മമ്മൂട്ടിയുടെ അത്രേം പ്രതിഫലം വാങ്ങുന്ന നടി ഫെറാറി വാങ്ങി

ബോളിവുഡിന്റെ സ്വപ്‌ന നായികയായിരുന്ന മാധുരി ദീക്ഷിതിനെ അറിയാത്ത നയന്റീസ് കിഡ്‌സ് കുറവായിരിക്കും. 1980-കളില്‍ ബോളിവുഡ് അടക്കി ഭരിച്ച നായികയാണ് മാധുരി ദീക്ഷിത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഹിന്ദി സിനിമ ലോകത്ത് സ്വന്തമായി ഒരു സിംഹാസനം നേടിയെടുത്ത മാധുരി മുന്‍നിര താങ്ങളുടെയെല്ലാം നായികയായി വിലസി. അഭിനയ വൈദഗ്ധ്യത്തിന് പുറമെ ബോളിവുഡിലെ ഏറ്റവും മികച്ച നര്‍ത്തകിമാരില്‍ ഒരാള്‍ കൂടിയാണ് മാധുരി. അതുകൊണ്ട് തന്നെ ഡാന്‍സ് പ്രമേയമായി വന്ന മികച്ച ചിത്രങ്ങളിലെല്ലാം അവര്‍ വേഷമിട്ടിരുന്നു. മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തില്‍ മയങ്ങി വീണവരില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുണ്ട്.

12 ലക്ഷത്തിലധികം ആളുകൾ വാങ്ങിയ മാരുതി കാറായി ഈക്കോ

ഇന്ത്യക്കാർക്ക് യാതൊരു ആമുഖവും ആവശ്യമില്ലാത്ത കാറായിരുന്നു ഓമ്‌നി (Omini). നിരത്തുകൾ ഒഴിഞ്ഞിട്ട് കാലങ്ങളായെങ്കിലും അന്നും ഇന്നും ഈ വാനിന് രാജ്യത്തുള്ള ഫാൻബേസിലൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് വേണം പറയാൻ. പല ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന മൾട്ടി പർപ്പസ് വാഹനം (Multi Purpose Vehicle) എന്ന നിലയിൽ ഓമ്‌നിക്ക് പകരക്കാരൻ ഉണ്ടാവില്ലെന്നാണ് പലരും കരുതിയിരുന്നത്. പക്ഷേ മാരുതി സുസുക്കി (Maruti Suzuki) നിരയിൽ നിന്നും ഓമ്‌നി കളമൊഴിഞ്ഞതോടെ പകരക്കാരന്റെ വേഷത്തിലെത്തിൽ കമ്പനി നിയോഗിച്ചത് ഈക്കോയെന്ന (Eeco) വാൻ മോഡലിനെയായിരുന്നു.

ഇന്നോവയെ റെസ്റ്റ് എടുപ്പിക്കാന്‍ ഹ്യുണ്ടായി!

ഇന്ത്യയിലെ വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ഏതാനും ഈ വാരാന്ത്യത്തില്‍ ആരംഭിക്കാന്‍ പോകുകയാണ്. ലോകപ്രശസ്തമായ ഓട്ടോ എക്‌സ്‌പോ ഇക്കുറി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായാണ് നടക്കുന്നത്. തങ്ങളുടെ ഭാവി ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമായാണ് ഓട്ടോ എക്‌സ്‌പോ ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വര്‍ഷങ്ങളായി ഓട്ടോ എക്‌സ്‌പോയിലെ സ്ഥിരം സാന്നിധ്യമാണ്. ഹ്യുണ്ടായി മാത്രമല്ല മറ്റ് നിരവധി കമ്പനികളും അവരുടെ കിടിലന്‍ ഉല്‍പ്പന്നങ്ങള്‍ ഇവന്റില്‍ വെച്ച് പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നു. അതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോ വേഗം വന്നെങ്കില്‍ എന്ന് കൊതിക്കുകയാണ് വാഹനപ്രേമികള്‍.

79,999 രൂപയ്ക്ക് 80 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് കാര്യമായ സ്വീകാര്യത ലഭിക്കുന്ന സമയമാണ് ഇപ്പോൾ. പെട്രോൾ സ്‌കൂട്ടറുകളേക്കാൾ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുമെന്നതും ചെലവ് കുറവാണെന്നതും വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്. ഓലയും ഏഥറുമെല്ലാം വരുന്നതിന് മുമ്പേ ഇവി രംഗത്ത് സജീവമായ നിരവധി സ്റ്റാർട്ടപ്പ് ബ്രാൻഡുകളുമുണ്ട് നമുക്ക്. അത്തരത്തിലൊരു ബ്രാൻഡാണ് ആംപിയർ. അങ്ങേയറ്റം ഫാഷനുള്ള മോഡലുകൾ ഒന്നുമല്ല കമ്പനി ഇറക്കുന്നതെങ്കിലും ദൈനംദിന യാത്രകൾ കുറഞ്ഞ ചെലവിൽ സാധ്യമാക്കാൻ പറ്റും. പക്ഷേ ഡിസൈനിന് പ്രാധാന്യം കൊടുക്കാൻ ആംപിയറും തയാറായതിന്റെ ഫലമായിരുന്നു നെക്‌സസ് എന്ന പുതുപുത്തൻ മോഡൽ.
Advertisement

ഗെയിം കളിച്ച് നേടാം പുത്തന്‍ മഹീന്ദ്ര ഇവി!

പ്ലെയര്‍ അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ് അഥവാ പബ്ജി എന്ന ഗെയിമിനെ കുറിച്ച് അറിയാത്ത ചെറുപ്പക്കാര്‍ കുറവായിരിക്കും. ആഗോള തലത്തില്‍ ഗെയിമര്‍മാര്‍ക്കിടയില്‍ ജനപ്രിയമായി മാറിയ ഗെയിം ആയിരുന്നു ഇത്. കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ച കൂട്ടത്തില്‍ ഉള്‍പ്പെട്ടതിനാല്‍ പബ്ജി ഇന്ത്യക്കാര്‍ക്ക് അന്യമായി. എന്നാല്‍ ഈ ഗെയിം നിരോധിക്കപ്പെട്ടതോടെ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BGMI) എന്ന ഗെയിമുമായി കൊറിയന്‍ ഡെവലപ്പര്‍മാരായ ക്രാഫ്റ്റണ്‍ എത്തിയതോടെയാണ് ആ നിരാശ മാറിക്കിട്ടിയത്. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഗെയിം അതിന്റെ മുന്‍ അവതാരാമയ പബ്ജിയുമായി വളരെയേറെ സമാനതകളുണ്ട്.

6 കോടിയുടെ സൂപ്പർകാർ വാങ്ങി ബ്രോക്കിംഗ് കമ്പനി മുതലാളി

ദിനേശ് തക്കർ എന്ന കോടിപതിയുടെ പേര് നമ്മൾ മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും ചില വണ്ടിഭ്രാന്തൻമാർക്കെങ്കിലും ഇദ്ദേഹത്തെ അറിയാമായിരിക്കും. അതുമല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിംഗ് പോലെയുള്ള രംഗത്ത് പ്രവർത്തിക്കുന്നവർക്കും ദിനേശ് തക്കറിനെ അറിയാമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികളിലൊന്നായ ഏഞ്ചൽ ബ്രോക്കിംഗിന്റെ ചെയർമാനും എംഡിയുമാണ് ഇദ്ദേഹം. സ്റ്റോക്ക് വാങ്ങുന്നവർക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1996-ലാണ് സ്ഥാപിതമാവുന്നത്. നിലവിൽ 1250 കോടി വരുമാനവും 10,000 കോടിയിലധികം പൊതു വിപണി മൂലധനവുമാണ് ഏഞ്ചൽ ബ്രോക്കിംഗിനുള്ളത്.

ഈ നാളുകാരുടെ ജീവിതം മാറ്റുക ഒരു സ്ത്രീ, അക്കൗണ്ട് കാലിയാകില്ല, ധനാഭിവൃദ്ധിയും സ്ഥാനമാനങ്ങളും, നാൾഫലം


സൂപ്പര്‍ കാറിനൊപ്പം ഓട്ടോയും ഓടിക്കുന്ന വണ്ടിപ്രാന്തന്‍

ഇന്ത്യയില്‍ നിരവധി കോടീശ്വരന്‍മാര്‍ ഉണ്ട്. അതില്‍ മിക്കയാളുകളും ആഡംബര കാറുകളോട് ഭ്രമമുള്ളവരാണ്. എന്നാല്‍ അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് കാര്‍ ഓടിക്കാന്‍ ക്രേസ് ഉള്ളത്. അതില്‍ ഒരാളാണ് റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയ (Gautam Singhania). വണ്ടിപ്രാന്തന്‍മാര്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ആളാണ് ഇദ്ദേഹം. വണ്ടി ഓടിക്കല്‍ മാത്രമല്ല ഡ്രിഫ്റ്റിംഗ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങളില്‍ ഒന്ന്. മാള്‍ട്ടയില്‍ നടന്ന ഓള്‍സ്റ്റാര്‍സ് യൂറോപ്യന്‍ ഡ്രിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് അമേച്വര്‍ വിഭാഗത്തില്‍ ജയിച്ച സിംഘാനിയക്ക് ഇന്റര്‍നാഷനല്‍ പ്രോ ഡ്രിഫ്റ്റ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഡ്രിഫ്റ്റര്‍ കൂടിയാണ് ഈ ശതകോടീശ്വരന്‍.

ഈ മാസം അവസാനം വരെ വിലക്കുറച്ച് കൊടുക്കാൻ കെടിഎം

ഒരു 10 കൊല്ലം മുമ്പ് യൂത്തൻമാരെല്ലാം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് നടന്ന ബൈക്കുകളായിരുന്നു കെടിഎം ഡ്യൂക്ക്. അങ്ങ് ഓസ്ട്രിയയിൽ നിന്നും ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലേക്ക് എത്തുമ്പോൾ കുന്നോളം പ്രതീക്ഷകളുമായി എത്തിയ ഓറഞ്ച് പട അക്ഷരാർത്ഥത്തിൽ നിരത്തുകളിൽ വിസ്‍‌മയം തീർത്തുവെന്ന് വേണം പറയാൻ. പക്ഷേ കാലൻ വണ്ടിയെന്ന ചീത്തപ്പേര് കേൾക്കാനും ഇതോടെ തുടങ്ങി. ഇത്രയും പെർഫോമൻസ് തരുന്ന ടൂവീലറുകൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ യുവതലമുറ വലിയ പരാജയമായിരുന്നു. അത്തരത്തിൽ നിരവധി ജീവനുകളാണ് ഡ്യൂക്ക് കവർന്നെടുത്തത്. പണ്ടത്തെ പ്രതാപം ഇപ്പോഴില്ലെങ്കിലും പലരും കെടിഎമ്മിന് പിന്നാലെ പായാൻ കൊതിക്കുന്നുണ്ട്.

നെക്‌സോണിന്റെ വില കുറക്കുകയാണെന്ന് ടാറ്റ!

ഇക്കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോര്‍സ് ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ നെക്സോണിന് 2025 മോഡല്‍ ഇയര്‍ അപ്ഡേറ്റ് സമ്മാനിച്ചത്. റോയല്‍ ബ്ലൂ, ക്രോസ്ലാന്‍ഡ് ബീജ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചപ്പോള്‍ ഫിയര്‍ലെസ് പര്‍പ്പിള്‍ ഷേഡ് നിര്‍ത്തലാക്കി. നെക്സോണ്‍ ലൈനപ്പിലേക്ക് പ്യുവര്‍ പ്ലസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് PS (പനോരമിക് സണ്‍റൂഫ്) എന്നിങ്ങനെ പുതിയ മൂന്ന് വേരിയന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ പുതിയ നെക്‌സോണിന്റെ മുഴുവന്‍ വില വിവരപ്പട്ടിക പുറത്തുവന്നിട്ടുണ്ട്. ചില വേരിയന്റുകള്‍ക്ക് കൂടിയപ്പോള്‍ ചിലതിന് വില കുറഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. 2025 ടാറ്റ നെക്‌സോണിന്റെ വിലകള്‍ ചുവടെ വിശദമായി നോക്കാം.

ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന എസ്‌യുവിക്ക് വില കൂട്ടി ടാറ്റ

സ്വിഫ്റ്റിനെയും വാഗൺആറിനെയും എല്ലാം മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന ബഹുമതി നേടി കുതിക്കുകയാണ് ടാറ്റ പഞ്ച് (Tata Punch). വർഷങ്ങളായി മാരുതി സുസുക്കി കൈയടക്കിവെച്ചിരുന്ന കുത്തക തകർത്തതിന്റെ സന്തോഷത്തിലാണ് ടാറ്റ മോട്ടോർസ് (Tata Motors) ഇപ്പോൾ. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും സേഫ്റ്റി കൂടിയ മോഡൽ എന്ന നിലയിലാണ് പഞ്ച് ഹിറ്റടിക്കുന്നത്. ഒരു സാധാരണക്കാരന് വേണ്ട എല്ലാക്കാര്യങ്ങളും കോർത്തിണക്കിയെത്തിയ മൈക്രോ എസ്‌യുവിക്ക് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് സാക്ഷാൽ ടാറ്റ പോലും ഓർത്തിട്ടുണ്ടാവില്ല.

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും; രാഷ്ട്രപതി നിയമനത്തിൽ ഒപ്പുവെച്ചു

ഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അം​ഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമനത്തിൽ ഒപ്പുവെച്ചു. ഈ മാസം ഏഴിന് സുപ്രീം കോടതിയുടെ കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തിരുന്നു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആകും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാവുക.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. വ്യത്യസ്ത മേഖലകളിൽ പരിചയ സമ്പത്തുള്ള ആളാണ് വിനോദ് ചന്ദ്രനെന്ന് സി ജെ ഐ സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം അഭിപ്രായപ്പെട്ടു.

11 വർഷത്തിലേറയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വർഷത്തിലേറയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോതി ജഡ്‍ജിയായും ചീഫ് ജസ്റ്റിസായും ദീർഘ കാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ, വിവിധ നിയമ മേഖലകളിൽ ​ഗണ്യമായ അനുഭവമുള്ള ആളാണ്, കൊളീജിയം പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.

സുപ്രീം കോടതി ജഡ്ജിമാരിൽ കേരളത്തിൽ നിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളജീയം പരി​ഗണിച്ചു. മലയാളിയായ ജഡ്ജി സി ടി രവി കുമാർ കഴിഞ്ഞയാഴച വിരമിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കുമ്പോഴാണ് വിനോജ് ചന്ദ്രൻ സായാഹ്ന പഠനത്തിലൂടെ നിയമബിരുദം നേടിയത്.

പിന്നാലെ അദ്ദേഹം ബാങ്കിലെ ഉദ്യോ​ഗം രാജി വെച്ച് അഭിഭാഷകനായി. 1990 ൽ അഭിഭാഷകനായി എൻ റോൾ ചെയ്തു.
2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24 ന് സ്ഥിരം ജഡ്ജിയായി. ചന്ദ്ര ബോസ് വധക്കേസിൽ വിനോദ് ചന്ദ്രനാണ് വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവെച്ചത്. ഇതടക്കം ഒട്ടേറെ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.




Advertisement

ഫ്രീലാൻഡറിൽ കറങ്ങി താര കുടുംബത്തിലെ സുന്ദരി

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നായിരുന്നു ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2. ബ്രിട്ടീഡ് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ച ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവികളില്‍ ഒന്നായിരുന്നു ഫ്രീലാന്‍ഡര്‍ 2. അക്കാലത്ത് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ നിര്‍മിച്ച 4 മോഡലുകളില്‍ ഒന്നായിരുന്ന ഫ്രീലാന്‍ഡര്‍ 2. പൂനെയിലെ ചകന്‍ പ്ലാന്റില്‍ നിര്‍മിച്ചിരുന്ന എസ്‌യുവി 2015-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക് എന്നിവയാണ് ഇതിന്റെ പകരക്കാരനായി എത്തിയത്. ഈ രണ്ട് കാറിനും ഫ്രീലാന്‍ഡര്‍ 2 മോഡലിനേക്കാള്‍ ഉയര്‍ന്ന വിലയാണുള്ളത്.

2.37 കോടിയുടെ ആഡംബര കാർ വാങ്ങി ടെന്നീസ് സുന്ദരി

ക്രിക്കറ്റിനും ഫുട്ബോളിനും ഫാൻസുള്ളതുപോലെ ഇന്ത്യയിൽ ടെന്നീസിന് (Tennis) ആരാധകർ കുറവാണെങ്കിലും ഏതൊരു കായികപ്രേമിക്കും അറിയാവുന്ന പേരാണ് സാനിയ മിർസയുടേത് (Sania Mirza). ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരം രണ്ട് പതിറ്റാണ്ട് കാലത്തോളം കോർട്ടിലെ നിറസാന്നിധ്യമായിരുന്നു. ഏതൊരു ഇന്ത്യൻ പുരുഷതാരത്തേക്കാളും കൂടുതൽ തവണ ടെന്നീസിൽ നാം ഉയർന്നു കേട്ടിട്ടുള്ള സാനിയ ടെന്നീസില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് വിടവാങ്ങിയതും. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി (Shoaib Malik) വിവാഹം കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കളങ്ങളിൽ നിറഞ്ഞുനിന്ന സാനിയക്ക് കിട്ടിയിട്ടുള്ള പിന്തുണയും ചെറുതൊന്നുമല്ലായിരുന്നു.

പുത്തന്‍ മഹീന്ദ്ര കാറിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി ഈ മാസത്തോടെ ചൂടുപിടിക്കാന്‍ പോകുകയാണ്. ടാറ്റ മോട്ടോര്‍സ്, എംജി, മഹീന്ദ്ര എന്നിവരാണ് നിലവില്‍ ഇവി സെഗ്മെന്റിലെ പ്രധാനപ്പെട്ട ബ്രാന്‍ഡുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അരങ്ങേറാന്‍ പോകുന്ന 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് മാരുതി സുസുക്കിയും ഹ്യുണ്ടായിയും തങ്ങളുടെ പുത്തന്‍ ഇവികള്‍ പുറത്തിറക്കാന്‍ പോകുകയാണ്. കഴിഞ്ഞ മാസം രണ്ട് പുത്തന്‍ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കി മഹീന്ദ്ര ഇവര്‍ക്ക് മുന്നേ തന്നെ കളംനിറഞ്ഞിരുന്നു. ഇന്ത്യന്‍ ടെസ്ലകള്‍ എന്ന വിളിപ്പേര് സമ്പാദിച്ച മഹീന്ദ്ര BE 6, മഹീന്ദ്ര XEV 9e എന്നീ മോഡലുകളാണ് ഇവി സ്പെയ്സിനെയാകെ പിടിച്ച് കുലുക്കിയത്.

27.10 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ എസ്‌യുവിക്ക് വില കൂട്ടി

ഇന്ത്യയിൽ ഹാച്ച്ബാക്കുകളുടെ വിലയിൽ എസ്‌യുവികൾ സുലഭമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ടാറ്റ പഞ്ചും നിസാൻ മാഗ്നൈറ്റുമെല്ലാം വന്ന് മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗം കൈയടക്കിയപ്പോൾ നഷ്‌ടക്കച്ചവടമുണ്ടായത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്കായിരുന്നു. ഗ്രാൻഡ് i10 നിയോസ്, i20 തുടങ്ങിയ മോഡലുകളുടെ വിൽപ്പനയെയാണ് ഇതെല്ലാം ബാധിച്ചത്. അങ്ങനെ ഈ പ്രതിഭാസത്തെ നേരിടാനായി കമ്പനി രൂപംകൊടുത്ത മോഡലായിരുന്നു എക്സ്റ്റർ. പഞ്ചിന്റെ മെയിൻ വില്ലനായി അവതരിപ്പിച്ച കുഞ്ഞൻ എസ്‌യുവി പെട്ടന്നാണ് ക്ലിക്കായത്. കുറഞ്ഞ വിലയും തിങ്ങിനിറഞ്ഞ ഫീച്ചറുകളും കോംപാക്‌ട് രൂപവുമെല്ലാം ആളുകൾക്ക് വേഗം ഇഷ്‌ടമായി.

അലോയ് വീല്‍ ഇടുന്നതിന് മുമ്പ് ചിന്തിച്ചോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് കഴിവിനൊപ്പം തന്നെ അനന്തമായ മോഡിഫിക്കേഷന്‍ സാധ്യതകളും വണ്ടിപ്രാന്തന്‍മാര്‍ ഉപയോഗപ്പെടുത്തുന്നു. ഥാര്‍ വാങ്ങുന്നവര്‍ ആദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങളില്‍ ഒന്നാണ് സ്‌റ്റോക്ക് ടയറുകള്‍ ഊരിമാറ്റി നല്ല കട്ട ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകള്‍ ഫിറ്റ് ചെയ്യുന്നത്. ഇത്തരത്തിലുള്ള രൂപമാറ്റത്തിന് അത്യാവശ്യം നല്ല പൈസ പൊടിയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കീശയില്‍ ഫൈന്‍ അടയ്ക്കാന്‍ നല്ല തുകയുണ്ടെങ്കില്‍ മാത്രം ആ പണിക്ക് നിന്നാല്‍ മതിയെന്ന് തെളിയിക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

71 ലക്ഷം ആളുകൾ വാങ്ങിയ ടിവിഎസ് സ്‌കൂട്ടർ

പ്രായോഗികത കൊണ്ട് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് സ്‌കൂട്ടറുകൾ. ഗിയർലെസ് മോഡലുകളിൽ വിപ്ലവം തീർത്ത കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം ഇന്ത്യക്കാരെ സ്‌കൂട്ടർ വാങ്ങാൻ പ്രേരിപ്പിച്ച വാഹനമാണ് ഹോണ്ട ആക്‌ടിവ. അന്ന് മുതൽ ഇന്നു വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ ഇതുതന്നെയാണെങ്കിലും ഇന്ത്യക്കാർക്ക് ഒരു സെക്കൻഡ് ചോയ്‌സ് ഉണ്ടെങ്കിൽ അത് ടിവിഎസ് ജുപ്പിറ്ററായിരിക്കുമെന്ന് നിസംശയം പറയാം. 2013-ൽ പിറവിയെടുത്ത മോഡൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ്. സ്ത്രീകൾക്കും യൂത്തൻമാർക്കും അങ്ങനെ ഏത് പ്രായത്തിലുള്ളവരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടുള്ള ജുപ്പിറ്ററിന് ഇതിൽ കൂടുതൽ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല.

ലക്ഷങ്ങൾ മുടക്കി എസ്‌യുവി വാങ്ങി ആമേനിലെ വിഷക്കോൽ പാപ്പി

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് ജയശങ്കര്‍ കാരിമുട്ടം. പേര് പറയുമ്പോൾ പെട്ടെന്ന് മനസിലായി കാണില്ലെങ്കിലും പുള്ളിക്കാരന്റെ മുഖം കണ്ടാൽ തിരിച്ചറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ലെന്ന് വേണം പറയാൻ. ആമേനിലെ വിഷക്കോൽ പാപ്പി, പ്രേമത്തിലെ ചൊറിയൻ പ്യൂൺ, ദൃശ്യം രണ്ടിൽ ജോർജുകുട്ടിയെ സഹായിക്കാൻ എത്തുന്ന കുഴിവെട്ടുകാരൻ, മഹേഷിന്റെ പ്രതികാരത്തിലെ സകല പ്രശ്നങ്ങളുടെയും തുടക്കക്കാരൻ എന്നിങ്ങനെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചില കഥാപാത്രങ്ങൾ ചെയ്‌താണ് ഇദ്ദേഹം പ്രേക്ഷരുടെ പ്രിയതാരമായി മാറുന്നത്. 1994 മുതൽ സിനിമ മേഖലയിൽ ഉണ്ടെങ്കിലും ആമേൻ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് ജയശങ്കറിന് തുറുപ്പുചീട്ടായത്.

പണമുണ്ടെങ്കിലും കറങ്ങാന്‍ താരപുത്രിക്ക് അച്ഛന്റെ കാര്‍ മതി

ആഡംബരത്തിലും സ്ഥലസൗകര്യത്തിലും പേരുകേട്ട ഒരു കാര്‍ മോഡലാണ് ബിഎംഡബ്ല്യു X7. ഇന്ത്യയിലെ സമ്പന്നരുടെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആഡംബര കാര്‍ മോഡലാണിത്. പല മുന്‍നിര സിനിമാതാരങ്ങളും ഈ കാര്‍ മോഡല്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ബിഎംഡബ്ല്യു X7 ആഡംബര കാറിന്റെ വില ആരംഭിക്കുന്നത് 1.18 കോടി രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന് 1.78 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്.ഇപ്പോള്‍ ബിഎംഡബ്ല്യു X7 കാറില്‍ കൊച്ചിയിലൂടെ കറങ്ങിയ മറ്റൊരു നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. അത് ആരാണെന്ന് നമുക്ക് നോക്കാം.
Advertisement

ട്രയംഫ് ഓണറാകാന്‍ ഇതിലും പറ്റിയ സമയമില്ല

മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഒറ്റക്കുള്ള തേരോട്ടമല്ല ഇപ്പോള്‍ നടക്കുന്നത്. ബജാജിന്റെയും ഹീറോയുെടയും കൈപിടിച്ച് ട്രയംഫും ഹാര്‍ലി ഡേവ്ഡ്‌സണും ഇന്ത്യയില്‍ വേരൂന്നുകയാണ്. ഇതില്‍ തന്നെ ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ ട്രയംഫിന്റെ മെയിഡ് ഇന്‍ ഇന്ത്യ ബൈക്കുകള്‍ക്ക് ലോകത്താകമാനം മികച്ച സ്വീകരണമാണ് ലഭിച്ചത്. നിങ്ങള്‍ ഇപ്പോള്‍ ട്രയംഫിന്റെ സ്‌ക്രാംബ്ലര്‍ 400X എന്ന മോഡല്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതാണ് ബെസ്റ്റ് സമയം. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X ഇയര്‍ എന്‍ഡ് ഓഫര്‍ ജനുവരി അവസാനം വരെ നീട്ടിയിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

531 കി.മീ. റേഞ്ചുള്ള 7 സീറ്റർ എസ്‌യുവിയുമായി വിൻഫാസ്റ്റ്

ഇലക്‌ട്രിക് കാറുകളുടെ നല്ലകാലം തുടങ്ങിയതോടെ പ്രമുഖ ഇവി ബ്രാൻഡുകളെല്ലാം ഇന്ത്യയിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ്. ടാറ്റയും എംജിയും കൈയടക്കി വെച്ചിരിക്കുന്ന സെഗ്മെന്റ് അധികം വൈകാതെ തൂക്കാൻ വിയറ്റ്നാമിൽ നിന്നും ആളുകളെത്തും. ചെറിയ വിലയിൽ കിടിലൻ ഇവികൾ സമ്മാനിക്കുകയെന്ന തന്ത്രമാണ് ബ്രാൻഡ് ഇവിടെ പയറ്റാൻ പോവുന്നത്. ഇതിന്റെ ഭാഗമായി 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മോട്ടോർ ഷോയിൽ കമ്പനി ഏതെല്ലാം മോഡലുകൾ പ്രദർശിപ്പിക്കുമെന്ന ആകാംക്ഷയിലാണ് വണ്ടിഭ്രാന്തൻമാരിപ്പോൾ.

അവസാന ട്രൈമസ്റ്ററില്‍ വെള്ളം നിര്‍ബന്ധം

പ്രതീക്ഷിക്കുന്ന അമ്മമാർക്ക്, പ്രത്യേകിച്ച് അവസാന ത്രിമാസത്തിൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ശരിയായ ജലാംശം ലഭിക്കുന്നതിനുള്ള പ്രധാന നുറുങ്ങുകൾ കണ്ടെത്തുക.

തേങ്ങാവെള്ളത്തിലൂടെ മുടിയുടെ ആരോഗ്യം

മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ബദൽ നൽകിക്കൊണ്ട് തേങ്ങാവെള്ളത്തിന് എങ്ങനെ മുടിയുടെ ശക്തി വർദ്ധിപ്പിക്കാനും പോഷകങ്ങളും ജലാംശം ഉള്ള ഗുണങ്ങളും കൊണ്ട് തിളങ്ങാനും കഴിയുമെന്ന് പര്യവേക്ഷണം ചെയ്യുക.

അടുക്കളയിലെ അഴുക്കും കൊഴുപ്പും

അടുക്കളയിലെ കൊഴുപ്പിനെ നേരിടാൻ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിദത്ത പരിഹാരങ്ങൾ കണ്ടെത്തുക. വിനാഗിരി, നാരങ്ങ നീര് എന്നിവയും മറ്റും എങ്ങനെ സഹായിക്കുമെന്ന് അറിയുക.