിങ്ങ് വീഡിയോ ആണ് ഇപ്പോൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ആസ്റ്റൺ മാർട്ടിൻ വാന്റേജ് V12 ഉം MG സൈബർസ്റ്ററും തമ്മിലുള്ള ഡ്രാഗ് റേസ് ആണ് വീഡിയോയിൽ.

5 മോഡലുകളുണ്ടെങ്കിലും 500 കാര്‍ പോലും വിറ്റുപോണില്ല!

ഇന്ത്യയില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളെ പോലെ തന്നെ വിദേശ കാര്‍ ബ്രാന്‍ഡുകള്‍ക്കും നല്ല സ്വാധീനമുണ്ട്. ഇന്ത്യയിലെ ടോപ് 5 കാര്‍ ബ്രാന്‍ഡുകളില്‍ പെട്ട ഹ്യുണ്ടായിയും കിയയും കൊറിയന്‍ കമ്പനികളാണ്. അതുപോലെ തന്നെ ഫ്രാന്‍സില്‍ നിന്നുള്ള ചില കമ്പനികള്‍ ഇന്ത്യയില്‍ കാര്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. അതില്‍ പ്രമുഖരാണ് സിട്രണ്‍. ഇന്ത്യയില്‍ (Citroen India) 5 കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ 500 യൂണിറ്റ് വില്‍ക്കാന്‍ കമ്പനി പാടുപെടുകയാണ്. 2025 ജനുവരിയിലെയും കഴിഞ്ഞ ആറുമാസത്തെയും കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ ചുവടെ വിശദമായി പരിശോധിക്കാം.

കാറുകളിലെ കരിമ്പുലിയെ സ്വന്തമാക്കി കലാമണ്ഡലം സത്യഭാമ ജൂനിയർ

കലാമണ്ഡലം സത്യഭാമ ജൂനിയറിന് മലയാളികൾക്കിടയിൽ ഇപ്പോൾ പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്‌ണനെ അപമാനിച്ചെന്ന പരാതിയും അതിന്റെ മേൽ സംഭവിച്ച കൊടൂര ചർച്ചകളും കേരളം അങ്ങനെയൊന്നും പെട്ടന്ന് മറക്കാനിടയുണ്ടാവില്ല. രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള സത്യഭാമയുടെ പ്രതികരണം വൻവിവാദമായിരുന്നു. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. രാമകൃഷ്ണന്റെ പേര് എടുത്തുപറഞ്ഞല്ല അന്ന് വിവാദമുണ്ടാക്കിയതെങ്കിലും കലാമണ്ഡലം സത്യഭാമ ജൂനിയർ എയറിലായി. സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും ഏറ്റുവാങ്ങേണ്ടി വന്നിട്ടും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ വാദത്തില്‍ സത്യഭാമ അന്ന് ഉറച്ചുനിന്നു.