കിടിലൻ ലുക്കിൽ റേഞ്ച് റോവറിൽ വന്നിറങ്ങി 'ധുരന്ദർ'

ബോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള നായകൻമാരിൽ ഒരാളാണ് രൺവീർ സിങ്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ 30 കോടി മുതൽ 50 കോടി രൂപ വരെയാണ് താരം പ്രതിഫലമായി ഈടാക്കുന്നതെന്നാണ് വിവരം. ഇത്രയും തുക വാങ്ങുമ്പോൾ എന്തായാലും ഇവരുടെ ജീവിതം എത്ര ആഡംബരപൂർവമായിരിക്കുമെന്ന് ഊഹിക്കാല്ലോ. യാത്ര ചെയ്യുന്ന കാറുകളായാലും താമസിക്കുന്ന വീടായാലുമെല്ലാം ഏതൊരു മനുഷ്യനും മോഹിച്ചുപോവുന്ന തരത്തിലുള്ളതാണ്. അടിക്കടി താരം വാർത്തകളിൽ നിറയാറുമുണ്ട്. പ്രായമായ ആരാധികയുടെ കാൽ തൊട്ട് വന്ദിച്ച്, കൈയിൽ ചുംബിക്കുകയും ചെയ്‌ത താരത്തിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു.

7 പേര്‍ക്ക് ഉല്ലസിച്ച് പോകാനൊരു ഇലക്ട്രിക് കാര്‍!

ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്. സ്വദേശി ബ്രാന്‍ഡുകള്‍ക്കൊപ്പം ചില ലോകോത്തര ഫോറിന്‍ കാര്‍ കമ്പനികളും സമീപകാലത്തായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്‌ലയുടെ വരവ് ഇന്ത്യന്‍ ഓട്ടോ ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഇളക്കി മറിച്ചിരുന്നു. വിദേശ വിപണികളില്‍ ടെസ്‌ലയോട് നേരിട്ട് ഏറ്റുമുട്ടുന്ന വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റും ഇന്ത്യ പിടിക്കാനായി കച്ചകെട്ടി നില്‍ക്കുകയാണ്. ടെസ്‌ല ഇവികള്‍ നേരിട്ട് ഇറക്കുമതി ചെയ്ത് വില്‍ക്കുമ്പോള്‍ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. അതിന്റെ മെച്ചവും കമ്പനിക്ക് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

ട്രയംഫിന്റെ 400 സിസി ബൈക്ക് പഴയ വിലയ്ക്ക് വാങ്ങാൻ പറ്റില്ല

ഇന്ത്യയിൽ രണ്ട് 400 സിസി മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചതിന് ശേഷം മൊത്തത്തിലുള്ളണ്ടായിരുന്ന ഇമേജ് മാറ്റിയെടുത്തവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. ആഡംബര ബൈക്കുകൾ മാത്രം നിർമിച്ച് പുറത്തിറക്കിയിരുന്ന കമ്പനിയിൽ നിന്നും താങ്ങാനാവുന്ന വിലയിൽ സാധാരണക്കാരനായി ഒരു വണ്ടിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. ആഭ്യന്തര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും തമ്മില്‍ കൈകോര്‍ത്തതിന്റെ ഫലമായാണ് സ്പീഡും സ്ക്രാംബ്ലറും പിറവികൊണ്ടത്. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് കൈയാളിയിരുന്ന റോയൽ എൻഫീൽഡിനെ കുടുക്കാനുള്ള ബജാജിന്റെ അവസാന തന്ത്രം വലിയ തോതിൽ വിജയിക്കുകയും ചെയ്‌തു.

14 രൂപയ്ക്ക് നിങ്ങളുടെ ടെസ്‌ല കാർ ചാർജ് ചെയ്യാം

ടെസ്‌ല രാജ്യത്ത് എത്തിയപ്പോൾ മുതൽ ഓരോ ദിവസവും പുതിയ പുതിയ വാർത്തകളും അപ്ഡേറ്റുകളുമാണ് പുറത്ത് വിടുന്നത്. എതിരാളികൾ പോലും ആകാംക്ഷയോടെയാണ് ടെസ്‌ലയെ നോക്കി കാണുന്നത്. ഇപ്പോഴിതാ ടെസ്‌ല തങ്ങളുടെ ഉപഭോക്താക്കൾക്കുളള ചാർജിങ്ങ് സ്റ്റേഷനും ആരംഭിച്ചിരിക്കുകയാണ്. വെറും ചാർജിങ്ങ് സ്റ്റേഷൻ അല്ല കേട്ടോ നല്ല കിടിലൻ സുപ്പർ ചാർജിങ്ങ് സ്റ്റേഷനാണ് ബ്രാൻഡ് മുംബൈയിലെ വൺ ബികെസിയിൽ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. രാജ്യത്ത് മൊത്തത്തിൽ എട്ട് പുതിയ സൂപ്പർചാർജറുകൾ സ്ഥാപിക്കാനാണ് ടെസ്‌ലയുടെ പദ്ധതി. ചാർജിംഗ് സ്റ്റേഷനിൽ നാല് 250kW സൂപ്പർചാർജറുകളും നാല് 11kW ഡെസ്റ്റിനേഷൻ ചാർജറുകളുമാണ് ഉളളത്.
Advertisement

സോഷ്യൽ മീഡിയയിലൂടെ സിനിമയിൽ എത്തിയ സുന്ദരി

സിനിമ മോഹവുമായി നടക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട് നമ്മുടെ നാട്ടിൽ, എല്ലാവർക്കും ഒന്നും അങ്ങനെ പെട്ടെന്ന് എത്തിപിടിക്കാൻ കഴിയുന്നതുമല്ല സിനിമ രംഗം. കഴിവും, അഴകും ഒരുപോലെ ഉളളവർക്ക് മാത്രമേ സിനിമയിലേക്ക് കയറാൻ സാധിക്കു, അതിലുപരി നല്ല ഭാഗ്യവും. മലയാള സിനിമയിലെ പല പുതുമുഖങ്ങളും അത്തരത്തിൽ എത്തിയിട്ടുളളവർ തന്നെയാണ്. ഇപ്പോൾ സിനിമയിലേക്ക് കയറാനുള്ള എളുപ്പവഴിയായി സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നുണ്ട്. റീൽസിലൂടേയും വീഡിയോകളിലൂടേയും പ്രേക്ഷകരുടെ മനസ് കവർന്ന നിരവധി പേരുണ്ട്. അങ്ങനെ ഒരു സുന്ദരിയാണ് നീതു മായ. 2023-ൽ ഇറങ്ങിയ പന്തം എന്ന ചിത്രത്തിലൂടെയാണ് നീതു സിനിമ ലോകത്തേക്ക് കാൽവയ്ക്കുന്നത്.

മോഡിഫിക്കേഷന് മൂക്കുകയറിടാന്‍ കൊണ്ടുവന്ന നിയമം

വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ അഥവാ രൂപമാറ്റം വരുത്തുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോഴും നിരവധി പേര്‍ വാഹനങ്ങള്‍ രൂപമാറ്റം നടത്തി നിരത്തില്‍ ഇറക്കുന്നു. പിടിക്കപ്പെട്ടാലും പിഴ അടച്ച് ഊരിപ്പോരാമെന്നതിനാല്‍ മോഡിഫിക്കേഷന്‍ നിര്‍ബാധം തുടരുന്നു. ഒരു കാര്യം നിരോധിക്കുമ്പോള്‍ അത് പൂര്‍ണമായി തുടച്ച് നീക്കാനായി ലഭ്യത ഇല്ലാതാക്കുക എന്നതാണ് അധികാരികള്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. സമാനമായ രീതിയില്‍ വാഹന മോഡിഫിക്കേഷന് മൂക്കുകയറിടാനായി ഇതിന് ഉപയോഗിക്കുന്ന ആക്‌സസറികളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിരോധിച്ചിരിക്കുകയാണ് ഒരു പ്രാദേശിക ഭരണകൂടം. അത് എവിടെ ആണെന്നും പുതിയ നിയമത്തെ കുറിച്ച് വിശദമായും ചുവടെ വായിക്കാം.

നിതിൻ ഗഡ്കരിയുടെ വെല്ലുവിളിയിൽ വിറച്ച് വാഹനലോകം

എഥനോൾ പെട്രോളിനെതിരെ രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധം അരങ്ങേറുകയാണ്. തെറ്റായ രീതിയിലുള്ള പല പ്രചരണങ്ങളും എഥനോൾ കലർന്ന പെട്രോളിനെതിരെ രാജ്യത്തെങ്ങും നടക്കുന്നുണ്ടെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബിസിനസ്സ് ടുഡേ ഇന്ത്യ@100 ഉച്ചകോടിയിലെ ഒരു സെഷനിൽ സംസാരിക്കവേ അഭിപ്രായപ്പെട്ടു. രാജ്യത്ത് എഥനോൾ പെട്രോൾ മൂലം തകരാറിലായി ഏതെങ്കിലും വാഹനം ഉദാഹരണമായി കാണിക്കു എന്നാണ് വെല്ലുവിളിച്ചിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം തന്നെ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ ഇന്ധനം പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യാ ഗവൺമെന്റ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ട്രയംഫിന്റെ അണ്ണനും തമ്പിയും; ഏത് വാങ്ങുമെന്ന കൺഫ്യൂഷനുണ്ടോ?

വളരെ ചുരുങ്ങിയ കാലംകൊണ്ട് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലെ ശക്തമാരായി മാറിയിരിക്കുകയാണ് ട്രയംഫ് (Triumph Motorcycles). ബജാജിന്റെ കൈപിടിച്ച് 400 സിസി സെഗ്മെന്റിലേക്ക് ഇറങ്ങുമ്പോൾ കമ്പനി പോലും ഇത്രയും പ്രതീക്ഷ വെച്ചിട്ടുണ്ടായിരിക്കില്ല. എന്തായാലും തുടക്കത്തിലെത്തിയ രണ്ട് പേരെ ജനം നെഞ്ചിലേറ്റിയപ്പോൾ പുതിയ പതിപ്പുകളും മൈലേജിനായി എത്തി. ഒടുവിൽ 400 സിസി വിഭാഗത്തിലെ ട്രയംഫിന്റെ ആദ്യത്തെ കഫേ റേസർ മോഡലായി ത്രക്സ്റ്റണും പിറവികൊണ്ടിരിക്കുകയാണിപ്പോൾ. സ്ക്രാംബ്ലർ 400 X-ന് മുകളിലായി സ്ഥാനംപിടിക്കാൻ പോവുന്ന ഇടിവെട്ട് ബൈക്ക് യൂത്തൻമാർക്കിടയിൽ തരംഗമാവുമെന്ന കാര്യം ഉറപ്പാണ്.
Advertisement

പിഎം ഇ-ഡ്രൈവ് പദ്ധതി 2 വര്‍ഷത്തേക്ക് കൂടി നീട്ടി!

ഫെയിം (FAME) എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ്) ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് എന്ന പദ്ധതിക്ക് കീഴില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫെയിം II പദ്ധതിയുടെ കാലാവധി അവസാനിച്ച ശേഷം കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം തുടക്കമിട്ട പദ്ധതിയാണ് പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നോവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ് (PM E-DRIVE). ഇപ്പോള്‍ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.

ക്യാമറക്കണ്ണിൽ കുടുങ്ങി പുത്തൻ നിസാൻ എസ്‌യുവി

ഇന്ത്യയിൽ ഒരൊറ്റ മോഡലിനെ വെച്ച് പണിയെടുപ്പിച്ച് പണമുണ്ടാക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). ഇടയ്ക്ക് സഹായത്തിനായി X-ട്രെയിൽ എന്ന ഭീമനെ കൊണ്ടുവന്നെങ്കിലും ആളുകൾ കാര്യമായി മൈൻഡ് ചെയ്‌തില്ല. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വണ്ടികളല്ല നിസാനിൽ നിന്നും തങ്ങൾക്ക് വേണ്ടതെന്ന് ജനങ്ങൾ കമ്പനിയോട് പറയാതെ പറയുകയായിരുന്നു. ഇത് മനസിലാക്കിയ കമ്പനി അടുത്തതായി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത് പൂർണമായും ഇന്ത്യയിൽ നിർമിക്കുന്നൊരു എസ്‌യുവി ആയിരിക്കും. അതും രാജ്യത്തെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി നിരയിലേക്കാണ് ആശാൻ എത്തുന്നത്.

ഒറ്റ ദിവസം മുടക്കിയത് മൂന്ന് കോടി രൂപ

ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടേയും ഒരു വല്ലാത്ത ആഗ്രഹമാണ്. എന്നാൽ ഒരു ദിവസം തന്നെ രണ്ട് വാഹനങ്ങൾ വാങ്ങിയാലോ. യു.പി സ്വദേശിയായ പ്രമുഖ വ്യവസായിയാണ് ഒരു ദിവസം തന്നെ ടൊയോട്ടയുടെ രണ്ട് എസ്‌യുവികൾ സ്വന്തമാക്കിയത്. ഒരു ഫോർച്ച്യൂണറും ലാൻഡ് ക്രൂയിസർ 300 ആണ് അദ്ദേഹം വാങ്ങിയത്. ലാൻഡ് ക്രൂയിസർ LC300, ഫോർച്യൂണർ എന്നിവയുടെ ഡെലിവറി എടുക്കുന്ന ഈ ചിത്രങ്ങൾ ധർമ്മേന്ദ്ര യാദവ് ബസ്തി എന്ന വ്യക്തിയാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ തേജ് പ്രതാപ് സിംഗ് ആണ് വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

10 ലക്ഷം ബജറ്റില്‍ വാങ്ങാവുന്ന 4 സെഡാനുകള്‍

നിലവില്‍ കാര്‍ വിപണിയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് (എസ്‌യുവി) ഡിമാന്‍ഡ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ബോഡിടൈപ്പാണ് എസ്‌യുവികള്‍. നിലവില്‍ ട്രെന്‍ഡ് എസ്യുവികള്‍ക്ക് അനുകൂലമാണെങ്കിലും സെഡാന്‍ കാറുകള്‍ക്ക് അതിന്റേതായ ഒരു സ്ഥാനമുണ്ടെന്ന കാര്യം ആരും തള്ളിക്കളയില്ല. താഴ്ന്ന സീറ്റിംഗ് പൊസിഷന്‍ സ്‌പോര്‍ട്‌സ് കാര്‍ ഓടിക്കുന്നതിന് സമാനമായ അനുഭവം സമ്മാനിക്കുമെങ്കിലും കൂടുതല്‍ സ്‌പെയ്‌സും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതിനാലാണ് എസ്‌യുവികള്‍ക്ക് മുന്നില്‍ സെഡാനുകള്‍ സൈഡ് ആയത്. എന്നാല്‍ 2025 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ഒരു സെഡാന്‍ ആയിരുന്നു.
Advertisement

ജിംനിയുടെ പെട്ടിയിലെ അവസാന ആണിയടിക്കാൻ ഥാർ ഫെയ്‌സ്‌ലിഫ്റ്റ്

ഓഫ്-റോഡ് എസ്‌യുവികളിലെ കിങാണ് മഹീന്ദ്ര ഥാർ. പഴയ പരുക്കൻ ശൈലിയിൽ നിന്നും ലൈഫ് സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറിയതോടെ ഥാർ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. മഹീന്ദ്ര പോലും അത്ഭുതപ്പെടുന്ന രീതിയിൽ ഇന്നും മോഡൽ വിറ്റഴിയുന്നുണ്ട്. മാരുതിയുടെ ഐതിഹാസികമായ ജിംനി എത്തുന്നതോടെ ഥാറിന് കച്ചോടം കുറയുമെന്ന് പലരും വിലയിരുത്തിയിരുന്നുവെങ്കിലും കൂടുതൽ താങ്ങാനാവുന്ന വിലയുള്ള 2WD പതിപ്പ് പുറത്തിറക്കിയാണ് കമ്പനി ഈ മത്സരത്തെ നേരിട്ടത്. അന്യായ റോഡ് പ്രസൻസും പെർഫോമൻസുമുള്ള 3-ഡോർ ഥാറിന് മുന്നിൽ പിടിച്ചുനിൽക്കാൻ ജിംനിക്ക് സാധിക്കാതെ പോയതാണ് പിന്നീട് കണ്ടത്.

മാരുതിയുടെ ബുദ്ധി അപാരം തന്നെ

മാരുതി സുസുക്കി എന്നാൽ കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിൽ പടുത്തുയർത്തിയ ബ്രാൻഡാണ്. പോക്കറ്റിലൊതുങ്ങുന്ന വില, സർവീസ്, റീസെയിൽ വാല്യു എന്നിവയൊക്കെയാണ് മാരുതി സുസുക്കിയുടെ മുഖമുദ്ര എന്ന് തന്നെ പറയാം. ഡീസൽ എഞ്ചിനുകൾ നിർത്തിയതിന് ശേഷം ചെറിയ ഒരു അതൃപ്തി ഉപഭോക്താക്കളിൽ പ്രതിഫലിച്ചിരുന്നു എങ്കിലും പെട്രോൾ മോഡലുകൾക്കൊപ്പം തന്നെ ഹൈബ്രിഡ് കരുത്തും മികച്ച മൈലേജും ലഭിച്ചതോടെ ഡീസലിൻ്റെ അഭാവം കണക്കിലെടുത്തില്ല. ഡീസൽ എഞ്ചിൻ ലഭ്യമല്ലെങ്കിലും എതിരാളികളോട് മുട്ടാൻ മാരുതിക്ക് ഹൈബ്രിഡ്, പെട്രോൾ, ഇവി കരുത്ത് തന്നെ ധാരാളമാണ്. ഇവിയിൽ മാത്രം ശ്രദ്ധി കേന്ദ്രീകരിക്കാതെ ഒന്നിൽ കൂടുതൽ ഓപ്ഷനുകളാണ് മാരുതി ലഭ്യമാക്കുന്നത്.

E20 പെട്രോള്‍ അടിച്ച് പണിയായാല്‍ വാറണ്ടിയില്ലെന്ന് ടൊയോട്

രാജ്യം E20 ഇന്ധനലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന സാഹചര്യത്തില്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്കും ചൂടുപിടിക്കുകയാണ്. 10 ശതമാനത്തിലധികം എഥനോള്‍ കലര്‍ന്ന പെട്രോളാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇത് 20 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ധന ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എന്നാല്‍, പുതിയ ഇന്ധനം പഴയ വാഹനങ്ങള്‍ക്ക് ദോഷകരമാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാ കോണില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. പുതിയ മോഡലുകള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും പഴയ വാഹനങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് പൊതുവെ കരുതുന്നത്.

ബേബി ക്രെറ്റ ഇന്ത്യയിലേക്ക്, അവതരണത്തിന് തീയതി കുറിച്ചു

ഇന്ത്യയിലെ സബ്-4 മീറ്റർ വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസയും ഹ്യുണ്ടായി വെന്യുവും മാത്രം അരങ്ങുവാണിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. പിന്നീടാണ് ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, കിയ സോനെറ്റ് പോലുള്ള മോഡലുകൾ വന്നുതുടങ്ങിയത് തന്നെ. ബ്രെസയും വെന്യുവും തമ്മിലുള്ള മത്സരം കാണാനും വല്ലാത്തൊരു രസമായിരുന്നു. അക്കാലത്ത് കോംപാക്‌ട് എസ്‌യുവികളിലെ ടെക്കിയെന്നാണ് പലരും വെന്യുവിനെ വിശേഷിപ്പിച്ചിരുന്നതും. എന്നാൽ സെഗ്മെന്റിലേക്ക് കൂടുതൽ ആധുനികർ എത്തിയതോടെ അൽപം ക്ഷീണം വണ്ടിക്കുണ്ടായിട്ടുണ്ട്. ഒപ്പം ഡിസൈനിലെ ചെറിയ പാളിച്ചകളും പലർക്കും അത്പ താത്പര്യമുള്ള ഒന്നായിരുന്നില്ല.
Advertisement

6.14 ലക്ഷത്തിന്റെ എസ്‌യുവിയില്‍ വന്ന മാറ്റം അറിഞ്ഞോ?

ഇന്ത്യയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാനിന്റെ ഏക അത്താണിയാണ് മാഗ്‌നൈറ്റ് (Nissan Magnite) സബ് കോംപാക്ട് എസ്‌യുവി. വമ്പന്‍ എതിരാളികള്‍ ഏറെയുള്ള സെഗ്‌മെന്റില്‍ മാഗ്‌നൈറ്റിനെ മത്സരക്ഷമമാക്കി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ കമ്പനി ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മാഗ്‌നൈറ്റിന്റെ കുറോ എഡിഷന്‍ പുറത്തിറക്കിയത്. കറുപ്പില്‍ ചാലിച്ചെടുത്ത കുറോ എഡിഷനിന്റെ കൂടെ നിസാന്‍ മാഗ്‌നൈറ്റില്‍ ഒരു പുതിയ കളര്‍ സ്‌കീമും അവതരിപ്പിച്ചു. മെറ്റാലിക് ഗ്രേ (Metallic Grey) എന്ന പുതിയ നിറമാണ് എസ്‌യുവിയുടെ കളര്‍ പാലറ്റില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.

കാറുകൾക്ക് അന്യായ ഓഫറുകളുമായി റെനോ!

പണ്ടത്തെ പ്രതാപമില്ലെങ്കിലും സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്ന വാഹന നിർമാതാക്കളാണ് റെനോ. ക്വിഡും ട്രൈബറും കൈഗറും എല്ലാം 10 ലക്ഷം രൂപയിൽ താഴെ വിലയിലെത്തുന്ന മിഡിൽ ക്ലാസുകാരന് വേണ്ടിയുള്ള കാറുകളാണ്. ആദ്യമായി കാർ വാങ്ങാനെത്തുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാനാവുന്ന മോഡലുകളാണ് ഈ ഫ്രഞ്ച് ബ്രാൻഡിന്റെ ആവനാഴിയിലുള്ളത്. അധികം വൈകാതെ തങ്ങളുടെ വാഹന നിര വിപുലീകരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് റെനോയിപ്പോൾ. അതിന് മുമ്പായി നിലവിലുള്ള സ്റ്റോക്ക് എങ്ങനെയും വിറ്റഴിക്കാനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. 2025 ഓഗസ്റ്റ് മാസത്തേക്കായി കിടിലൻ ഡിസ്കൌണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ.

ടാറ്റ ഹാരിയർ ഇവി ടെസ്റ്റ് ഡ്രൈവ് നടത്തി കേന്ദ്രമന്ത്രി

ജനങ്ങളുടെ മനസറിഞ്ഞ് വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോർസ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണല്ലോ ടാറ്റ ഹാരിയർ ഇവി. ജനങ്ങൾ മനസിൽ കണ്ടപ്പോൾ ടാറ്റ അത് പ്ലാൻ്റിൽ കണ്ടു എന്ന് വേണമെങ്കിൽ പറയാം. വാഹനം അവതരിപ്പിച്ചതിന് ശേഷം നിരവധി സെലിബ്രിറ്റികളും അത് പോലെ തന്നെ രാഷ്ട്രീയ നേതാക്കളും വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും വൈറലായതുമായ വ്യക്തിയാണ് കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമി. അദ്ദേഹം തൻ്റെ ഡൽഹിയിലുളള വസതിയിൽ ടാറ്റ ഹാരിയർ ഇവി ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ അദ്ദേഹത്തിൻ്റെ തന്നെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു.വീഡിയോ ടാറ്റ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വിൻ്റേജ് ലുക്കുളള ഹെൽമറ്റ് അവതരിപ്പിച്ച് സ്റ്റീൽബേർഡ്

ഇരുചക്ര വാഹനങ്ങളോടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. അത് കേവലം നിയമം അനുസരിക്കാൻ മാത്രമല്ല നിങ്ങളുടെ സുരക്ഷയ്ക്ക് കൂടി വേണ്ടിയാണ് എന്ന ഓർമ്മ വേണം. നല്ല കിടിലൻ ബൈക്കിൽ പോകുമ്പോൾ വില കുറഞ്ഞതും ക്വാളിറ്റി ഉള്ളതുമായ ഹൈൽമറ്റ് വയ്ക്കുന്നതാണല്ലോ അതിൻ്റെ ഭംഗി. ഹെൽമറ്റ് നിർമിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡാണ് സ്റ്റീൽബേർഡ്. പല നിറങ്ങളിലും ഡിസൈനിലും നല്ല പെടയ്ക്കണ ഹെൽമറ്റുകൾ പുറത്തിറക്കുന്നുണ്ട് ബ്രാൻഡ്. ഇപ്പോഴിതാ ആ നിരയിലേക്ക് ഒരു വിൻ്റേജ് സ്റ്റൈൽ ഹെൽമറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. വിന്റേജ് 3.0 സീരീസ് മോട്ടോർസൈക്കിളിംഗിന്റെ സുവർണ്ണ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതും ഇന്നത്തെ റൈഡർമാരുടെ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതുമായ ഒരു ഓപ്പൺ ഫേസ് ഹെൽമെറ്റാണിത്.
Advertisement

15 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഡാർക്ക് എഡീഷൻ മോഡലുകൾ

പുതിയ വാഹനം വാങ്ങാൻ പോകുമ്പോൾ പലർക്കും ആശയക്കുഴപ്പമുണ്ട്, ഏത് നിറമാണ് തെരഞ്ഞെടുക്കേണ്ടത് എന്നുളളത്. പല മോഡലുകളും തങ്ങളുടെ ഡിാൻ്റ് കൂടുതലുളള മോഡലുകൾക്ക് ഒരു ഡാർക്ക് എഡീഷൻ വേരിയൻ്റ് പുറത്തിറക്കുന്ന പതിവുണ്ട്. പുറത്ത് മാത്രമല്ല അകത്തും ബ്ലാക്ക്-ഔട്ട് നിറം നൽകുന്നുണ്ട്.അത്തരത്തിൽ നിങ്ങളുടെ ബജറ്റ് 15 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്ന നിരവധി മോഡലുകളുണ്ട് എന്നതാണ് ഗുണം. ടാറ്റയാണ് ഈ ട്രെൻഡ് ആരംഭിച്ചതെങ്കിലും ഇപ്പോൾ എല്ലാ ബ്രാൻഡുകളും ഇത് പിന്തുടരുന്നുണ്ട് എന്ന് കാണാൻ സാധിക്കും. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന മോഡലുകൾ ലിസ്റ്റിൽ ഉണ്ടോ എന്ന് അറിയണമെങ്കിൽ തുടർന്ന് വായിക്കാൻ മറക്കരുതേ.

വണ്ടി വാങ്ങി വാശിതീര്‍ക്കുന്ന 'ഗിവ്എവേ' രാജകുമാരന്‍

ചില ആഗ്രഹങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ലെന്ന് പറയാറുണ്ട്. പലര്‍ക്കും ഇത് അനുഭവമുണ്ടാകാം. ഇപ്പോള്‍ ഇതേ കാര്യം എടുത്ത് പറയുകയാണ് 'ഗിവ്എവേ'കളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സറായ ജോജി തമ്പി. ഇദ്ദേഹത്തിന്റെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. ചെറുപ്പകാലത്ത് പള്ളിപ്പെരുന്നാളിന് പോകുമ്പോള്‍ കളിപ്പാട്ട കാര്‍ കിട്ടാത്തതിന് മണ്ണില്‍ ഉരുണ്ട പയ്യന് വാഹനങ്ങള്‍ എന്ന് വെച്ചാല്‍ ഭ്രാന്തായിരുന്നു. വളര്‍ന്ന് വലുതായപ്പോള്‍ വേണ്ടപ്പെട്ട ഒരാളോട് കാര്‍ ഉപയോഗിക്കാന്‍ ചോദിച്ചപ്പോള്‍ നേരിട്ട പ്രതികരണം ജോജിയെ ഏറെ വിഷമിപ്പിച്ചു. ഇന്ന് ജീവിതത്തില്‍ വിജയങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ തന്റെ ദുരനുഭവങ്ങളോട് പ്രതികാരം ചെയ്യുകയാണ് ജോജി.

ബിഗ് ബോസിലേക്കുള്ള ക്ഷണം നിരസിച്ച സിനിമ നടി

ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് (Bigg Boss). മലയാളത്തിൽ മാത്രമല്ല, മറ്റ് പല ഭാഷകളിലും ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. സീസൺ ഏഴ് മലയാളിത്തിൽ തുടങ്ങിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ഗെയിമുകളുടെ നിലവാരമായാലും ബിഗ് ബോസിന്‍റെ തന്നെ സ്പോട്ട് കൗണ്ടറുകളിലുമെല്ലാം ഗംഭീര മാറ്റങ്ങളോടെയാണ് ഏഴാം സീസൺ ആരംഭിച്ചിരിക്കുന്നത്. ഷോ നാല് ദിവസം പിന്നിടുമ്പോഴേക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ശക്തരായ മത്സരാർഥികൾ തന്നെയാണ് പുതിയ പതിപ്പിന്റെ മറ്റൊരു ആകർഷണം.

സുസുക്കി കാർ ലോകത്ത് മൊത്തം വാങ്ങിയത് 1 കോടി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വാഹനനിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്് വാഗണ്‍ആര്‍. വിശാലമായ അകത്തളത്തിനൊപ്പം കാലത്തിനൊത്ത് സേഫ്റ്റിയും പ്രീമിയം ഫീച്ചറുകളും വെച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ വാഗണ്‍ആര്‍ ഇന്നും വില്‍പ്പന ചാര്‍ട്ടുകള്‍ വിറപ്പിക്കുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ വമ്പന്‍ വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. 2025 ജൂണ്‍ മാസത്തോടെ ആഗോള വിപണിയില്‍ വാഗണ്‍ആര്‍ സീരീസിന്റെ വില്‍പ്പന 10 ദശലക്ഷം അല്ലെങ്കില്‍ ഒരു കോടി യൂണിറ്റ് പിന്നിട്ടതായി സുസുക്കി അറിയിച്ചു. 1993-ല്‍ ആഗോളതലത്തില്‍ പുറത്തിറങ്ങിയതു മുതല്‍ സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണിത്.
Advertisement

59,990 രൂപയ്ക്ക് 100 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ

ഇന്ത്യക്കാർക്കായി വൈവിധ്യമാർന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഒരുക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സീലിയോ. പല രൂപത്തിലും ഭാവത്തിലുമുള്ള ഇവികൾ പുറത്തിറക്കുന്നതിൽ പ്രത്യേക കഴിവുള്ള ബ്രാൻഡ് അടുത്തിടെയായി പരുടേയും മനസിൽ കയറിക്കൂടിയിട്ടുമുണ്ട്. വിപണിയിൽ പുതുപുത്തൻ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് വാർത്തകളിൽ ഇടംനേടുന്നത് സീലിയോയുടെ വീക്ക്‌നെസാണ്. ആളുകളെ വീണ്ടും ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി ഇപ്പോഴിതാ മെയ്ക്ക് ഇൻ ഇന്ത്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ സീലിയോ ഇ മൊബിലിറ്റി പുത്തനൊരു മോഡലിനെ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. താങ്ങാനാവുന്ന വില തന്നെയാണ് പുത്തൻ ബാറ്ററി സ്‌കൂട്ടറിന്റെ പ്രത്യേകതയായി പറയാവുന്നത്.