ജീവനക്കാർക്ക് സമ്മാനിച്ചത് ലക്ഷങ്ങൾ വില വരുന്ന കാറുകൾ

ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും അർഹതയ്ക്കുള്ള അംഗീകാരം ലഭിക്കുന്നത് ഏതൊരു തൊഴിലാളിയുടേയും സ്വപ്‌നമായിരിക്കും. അവന്റെ കഠിനാദ്ധ്വനം തിരിച്ചറിഞ്ഞ് ഒരു നല്ല വാക്ക് ലഭിച്ചാൽ പോലും അത് വല്ലാത്തൊരു ആനന്ദമായിരിക്കും നൽകുക. അടുത്തിടെ ചില സ്ഥാപനങ്ങൾ തങ്ങളുടെ വിശ്വസ്‌തരായ ജീവനക്കാർക്ക് വില കൂടിയ കാറുകളും ബൈക്കുകളുമെല്ലാം സമ്മാനം നൽകുന്ന വാർത്തകൾ നാം ശ്രദ്ധിച്ചിട്ടുണ്ടാവും. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള വൈറ്റ് ഗോൾഡ് മണി തങ്ങളുടെ തൊഴിലാളികൾക്ക് ഇത്തരത്തിലൊരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കർണാടകയിലും കേരളത്തിലും വേരുകളുള്ള ഏറ്റവും വലിയ മുൻകാല സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണിത്.

കുട്ടി എസ്‌യുവി ഒരു ലിറ്ററിൽ 19.98 കിലോമീറ്റർ ഓടും

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, ടൊയോട്ട, കിയ, റെനോ, സിട്രൺ, സ്കോഡ, ഹോണ്ട, ഫോക്‌സ്‌വാഗൺ തുടങ്ങിയ വലിയ ബ്രാൻഡ് നിര തന്നെ ഈ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. പോളോയ്ക്ക് ശേഷം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന് ബ്രേക്ക്ത്രൂ നൽകിയ ടൈഗൂൺ എസ്‌യുവി ഈ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അടിപൊളി സേഫ്റ്റിയും കിടിലൻ പെർഫോമൻസുമെല്ലാമായി ആളുകളെ കൈയിലെടുത്ത മിടുക്കൻ ഇക്കഴിഞ്ഞ ദിവസം മുഖംമിനുക്കി വിപണിയിലെത്തുകയുണ്ടായി (Volkswagen Taigun Facelift SUV).

15 വർഷത്തേക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന 5 എസ്‌യുവികൾ

ഒരു കാര്‍ വാങ്ങുക എന്നത് വലിയൊരു നിക്ഷേപമാണ്. എന്നാല്‍ വാങ്ങുന്ന വാഹനം 10, 15 വര്‍ഷം യാതൊരു കുഴപ്പവുമില്ലാതെ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടോ?. കഠിനമായ പാതകളും മാറുന്ന കാലത്തെയും ഒരുപോലെ അതിജീവിക്കാന്‍ ശേഷിയുള്ള 5 കരുത്തുറ്റ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങാനാകും. ദീര്‍ഘകാല ഈട് നില്‍ക്കുന്നതിന് അനുയോജ്യമായ കരുത്തും സാങ്കേതികത്തിികവും ഒത്തുചേരുന്ന മോഡലുകളാണ് ഇവ. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും ബജറ്റിനും അനുസൃതമായ ഫീച്ചറുകള്‍ ഓരോ വാഹനവും വാഗ്ദാനം ചെയ്യുന്നുണ്ട്. പണത്തിനൊത്ത മൂല്യവും ദീര്‍ഘകാല ഈടും ഉറപ്പുനല്‍കുന്ന ആ മോഡലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ടൊയോട്ടയുടെ ഹൈബ്രിഡ് കാറിന്റെ വില പോലുമില്ലാത്ത 'ബെൻസ്'

ആഡംബര കാർ വിഭാഗത്തിലെ രാജാക്കൻമാരാണ് ജർമൻ കമ്പനിയായ മെർസിഡീസ് ബെൻസ്. ലക്ഷങ്ങൾ വില വരുന്ന കാറുകൾ മുതൽ കോടികൾ വില വരുന്ന അത്യാഡംബര മോഡലുകളാൽ സമ്പന്നമാണ് ബെൻസ് നിര. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വില കുറവുള്ള എൻട്രി ലെവൽ കാർ ഉൾപ്പെടെയുള്ള ചില മോഡലുകൾ നിർത്തലാക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. പുതിയ CLA ഇവിയുടെ ലോഞ്ചിന് മുന്നോടിയായിട്ടാണ് മോഡൽ നിരയിൽ ശുദ്ധികലശം നടപ്പിലാക്കിയിരിക്കുന്നത്. തങ്ങളുടെ ഇന്ത്യയിലെ വാഹന ലൈനപ്പിൽ നിന്ന് A-ക്ലാസ് ലിമോസിൻ, EQA, EQB എന്നിവയാണ് ബ്രാൻഡ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
Advertisement

ആഡംബര ലോകത്തും ലാളിത്യം വിടാതെ അനുശ്രീ!

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുശ്രീ (Anusree) തന്റെ വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ്. ഓഫ്-റോഡ് വാഹന പ്രേമികളുടെ സ്വപ്‌ന വാഹനമായ മഹീന്ദ്ര ഥാറിന്റെ (Mahindra Thar) ഏറ്റവും കരുത്തുറ്റ പതിപ്പാണ് താരം സ്വന്തമാക്കിയത്. ഗരാജില്‍ പുതിയ ഥാര്‍ ചേര്‍ത്ത വിവരം അനുശ്രീ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. കറുപ്പ് കളര്‍ ഥാറില്‍ കറുപ്പ് നിറത്തില്‍ തന്നെയുള്ള മുണ്ടും ഫേ്‌ലാറല്‍ ഷര്‍ട്ടുമണിഞ്ഞ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഓടിച്ചെത്തിയ താരം വണ്ടിയുടെ ബോണറ്റില്‍ കയറി കിടിലന്‍ പോസുകളുമിട്ടു.

ഹിമാലയന്റെ ഉറക്കം കളയുന്ന കെടിഎമ്മിന് വില കൂടി

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹിമാലയന് (Royal Enfield Himalayan) അന്നും അന്നും കട്ട കോംപറ്റീഷൻ കൊടുക്കുന്ന ശരിക്കും വില്ലനാണ് കെടിഎം 390 അഡ്വഞ്ചർ (KTM 390 Adventure). വിപണിയിലെത്തിയ കാലം മുതൽ എൻഫീൽഡിന്റെ ഉറക്കം കെടുത്തുന്നുണ്ടെങ്കിലും ശരിക്കും പണിയായത് ന്യൂജെൻ മോഡൽ എത്തിയതോടെയാണ്. എല്ലാ അർഥത്തിലും വില്ലനായി മാറിയപ്പോൾ പലരും കെടിഎമ്മിന്റെ സുന്ദരനെയാണ് ഇഷ്‌ടപ്പെട്ടത്. ഈ വർഷം മിനുങ്ങി വിപണിയിലെത്തിയതോടെ കൂടുതൽ വഴക്കവും അഡ്വഞ്ചറിന് ലഭിച്ചു. എന്നാൽ ഉള്ളയിഷ്‌ടം കളയുന്നൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഓസ്ട്രിയൻ ബ്രാൻഡ് ഇപ്പോൾ.

സിയറയുടെ മാസ് തിരിച്ചുവരവില്‍ 3X വളര്‍ച്ച

ഇന്ത്യന്‍ വാഹന വിപണിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയ ടാറ്റ സിയറ (Tata Sierra) കമ്പനിക്ക് നല്‍കുന്നത് വന്‍ കുതിപ്പ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (Q4) ടാറ്റ മോട്ടോര്‍സിന്റെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ വളര്‍ച്ച മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ സിയറയുടെ വരവ് സഹായിച്ചു. പുതിയ പ്ലാറ്റ്ഫോമില്‍ എത്തിയ ഈ ടാറ്റ എസ്‌യുവി വിപണിയില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സിയറയും കര്‍വും ചേര്‍ന്ന് 28,129 യൂണിറ്റുകളുടെ സംയുക്ത വില്‍പനയാണ് നടത്തിയത്.

രണ്ട് പുതിയ ഇ-സൈക്കിളുമായി ടാറ്റ ഗ്രൂപ്പ്; 60 KM റേഞ്ചും

നല്ലൊരു സ്‌കൂട്ടർ വാങ്ങണമെന്ന് വിചാരിച്ചാൽ തന്നെ 1 ലക്ഷം രൂപയ്ക്ക് മുകളിൽ കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പെട്രോളിൽ നിന്നും മുക്തി നേടാൻ ഇവി വാങ്ങാമെന്ന് വിചാരിച്ചാലും ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയാണ്. ഒപ്പം ബാറ്ററി തകരാർ വരുമോ, റേഞ്ച് നല്ലത് പോലെ കിട്ടുമോ തുടങ്ങിയ ആശങ്കകളും ആളുകൾക്ക് മനസിലുണ്ടാവും. വീട്ടിലെ ചെറിയ ആവശ്യങ്ങൾക്ക് കടയിൽ പോവാനും അല്ലെങ്കിൽ വീട്ടിലിരുന്ന് മടുക്കുമ്പോൾ ഒന്ന് പുറത്തിറങ്ങാനുമെല്ലാം ടൂവീലറുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി സൈക്കിൾ ഉപയോഗിച്ചാൽ അൽപം വ്യായമം ലഭിക്കുമെന്ന കാര്യം പലരും ചിന്തിക്കാറില്ല.
Advertisement

പൊന്നിന്‍ നിറമണിഞ്ഞ് പള്‍സര്‍ 150

ഒരു പുത്തന്‍ നിറം കൂട്ടിച്ചേര്‍ത്ത് പള്‍സര്‍ 150 (Bajaj Pulsar 150) ലൈനപ്പ് കൂടുതല്‍ ആകര്‍ഷകമാക്കി ബജാജ് ഓട്ടോ. 'ബ്ലാക്ക് ഗോള്‍ഡ്' (Black Gold) എന്ന ആകര്‍ഷകമായ പുതിയ കളര്‍ സ്‌കീമിലാണ് വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്‌സുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പുതിയ നിറം പള്‍സര്‍ നിരയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ബ്ലാക്ക് ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ നിറത്തില്‍ ബൈക്കിന്റെ ബോഡിക്ക് കറുപ്പ് ഫിനിഷും പ്രധാന ഭാഗങ്ങളില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഹൈലൈറ്റുകളും നല്‍കിയിട്ടുണ്ട്.

9 സീറ്റർ എസ്‌യുവിയുടെ കച്ചോടം ഉയരങ്ങളിലേക്ക്

ടൊയോട്ട ക്വാളിസ് (Toyota Qualis), ടൊയോട്ട ഇന്നോവ (Toyota Innova), മാരുതി സുസുക്കി എർട്ടിഗ (Maruti Suzuki Ertiga) ഇങ്ങനെയുള്ള വാഹനങ്ങളുടെ വൻ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണ് മൂന്നുവരി സീറ്റിംഗ് കോൺഫിഗറേഷൻ. വലിയ കുടുംബങ്ങളുള്ളവരെല്ലാം 7-സീറ്റർ വാഹനങ്ങളുടെ പിന്നാലെ പായുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഏറ്റവും പിന്നിൽ ഇരിക്കാൻ ആളില്ലെങ്കിൽ സീറ്റ് മടക്കിവെച്ച് ഒന്നാന്തരം ലഗേജ് സ്പേസും നേടാമെന്നത് മറ്റൊരു പ്രായോഗിക വശമാണ്. ശരിക്കും ഡ്രൈവർ ഉൾപ്പടെ 8 പേർക്ക് വരെ ഇരിക്കാവുന്ന സീറ്റിംഗ് സ്റ്റൈലാണ് ഇന്നോവയിലുള്ളത്.

പ്രിയക്ക് ഥാര്‍ റോക്‌സ് സ്റ്റാർ എഡിഷൻ സമ്മാനിച്ച് ചാക്കോച്ചൻ

1990-ങ്ങളുടെ അവസാനത്തില്‍ മലയാള സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ആയിരുന്നു കുഞ്ചാക്കോ ബോബന്‍ (Kunchacko Boban). ബോളിവുഡിന് ഷാരൂഖ് ഖാന്‍ എന്താണോ അതായിരുന്നു മോളിവുഡിന് ചാക്കോച്ചന്‍. അനിയത്തിപ്രാവ്, നിറം എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് പ്രണയാഭ്യത്ഥനയുമായി ചാക്കോച്ചന് കത്തുകള്‍ എഴുതിയത്. ഒടുവില്‍ തന്റെ ഒരു ആരാധികയെ തന്നെയാണ് നടന്‍ ജീവിതസഖിയാക്കിയത്. 1999-ല്‍ കൂട്ടുകാരിക്കൊപ്പം ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്ന പ്രിയ എന്ന പെണ്‍കുട്ടിയുമായി ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായ കുഞ്ചാക്കോ 2005 ഏപ്രില്‍ രണ്ടിന് ജീവിതപങ്കാളിയാക്കി.

ആളുകൾ ചോദിച്ചുവാങ്ങുന്ന '5.99 ലക്ഷത്തിന്റെ വലിയ മാരുതി' കാർ

എസ്‌യുവികളുടെ ബഹളങ്ങൾക്കിടയിലും ഇന്നും ആളുകൾ തിരക്കിയെത്തുന്നൊരു ഹാച്ച്ബാക്കാണ് മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno). നല്ല ഒന്നാന്തരം ഫാമിലി കാറായി വാഴ്ത്തിപ്പാടുന്ന ഈ മോഡലിന് കുറ്റം പറയാൻ യാതൊന്നുമില്ലെന്ന് വേണം പറയാൻ. പണ്ട് സേഫ്റ്റി പറഞ്ഞ് ആളുകൾ കളിയാക്കിയിരുന്നുവെങ്കിലും രണ്ടാം തലമുറയിലേക്ക് ബലേനോ മാറിയതോടെ അക്കാര്യത്തിലും പുലിക്കുട്ടിയായി ആശാൻ. മികച്ച പെർഫോമൻസ്, കിടിലൻ മൈലേജ്, നല്ല റീസെയിൽ വാല്യൂ, മോഡേൺ ഫീച്ചറുകൾ, അകത്ത് ധാരാളം സ്പേസ് എന്നിവയെല്ലാം ചെറിയ വിലയ്ക്ക് കിട്ടുമെന്നതാണ് ബലേനോയിലേക്ക് ഇന്നും ആളുകളെ അടുപ്പിക്കുന്ന കാര്യം.
Advertisement

വേനൽക്കാല യാത്രകൾ ഇനി കൂളാകും

വേനല്‍ക്കാലം ആരംഭിച്ചതോടെ രാജ്യത്തുടനീളം ഉഷ്ണതരംഗം കടുക്കുകയാണ്. നേരിട്ടുള്ള സൂര്യപ്രകാശവും വായുസഞ്ചാരമില്ലാത്ത ക്യാബിനും താപനില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. ഇത് ദീര്‍ഘദൂര യാത്രകളെ കഠിനമാക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനുള്ളിലെ താപനില മിനിറ്റുകള്‍ക്കുള്ളില്‍ അസഹനീയമായ നിലയിലേക്ക് ഉയരുന്നത് യാത്രക്കാരെയും സ്ഥിരമായി വാഹനം ഓടിക്കുന്നവരെയും ഒരുപോലെ തളര്‍ത്തുന്നു. എന്നാല്‍ ചില ചെറിയ മുന്‍കരുതലുകളിലൂടെയും ആക്‌സസറികളിലൂടെയും ഈ ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കാറിനുള്ളില്‍ ഘടിപ്പിക്കാവുന്ന ചില ആക്‌സസറികള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അത്തരത്തിലുള്ള 5 ആക്സസറികൾ ഏതൊക്കെയെന്ന് നോക്കാം.

ആ പഴയ പൾസർ 180 പുറത്തിറക്കി ബജാജ്; വില 1.22 ലക്ഷമേയുള്ളൂ

ബജാജിനെ ബജാജ് ആക്കിയ മുതലാണ് പൾസർ സീരീസുകൾ. പണ്ട് 150, 180, 200, 220 തുടങ്ങിയ മോഡലുകളിലൂടെ വിപ്ലവം രചിച്ച കമ്പനി ഇപ്പോഴും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് പൾസർ ശ്രേണി തന്നെയാണ്. സാധാരണക്കാരന് എന്നും ഇഷ്‌ടം തോന്നുന്ന ഡിസൈനും താങ്ങാനാവുന്ന വിലയും എല്ലാം കാത്തുസൂക്ഷിക്കുമ്പോൾ ആളുകൾ എങ്ങനെ ഇഷ്‌ടപ്പെടാതിരിക്കും. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം പൾസർ 180 തിരികെ കൊണ്ടുവന്നുകൊണ്ട് ബജാജ് ക്ലാസിക് പൾസർ ശ്രേണി വിപുലീകരിച്ചിരിക്കുകയാണ്. അതും 1.22 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത് എന്നത് കൂടിയറിഞ്ഞാൽ പലരും ഷോറൂമിലേക്ക് വെച്ചുപിടിക്കാനാണ് സാധ്യത.

18-ാം വയസ്സില്‍ ബെന്‍സ് വാങ്ങി 10 മില്യണ്‍ ഫേളോവേഴ്‌സുളള നടി

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത യുവതാരമാണ് നിതാന്‍ഷി ഗോയല്‍ (Nitanshi Goel). സിനിമാ ലോകത്ത് നിതാന്‍ഷിയെ അടയാളപ്പെടുത്തിയത് കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' എന്ന ചിത്രമാണ്. ഇതിലെ 'ഫൂല്‍ കുമാരി' എന്ന കഥാപാത്രം ആഗോളതലത്തില്‍ തന്നെ വലിയ പ്രശംസ പിടിച്ചുപറ്റി. 97-ാം ഓസ്‌കാര്‍ അവാര്‍ഡ്‌സിനുള്ള ഇന്ത്യന്‍ എന്‍ക്രി കൂടിയായിരുന്നു ഈ സിനിമ. ഇതിനുപുറമെ 'എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി', 'ഇന്ദു സര്‍ക്കാര്‍', 'മൈതാന്‍' തുടങ്ങിയ സിനിമകളിലും സാന്നിധ്യം അറിയിച്ച നിതാന്‍ഷി കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

വൈബായി ഹ്യുണ്ടായിയുടെ ഫോർ സിലിണ്ടർ എഞ്ചിനുള്ള കാർ

മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ തുടങ്ങിയ ഹാച്ച്ബാക്കുകളോട് പടപൊരുതി വെന്നിക്കൊടി പാറിച്ച കൊറിയൻ കുട്ടിക്കാറാണ് ഗ്രാൻഡ് i10 നിയോസ് (Hyundai Grand i10 NIOS). ഇവർക്കൊന്നുമില്ലാത്ത വലിയൊരു കാര്യം ഹ്യുണ്ടായി ഹാച്ചിനുണ്ട്. എന്താണന്നല്ലേ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ. സെഗ്മെന്റിലെ ബാക്കി മോഡലുകളെല്ലാം ത്രീ സിലിണ്ടർ എഞ്ചിനുംവെച്ച് ഓടുമ്പോൾ കൂടുതൽ കാര്യക്ഷമമായിട്ടാണ് i10 ഇന്നും നിരത്തുകൾ ഭരിക്കുന്നത്. പല പെട്രോൾ കാറിൽ നിന്നും അന്യം നിന്ന് പോവുന്ന ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇപ്പോഴും നിയോസിലുള്ളത് വലിയ കാര്യം തന്നെയാണ്.
Advertisement

എംജി മജസ്റ്ററിന് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ്

ഇന്ത്യയിലെ ആദ്യത്തെ ഡി+ എസ്‌യുവി (D+ SUV) ആയ എംജി മജസ്റ്റര്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തിലൂടെ തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. റെയില്‍ പാളത്തിലൂടെ ലോകത്തിലെ ഏറ്റവും ഭാരമേറിയ ട്രെയിന്‍ വലിച്ച എസ്‌യുവി എന്ന നേട്ടമാണ് മജസ്റ്റര്‍ സ്വന്തമാക്കിയത്. ഗുഡ്സ് ലോക്കോമോട്ടീവ്, പാസഞ്ചര്‍ കോച്ചുകള്‍ എന്നിവയടക്കം 406.4 ടണ്‍ ഭാരമാണ് വാഹനം വലിച്ചത്. ജമ്മു കശ്മീരിലെ കാക്കാപോറ, അവന്തിപുര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കിലായിരുന്നു ഈ അസാധാരണ പ്രകടനം അരങ്ങേറിയത്. ഏകദേശം 300 അടി ദൂരമാണ് എംജി മജസ്റ്റര്‍ ഇത്രയും വലിയ ഭാരം വഹിച്ചുകൊണ്ട് സഞ്ചരിച്ചത്.

നെക്സോണും പഞ്ചും ചേർന്ന് വിറ്റത് 4 ലക്ഷം കാറുകൾ

ടാറ്റ മോട്ടോര്‍സിന്റെ കരുത്തുറ്റ മോഡലുകളായ നെക്‌സോണും (Tata Nexon) പഞ്ചും (Tata Punch) ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2026 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഈ രണ്ട് മോഡലുകളും ചേര്‍ന്ന് ആകെ 4,00,034 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഇതോടെ കോംപാക്ട് എസ്യുവി വിഭാഗത്തിലെ ഏറ്റവും വലിയ ശക്തിയായി ടാറ്റ മാറിക്കഴിഞ്ഞു. വിപണിയിലെ കടുത്ത മത്സരങ്ങള്‍ക്കിടയിലും ഈ നേട്ടം ശ്രദ്ധേയമാണ്. ഈ വിജയത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ടാറ്റ നെക്‌സോണ്‍ ആണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2,16,054 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ നെക്‌സോണിനായി.

23 KM മൈലേജുള്ള 8 സീറ്റർ എംപിവി ഇതുവരെ വാങ്ങിയത് 2 ലക്ഷം പേർ

ഹേറ്റേഴ്‌സില്ലാത്തൊരു കാർ പറയാൻ പറഞ്ഞാൽ പലരും ആദ്യം പറയുന്നത് ടൊയോട്ട ഇന്നോവയും (Toyota Innova MPV) പേരാവും. മൂന്ന് തലമുറ ആവർത്തനത്തിൽ പുറത്തിറങ്ങിയിട്ടും ആരാധകവൃന്ദം കൂടുന്നതല്ലാതെ യാതൊരു കുറവും സംഭവിച്ചിട്ടില്ല. വില എത്രത്തോളം കൂടിയാലും ആളുകൾ വാങ്ങാനായി ഇടിച്ചുനിൽക്കുകയാണ്. ആദ്യത്തെ ഇന്നോവയും രണ്ടാമത്തെ ക്രിസ്റ്റയും മൂന്നാമനായ ഹൈക്രോസുമെല്ലാം ഇന്ത്യക്കാരുടെ മനസിൽ പ്രത്യേക സ്ഥാനമുള്ളവരാണെന്ന് തെളിയിക്കുന്നതാണ് അവയുടെ വിൽപ്പന കണക്കുകൾ. യാത്ര സുഖത്തിന്റെ കാര്യത്തിലായാലും റീസെയിൽ വാല്യുവിന്റെ കാര്യത്തിലായാലും ഇന്നോവയെ കടത്തിവെട്ടാൻ വേറൊരു 7-സീറ്റർ ഉണ്ടോയെന്ന് വരെ സംശയമാണ്.

'ബാസ്' പദ്ധതിയിലൂടെ പകുതി വിലയിൽ 5 കരുത്തൻമാർ

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒന്നാണ് 'ബാസ്' (Battery as a Service - BaaS) സ്‌കീം. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ വലിയൊരു ഭാഗം ബാറ്ററിയുടേതാണെന്ന് നമുക്കെല്ലാവര്‍ക്കും അറയാം. ഈ ബാറ്ററി ഉപഭോക്താവിന് വില്‍ക്കുന്നതിന് പകരം കമ്പനികള്‍ വാടകയ്ക്ക് നല്‍കുന്ന രീതിയാണ് ബാസ്. ബാറ്ററിയുടെ വില ഒഴിവാക്കി വാഹനം മാത്രം വാങ്ങാനും, ബാറ്ററിക്ക് മാസാമാസം നിശ്ചിത തുക വരിസംഖ്യയായി നല്‍കാനും സാധിക്കുന്ന ഈ രീതി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രാരംഭ വില ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisement

ട്രയംഫിന്റെ പുതിയ 350 സിസി സ്ക്രാംബ്ലർ റിവ്യൂ

ഇക്കഴിഞ്ഞ 2025 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജിഎസ്‌ടി 2.0 അവതരിപ്പിക്കുകയുണ്ടായി. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമെല്ലാം വില കാര്യമായ രീതിയിൽ കുറയുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. എന്നാൽ 350 സിസിയിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് വിലക്കുറവിന് അംഗീകാരം ലഭിച്ചത്. ഇവയ്ക്ക് നികുതി 18 ശതമാനമാക്കി കുറച്ചപ്പോൾ 350 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള മോഡലുകളുടെ നികുതി സർക്കാർ 40 ശതമാനമായി പുനക്രമീകരിക്കുകയും ചെയ്‌തു. ഇതോടെ ട്രയംഫ്, ബജാജ് പോലുള്ള ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയും നേരിട്ടു. ജിഎസ്‌ടി 2.0 ആരംഭിച്ചതിനുശേഷം ഇരുവരുടേയും മിക്ക മോഡലുകൾക്കും വില വലിയ തോതിൽ വർധിപ്പിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

വലിയ ഡ്യൂക്കിന് ഒറ്റയടിക്ക് 40,000 രൂപ കൂട്ടി കെടിഎം

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലാണ് ഡ്യൂക്ക് 390. വേറെ ഒരു മോഡലിനുമില്ലാത്തത്ര ഫാൻബേസാണ് ഈ മിടുമിടുക്കനുള്ളത്. പെർഫോമൻസുകൊണ്ട് ഇന്ത്യൻ യുവത്വങ്ങളുടെ കണ്ണഞ്ചിപ്പിച്ച ബൈക്ക് ഇന്നും ഹോട്ട് കേക്ക് പോലെയാണ് വിറ്റഴിയുന്നത്. എന്നാൽ ഇപ്പോൾ സുപ്രധാനമായൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. മറ്റൊന്നുമല്ല, ഇനി പഴയ വിലയ്ക്ക് ഈ സ്പോർട്‌സ് നേക്കഡ് മോട്ടോർസൈക്കിൾ വാങ്ങാൻ ഒക്കില്ലെന്നാണ് ബ്രാൻഡ് പറയുന്നത്. വേറെ നിവൃത്തിയില്ലാത്തതിനാൽ 390 ഡ്യൂക്കിന്റെ വില കൂട്ടിയിരിക്കുകയാണ് കെടിഎം (KTM 390 Duke).

ഷോക്കടിപ്പിക്കാത്ത വില, 154 KM റേഞ്ച്! എൻഫീൽഡ് ഇവി വിപണിയിൽ

ടിവിഎസ്, ബജാജ്. ഹീറോ മോട്ടോകോർപ്, ഹോണ്ട, സുസുക്കി, യമഹ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് പിന്നാലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് കാലുകുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഇതിനോടകം സോഷ്യൽ മീഡിയയിലുടനീളം ഹൈപ്പുയർത്തിയ ഫ്ലയിംഗ് ഫ്ലീ C6 (Royal Enfield Flying Flea C6) മോഡലുമായാണ് കമ്പനിയുടെ വരവ്. ഇവിക്കായുള്ള ബുക്കിംഗുകളും ടെസ്റ്റ് റൈഡുകളും 2026 ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 12 മണി മുതൽ ബെംഗളൂരുവിലെ ജയനഗറിലെ ആദ്യത്തെ സമർപ്പിത ഫ്ലീ ഷോറൂമിൽ ആരംഭിക്കും.

വേനൽ ചൂടിലും കുളിർമയേകാൻ ക്രെറ്റ സമ്മർ എഡിഷൻ എത്തി

ഇന്ത്യന്‍ വാഹന വിപണിയിലെ എസ്‌യുവി രാജാവായ ക്രെറ്റയുടെ പുത്തന്‍ പതിപ്പുമായി ഹ്യുണ്ടായി രംഗത്തെത്തി. വേനല്‍ക്കാല യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി 'ക്രെറ്റ സമ്മര്‍ എഡിഷന്‍' (Hyundai Creta Summer Edition) വിപണിയില്‍ എത്തിച്ചത്.ക്രെറ്റയുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ അത്യാധുനിക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് സമ്മര്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക പതിപ്പിന് 12.05 ലക്ഷം രൂപ മുതല്‍ 17.89 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ആകര്‍ഷകമായ ഫീച്ചറുകളും സാങ്കേതികത്തികവും ഒത്തുചേരുന്ന ഈ പുതിയ പതിപ്പിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
Advertisement

ഹാച്ച്ബാക്കിന് കുറഞ്ഞ വിലയുള്ള പുതിയ വേരിയന്റുമായി കമ്പനി

കാറുകളിലെ മഹാറാണിയെന്ന പദവി അലങ്കരിക്കുന്ന വാഹനമാണ് മിനി കൂപ്പറുകൾ. പല വകഭേദങ്ങളിൽ ലഭ്യമായ ഈ ആഡംബര ഹാച്ച്ബാക്കുകൾക്ക് ലോകമെമ്പാടും വലിയ ഫാൻബേസ് തന്നെയാണുള്ളത്. നല്ല വിലയാണെങ്കിലും രാജ്യത്ത് കൊണ്ടുവരുന്ന ഓരോ യൂണിറ്റും വാങ്ങാൻ ആളുകൾ തള്ളിക്കയറ്റമാണ്. വലിപ്പത്തിൽ മാത്രമാണ് കുറവുള്ളതെങ്കിലും ലുക്കിന്റെ കാര്യത്തിലോ ഫീച്ചറുകളുടെ കാര്യത്തിലോ മിനി യാതൊരു കുറവും വരുത്താറില്ലെന്നതാണ് ഇതിന്റെ കാരണം. കൂപ്പറിന്റെ ത്രീ ഡോർ മോഡലുകൾ പോരെന്നുള്ളവർക്കായി കമ്പനി കൺട്രിമാൻ എന്നൊരു മിടുക്കനെ കൂടി വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. പെട്രോളിലും ഇലക്‌ട്രിക്കിലും ലഭ്യമായ ഇവയും ഇവിടെ വലിയ ഹിറ്റാണ് നേടിയിരിക്കുന്നത്.